ABVP SSUS RC TIRUR

ABVP SSUS RC TIRUR Be a Part of Worlds Largest Students Organisation

In the wake of Independence, keeping in the mind the pride and glory of the traditions of aeons, the entire country dreamt of making our Nation a modern and developed one, freed from all circumstantial impediments and drawbacks. In order to realize this dream, certain youth imbued with such conviction commenced on a movement, centered in the college and University campuses across the country. A na

tional forum of these activities was formalized and registered on the 9 July, 1949, in the form of a student organization – THE AKHIL BHARATIYA VIDYARTHI PARISHAD (ABVP).

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് പ്രണാമം..
11/10/2021

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് പ്രണാമം..

വിനായക ചതുർത്ഥി ആശംസകൾ...
10/09/2021

വിനായക ചതുർത്ഥി ആശംസകൾ...

കാലടി സർവ്വകലാശാലയ്ക്ക് naac എ പ്ലസ് ഗ്രേഡ് ലഭിച്ചു. എപ്ലസ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സർവ്വകലാശാലയാണ് കാലടി ശ്രീ ശങ...
31/08/2021

കാലടി സർവ്വകലാശാലയ്ക്ക് naac എ പ്ലസ് ഗ്രേഡ് ലഭിച്ചു. എപ്ലസ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സർവ്വകലാശാലയാണ് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല. ❤️

30/08/2021
രക്ഷാബന്ധൻ, കാലാതീതമായ ഐക്യസന്ദേശം...1893 ലെ ചിക്കാഗോ മത മഹാസമ്മേളനത്തിൽ ഭാരതപുത്രനായ സ്വാമി വിവേകാനന്ദനിലൂടെ ലോകം ശ്രവി...
22/08/2021

രക്ഷാബന്ധൻ, കാലാതീതമായ ഐക്യസന്ദേശം...

1893 ലെ ചിക്കാഗോ മത മഹാസമ്മേളനത്തിൽ ഭാരതപുത്രനായ സ്വാമി വിവേകാനന്ദനിലൂടെ ലോകം ശ്രവിച്ചത് വിശ്വസാഹോദര്യ സന്ദേശമാണ്. "അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ" എന്ന അഭിസംബോധനനയെ കരഘോഷത്തോടെയാണ് അന്ന് ലോകം സ്വീകരിച്ചത്...

ഭാരതത്തെ വിവേകാനന്ദ വാണികളിലൂടെ ലോകം അനുഭവിച്ചറിയുകയായിരുന്നു. മറ്റ് രാഷ്ട്രങ്ങൾ സ്വന്തം ജനതയ്ക്കും രാഷ്ട്രത്തിനും വേണ്ടി മാത്രം ചിന്തിച്ചപ്പോൾ, ലോകം കീഴടക്കി എന്ന് വെമ്പൽ കൊണ്ട പ്രത്യയശാസ്ത്രങ്ങൾ സാർവ്വദേശീയതയും, സമത്വവും ഒക്കെ മുദ്രാവാക്യങ്ങളാക്കി, അതേസമയം തന്നെ ഏകാധിപത്യ ഭരണങ്ങൾക്ക് കീഴിൽ സമാനതകളില്ലാത്ത മനുഷ്യക്കുരുതി നടത്തിയപ്പോൾ, എല്ലാകാലത്തും ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുന്ന, മുന്നോട്ടുപോകുന്ന ഭാരതം "വസുധൈവ കുടുംബകം" എന്ന വിശാലസങ്കല്പത്തിലൂടെ ലോകത്തെ മുഴുവൻ ഒരു തറവാടായി കണ്ട് വിശ്വനന്മയ്ക്ക് വേണ്ടി ചിന്തിച്ചു, നിലകൊണ്ടു. അതുതന്നെയാണ് ഭാരതത്തിന്റെ ദേശീയോത്സവങ്ങളിൽ പ്രധാനമായ രക്ഷാബന്ധന്റെ സന്ദേശവും...

