CPI M Mangalapuram AC

CPI M Mangalapuram AC Official Page Of The Communist Party Of India (Marxist) Mangalapuram Area Committee

ആഗസ്റ്റ് -15..... 🇮🇳❤️രാജ്യത്തിന്റെ 80 -ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പാർട്ടി ഏര്യാ കമ്മിറ്റി ഓഫീസിൽ ഏര്യാ സെക്...
15/08/2026

ആഗസ്റ്റ് -15..... 🇮🇳❤️
രാജ്യത്തിന്റെ 80 -ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പാർട്ടി ഏര്യാ കമ്മിറ്റി ഓഫീസിൽ ഏര്യാ സെക്രട്ടറി സ:എം. ജലീൽ പതാക ഉയര്‍ത്തി....

പ്രിയ സഖാവിന് അഭിവാദ്യങ്ങൾ.... ✊    കർഷകസംഘം തിരുവനന്തപുരം ജില്ലാ ജോ: സെക്രട്ടറിയായി തെരഞ്ഞെടുത്ത സഖാവ് എം. ജലീലിന് അഭിവ...
07/08/2026

പ്രിയ സഖാവിന് അഭിവാദ്യങ്ങൾ.... ✊
കർഷകസംഘം തിരുവനന്തപുരം ജില്ലാ ജോ: സെക്രട്ടറിയായി തെരഞ്ഞെടുത്ത സഖാവ് എം. ജലീലിന് അഭിവാദ്യങ്ങൾ... ✊

28/07/2026
25/07/2026

സിപിഐ(എം) വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരം (കല്ലറ വാസുദേവൻപിള്ള സ്മാരക മന്ദിരം) പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി അഡ്വ. വി. ജോയി തുടരും. മാധ്യമ പ്രചാരണങ്ങൾ അടിസ്ഥാനരഹിതം.സെക്രട്ടറി തെരഞ്ഞെ...
10/06/2026

സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി അഡ്വ. വി. ജോയി തുടരും. മാധ്യമ പ്രചാരണങ്ങൾ അടിസ്ഥാനരഹിതം.

സെക്രട്ടറി തെരഞ്ഞെടുപ്പ് എന്ന രൂപത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി വി. ജോയിയെ താൽക്കാലികമായി ജില്ലാ സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കുകയും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എ. എ. റഹിമിന് സെക്രട്ടറിയുടെ ചുമതല നൽകുകയും ചെയ്തിരുന്നു.

ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ നിലവിലുണ്ടായിരുന്ന സെക്രട്ടറി വി. ജോയിയെ സെക്രട്ടറി സ്ഥാനത്ത് തുടരാൻ ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു. ഇത് വളരെ സാധാരണ രീതിയിലുള്ള ഒരു നടപടിക്രമം മാത്രമാണ്. സമ്മേളനം തെരഞ്ഞെടുത്ത സെക്രട്ടറിമാർ വിവിധ കാരണങ്ങളാൽ വിവിധ സന്ദർഭങ്ങളിൽ സെക്രട്ടറി ചുമതല താൽക്കാലികമായി ഒഴിയുകയും തിരികെ ചുമതലയിൽ പ്രവേശിക്കുന്നതും സ്വാഭാവിക നടപടി മാത്രമാണ്. ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണ്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ. രതീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ, കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുത്തു.

09/06/2026
ഇന്ധന വിലവർദ്ധനവിനെതിരെ ജനകീയ പ്രക്ഷോഭം! കേന്ദ്ര സർക്കാരിന്റെ പകൽകൊള്ളയ്ക്കെതിരെ സിപിഐ(എം) നേതൃത്വത്തിൽ ജൂൺ 4 വ്യാഴാഴ്ച ...
01/06/2026

ഇന്ധന വിലവർദ്ധനവിനെതിരെ ജനകീയ പ്രക്ഷോഭം!

കേന്ദ്ര സർക്കാരിന്റെ പകൽകൊള്ളയ്ക്കെതിരെ സിപിഐ(എം) നേതൃത്വത്തിൽ ജൂൺ 4 വ്യാഴാഴ്ച രാവിലെ 10.30ന്
മംഗലപുരം പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്...

23/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
___________________________
ചീഫ്‌ ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്‌, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ്. തെരഞ്ഞെടുപ്പിന്‌ തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന്‌ ഉപകാരസ്‌മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ യുഡിഎഫിന്‌ വേണ്ടി കമ്മീഷന്‍ പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍ഡിഎഫ്‌ ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌.

രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള കത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ സീലിന്‌ പകരം ബിജെപി സീല്‍ കാണപ്പെട്ടതും വിവാദമായിരുന്നു. പശ്ചിമ ബംഗാളില്‍ സമാനമായ രീതിയില്‍ നിയമനങ്ങള്‍ നടന്നപ്പോള്‍, ബിജെപിയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായുള്ള കള്ളച്ചന്തയില്‍ മോഷണം വലുതാണെങ്കില്‍ പ്രതിഫലവും വലുതാണ്‌ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്‌. നിയമനം, ലജ്ജയില്ലാത്ത കൂട്ടുകെട്ടും, ഒത്തുകളിയുമെന്ന്‌ എഐസിസി പ്രതികരിച്ചു. കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബിജെപിയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും, കൂട്ടുകെട്ടുമല്ലേ എന്ന്‌ രാഹുല്‍ ഗാന്ധിയും അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയും വ്യക്തമാക്കണം.

