02/06/2026
വന്ദേമാതരം: ചരിത്രവും പശ്ചാത്തലവും
ബങ്കിം ചന്ദ്ര ചതോപാധ്യായ (ബങ്കിം ചന്ദ്ര ചാറ്റർജി) എന്ന ബംഗാളി കവി 1870-കളുടെ മധ്യത്തിലാണ് 'വന്ദേമാതരം' എന്ന കവിത എഴുതുന്നത്. പിന്നീട് 1882-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'ആനന്ദമഠം' എന്ന ബംഗാളി നോവലിൽ ഈ കവിത ഉൾപ്പെടുത്തുകയായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (1770-കളിൽ) ബംഗാളിലെ പ്രാദേശിക മുസ്ലിം നവാബ് ഭരണകൂടത്തിനെതിരെ ഹിന്ദു സന്യാസിമാരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. അവസരം കാത്തുനിന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സന്യാസിമാർക്ക് ആയുധവും സമ്പത്തും നൽകി സഹായിച്ചു. പിന്നീട് അത് കലാപമായി മാറി.
ഈ സംഭവമാണ് ആനന്ദമഠം എന്ന
നോവലിന്റെയും വന്ദേമാതരം എന്ന കവിതയുടെയും പ്രമേയം. ഇത് അന്നേ വിവാദമായിരുന്നു. കാരണം നോവലിൽ വിദേശികളായ ബ്രിട്ടീഷുകാരെക്കാൾ, അന്നത്തെ ഭരണാധികാരികളായ മുസ്ലിങ്ങൾക്കെതിരെയാണ് കടുത്ത ഭാഷയിലുള്ള വിമർശനം. സമ്പദ്ഘടനയിൽ ബംഗാളിനെ പുരോഗതിയിൽ എത്തിച്ചത് നവാബ് ഭരണകൂടം ആയിരുന്നിട്ടും അവർക്കെതിരെ കടുത്ത വിദ്വേഷമായിരുന്നു നോവലിലുടനീളമുണ്ടായിരുന്നത്. നോവലിന്റെ അവസാന ഭാഗങ്ങളിൽ, മുസ്ലിം ഭരണം അവസാനിപ്പിക്കാൻ ബ്രിട്ടീഷുകാർ വന്നതിനെ അനുകൂലിക്കുന്നുമുണ്ട്.
1920-കളിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ വന്ദേമാതരം ആലപിക്കുന്നതിനെ എതിർത്തു.
'ആനന്ദമഠം' നോവലിന്റെ പശ്ചാത്തലവും, വന്ദേമാതരം എന്ന കവിതയിലെ 3, 4 ചരണങ്ങളുമായിരുന്നു എതിർക്കാനുള്ള പ്രധാന കാരണം.
രാജ്യത്തിനെ ദുർഗ്ഗാദേവിയായും ലക്ഷ്മിദേവിയായും ഉപമിക്കുന്നതാണ് 3,4 ചരണങ്ങൾ. ഇത് വലിയ രാഷ്ട്രീയ വിഷയമായി മാറി.
പ്രശ്നം പരിഹരിക്കാൻ 1937-ൽ കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഒരു ഉപസമിതിയെ നിയോഗിച്ചു. ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, മൗലാന അബ്ദുൽ കലാം ആസാദ്, ആചാരി നരേന്ദ്ര ദേവ എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്.
രവീന്ദ്രനാഥ ടാഗോറിനോട് ഈ സമിതി ഉപദേശം തേടി. അന്ന് നെഹ്‌റുവിന് ടാഗോർ എഴുതിയ കത്തിൽ ഇങ്ങനെ വ്യക്തമാക്കി: "ഒരു കൃതിയെന്ന നിലയിൽ ആനന്ദമഠം മുസ്ലിം വിരുദ്ധമാണ്. വന്ദേമാതരം കവിതയിൽ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്ന വരികളുണ്ട്. അത് എല്ലാ മതസ്ഥർക്കും ഒരുപോലെ പാടാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ അതിന്റെ ആദ്യത്തെ രണ്ട് വരികളിൽ പ്രകൃതിയെ മാത്രമാണ് വർണ്ണിക്കുന്നത്."
വിശദമായ ചർച്ചകൾക്കൊടുവിൽ 1937 ഒക്ടോബറിൽ കോൺഗ്രസ് ഒരു പ്രമേയം പാസാക്കി:
വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ (Stanzas) മാത്രം രാഷ്ട്രീയ വേദിയിൽ ആലപിക്കാം.
ഇതിൽ ദൈവ സങ്കൽപ്പങ്ങളോ മതപരമായ മറ്റ് പരാമർശങ്ങളോ ഇല്ല, മറിച്ച് മാതൃഭൂമിയുടെ പ്രകൃതിഭംഗിയെ കുറിച്ചാണ്.
ആർക്കെങ്കിലും ഇത് പാടുന്നതിൽ വിയോജിപ്പ