SDPI Idukki

SDPI Idukki വിശപ്പിൽ നിന്ന് മോചനം❤️ ഭയത്തിൽ നിന്ന് മോചനം💚 വിശപ്പിൽ നിന്നും മോചനം ഭയത്തിൽ നിന്നും മോചനം

03/06/2026

മത്സ്യബന്ധന തുറമുഖങ്ങള്‍ സിഐഎസ്എഫ് മേല്‍നോട്ടത്തിലാക്കാനുള്ള നീക്കം ആശങ്കാജനകം: റോയ് അറയ്ക്കൽ

മത്സ്യബന്ധന തുറമുഖങ്ങളുടെ സുരക്ഷയും മേല്‍നോട്ടവും കേന്ദ്ര സുരക്ഷാ സേനയ്ക്ക് (സിഐഎസ്എഫ്) കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ആശങ്കാജനകമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുത്തുന്നതും അവരുടെ ജനാധിപത്യപരമായ അവകാശങ്ങളെ ധ്വംസിക്കുന്നതുമാണ് ഈ തീരുമാനം. കൂടാതെ രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുന്നതുമാണ്.

കപ്പല്‍ശാലകള്‍, വിമാനത്താവളങ്ങള്‍, വന്‍കിട വ്യവസായ ശാലകള്‍ എന്നിവയ്ക്ക് നല്‍കുന്ന കടുത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ മത്സ്യബന്ധന തുറമുഖങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് പ്രായോഗികമല്ല. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായി ആയിരക്കണക്കിന് തൊഴിലാളികളും വള്ളങ്ങളും വന്നുപോകുന്ന ഒരു സജീവമായ തൊഴിലിടമാണ് ഹാര്‍ബറുകള്‍. ഇവിടേക്ക് വരുന്ന സാധാരണക്കാരായ തൊഴിലാളികളോട് തോക്കേന്തിയ കേന്ദ്രസേന പുലര്‍ത്താനിടയുള്ള സമീപനം വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്കും ഭീതിജനകമായ അന്തരീക്ഷത്തിനും കാരണമാകും. കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും മത്സ്യവ്യാപാരത്തിന്റെ വേഗതയെ ബാധിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും (ചുമട്ടുതൊഴിലാളികള്‍, കച്ചവടക്കാര്‍, ഐസ് പ്ലാന്റ് ജീവനക്കാര്‍) സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്യും. സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന വന്‍ തുക ഹാര്‍ബര്‍ യൂസര്‍ ഫീസായി തൊഴിലാളികളില്‍ നിന്ന് ഈടാക്കാന്‍ സാധ്യതയുണ്ട്. ഇത് നിലവില്‍ത്തന്നെ പ്രതിസന്ധിയിലായ മത്സ്യമേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കും. തീരദേശവാസികള്‍ക്ക് അവരുടെ സ്വന്തം മണ്ണില്‍ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിത്.സാധാരണക്കാരായ മനുഷ്യര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന തുറമുഖങ്ങളെ തന്ത്രപ്രധാന മേഖലകളായി പ്രഖ്യാപിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നില്‍.

മത്സ്യബന്ധന തുറമുഖങ്ങളെയും തീരദേശത്തെയും തകര്‍ക്കുന്ന ഈ ജനവിരുദ്ധ നീക്കത്തില്‍ നിന്ന് അധികൃതര്‍ അടിയന്തരമായി പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

02/06/2026

MK Faizy, National President of the Social Democratic Party of India, inaugurates the Leaders Conclave held at Ahmedabad, Gujarat.

01/06/2026

കുരുന്നുകൾ കലാലയങ്ങളിലേക്ക്
ആശംസകളോടെ

31/05/2026
ഏവർക്കും ബലിപെരുന്നാൾ ആശംസകൾ💚❤️...
27/05/2026

ഏവർക്കും
ബലിപെരുന്നാൾ
ആശംസകൾ💚❤️...

ഏവർക്കും സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ...
27/05/2026

ഏവർക്കും സ്നേഹം നിറഞ്ഞ
ബലിപെരുന്നാൾ ആശംസകൾ...

27/05/2026

മുനമ്പം വഖ്ഫ് ഭൂമി; മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്: പി അബ്ദുൽ ഹമീദ്

മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും പദവിക്ക് നിരക്കാത്തതുമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്.അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൊണ്ട് മാത്രം മുനമ്പത്തെ ഭൂമി വഖ്ഫ് അല്ലാതാവുന്നില്ല.

