CPIM Varkala Area Committee

  • Home
  • CPIM Varkala Area Committee

CPIM Varkala Area Committee സി പി ഐ (എം) വര്‍ക്കല ഏര്യാകമ്മിറ്റി

01/06/2026

സ്ഥാനക്കയറ്റം മുടങ്ങിയതോടെ അധ്യയനവർഷാരംഭത്തിൽ നാഥനില്ലാതെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ. 1,228 ഗവ. ഹൈസ്‌കൂളുകളിൽ 253 ഇടത്ത്‌ പ്രധാനാധ്യാപകരും 830 ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ 99 ഇടത്ത്‌ പ്രിൻസിപ്പലും ഇല്ല. എൽഡിഎഫ്‌ സർക്കാർ സ്ഥാനക്കയറ്റത്തിനുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട്‌ അടക്കം തയ്യാറാക്കിയെങ്കിലും യുഡിഎഫ്‌ സർക്കാർ തുടർനടപടികളിലേക്ക്‌ കടക്കാത്തതാണ്‌ പ്രതിസന്ധിക്ക്‌ കാരണം

2025ൽ സ്ഥലംമാറ്റവും വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവുകളിലേക്കടക്കം സ്ഥാനക്കയറ്റവുമെല്ലാം അവധിക്കാലത്തുതന്നെ പൂർത്തിയാക്കിയിരുന്നു. ഇടുക്കിയിൽ 85ൽ 39 ഗവ. ഹൈസ്‌കൂളിലും പ്രധാനാധ്യാപകരില്ല. കാസർകോട്‌ 98ൽ 31 ഇടത്തും എറണാകുളത്ത്‌ 101ൽ 38 ഇടത്തും തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. കോട്ടയത്ത്‌ 25 ഹൈസ്‌കൂളിൽ പ്രധാനാധ്യാപകരില്ല.​ഡിഡിഇ, �ഡിഇഒമാരുമില്ല ആകെയുള്ള 20 ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ്‌ എഡ്യുക്കേഷൻ (ഡിഡിഇ) തസ്‌തികകളിൽ ഒമ്പതെണ്ണവും ഒഴിഞ്ഞുകിടക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മേധാവിമാരില്ലാതെ പ്രതിസന്ധിയിലാണ്‌. 39 ഡിഇഒ തസ്‌തികകളിൽ 11 ഇടത്ത്‌ ആളില്ല. വിഎച്ച്‌എസ്‌ഇ വിഭാഗത്തിൽ എട്ട്‌ അഡീഷണൽ ഡയറക്‌ടർ (എഡി) തസ്‌തികയിൽ ഒരിടത്ത്‌ മാത്രമാണ്‌ സ്ഥിരം എഡി. കൊല്ലം, ചെങ്ങന്നൂർ, കുറ്റിപ്പുറം, എറണാകുളം, വിഎച്ച്‌എസ്‌ഇ ഡയറക്‌ടറേറ്റ്‌ എന്നിവിടങ്ങളിൽ എഡിമാരില്ല.

വടകരയിലും പയ്യന്നൂരിലുമുള്ളത്‌ ഡെപ്യൂട്ടേഷനിലെത്തിയവർ. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റവും മരവിപ്പിച്ചിരുന്നു. താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനുപിന്നാലെ സെൻസസ് ഡയറക്‌ടർ ഇറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടിയിരുന്നു നടപടി. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ് അധ്യാപക സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഓൺലൈനായി, മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായി നടത്തിത്തുടങ്ങിയത്. ഇ‍ൗ പ്രക്രിയ അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

01/06/2026

രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിന് 42 രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി ഉയർന്നു.അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി(എഫ്ടിഎൽ) സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വർധനയുണ്ട്.

ഇതോടെ അഞ്ചുകിലോയുടെ സിലിണ്ടറിന് ഡൽഹിയിലെ വില 821.50 രൂപയായി. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല. മേയ് ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയിരുന്നു. 993 രൂപയുടെ വർധനവാണ് അന്നുണ്ടായത്. വാണിജ്യ സിലിണ്ടറുകളുടെ വില വർധന ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ, ബേക്കറികൾ, ക്യാന്റീനുകൾ തുടങ്ങിയവ നടത്തുന്നവർക്ക് വലിയ വെല്ലുവിളിയാവുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ എണ്ണകമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടുകയായിരുന്നു. ഇതോടെ ഹോട്ടലുകളും മറ്റും വൻ പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി വിതരണത്തിലെ നിയന്ത്രണം മൂലം മേഖലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചു. പിന്നാലെയാണ് വീണ്ടും വാണിജ്യസിലിണ്ടറിന് വില വർധിപ്പിക്കുന്നത്.

