Child Protection Organization Kerala

Child Protection Organization Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Child Protection Organization Kerala, Child protection service, Child Protection Organization, Thiruvananthapuram.

#സുരക്ഷിതബാല്യം നമ്മുടെ കൈയിൽ

Child Protection Organization Kerala Foundation
കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷിതത്തിനും,അവകാശത്തിനും വേണ്ടിയുള്ള സംഘടന (CPOKF)
Child Protection Organization Kerala Fountation
ഫോൺ 8111830077,8111830088

17/07/2026

കൊല്ലത്ത് വീണ്ടും ലഹരി വേട്ട.
അടുത്തടുത്ത ദിവസങ്ങളിലായി നിരവധി എംഡി.എം. എ. കേസുകളും , ലഹരി ഗുളിക. കളും ഗഞ്ചാവുമായി ഉൾപ്പെടെ നിരവധി പേർ അറസ്റ്റിലാവുകയും ലഹരിപദാർത്ഥങ്ങൾ പിടിചെടുക്കുകയും ചെയ്തു കൂടാതെ ടെറസിന് മുകളിൽ ഗഞ്ചാവ് കൃഷി നടത്തിയവരെയുംഗഞ്ചാവ് ചെടികളും പിടികൂടി യിരുന്നു.പത്തനാപുരം സ്വദേശികളായ മുഹമ്മദ് കൈഫ്, വിപിൻ സജു എന്നിവ വരെയാണ് . എം.ഡി എം.എ യുമായി ഡാൻ സാഫ് സംഘം ഇന്ന്പിടികൂടിയത്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടാണ്
കേരള പോലീസും റെയിൽവേ പോലീസും എക്സ്സൈസ് വകുപ്പും ശക്തമായ അന്വേഷണവും, തിരച്ചിലുമാണ് നടത്തുനത് .രാത്രിയും പകലും സംശയമുള്ളവരെ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. വിവിധ ടീമുകളായി തിരിഞ്ഞാണ് പരിശോധന ബുധൻ രാവിലെ പുന്തല ത്താഴത്ത് വെച്ച് കമ്മീഷണറുടെ ഡാൻസ് സാഫ് സംഘത്തിന് രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട്പേരെ എം.ഡി. എം.എ.യുമായ പിടികൂടിയത്‌.
പുന്തല ത്താഴത്തുള്ള ആർക്കോ നൽകാൻ കൊണ്ട് വന്നതാണ് എംഡി.എം.എ യെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ഇവർ മൊത്തമായും ചില്ലറയായും വില്ക്കപ്പെടും. കോളേജ്വിദ്യാർതികൾ ക്കും വിദ്യാർത്ഥിനികളുമാണ് ഇവരിൽ നിന്നും മാരക മയക്ക്മരുന്ന് വാങ്ങിഉപയോഗിക്കുന്നത്. അന്വേഷണം ശക്തമായതോ മയക്ക്മരുന്ന് മാഫിയ സംഘം പിൻവലിഞ്ഞിരിക്കുകയാണ്.ചിലർ പലരീതികളിൽ ലഹരിവസ്തുക്കൾ കേരളത്തിൽ എത്തിക്കുന്നക്കുന്നുണ്ട് ഇപ്പോൾ പിടികൂടിയ രണ്ട് പേർ ബാഗ്ലൂരിൽ നിന്നുമാണ് m**a എത്തിച്ചത്. ഇപ്പോൾ ഗ്രാമിന് 7000 രൂപയാണ് മാഫിയ സംഘം ഈടാക്കുന്നത്. ഇതിന് മുമ്പ് ഇവർ മയക്ക് മരുന്ന്കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട് .എസ്. ഐ.മാരായ സായ് സേനൻ, ഗോപകുമാർ,Asi അനു ആർ നാഥ് ,ദിലീപ്, റോയി എന്നിവരാണ് പ്രതികളെ പിടികൂടിയത് # കൊല്ലം #തൂഫാൻ #ചെന്നിത്തല #പോലീസ് #ലഹരിക്കെതിരെ

17/07/2026

അമ്പലപ്പുഴ; മൂന്നാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിർന്ന വയോധികന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. പുറക്കാട് പഞ്ചായത്ത് 7 -ാം വാർഡ് തോട്ടപ്പള്ളി നാലു ചിറപാലത്തിന് സമീപം അനന്തു ഭവനിൽ പൊന്നപ്പനെ (64) യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്.

