01/09/2024
തന്നെ കൊല്ലാൻ വന്ന സുരേന്ദ്രന്റെ ഓർമ്മകൾ തെരുവിൽ പടമാക്കി ഉയർത്തിയവൻ. അന്നോടിയ വിക്രമനും, മുച്ചിറിയനും 'ഇന്നും കിതപ്പ് മാറാതെ ദു:സ്വപ്‌നം കാണാൻ അവസരം നൽകിയവൻ.
ഒരിക്കൽ ചെങ്കോട്ടയായിരുന്ന കണ്ണൂർ ഡയമണ്ട് മുക്കും പരിസരവും കാവി മണ്ണായി മാറ്റിയവൻ.
നേരെ നിന്നാൽ മനോജിന് മുന്നിൽ മുള്ളി പോകുന്ന വിക്രമനും സംഘവും തോക്കും, ബോംബും, വാളുമായി ചതിയിൽപ്പെടുത്തി കൊല്ലാൻ വന്നപ്പോഴും ഭയക്കാത്ത ചങ്കുറപ്പോടെ തന്റെ സുഹൃത്തിനോട് ഓടി രക്ഷപ്പെടാൻ പറഞ്ഞ ധീരൻ.ആ പോരാളി മരിച്ചെന്ന് കരുതുന്ന സഖാക്കൾ പമ്പരവിഡ്ഢികളാണ്. ആവേശമാണ് സ്വയം സേവകർക്ക്, അന്നും ഇന്നും എന്നും.
തൊണ്ണൂറുകളുടെ കാലം.
കൊടി നിറം ചുവപ്പ് അല്ലെങ്കിൽ തമ്പുരാനും കൂട്ടരും ക്രൂശിക്കും കാലത്ത്, അതേ മണ്ണിൽ നിന്ന് വിപ്ലവത്തിൻ്റെ കരുത്തായി ഉയർന്ന് വന്ന്,കൊടി നിറം മാറ്റി പിടിച്ച് "ഭാരത് മാതാ കീ ജയ്" വിളിച്ചവൻ. ചോദ്യം ചെയ്യാൻ ഭയന്ന് നിന്നവർക്ക് ചോദ്യങ്ങൾ ഉയർത്താൻ ഉശിര് പകർന്നവൻ.
തമ്പുരാനെ കാണാതെ ഓണമുണ്ണാൻ പറ്റില്ലെന്ന് വന്ന ദശാസന്ധിയിൽ തിരുവോണ നാളിൽ തന്നെ തമ്പുരാൻ്റെ മടയിൽ കയറി മറുപടി നൽകിയ വീര പരാക്രമശാലി. വീടിൻ പടിഞ്ഞാറ്റയിൽ പതിനെട്ടാം വട്ടതെങ്ങ് വെച്ചപ്പോൾ അത് പിഴുതെടുത്ത് രാവണൻ കോട്ടയിലെ തമ്പുരാന്റെ നെഞ്ചിൽ കുഴിച്ചിട്ടവൻ. പൊന്നാപുരം കോട്ട വിട്ട് പാഞ്ഞ തമ്പുരാനെ ഓട്ടച്ചിമാക്കൂലിലേക്ക് ഓടിച്ചവൻ.
ധീരനവൻ.... കണ്ണൂരിന്റെ പൊന്നോമന മകൻ...
കതിരൂർ മനോജ് 🔥
ഭയരാജാക്കന്മാർഓരോരുത്തരായി കണ്ണൂരിന്റെ മണ്ണിൽ തളർന്നു വീഴുമ്പോൾ, ചക്രവ്യൂഹത്തിൽ പെടുത്തി ചതിച്ചുകൊന്ന പ്രിയപ്പെട്ട മനോജേട്ടൻ ഹൃദയത്തിൽ ഒരു കെടാവിളക്കായി ഓരോ സ്വയംസേവകരുടെയും ഉള്ളിലുണ്ടാവും 🙏🏼🚩
ധീരബലിദാനിയുടെ മരണമില്ലാത്ത ഓർമ്മകൾക്കൊപ്പം 🙏🏼🙏🏼