പൗരാണികവും ചരിത്രപരവുമായ നിരവധി പ്രാധാന്യങ്ങൾ രക്ഷാബന്ധനുണ്ട്. പ്രതിസന്ധിയുടെ നാളുകളിൽ പ്രതീക്ഷയുടെ പൊൻകണികയായി ഈ പട്ടുനൂൽബന്ധനം മാറിയതിന്റെ നിരവധി സാക്ഷ്യങ്ങളുണ്ട്. ഐതിഹാസികമായ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നാളുകളിലും ആ സാക്ഷ്യത്തിന്റെ സ്വാധീനമുണ്ടായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് സ്വയംവിശേഷിപ്പിച്ചിരുന്ന ബ്രിട്ടീഷുകാർ ഭാരതവിഭജനത്തിന്റെ വിത്തുപാകി, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രത്തിന്റെ ഭാഗമായി 1905 ൽ മതാടിസ്ഥാനത്തിൽ ബംഗാളിനെ രണ്ടായി വിഭജിച്ച് കൊണ്ട് ബംഗാൾ വിഭജനം പ്രഖ്യാപിക്കുന്നു...

എന്നാൽ തുടർന്നുള്ള നാളുകൾ നിർണായകമായിരുന്നു. പുണ്യമയിയായ ശ്രാവണ മാസത്തിൽ ഗംഗാസ്നാനം നടത്തി സർവ്വരും കാളീഘട്ടിൽ വന്ന് രാഖി ബന്ധിക്കട്ടെ. രവീന്ദ്രനാഥ ടാഗോറും തിലകനും ചേർന്ന് നൽകിയ ആശയം അതായിരുന്നു. ബാല ഗംഗാധര തിലകനും ടാഗോറും അരവിന്ദ ഘോഷുമൊക്കെ മുന്നിൽ നിന്നപ്പോൾ അതൊരു മഹാഭേരിയുടെ തുടക്കമായി. സമീപകാലത്ത് കാണാതിരുന്ന ദേശീയ ഐക്യം രൂപംപ്രാപിച്ചു. ആയിരക്കണക്കിന് ദേശസ്നേഹികൾ, അവരിൽ ഹിന്ദുക്കളുണ്ട്, മുസൽമാൻമാർ, സിഖുകാർ ഏവരും ഗംഗയിൽ മുങ്ങിനിവർന്നു. കാളീഘട്ടിലെ പുണ്യഭൂമിയിൽ അവിഭക്ത വംഗനാടിനായി അവർ സങ്കല്പം നടത്തി പരസ്‌പരം ദേശസ്നേഹത്തിന്റെ പട്ടുനൂൽ ബന്ധിച്ചു. അതൊരുജ്വല ദേശീയ മുന്നേറ്റമായി മാറുകയായിരുന്നു. ഒടുവിൽ ബ്രിട്ടീഷുകാർക്ക് മുട്ടുമടക്കേണ്ടി വന്നു എന്നത് ചരിത്രമാണ്. രക്ഷാബന്ധന്റെ സാഹോദര്യ സ്പർശത്തിൽ ബ്രിട്ടീഷുകാർ പാകിവളർത്തിയ വർഗ്ഗീയതയുടെ വിഷവൃക്ഷം വെന്ത് വെണ്ണീറാവുകയായിരുന്നു...

പൗരാണികതയിൽ തുടങ്ങി, ചരിത്രവഴികളിലൂടെ കടന്ന്, വർത്തമാനത്തിലെത്തി നിൽക്കുന്നു രക്ഷാബന്ധൻ എന്ന മഹത്തായ ആശയത്തിന്റെ പ്രയോഗം. ഇത്തരം അനേകം ആശയങ്ങളും സങ്കല്പങ്ങളും ആദർശങ്ങളുമാണ് നമ്മുടെ രാഷ്ട്രത്തെ മുന്നോട്ടുനയിക്കുന്നത്. ഇന്ത്യ നശിക്കും വരെ പോരാട്ടം തുടരും, ഭാരതത്തെ കഷ്ണം കഷ്ണമായി കീറിമുറിക്കും എന്നൊക്കെയുള്ള രാഷ്ട്രവിരുദ്ധ മുദ്രാവാക്യങ്ങൾ രാഷ്ട്ര നിർമാണത്തിന്റെ കേന്ദ്രങ്ങളാകേണ്ട കലാലയങ്ങളിൽ നിന്നുയരുമ്പോൾ രാഷ്ട്ര വിരുദ്ധതയുടെ വിഷബീജങ്ങളെ വെന്തു വെണ്ണീറാക്കാൻപോന്ന സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ അത്യന്തം തീക്ഷ്ണമായ നാളുകളിൽ ഖണ്ഡിതമായ ഭാരതഭൂവിനെ വീണ്ടും അഖണ്ഡിതമാക്കിത്തീർത്ത രക്ഷാബന്ധന്റെ സന്ദേശം എങ്ങും ഒഴുകിപ്പടരട്ടെ...