01/06/2026

ഇൻഡോർ മാതൃക' തീർക്കാൻ ഇറങ്ങിത്തിരിച്ച ബിജെപി ഭരണ സമിതി തലസ്ഥാനത്തെ മലിനജ ലത്തിൽ മുക്കിക്കൊല്ലുന്ന കാ ഴ്ച. 'മൂക്കുപൊത്താതെ പുറത്തി റങ്ങാൻ കഴിയില്ല. വഴിനീളെ മാ ലിന്യം കുന്നുകൂടുകയാണ്. ചെറിയ മഴപെയ്താൽപോലും മുട്ടി നുമുകളിൽ വെള്ളം പൊങ്ങുന്ന തൊക്കെ കുറെ വർഷങ്ങൾക്കു ശേഷം ആദ്യമായിട്ടാണ്. ആമയി ഴഞ്ചാൻ ഉൾപ്പെടെയുള്ള തോടു കൾ കരകവിഞ്ഞ് കറുത്ത വെള്ളം റോഡിലൂടെ ഒഴുകുകയാ ണ്. ഒപ്പം അസുഖങ്ങളും പടരു ന്നു'- തലസ്ഥാനത്തെ ജനങ്ങളുടെ പ്രതികരണം ഇങ്ങനെ നീളുന്നു. മുൻകാലങ്ങളിൽ ആധുനികയ ന്ത്രങ്ങളുടെ സഹായത്തോടെ യും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും കിള്ളിയാർ, ആമയിഴഞ്ചാൻ തോട്, പാർവതി പുത്തനാർ എന്നിവിടങ്ങളിൽ നട പ്പാക്കാറുണ്ടായിരുന്ന ശുചീകര ണമാണ് ഇക്കൊല്ലം പാളിയത്. മഴക്കാലപൂർവ ശുചീകരണം ഒന്നര മാസംമുമ്പേ നടത്തിയെ ന്ന അവകാശവാദത്തിനൊപ്പം മറ്റു വകുപ്പുകളെയും പഴിചാരി ഉത്തരവാദിത്വത്തിൽനിന്ന് ഒളി ച്ചോടുകയാണ് മേയർ. മഴക്കാല രോഗങ്ങളെ ചെറുക്കാനായി മലിനജലമൊഴുകുന്ന ആമയിഴഞ്ചൻ തോട് കൊതുകിൻ്റെ ഉറവിടം നശിപ്പി ക്കുന്നതടക്കമുള്ള നടപടികളും ഇത്തവണയുണ്ടായില്ല. ഹരിതക ർമസേനാ പ്രവർത്തനങ്ങളും താ ളംതെറ്റിയതോടെ നഗരത്തിലെ ഒട്ടുമിക്ക വാർഡുകളും മാലിന്യ ക്കുമ്പാരമായി, മുൻ വർഷങ്ങ ളിൽ ഭരണസമിതി നടത്തിയ ആരോഗ്യ ജാഗ്രതാ പ്രവർത്തന ങ്ങൾ പകർച്ചവ്യാധികളും മറ്റ് മഴ ക്കാല രോഗങ്ങളും പനി മരണ ങ്ങളും തടയാൻ സഹായിച്ചിരുന്നു. എന്നാലിപ്പോൾ പനിയുൾ പ്പെടെയുള്ള ആരോഗ്യപ്രശ്ന‌ ങ്ങൾ നഗരവാസികളെ പിടികൂടു കയാണ്. ഇൻഡോറിലെ ശാസ്ത്രീയ സംസ്കരണത്തെക്കുറിച്ച് ക്ലാസെടുത്തവർ സ്വന്തം മൂക്കിനു താഴെയുള്ള ഓടകൾ വൃത്തിയാക്കാൻ പോലും മറന്നതാണ് നഗരം മലിനജലത്തിൽ മുങ്ങാൻ ഇടയാക്കിയത്. നഗരവാസികളെ പകർച്ചവ്യാധി ഭീഷണിയിലേക്ക് തള്ളിയിട്ട് അടുത്ത 'മാസ്റ്റർ പ്ലാൻ'
ചർച്ച ചെയ്യുന്ന തിരക്കിലാണ് ഭര ണാധികാരികൾ. "ഇൻഡോർ മാ തൃക' വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായിരുന്നെന്ന് തെളി ഞ്ഞതോടെ, നഗരത്തെ നരകതു ല്യമാക്കിയ ഭരണസമിതിക്കെതിരെ തലസ്ഥാനത്ത് ജനരോഷമു യരുകയാണ്

