Thrissur City Police

Thrissur City Police Official page of Thrissur City Police
NAKUL RAJENDRA DESHMUKH IPS,
City Police Commissioner, Thrissur
(212)

District Police Thrissur City is the Law Enforcement Agency (Thrissur, Ollur, Kunnamkulam and Guruvayur Sub Divisions).

*"മണി"ക്ക് വേണ്ടി എന്തും ചെയ്യും മണികണ്ഠൻ* കവർച്ച കൊലപാതകശ്രമം പിടിച്ചുപറി മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ മുഖ്യപ്രതിയായ ...
04/06/2026

*"മണി"ക്ക് വേണ്ടി എന്തും ചെയ്യും മണികണ്ഠൻ*

കവർച്ച കൊലപാതകശ്രമം പിടിച്ചുപറി മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ മുഖ്യപ്രതിയായ മണികണ്ഠൻ, കുറച്ചു വർഷം മുൻപ് മോഷണക്കേസിൽ ഉൾപ്പെട്ട് മുംബൈയിലെ കല്യാൺ എന്ന സ്ഥലത്ത് വെച്ച് പോലീസിന്റെ പിടിയിലായി ഇയാൾ കല്യാൺ ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരവെ ജയിൽ അധികൃതരുടെ കണ്ണ് വെട്ടിച്ച് ജയിൽ ചാടിയിട്ടുള്ളതും പിന്നീട് ഇയാളെ പിടികൂടിയിട്ടുള്ളതുമാണ്. കൂടാതെ തമിഴ്നാട്ടിൽ വെച്ച് പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടുപോയിട്ടുള്ള പ്രതിയുമാണ് . സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്ന ഇയാൾ ഒരു സംസ്ഥാനത്തു നിന്ന് മോഷ്ടിച്ച സ്വർണവും മറ്റു വസ്തുക്കളും മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി വിൽക്കുകയും ആർഭാട ജീവിതം നയിച്ചു വരികയും ആണ് പതിവ്. മണികണ്ഠനെ അറസ്റ്റ് ചെയ്തത് വഴി തൃശ്ശൂർ സിറ്റി പോലീസിന്റെ അന്വേഷണ മികവിന്റെ മറ്റൊരു അധ്യായം കൂടി രചിക്കപ്പെടുകയാണ്.

04/06/2026

ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി തൃശൂർ സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ നശിപ്പിച്ചു.

സംസ്ഥാനത്ത് ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 57.36 കിലോ കഞ്ചാവ്, മെത്താഫെറ്റമിൻ 134.1 ഗ്രാം , ഹാഷിഷ് ഓയിൽ 389.34 ഗ്രാം , കഞ്ചാവ് ബീഡികൾ കൂടാതെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം പിടിച്ചെടുത്ത പുകയിലഉൽപ്പന്നങ്ങൾ എന്നിവയാണ് 03/06/2026 ബുധനായാഴ്ച കാലത്ത് 11.00 മണിക്ക് പാലിയേക്കരക്കടുത്തുള്ള ചിറ്റിശേരിയിലെ ചൂളയിൽ വച്ചു കത്തിച്ചു നശിപ്പിച്ചത്.
തൃശ്ശൂർ സിറ്റി ഡ്രഗ്സ് ഡിസ്പോസൽ കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.
സിറ്റി പൊലീസ് കമ്മീഷണർ നകുൽ.ആർ. ദേശ്മുഖ് െഎ പി എസ്, നാർ കോട്ടിക് സെൽ എ.സി.പി.ഷിബു. പി, എ.എസ്.ഐ സനീഷ് ബാബു, വനിതാ സിവിൽ പൊലീസ് ഓഫീസർ ഷിഫാന, CPO മാരായ വിഷ്ണു ശി

Ist prize 🔥
03/06/2026

Ist prize 🔥

03/06/2026

വധശ്രമം -
കടവി രഞ്ജിത്തും സഹായിയും പിടിയിൽ

കുറിച്ചിക്കര സ്വദേശിയെ ദേഹോപദ്രവം ചെയ്ത് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ കുറിച്ചിക്കര പൂളക്കൽ സ്വദേശിയായ കടവിവീട്ടിൽ കടവി രഞ്ജിത്ത് എന്നുവിളിക്കുന്ന രഞ്ജിത്ത് (43), പൂളക്കൽ സ്വദേശിയായ കറപ്പം വീട്ടിൽ സുധീർ (50) എന്നിവരാണ് വിയ്യൂർ പോലീസിൻറ പിടിയിലായത്.