ഒരു വിശ്വാസി ദൈവപ്രീതി കാംക്ഷിച്ചു കൊണ്ട് തനിക്ക് പ്രിയപ്പെട്ട സ്വത്തിൽ നിന്നും പൊതു ആവശ്യങ്ങൾക്കായി വാക്കാലോ രേഖാമൂലമോ നൽകുന്നതാണ് വഖ്ഫ്. കോഴിക്കോട് ഫറൂഖ് കോളേജിനു വേണ്ടി സിദ്ദിഖ് സേട്ട് എന്ന വ്യക്തി വഖ്ഫ് ചെയ്തതാണ് മുനമ്പത്തെ 404 ഏക്കർ ഭൂമി. ഇത് തെളിയിക്കുന്ന നിരവധി രേഖകൾ ഉണ്ടായിരിക്കെ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വസ്തുതകൾ വളച്ചൊടിക്കുന്നത്? ഒരിക്കൽ വഖ്ഫ് ചെയ്യപ്പെട്ട ഭൂമി അങ്ങനെ തന്നെ നിലനിൽക്കും എന്നതാണ് ഇന്ത്യൻ വഖ്ഫ് നിയമവും ഇസ്ലാമിക വിശ്വാസവും. വഖ്ഫ്ബോർഡ് പോണ പോക്കിൽ എട്ടിന്റെ പണി കൊടുത്തിട്ടാണ് പോയത്. ഇല്ലെങ്കിൽ 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപഹാസ്യവും അദ്ദേഹത്തിന്റെ നിക്ഷിപ്ത താൽപര്യങ്ങൾ പ്രകടമാക്കുന്നതുമാണ്. മുനമ്പം വഖ്ഫ് ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിക്കുന്നു. രാജ്യത്തെ മുഴുവൻ വഖ്ഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക എന്നത് 2025ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമാണ്. അത്തരത്തിൽ കേരളത്തിലെ പതിനായിരക്കണക്കിന് വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തതിനൊപ്പമാണ് മുനമ്പത്തെ വഖ്ഫ് ഭൂമിയും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ വഖ്ഫ് ബോർഡ് സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്യുന്നു. മുനമ്പം വിഷയം ഇരു വിഭാഗങ്ങൾ തമ്മിലുള്ള വ്യവഹാരമല്ല. ഭൂമിയുടെ കൈകാര്യകർത്താക്കളായ വഖ്ഫ് ബോർഡും ഭൂമി കയ്യേറ്റവും തമ്മിലുള്ളതാണ്. കയ്യേറ്റക്കാരിൽ നിന്നും ഭൂമി വിലയ്ക്ക് വാങ്ങി വീടുവച്ച് താമസിക്കുന്നവർ വഴിയാധാരമാകാൻ പാടില്ല എന്നുതന്നെയാണ് എസ്ഡിപിഐയുടെയും നിലപാട് . കാരണം അവർ വഞ്ചിക്കപ്പെട്ടവരാണ്. കയ്യേറ്റ ഭൂമി നിയമപരമായി വഖ്ഫ് ബോർഡിലേക്ക് വന്നുചേരുകയും ഭൂമി മറിച്ച് വിറ്റ കയ്യേറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ഇപ്പോൾ അവിടെ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള ചെലവ് കയ്യേറ്റക്കാരിൽ നിന്നും ഈടാക്കുകയും ചെയ്യുക എന്നതാണ് വിഷയത്തിന്റെ ന്യായമായ പരിഹാരം.

വിഷയത്തിൽ ന്യായമായ പരിഹാരം കാണുന്നതിനു പകരം സങ്കീർണ്ണമാക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതു വഞ്ചനാപരമായ നിലപാടാണ്. മുനമ്പം ഭൂമി വഖഫ് സ്വത്താണ് എന്ന് മുസ്ലിം ലീഗും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമസഭയിൽ വിഷയം അവർ ഉന്നയിച്ചിട്ടുള്ളതുമാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.

27/05/2026

ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന റെയ്ഡ് സംശയകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. കഴിഞ്ഞ 12 വർഷമായി രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെയും വിമർശകരെയും വിരട്ടി നിർത്താനുള്ള
ഉപകരണമായാണ് ഇഡിയെ
സംഘ പരിവാര സർക്കാർ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ താൽപര്യത്തിന് കൂട്ടുനിൽക്കാത്ത രാഷ്ട്രീയപാർട്ടികളെയും സർക്കാരുകളെയും വ്യക്തികളെയും വേട്ടയാടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
കേന്ദ്ര ഏജൻസികളെ കയറൂരി വിട്ട് രാജ്യത്ത് അരാജകത്വവും ഭീതിയും സൃഷ്ടിക്കുന്നതിനെതിരേ ജനാധിപത്യ പ്രതിഷേധങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Address

Idukki
Thodupuzha
685561

Website

Alerts

Be the first to know and let us send you an email when SDPI Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share