സമീപത്തെ സ്‌കൂളിലെ വിദ്യാർഥിക്ക് നേരെ ഇയാൾ നിരന്തരം ലൈംഗിക ചേഷ്ടകൾ നടത്തിയിരുന്നു. ഇതിനിടെയാണ് അതിക്രമത്തിന് മുതിർന്നത്. തുടർന്ന് വീട്ടുകാർ അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പൊന്നപ്പനെ റിമാൻ്റു ചെയ്തു.
#ആലപ്പുഴ #സത്യം
#കേസ് #അമ്പലപ്പുഴ

13/07/2026

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി സ്വന്തം ഭാര്യയെയും രണ്ട് ആൺമക്കളെയും ഉൾപ്പെടെ ആറ് പേരെ ക്രൂരമായി കൊലപ്പെടുത്തി.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഷാബാദ് മണ്ഡലിലെ ദൈവാലഗുഡ ഗ്രാമക്കാരനായ രാജ്കുമാർ (35) എന്ന കർഷകനാണ് ഈ കൂട്ടക്കൊല നടത്തിയത്. തനിക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ പതിനേഴുകാരിയായ പെൺകുട്ടിയോടുള്ള പ്രതികാരമായാണ് ഈ ക്രൂരത. കഴിഞ്ഞ മേയ് മാസത്തിൽ പെൺകുട്ടിയെ ശല്യം ചെയ്തതിനും പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അറസ്റ്റിലായ ഇയാൾ കഴിഞ്ഞ മാസം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ആയുധങ്ങളുമായി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, പെൺകുട്ടിയുടെ അമ്മ ലക്ഷ്മിയെയും ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശി രുക്കമ്മയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ആറ് കിലോമീറ്റർ അകലെയുള്ള ഒരു തടാകക്കരയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ ഭിന്നശേഷിക്കാരിയായ മൂത്ത സഹോദരിയെ പ്രതി ഉപദ്രവിക്കാതെ വിട്ടു.

#ക്രൈം

11/07/2026

മദ്രസ്സ അധ്യാപകന് മർദനം

കുട്ടിയെ തല്ലിയെന്ന പരാതിയുമായി രക്ഷിതാക്കൾ പള്ളിയിലെത്തി.സൂറത്കലിൽ സംഘർഷം:
ഉസ്താദിനെ മർദിച്ച് രക്ഷിതാക്കൾ; ദൃശ്യങ്ങൾ പുറത്ത്.കുട്ടിയെ മർദിച്ചെന്ന് ആരോപണം: മംഗലാപുരത്ത് മദ്രസ്സ അധ്യാപകനെ പള്ളിയിൽ കയറി തല്ലി.പ്രതികാര നടപടി: മദ്രസ്സയിലെ ശിക്ഷാനടപടിക്ക് എതിരെ അധ്യാപകനെ കൈയേറ്റം ചെയ്ത് രക്ഷിതാക്കൾ.
ഇങ്ങനെ ഒരു വിഷയം ഉണ്ടായിട്ട് പോലീസ് കേസ് എടുത്തോ?
എന്താണ് സത്യാവസ്ഥ?
അറിയുന്നവർ പ്രതികരിക്കു... എന്താണ് സംഭവിച്ചത്?
#കാസർഗോഡ്

11/07/2026

തിരൂരിൽ 15 വയസ്സുകാരനെ കെണിയിൽ വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി ലഹരി മാഫിയയുടെ വലയിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

പാലക്കാട്ടുകാരിയായ സത്യഭാമ എന്ന സ്ത്രീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും, ഭർത്താവ് സാദിഖ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

തുടർന്ന് കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ ഇവർ, ലഹരിമരുന്ന് നൽകാനും തങ്ങൾ നിർദേശിക്കുന്നവർക്ക് ലഹരി എത്തിച്ചു നൽകാനും കുട്ടിയെ നിർബന്ധിച്ചതായും പരാതിയുണ്ട്. ഇതിന് പുറമെ, ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണവും ആവശ്യപ്പെട്ടതായി പോലീസ് പറയുന്നു.

വീട്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നതും മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവിക മാറ്റങ്ങൾ കാണുന്നതും ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ സ്നേഹപൂർവം കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടി നടന്ന സംഭവങ്ങൾ തുറന്നുപറഞ്ഞത്. തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സത്യഭാമയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള ഭർത്താവ് സാദിഖിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

11/07/2026

12കാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ചു കൊന്നു.

​കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറുവിപ്പൂരിൽ 12 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡൽ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. പുലർച്ചെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു സംഭവം. പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് വെടിയുതിർത്തതെന്ന് പോലീസ് വ്യക്തമാക്കുന്നു.

​തോക്ക് പിടിച്ചുവാങ്ങി പോലീസിന് നേരെ വെടിവെച്ചു
​പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്ത സുർജാപൂരിലേക്ക് തെളിവെടുപ്പിനായി ബറുവിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പുലർച്ചെ 12:45 ഓടെയാണ് പ്രതിയുമായി പുറപ്പെട്ടത്. തെളിവെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, പ്രതിയായ പ്രഭാഷ് മണ്ഡൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർവീസ് തോക്ക് ബലമായി പിടിച്ചുവാങ്ങുകയായിരുന്നു.
​തുടർന്ന് പോലീസ് സംഘത്തിന് നേരെ ഒരു റൗണ്ട് വെടിയുതിർത്ത ശേഷം ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പോലീസ് ആത്മരക്ഷാർത്ഥം തിരിച്ചുവെടിവെയ്ക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രതിയെ ഉടൻ തന്നെ ബറുവിപ്പൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.