24.5.2026 തിയ്യതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നേദിവം പ്രതികൾ കുറിച്ചിക്കര സ്വദേശിയുടെ ഫ്ളാറ്റിലേക്ക് അതിക്രമിച്ചുകയറി കഠിനമായ ദേഹോപദ്രവം ചെയ്ത് വധിക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ വന്ന ഉമ്മയേയും ഉപദ്രവിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞഉടൻ വിയ്യൂർ പോലീസ് സ്ഥലത്തെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്‌തു. കേസ് റെജിസ്റ്റർ ചെയ്ത‌് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. ഒരു മാസം മുൻപ് നടന്ന വാക്കുതർക്കത്തിലെ വിരോധമാണ് ആക്രമണത്തിനു കാരണമെന്നും വ്യക്തമായി.

I അന്വേഷണത്തിൽ കടവി രഞ്ജിത്തിന് വിവിധ പോലീസ് സ�

നിരവധി ലഹരികേസുകളിലെ  പ്രതിക്കെതിരെ പിറ്റ് എൻ ഡി പിഎസ് ചുമത്തി സിറ്റി പോലീസ് തുടർച്ചയായ ലഹരികസുകളിൽ പ്രതിയായ തൃശൂർ ചിയ്യ...
02/06/2026

നിരവധി ലഹരികേസുകളിലെ പ്രതിക്കെതിരെ പിറ്റ് എൻ ഡി പിഎസ് ചുമത്തി സിറ്റി പോലീസ്

തുടർച്ചയായ ലഹരികസുകളിൽ പ്രതിയായ തൃശൂർ ചിയ്യാരം സ്വദേശിയായ ചെമ്പകപ്പുള്ളി വീട്ടിൽ രാഹുൽ (30) എന്നയാളെയാണ് തൃശൂർ സിറ്റി പോലീസ് പിറ്റി എൻ ഡി പി എസ് ചുമതി ജയിലിലടച്ചത്.
2019,2023,2025,2026 എന്നീ വർഷങ്ങളിലെ എൻ ഡി പി എസ് കേസുകൾ പരിഗണിച്ചാണ് പ്രതിക്കെതിരെ പിറ്റ് എൻ ഡി പി എസ് ചുമത്തിയത്. പ്രതിക്കെതിരെ ടൌൺ ഈസ്റ്റ്, നെടുപുഴ, മണ്ണുത്തി, പുതുക്കാട്, ചേർപ്പ് എന്നീ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം ക്രിമിനൽ കേസുകളും നിലവിലുണ്ട്.

5.10.2019 തിയ്യതി പീച്ചി മണ്ടൻചിറയിൽവച്ച് രാഹുൽ ഉൾപ്പെടെ നാലുപ്രതികളെ 226.130 കിലോഗ്രാം കഞ്ചാവുമായി തൃശൂർ എക്സൈസ് പിടികൂടിയിരുന്നു.
2.7.2023 തിയ്യതി തൃപ്രയാറിൽവച്ച് രാഹുൽ ഉൾപ്പെടെ അഞ്ചുപ്രതികളെ 3.380 ഗ്രാം എം ഡി എം എ യും 9.150 ഗ്രാം കഞ്ചാവുമായി വലപ്പാട് പോലീസ് പിടികൂടിയിരുന്നു.
18.11.2025 തിയ്യതി തൃശൂർ സിറ്റി പോലീസ് ഡാൻസാഫ് സ്ക്വാഡ് ഒല്ലൂരിൽവച്ച് പ്രതിയായ രാഹുലിൽ നിന്നും 5 എൽ എസ് ഡി സ്റ്റാമ്പുകൾ പിടികൂടിയിരുന്നു. തുടർന്ന് അനാരോഗ്യകാരണങ്ങളാൽ ചികിത്സയ്ക്കായി കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു പുറത്തിറങ്ങുകയും ഈ സമയം ചേർപ്പ് പോലീസ് സ്റ്റേഷനിലെ എക്സ്പ്ളോസീവ് ആക്റ്റ് കേസിൽ പ്രതിയാകുകയും ചെയ്തു. പിറ്റ് എൻ ഡി പി എസ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തസമയം
പ്രതിയിൽ നിന്നും M**A കണ്ടെടുത്ത് വീണ്ടും NDPS കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ചേർത്ത റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തരവകുപ്പ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്

നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തിരുന്ന പ്രതിക്കെതിരെ കാപ്പചുമത്തിയിട്ടുള്ളതും റൌഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമാണ്.

മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance Act (PIT NDPS Act).

തുടർന്നും കൂടുതൽ പേർക്കെതിരെ PIT NDPS പ്രകാരം ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മയക്കുമരുന്ന് കച്ചവട ശൃഖലയിലെ മുഴുവൻ ആളുകളെയും പിടികൂടുന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് അറിയിച്ചു.

The NARCO HUNT...
02/06/2026

The NARCO HUNT...

ആശംസകൾ...
02/06/2026

ആശംസകൾ...

പോരാട്ടം തുടരും...
01/06/2026

പോരാട്ടം തുടരും...

കുട്ടനല്ലൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ അന്യ സംസ്ഥാനക്കാരനായ പ്രതി ഒല്ലൂർ പോലീസിന്റെ പിടിയിൽകുട്ടനെല്ലൂർ ഭഗവതി ക്ഷേ...
01/06/2026

കുട്ടനല്ലൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ അന്യ സംസ്ഥാനക്കാരനായ പ്രതി ഒല്ലൂർ പോലീസിന്റെ പിടിയിൽ

കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ പഴക്കമേറിയതും മോഷണം നടത്തിയ കേസിലെ പ്രതിയും തൃശൂർ ജില്ലയിൽ പലയിടങ്ങളിലായി നടന്ന മോഷണ പരമ്പരയുടെ സൂത്രധാരനുമായ
പശ്ചിമബംഗാൾ സ്വദേശി സക്കീൽ മൊണ്ഡലിനെയാണ് (26) ഒല്ലൂർ പോലീസ് അതി സാഹസികമായി പിടികൂടിയത്.


18.05.2026 തീയതി രാത്രി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടനെല്ലൂർ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ ചാടിക്കടന്ന പ്രതി ക്ഷേത്രത്തിൽ കാലങ്ങളായി ഉപയോഗിച്ചുവരുന്ന 35 കിലോയോളം തൂക്കം വരുന്ന രണ്ട് ഓട്ടുരുളിയും 100 ലിറ്ററോളം സംഭരിക്കാവുന്ന വലിയ ചെമ്പ് പാത്രവുമായാണ് കടന്ന് കളഞ്ഞത്. തുടർന്ന് പരാതിയിൽ കേസെടുത്ത ഒല്ലൂർ പോലീസ് ഉടൻതന്നെ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ മോഷണം നടത്തിയ പ്രതി സക്കീലാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞവർഷവും ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മറ്റൊരു ക്ഷേത്രത്തിൽ കവർച്ച നടത്തിയ സക്കീലിനെ ഒല്ലൂർ പോലീസ് പിടികൂടിയിരുന്നു. CCTV ദൃശ്യങ്ങളിൽ നിന്നും തങ്ങൾക്ക് ലഭിച്ച ദൃശ്യങ്ങളിലെയാൾ സക്കീലാണെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.