എസ്‌ഐആറിന്റെ പേരില്‍ ദശലക്ഷക്കണക്കിന്‌ വോട്ടാണ്‌ കേരളത്തില്‍ ഇല്ലാതാക്കിയത്‌. യഥാര്‍ത്ഥ വോട്ടര്‍മാരുടെ വോട്ട്‌ ഡിലീറ്റ്‌ ചെയ്യുകയും, അനര്‍ഹരെ നിലനിര്‍ത്തുകയും ചെയ്‌ത കമ്മീഷന്‍ നിലപാടിനെതിരെ അന്ന്‌ തന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച തീയതിക്ക്‌ ഒരാഴ്‌ച മുന്‍പ്‌ ആരെയും അറിയിക്കാതെ പേര്‌ ചേര്‍ക്കുന്നത്‌ അവസാനിപ്പിക്കാനും കമ്മീഷന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. യുഡിഎഫിന്റെ വോട്ടുകളാകെ ആദ്യം തന്നെ ചേര്‍ത്തുവെന്ന്‌ ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോള്‍ ബലപ്പെടുകയാണ്‌.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിപ്പിച്ചതും ഇത്തരത്തിലുള്ള മറ്റൊരു ഇടപെടലാണ്‌. പാലക്കാട്‌ മണ്ഡലത്തില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ചിഹ്നം അനുവദിക്കുന്നതിലും പല ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു. എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥികളുടെ പല ചിഹ്നങ്ങളും വ്യക്തമായി കാണാത്ത രീതിയില്‍ വോട്ടിംഗ്‌ മിഷ്യനില്‍ പ്രിന്റ്‌ ചെയ്‌തുവെന്ന പരാതികളുമുണ്ട്‌. തെരഞ്ഞെടുപ്പിന്‌ നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിന്‌ ജീവനക്കാര്‍ക്ക്‌ വോട്ടവകാശം നിഷേധിക്കപ്പെട്ടതും കേരളം കണ്ടു. തെരഞ്ഞെടുപ്പ്‌ നടന്ന്‌ ആഴ്‌ചകള്‍ കഴിഞ്ഞിട്ടും വോട്ടിംഗ്‌ ശതമാനം പോലും കൃത്യമായി പുറത്തുവിടാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. സ്‌ട്രോങ്‌ റൂമുകള്‍ തുറന്നുവെന്ന ആക്ഷേപം പോലുമുണ്ടായി. ഇതിനെല്ലാം പിന്നില്‍ ആസൂത്രിതമായ ഇടപെടലാണോ എന്ന സംശയമാണ്‌ ഈ നിയമനത്തോടെ ബലപ്പെടുന്നത്‌.

ബംഗാളില്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടന്‍ ചീഫ്‌ ഇലക്ഷന്‍ ഓഫീസര്‍ മനോജ്‌ അഗര്‍വാളിനെ ചീഫ്‌ സെക്രട്ടറിയായും, എസ്‌.ഐ.ആറിന്‌ നേതൃത്വം നല്‍കിയ സുബ്രത ഗുപ്‌തയെ മുഖ്യമന്ത്രിയുടെ മുഖ്യോപദേശകനായും നിയമിച്ചത്‌ വലിയ വിമര്‍ശനങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ദേശീയ തലത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കിയിരുന്നു. തെരഞ്ഞെടുപ്പ്‌ പോലെയുള്ള ചുമതലകളില്‍ നിയോഗിക്കപ്പെടുന്ന പ്രധാന ഉദ്യോഗസ്ഥര്‍ക്ക്‌ വിജയിച്ച സര്‍ക്കാരിന്‌ കീഴില്‍ ഉന്നതപദവി നല്‍കുന്നതിന്‌ കൂള്‍ ഓഫ്‌ ടൈം ഏര്‍പ്പെടുത്തണം എന്നായിരുന്നു എ.ഐ.സി.സിയുടെ ആവശ്യം. ബംഗാളിലെ നിയമനത്തെ ദേശീയതലത്തില്‍ ഇങ്ങനെ വിമര്‍ശിച്ച കോണ്‍ഗ്രസ്‌ പാര്‍ടിയും രാഹുല്‍ ഗാന്ധിയും കേരളത്തിലെ സമാനമായ നീക്കത്തെ എങ്ങനെ കാണുന്നുവെന്ന്‌ വ്യക്തമാക്കണം.

ഒരുവശത്ത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിഷ്‌പക്ഷതയെ അട്ടിമറിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, സമാനമായ നിലയിലുള്ള ഇടപെടലുകള്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരും നടത്തുകയാണ്‌. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിന്‌ വഴങ്ങി തീരുമാനമെടുക്കുന്ന സംവിധാനമായി തെരഞ്ഞെടുപ്പ്‌ കമ്മീഷനുകളും മാറുന്നു. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Address

Mangalapuram
Thiruvananthapuram
695584

Website

Alerts

Be the first to know and let us send you an email when CPI M Mangalapuram AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share