09/06/2025
എം. ടി. ഐ യുടെ സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ....
2014 ൽ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭരണത്തിന്റെ ക്രമക്കേടുകൾ ചൂണ്ടി കാണിച്ചു, വി. സി രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന കമ്മറ്റി നടത്തിയ സമരത്തെ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതക്കുകയും. അന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന സഖാവ് ടി.പി ബിനീഷ്‌ന്റെ കൈകൾ തല്ലി ഒടിക്കുകയും. എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന, ഇപ്പോൾ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ വി.പി സാനു, സംസ്ഥാന കമ്മിറ്റിയംഗം പി. ജിജി, കോഴിക്കോട് ജില്ലാ സെക്രട്ടറി ജിജേഷ് എന്നിവരും , അന്ന് എംടിഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സഖാവ് സ്റ്റെൻവിൻ, നിഷാദ് പി.എൻ, മിഥുൻ കെ.എ, ലിഥിൻ ദേവസ്സി എന്നിവരെയും ഉൾപ്പെടെ 22 പേരെ അറസ്റ്റ് ചെയ്ത്, ക്രൂരമായി മർദ്ദിച്ച് ജയിലിൽ അടച്ചിരുന്നു.
നിരവധിദിവസങ്ങൾക്കു ശേഷമാണ് സഖാക്കൾക്ക് ജാമ്യം ലഭിച്ചത്. അന്നത്തെ യുഡിഎഫ് സർക്കാരിന്റെ ക്രൂര നടപടിക്കെതിരെ നിയമപോരാട്ടം നടത്തി, നീണ്ട 11 വർഷത്തിനുശേഷം കോടതി സഖാക്കൾ കുറ്റക്കാരല്ലെന്നു കണ്ടത്തുകയും വെറുതെ വിടണമെന്നും വിധിച്ചിരിക്കുന്നു. വിദ്യാർത്ഥി സമരങ്ങൾക്കെതിരായ യുഡിഎഫ് ന്റെ വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾക്കെതിരായ പോരാട്ടത്തിൽ വിജയം നേടിയ സഖാക്കൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ.
നിയമ പോരാട്ടത്തിന് നേതൃത്വം നൽകിയ അഡ്വ. കൃഷ്ണന്‍ നമ്പൂതിരിക്കും അഡ്വ. അൻസാറിനും, സി. പി. ഐ. എം മലപ്പുറം ജില്ലാ കമ്മിറ്റിക്കും, എസ്‌എഫ്ഐ എംടിഐ യൂണിറ്റ് കമ്മിറ്റിയുടെ ഹൃദയപൂർവമായ അഭിവാദ്യങ്ങൾ.
" ഒരു കാലവും കണക്ക്ചോദിക്കാതെകടന്നു കടന്നുപോകുകയില്ല ..... ഒരു ജയിലറക്കും സഖാക്കളുടെ സമര പോരാട്ടങ്ങളെ തച്ചുടക്കാനാവില്ല. കോൺഗ്രസ്സേ.... "