തുടർന്ന് ഒല്ലൂർ ACP ടോംസൺ കെ പിയുടെ നിർദേശപ്രകാരം പല സ്‌ക്വാഡുകളായി തിരിഞ്ഞ് പോലീസ് പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം സക്കീലിന്റെ സംഘത്തിലെ 4 പ്രതികളെ ഒല്ലൂർ പോലീസും തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ സ്‌ക്വാഡും ചേർന്ന് പിടി കൂടിയിരുന്നു. ഈ വാർത്തയറിഞ്ഞ് തൃശൂർ നിന്നും കടന്ന് കളയാൻ ശ്രമിച്ച സക്കീലിനെ കൃത്യത നിറഞ്ഞ അന്വേഷണത്തിനൊടുവിലാണ് തൃശൂർ നിന്നും എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ ഒല്ലൂർ പോലീസ് അതിസാഹസികമായി പിടികൂടിയത്.

പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മോഷണ മുതലുകളും പോലീസിന് ലഭിച്ചു.

ഒല്ലൂർ ACP ടോംസൺ കെ പി നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ ഒല്ലൂർ ഇൻസ്‌പെക്ടർ എം എസ് ഫൈസൽ, സബ് ഇൻസ്‌പെക്ടർമാരായ ജീസ് മാത്യു, ഷെബീബ് റഹ്മാൻ, ശ്രീധരൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ് അഷർ, കെ എഫ് റിജു, അബീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ കെ എൻ നിരാജ്മോൻ, പി പി അജിത് എന്നിവരാണ് ഉണ്ടായിരുന്നത്.

01/06/2026

വടക്കുന്നാഥക്ഷേത്രത്തിൽ ഭക്തയുടെ ആഭരണങ്ങളും പണവും വിലപ്പെട്ട കാർഡുകളുമടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ

വടക്കുന്നാഥ ക്ഷേത്രത്തിൽവച്ച് പാവറട്ടി എളവള്ളി സ്വദേശിനിയുടെ ആഭരണങ്ങളും പണവും വിലപ്പെട്ട കാർഡുകളുമടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതിയായ ചിറ്റിലപ്പിള്ള സ്വദേശിയായ തെക്കൂട്ടയിൽ വീട്ടിൽ സുകുമാരി വേണുഗോപാൽ (72) എന്ന സ്ത്രീയെയാണ് ഈസ്റ്റ് പോലീസ് മുണ്ടൂരിലെ വാടകവീട്ടിൽ നിന്നും പിടികൂടിയത്.

24.5.2026 തിയ്യതി കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം പാവറട്ടി സ്വദേശിനി രാവിലെ വടക്കന്നാഥ ക്ഷേത്രത്തിനുള്ളിൽ ദർശനം നടത്തുന്നതിനിടയിൽ 21 ഗ്രാം സ്വർണ്ണാഭരണങ്ങളും ഇരുപതിനായിരം രൂപയും വിലപ്പെട്ട കാർഡുകളുമടങ്ങിയ ഹാൻബാഗ് തുണിസഞ്ചിയിൽ സൂക്ഷിച്ചിരുന്നു. ഈ സഞ്ചിയിൽ നിന്നും ഹാൻബാഗ് മോഷണം ചെയ്യുകയായിരുന്നു.

ഇക്കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച് പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തിലുള്ള അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങളിലൂടെ പിൻതുടർന്ന അന്വേഷണ സംഘം പ്രതിയെ മുണ്ടൂരിലെ വാടകവീട്ടിൽ നിന്നും പിടികൂടുകയായിരുന്നു.

അസിസ്റ്റൻറ് കമ്മീഷണർ എം ശശീധരൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കിരൺ സി നായർ, സബ് ഇൻസ്പെക്ടർമാരായ റെജിൻ രാജ്, അനുശ്രുതി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീജ, സീനിയർ സിവിൽ പോലീസ് ഓഫീസർ ധനേഷ്, സിവിൽ പോലീസ് അജ്മൽ, ദീപക്, ഹരീഷ്, അഖിൽരാജ്, സൂരജ് (ക്യാമറ കൺട്രോൾ റൂം) എന്നിവരാണ് ഉണ്ടായിരുന്നത്.

Address

Pattalam Road
Thrissur
680001

Alerts

Be the first to know and let us send you an email when Thrissur City Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thrissur City Police:

Share