​വൻ ജനരോഷത്തിന് കാരണമായ കൊലപാതകം
​കഴിഞ്ഞ ജൂലൈ നാലിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം ബറുവിപ്പൂരിലെ ഒരു കുളത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശത്ത് വൻ ജനരോഷം ആളിപ്പടർന്നിരുന്നു.
​പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാർ ബറുവിപ്പൂർ-ജോയ്നഗർ റോഡ് ഉപരോധിക്കുകയും, ടയറുകൾ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് വാഹനങ്ങൾ ഉൾപ്പെടെ തകർക്കപ്പെട്ടു. തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഉൾപ്പെട്ട മുഖ്യപ്രതിയാണ് ഇപ്പോൾ പോലീസ് നടപടിയിൽ കൊല്ലപ്പെട്ടത്.

നിങ്ങളുടെ കുട്ടികളുടെ ആധാർ രജിസ്ട്രേഷനും ബയോമെട്രിക് പുതുക്കലും സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 📍ക...
08/07/2026

നിങ്ങളുടെ കുട്ടികളുടെ ആധാർ രജിസ്ട്രേഷനും ബയോമെട്രിക് പുതുക്കലും സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

📍കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ (0 മുതൽ 5 വയസ്സ് വരെ)

നവജാത ശിശുക്കൾക്ക് വളരെ എളുപ്പത്തിൽ ആധാർ എൻറോൾ ചെയ്യാവുന്നതാണ്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ സമയത്ത് ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടതില്ല. കുട്ടിയുടെ പേര് ചേർത്ത ജനന സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിച്ച് ഈ രജിസ്ട്രേഷൻ തികച്ചും സൗജന്യമായി പൂർത്തിയാക്കാൻ സാധിക്കും.

📍നിർബന്ധിത ബയോമെട്രിക് പുതുക്കൽ (5 വയസ്സിലും 15 വയസ്സിലും)

കുട്ടികൾക്ക് അഞ്ച് വയസ്സിലും പതിനഞ്ച് വയസ്സിലും ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കേണ്ടതുണ്ട്. കൃത്യസമയത്ത് ഇത് ചെയ്തില്ലെങ്കിൽ ആധാർ കാർഡ് അസാധുവാകാൻ സാധ്യതയുണ്ട്.
സ്കൂൾ/കോളേജ് അഡ്മിഷൻ, സ്കോളർഷിപ്പ്, പാൻ കാർഡ്, ഡിജിലോക്കർ, APAAR ID, NEET / JEE / KEAM രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ തടസമില്ലാതെ ലഭിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. സെപ്റ്റബർ 2026 വരെ ഈ സേവനം തികച്ചും സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാണ്.

📍മൊബൈൽ, ഇ-മെയിൽ അപ്ഡേറ്റ് ചെയ്യൽ

വിവിധ സർക്കാർ ഓൺലൈൻ സേവനങ്ങൾ കൃത്യമായി ലഭിക്കുന്നതിന് നിലവിലെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഡിസംബർ 2026 വരെ ആധാർ ആപ്പ് വഴി ഇത് സൗജന്യമായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

📍ഈ സേവനങ്ങൾ എവിടെ ലഭിക്കും?

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും പുതിയ ആധാർ എടുക്കാനും, ബയോമെട്രിക് പുതുക്കാനും, മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ എന്നിവ മാറ്റുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

📍കൂടുതൽ വിവരങ്ങൾക്ക്
സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 / 0471-2335523
കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442
ഇ-മെയിൽ: [email protected]

08/07/2026

കുട്ടികൾ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മാത്രം പോക്സോ (POCSO) കേസിൽ പ്രതി കുറ്റക്കാരനാണെന്ന് മുൻകൂട്ടി അനുമാനിച്ച് നടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ അടിസ്ഥാനപരമായ വസ്തുതകൾ പ്രോസിക്യൂഷൻ കൃത്യമായി തെളിയിക്കുകയോ, കുട്ടിയുടെ മൊഴി പൂർണ്ണമായും വിശ്വാസയോഗ്യമാണെന്ന് ബോധ്യപ്പെടുകയോ ചെയ്യേണ്ടതുണ്ട്. അടിസ്ഥാന വിവരങ്ങൾ തെളിയിക്കപ്പെട്ടാൽ പ്രതിയെ കുറ്റക്കാരനായി കണക്കാക്കാമെന്ന് വ്യക്തമാക്കുന്ന പോക്സോ നിയമത്തിലെ 29-ാം വകുപ്പ് വ്യാഖ്യാനിച്ചുകൊണ്ടാണ്, ഇത് അന്ധമായി പ്രയോഗിക്കരുതെന്ന് കോടതി ഓർമ്മിപ്പിച്ചത്.

07/07/2026

ഞങ്ങളുണ്ട് നിങ്ങളോടൊപ്പം...

സുരക്ഷിത ബാല്യം നമ്മുടെ കൈകളിൽ
CPOK Foundation
Child Protection Organization Kerala

#ലഹരിക്കെതിരെ #ഞങ്ങളുണ്ട് #കേരള

Address

Child Protection Organization
Thiruvananthapuram
695011

Alerts

Be the first to know and let us send you an email when Child Protection Organization Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share