26/05/2026
#പത്തു_ദിവസത്തിനിടെ നാലാം തവണയും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച മോദി സർക്കാരിന്റെ നടപടി, ഈ ഭരണകൂടത്തിന്റെ കോർപ്പറേറ്റ് പ്രീണനവും ജനവിരുദ്ധ സ്വഭാവവും ഒരിക്കൽ കൂടി തുറന്നുകാട്ടുകയാണ്. ദിവസങ്ങൾക്കുള്ളിൽ ലിറ്ററിന് 8 രൂപയോളമാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ പെട്രോൾ വില 102 രൂപയും മുംബൈയിൽ 111 രൂപയും കടന്നു.
ഇത് കേവലമൊരു വിലവർദ്ധനവ് മാത്രമല്ല; നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, യാത്രാക്കൂലി വർദ്ധനവ്, കാർഷിക മേഖലയിലെ പ്രതിസന്ധി എന്നിവയ്ക്കെല്ലാം ഇത് വഴിവെക്കും. സാധാരണക്കാരും തൊഴിലാളികളും കർഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ജനങ്ങളെ വീണ്ടും വിലക്കയറ്റത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.
#എണ്ണക്കമ്പനികൾ നഷ്ടത്തിലാണെന്ന വാദമുയർത്തിയാണ് സർക്കാർ ഈ കൊള്ളയെ ന്യായീകരിക്കുന്നത്. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്! 2026 ജനുവരി-മാർച്ച് പാദത്തിൽ മാത്രം കമ്പനികൾ കൊയ്ത ലാഭം ഇങ്ങനെയാണ്:
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC): ₹14,458 കോടി
എച്ച്പിസിഎൽ (HPCL): ₹4,902 കോടി
ബിപിസിഎൽ (BPCL): ₹3,191 കോടി
എണ്ണക്കമ്പനികൾ കോടികളുടെ ലാഭമുണ്ടാക്കുമ്പോൾ എന്തുകൊണ്ടാണ് അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാത്തത്?
#അധികാരത്തിൽ വന്നതുമുതൽ, ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞപ്പോൾ പോലും എക്സൈസ് ഡ്യൂട്ടി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു ബിജെപി സർക്കാർ.
/ #പശ്ചിമേഷ്യൻ സംഘർഷത്തിന്റെ മറവിലാണ് സർക്കാർ ഇപ്പോൾ ഒളിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധിക്ക് കാരണം യുദ്ധം മാത്രമല്ല. മോദി സർക്കാരിന്റെ സാമ്പത്തിക അശാസ്ത്രീയത, രൂപയുടെ മൂല്യത്തകർച്ച, യുഎസ്-ഇസ്രായേൽ കൂട്ടുകെട്ടിന് മുന്നിൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം പണയം വെച്ചത് എന്നിവയെല്ലാമാണ് ഈ തകർച്ചയ്ക്ക് കാരണം. കോർപ്പറേറ്റുകളുടെ ലാഭം സംരക്ഷിക്കാൻ വേണ്ടി സാധാരണക്കാരോട് 'ത്യാഗം' സഹിക്കാൻ ആവശ്യപ്പെടുകയാണ് #വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും തടയുന്നതിൽ മോദി സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുന്നു. ഈ ജനദ്രോഹ ഇന്ധന കൊള്ളയെ സിപിഐ ശക്തമായി അപലപിക്കുന്നു. കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങളും ജനാധിപത്യ പ്രതിരോധവും തീർക്കാൻ ജനങ്ങളോട് സിപിഐ ആഹ്വാനം ചെയ്യുന്നു.