ഐക്യം ദൃഢമാകുമ്പോൾ ശിഥിലീകരണത്തിന്റെ വിഷ ബീജങ്ങൾ അപ്രത്യക്ഷമാകും. ഭാരതത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ, അഖണ്ഡത നിലനിർത്താൻ ഓരോ ഭാരതീയനിലും ഉജ്വലമായ ദേശീയ വികാരം ഉണർത്തേണ്ടിയിരിക്കുന്നു. ഭവ്യമായ ഭാവന സൃഷ്ടിക്കേണ്ടിയിരിക്കുന്നു. നാം ഓരോരുത്തരും പരസ്പരം നൽകുന്ന ഉറപ്പാകണം ഭാരതത്തിന്റെ ഐക്യം. ആ വിശ്വാസദാർഢ്യത്തിൽ നമുക്ക് മുന്നേറാൻ കഴിയണം. കോവിഡ് മഹാവ്യാധിയുടെ ഈ അസാധാരണ കാലത്ത് രോഗ പ്രതിരോധത്തിന്റെ ജാഗ്രതയുടെ ഭാഗമായുള്ള ശാരീരിക അകലം പാലിച്ചുകൊണ്ട് തന്നെ നമുക്ക് ഐക്യത്തിന്റെ സാമൂഹിക ഒരുമയുടെ സന്ദേശം ഹൃദയങ്ങളിലേക്കാവാഹിക്കാം. അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുത്തായി രക്ഷാബന്ധൻ സന്ദേശം മാറട്ടെ...

ഏവർക്കും രക്ഷാബന്ധൻ ആശംസകൾ...

കാലടി സംസ്‌കൃത സർവകലാശാലയിൽ ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചുസബ്സെന്ററുകളിലെയും കോഴ്സ് വിവരങ്ങൾ താഴെ നൽകുന്നു. കൂടുതൽ ...
20/08/2021

കാലടി സംസ്‌കൃത സർവകലാശാലയിൽ ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

സബ്സെന്ററുകളിലെയും കോഴ്സ് വിവരങ്ങൾ താഴെ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് എബിവിപി ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടാവുന്നതാണ്

*KALADY*
# SANSKRIT =SAHITHYA
= NYAYA
= VEDANDHA
= VYAKARANA
= GENERAL
# Sanskrit and information technology


(Bharathanatyam &mohiniyattam)

*THIRUR*

SANSKRIT VYAKARANA
**THIRUVANATHAPURAM*

SAHITHYA
VYAKARANA
VEDANDHA
NYAYA

*PAYYANNUR*

# SANSKRIT SAHITHYA
# VEDHANDA
# VYAKARANA

*KOLYLANDI*

# No BA course

*PANMANA*

# SANSKRIT VEDANDHA

*THURAVOOR*

# SANSKRIT SAHITHYA

*ETTUMANOOR*

# SANSKRIT SAHITHYA

⚠️
03/08/2021

⚠️

എബിവിപി എഴുപത്തിമൂന്നാം വയസ്സിലേക്ക്....ലോക ചരിത്രത്തിൽ ആദ്യമായി അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടക്കം കുറിച്ച് ,...
09/07/2021

എബിവിപി എഴുപത്തിമൂന്നാം വയസ്സിലേക്ക്....

ലോക ചരിത്രത്തിൽ ആദ്യമായി അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടക്കം കുറിച്ച് , ഇന്നും ആ ശോഭയോടെ മുന്നോട്ടുപോകുന്നു അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം. അടിയന്തരാവസ്ഥയിലെ ഐതിഹാസികമായ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങളും ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ല എന്ന കാശ്മീർ ഭീകരരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് വെടിയുണ്ടകൾ മൂളിപ്പായുന്ന മണ്ണിലേക്ക് എബിവിപി സംഘടിപ്പിച്ച കാശ്മീർ യാത്രയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയോദ്ഗ്രന്ഥന പ്രവർത്തനങ്ങളും ഒക്കെ ഈ നാലക്ഷരത്തിന്റെ കരുത്ത് വിളിച്ചോതുന്ന ചരിത്രമാണ്.

