30/07/2022
മാനസിക നിലതെറ്റി നാടുവിട്ട് കേരളത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശിക്ക് തുണയായ് ക്യാറ്റ് റെസ്ക്യൂ ടീം
മാനസിക നിലതെറ്റി നാടുവിട്ട് കേരളത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശിക്ക് തുണയായ് ക്യാറ്റ്. വ്യാഴാഴ്ച വൈകിട്ട് പായിപ്ര കവലക്കടുത്തായ് കണ്ട വ്യക്തിയിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ക്യാറ്റ് റെസ്ക്യൂ ഓഫീസറായ നവാസ് എം എസ് ആണ് ക്യാറ്റ് കണ്ട്രോൾ റൂമിൽ വിവരം അറിയിച്ചത്. തുടർന്ന് ക്യാറ്റ് ലെഫ്റ്റനന്റ് കമാൻഡർ നിതിൻ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. 35 വയസ് തോന്നിക്കുന്ന ഇയ്യാൽ ഫിത്തർ എന്ന പേരൊഴികെ ബാക്കിയെല്ലാം പരസ്പരവിരുദ്ധമാണ് സംസാരിച്ചിരുന്നത്. തുടർന്ന് ഭക്ഷണവും വെള്ളവും നൽകി ക്യാറ്റ് അംഗങ്ങൾ ഇദ്ദേഹത്തെ മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ എസ് ഐ ശാന്തിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷിണത്തിൽ ഇയ്യാൽ ഉത്തർ പ്രദേശ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.
8 വർഷം മുൻപ് കുടുംബവുമായി തെറ്റി നാടുവിട്ടയാൾ പിന്നീട് മനോനില തെറ്റി പല ദേശങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇദ്ദേഹത്തിനുണ്ടെങ്കിലും ആരുടെയും പേര് ഓർമയില്ല. യാതൊരുവിധ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ അറിയുവാനും വീട്ടിൽ വിവരം അറിയിക്കുവാനും പറ്റാത്ത അവസ്ഥയിൽ ആണ്. സ്റ്റേഷനിലെ പ്രാഥമിക നടപടികൾക്ക് ശേഷം പോലീസിന്റെ സഹകരണത്തോടെ ക്യാറ്റ് റെസ്ക്യൂ ടീം ഇദ്ദേഹത്തേ പിറവം കക്കാട് ക്രിസ്തുരാജ പ്രേയർ സെന്ററിലേക്ക് മാറ്റി.
മനോനില തെറ്റിയെങ്കിലും തികച്ചും ശാന്തനായി പെരുമാറുകയും അനുസരിക്കുകയും ചെയ്യുന്നത് മൂലം എളുപ്പത്തിൽ ഇദ്ദേഹത്തിനെ സുരക്ഷിത സ്ഥാനത് എത്തിക്കുവാൻ സാധിച്ചുവെന്നും. ഇദ്ദേഹത്തിന്റെ ചികിത്സ കാര്യങ്ങളും ഇദ്ദേഹത്തിന്റെ കുടുംബത്തെ തിരിച്ചറിഞ്ഞു നാട്ടിൽ എത്തിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ക്യാറ്റ് റെസ്ക്യൂ ടീം അറിയിച്ചു.
ക്യാറ്റ് രക്ഷാധികാരി മനോജ് കെ വി, റെസ്ക്യൂ ഓഫീസർമാരായ എം ജെ ഷാജി, രജിൻ പി ആർ, അജീഷ് കെ എസ്, സുധീഷ് എം എസ്, ആനന്ദ് രാജ്, വിഷ്ണു എ ജെ എന്നിവർ പങ്കെടുത്തു.