EDയെ ആക്രമിച്ചു എന്ന കേസിൽ  പാർട്ടി വർക്കലഏരിയ കമ്മിറ്റി അംഗം സ.ലെനിൻ രാജ് ഉൾപ്പെടെയുള്ള സഖാക്കളെ മ്യൂസിയം പോലീസ് അറസ്‌റ...
28/05/2026

EDയെ ആക്രമിച്ചു എന്ന കേസിൽ
പാർട്ടി വർക്കലഏരിയ കമ്മിറ്റി അംഗം സ.ലെനിൻ രാജ് ഉൾപ്പെടെയുള്ള സഖാക്കളെ മ്യൂസിയം പോലീസ് അറസ്‌റ്റ് ചെയ്തു. സമരപോരാളികൾക്ക് വിപ്ലവാഭിവാദ്യങ്ങൾ...
പാർട്ടി ഒറ്റകെട്ടായി ഒപ്പമുണ്ട് സഖാക്കളെ.. 💪🚩

2025-26 പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക്‌ നേടിയ (1200/1200) നേടിയ വർക്കല ഗവ. മോഡൽ ഹൈസ്കൂൾ വിദ്യാർത്ഥി ജെ.ഡി. അഭിവാദ് (ഏ...
28/05/2026

2025-26 പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക്‌ നേടിയ (1200/1200) നേടിയ വർക്കല ഗവ. മോഡൽ ഹൈസ്കൂൾ വിദ്യാർത്ഥി ജെ.ഡി. അഭിവാദ് (ഏരിയ കമ്മിറ്റി അംഗം സ.ബി.എസ്. ജോസിന്റെ മകനാണ് )നേയും, (1200/1190 മാർക്ക്‌ നേടിയ ഖദീജ നിയാസ്നേയും (ഇടവ ലോക്കൽ കമ്മിറ്റി അംഗം അഡ്വ. നിയാസ് എ സലാമിന്റെ മകൾ )ഉന്നത വിജയം നേടിയ ഇരുവരേയും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റു അംഗം സ. ബി.പി.മുരളി, ജില്ലാ കമ്മിറ്റി അംഗം എസ്. ഷാജഹാൻ, ഏരിയ സെക്രട്ടറി എം.കെ. യൂസഫ് എന്നിവരുടെ നേതൃത്വത്തിൽ ഏരിയ കമ്മിറ്റി ആദരിച്ചു

28/05/2026
28/05/2026

രാഷ്ട്രീയപകപോക്കലിൽ ​സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ കുടുക്കാമെന്ന ​ഗൂഢലക്ഷ്യത്തോടെ വേട്ടയ്ക്കറിങ്ങിയ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒടുവിൽ നാണംകെട്ട് മടങ്ങി. മണിക്കൂറുകൾനീണ്ട പരിശോധനകളിൽ അരിച്ചുപെറുക്കിയിട്ടും എവിടുന്നും ഒന്നും കിട്ടിയില്ല എന്ന്‌ എഴുതി ഒപ്പിട്ടു നൽകിയാണ് ഇഡി മടങ്ങിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധവത്‌കരിക്കുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം. പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും, സഹകരണവും ഉണ്ടെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി നിരന്തരമായി കേരളത്തില്‍ വന്നു പ്രസംഗിച്ചത്‌, എന്തുകൊണ്ട്‌ പിണറായി വിജയനെ ഇഡി അറസ്റ്റ്‌ ചെയ്യുന്നില്ല എന്നായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ ഈ നടപടികള്‍ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഡല്‍ഹിയില്‍ അരവിന്ദ്‌ കെജരിവാളിന്‌ നേരെ കോണ്‍ഗ്രസ്‌ പിന്തുണയോടെ ബിജെപിയും, കേന്ദ്ര ഏജന്‍സികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന്‌ സമാനമായിരുന്നു. സംഘപരിവാറിന്റെ ഭീഷണിക്ക്‌ മുന്നില്‍ ജീവന്‍ കൊടുത്ത്‌ പോരാടിയവരാണ്‌ സിപിഐ എം പ്രവര്‍ത്തകര്‍. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവും.

ഞങ്ങളെയങ്ങ് അവസാനിപ്പിച്ച് കളയാമെന്ന് ആരും കരുതേണ്ടതില്ല...
27/05/2026

ഞങ്ങളെയങ്ങ് അവസാനിപ്പിച്ച് കളയാമെന്ന് ആരും കരുതേണ്ടതില്ല...

27/05/2026

#പാർട്ടി🚩

Address


Website

Alerts

Be the first to know and let us send you an email when CPIM Varkala Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Varkala Area Committee:

  • Want your organization to be the top-listed Government Service?

Share