ആദർശത്തിന് വേണ്ടി ജീവരക്തം പകർന്ന ധീരബലിദാനികൾ അവരുടെ കുടുംബങ്ങൾ സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ ജനാധിപത്യ കേരളത്തിൽ കൊടിയ നഷ്ടങ്ങൾ പേറേണ്ടി വന്നവർ എതിർപ്രസ്ഥാനങ്ങളുടെ കൊടിയ പീഢനം സഹിച്ചും ക്യാമ്പസുകളിൽ ഈ കാവിപതാക മുറുകെ പിടിച്ച് പിന്നീട് ജീവിതത്തിന്റെ ഏതെങ്കിലും ഒക്കെ മേഖലകളിലേക്ക് മാറേണ്ടി വന്ന പതിനായിരങ്ങളുടെ കണക്ക് നമ്മുടെ കയ്യിലില്ല. പ്രസ്ഥാനം ഒന്നുമല്ലാതിരുന്ന കാലത്തും വെറും ചങ്കുറപ്പ് മാത്രം കൈമുതൽ ആക്കി ഇന്ന് സംഘടനയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ അടിത്തറ പാകിയ അവരെ നന്ദിയോടെയും ആദരവോടെയും സ്മരിക്കേണ്ട ദിനമാണ്.

അദ്ധ്യാപികമാർക്ക് വിരമിക്കൽ ദിവസം പ്രതീകാത്മക ശവമടക്കുകൾ ഒരുങ്ങാതിരിക്കാൻ
അച്ഛന്റെ പ്രായമുള്ള മനുഷ്യനെ പൊതുമധ്യത്തിൽ കരണത്തടിച്ചു വീഴ്‌ത്തുന്ന വിധത്തിൽ യുവത്വം വഴിപിഴയ്ക്കാതിരിക്കാൻ
നാട്ടകം പോളിടെക്‌നിക്കിൽ ഉണ്ടായത് പോലെ ജാതിവിവേചനത്തിന്റെ പുലയക്കുടിലുകൾ ഒരുങ്ങാതിരിക്കാൻ
എഴുതിയവനെ കുത്തിയ മതതീവ്രവാദികൾക്കും പാടിയവനെ കുത്തിയ ചുവപ്പുഭീകരതയ്ക്കും നന്മകൾ പൂക്കുന്ന കലാലയങ്ങളിൽ ഇടമുണ്ടാകാതിരിക്കാൻ ഇവിടൊരു തലമുറ ഉയർന്നുവരണം. അവർക്ക് വെളിച്ചമേകാൻ വിദ്യാർത്ഥി പരിഷത്തിന്റെ പതാകയിലെ ദീപശിഖയുണ്ടാകും.

ഈ പ്രസ്ഥാനം ഊട്ടിയുറപ്പിച്ച കുറേ ബോധ്യങ്ങളുണ്ട്. പാഠപുസ്തകത്തിലായാലും മുദ്രാവാക്യത്തിലായാലും രാഷ്ട്രത്തിനെതിരായ ഒരു വെല്ലുവിളിയും ചോദ്യം ചെയ്യപ്പെടാതെ പോകില്ല.
തച്ചുകൊല്ലപ്പെട്ട സാധു വനവാസി മധുവിനെപ്പോലുള്ള നിരാശ്രയരായ മണ്ണിന്റെ മക്കൾക്ക് വേണ്ടിയുള്ള രോഷമുയരാതിരിക്കില്ല.
സ്വാശ്രയ കൊള്ളയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനും എതിരെ തെരുവുകൾ ഗർജ്ജിക്കാതിരിക്കില്ല.
ജനജീവിതങ്ങളാകുന്ന ഫയലുകൾ ഭരണസിരാകേന്ദ്രത്തിൽ കള്ളക്കടത്തുകാർക്ക് വേണ്ടി ചുട്ടെരിക്കപ്പെടുമ്പോൾ രാജവീഥിയിൽ പ്രതിഷേധാഗ്നി ആളാതിരിക്കില്ല.
സ്വാശ്രയ മുതലാളിമാരുടെ ഇടിമുറികൾ തച്ചുടയ്ക്കപ്പെടാതിരിക്കില്ല. വാളയാറിലും പറശ്ശിനിക്കടവിലും കാഞ്ചിയാറിലും വണ്ടിപ്പെരിയാറിലും ഉൾപ്പെടെ നിരവധിയിടങ്ങളിലെ നീതിനിഷേധത്തിനെതിരെ ഇരകളുടെ നീതിക്കുവേണ്ടി പൊരുതാൻ നിരാലംബരായ ഉറ്റവർ ഒറ്റയ്ക്കാവില്ല.

ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനത്തോട് ഇനിയെന്ത് എന്ന് ചോദിച്ചാൽ ഇനിയുമേറെയുണ്ട് എന്നാണുത്തരം. എബിവിപിയുടെ പ്രവർത്തനം ഒരു നേരംപോക്കല്ല. അത് ജീവിതദൗത്യമാണ്. അവസാനവരിയിലെ അവസാനത്തെ ആളും സാക്ഷരത നേടും വരെ ദരിദ്രനല്ലാതാകും വരെ ഈ ദൗത്യമെങ്ങനെ അവസാനിക്കാനാണ്.
എന്നാണോ രാജ്യത്ത് നൂറുശതമാനം സാക്ഷരർ ഉണ്ടാവുന്നത്, എന്നാണോ വിദ്യാഭ്യാസരംഗം അഴിമതി വിമുക്തവും, മൂല്യാധിഷ്ഠിതവും ആകുന്നത്, സമൂഹം സകല മേഖലകളിലും അഭിവൃദ്ധി പ്രാപിയ്ക്കുന്നത്,
അന്നുവരെ ഈ പ്രസ്ഥാനവും ഉണ്ടാവും.

മഹാവ്യാധിയുടെ ഈ അത്യസാധാരണ കാലത്ത് കാലമേല്പിക്കുന്ന കടമകൾ എറിവരികയാണ്. കേരളത്തിൽ ഓൺലൈൻ പഠനത്തിന്റെ പടിക്കുപുറത്ത് പകച്ചുനിൽക്കുന്ന നിർദ്ദന കുടുംബങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ഇനിയുമുണ്ട്. അവർക്കും പഠിക്കണം. അതിനവർക്ക് കൈത്താങ്ങാകേണ്ടതുണ്ട്. പ്രകൃതി ദുരന്തങ്ങളും മഹാവ്യാധിയും തീർത്ത കെടുതിയിൽ തച്ചുടക്കപ്പെട്ടതിനെയൊക്കെ വീണ്ടും കെട്ടിയുയർത്തേണ്ടതുണ്ട്. അതിൽ നിരവധി പേരുടെ ജീവിതമുണ്ട്. നമ്മുടെ നാടിന്റെ ഭാവിയുണ്ട്. നമുക്ക് കണ്ണുകൾ തുറന്നുവച്ച് കാതുകൾ കൂർപ്പിച്ച്
ഹൃദയപൂർവ്വം യാത്ര തുടരാം.

അഭിമാനത്തോടെ പറയാം
#നമ്മൾ_ABVP

05/07/2021

ശങ്കരാചാര്യരുടെ മണ്ണിൽ വന്ദേ മാതരം മുഴങ്ങുന്നുണ്ടെങ്കിൽ മോദിക്ക് നന്ദി പറയാനും ഇവിടുത്തെ വിദ്യാർഥികൾക്ക് അറിയാം

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യിലെ പിജി പ്രവേശന പരീക്ഷയും ആയി ബന്ധപ്പെട്ട എബിവിപി ഉന്നയിച്ച ആശയങ്ങൾ അംഗീകരിക്കാൻ സം...
28/06/2021

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യിലെ പിജി പ്രവേശന പരീക്ഷയും ആയി ബന്ധപ്പെട്ട എബിവിപി ഉന്നയിച്ച ആശയങ്ങൾ അംഗീകരിക്കാൻ സംസ്കൃത സർവകലാശാലയിലെ അധികാരികൾ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. സർവകലാശാലയുടെ മുഴുവൻ റീജണൽ സെന്ററിലും പരീക്ഷാ കേന്ദ്രമായി നൽകാൻ തീരുമാനിച്ചു വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സെന്റർ മാറ്റി തെരഞ്ഞെടുക്കുവാൻ03/07/2021 അവസരം ഉണ്ടായിരിക്കും കൂടാതെ നിലവിൽ ജൂലൈ 07 മുതൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പിജി പ്രവേശന പരീക്ഷകൾ മാറ്റി വയ്ക്കാൻ തീരുമാനമായി പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Address

Thazhethara, Thirunavaya. P. O. , Malappuram Dist. , Pin:
Tirur
676301

Website

Alerts

Be the first to know and let us send you an email when ABVP SSUS RC TIRUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share