02/04/2026
നിലവിലുള്ള കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിൽസകളാണ് സൌജന്യമായി നല്കുന്നത്. ഇനിമേൽ പരിധിയില്ലാതെ സൌജന്യ ചികിൽസ ഉറപ്പാക്കും എന്നതാണ് LDF പ്രകടന പത്രികയുടെ വാഗ്ദാനം.
UDF ആകട്ടെ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് കൊണ്ടു വരും എന്നതാണ് പറയുന്നത്. പ്രത്യേകം ശ്രദ്ധിക്കണം, ആരോഗ്യ ഇൻഷുറൻസ് എന്നു തന്നെയാണ് പറയുന്നത്. സർക്കാർ പണം അടച്ച് ഈ തുകയ്ക്കുള്ള ഇൻഷുറൻസ് എടുക്കണമെങ്കിൽ വാർഷിക പ്രീമിയം ഒരു കുടുംബത്തിന് 25000 രൂപ വരും. ഏതാണ്ട് 75 ലക്ഷം കുടുംബങ്ങളിൽ 70 ലക്ഷം കുടുംബങ്ങൾക്ക് UDF പ്രഖ്യാപിച്ച ഇൻഷൂറൻസ് നടപ്പിലാക്കണമെങ്കിൽ വാർഷിക പ്രീമിയമായി സർക്കാർ 17500 കോടി രൂപ കൊടുക്കേണ്ടി വരും. സർക്കാരിന്റെ ആകെ ആരോഗ്യ ചെലവ് 2026-2027 ലെ ബജറ്റ് അനുമാന കണക്കുകൾ പ്രകാരം 13149 കോടി രൂപയാണ്. ഇത് മെഡിക്കൽ കോളേജുകൾ , പൊതുജനാരോഗ്യം, കുടുംബ ക്ഷേമം എന്നിവയെല്ലാം ചേരുന്ന ചെലവാണ്. ഇതിൽ നിന്നും പ്രീമിയമായി എത്ര രൂപ മാറ്റി വെയ്ക്കും? പൊതു ആരോഗ്യ സ്ഥാപനങ്ങളുടെ ആരോഗ്യ ബജറ്റ് ഇല്ലാതാക്കിയല്ലാതെ UDF പ്രഖ്യാപിക്കുന്ന ഇൻഷൂറൻസ് നാലിൽ ഒന്നു പോലും നടപ്പിലാക്കുക സാധ്യമല്ല.
കേരളത്തിലെ ആരോഗ്യ മേഖലയിലേക്ക് കടന്നു വരുന്ന അന്തർ ദേശീയ മൂലധനത്തിന് വേണ്ടി കേരളം ആർജ്ജിച്ച പൊതു മേഖലാ ആരോഗ്യ ശൃംഖലയെ തകർക്കുക എന്ന അജണ്ട ഗൂഡമായി കൊണ്ടു വരികയാണ് കോൺഗ്രസ് ചെയ്യുന്നത്.
LDF വാഗ്ദാനം ഇൻഷൂറൻസ് അല്ല. അഷ്വറൻസ് മാതൃകയിൽ പരിധിയില്ലാതെ സൌജന്യ ചികിൽസ നല്കുക എന്നതാണ്. അതിനു പാകത്തിലാണ് കേരളത്തിലെ പൊതു ആരോഗ്യ സ്ഥാപനങ്ങളിൽ ബജറ്റിന് പുറത്തു നിന്നും വലിയ മൂലധന നിക്ഷേപം നടക്കുന്നത്. ആവർത്തന ചെലവുകൾ ബജറ്റിൽ നിന്നും നടക്കുകയും ചെയ്യും.
ബജറ്റ് പണം അപ്പാടെ ഇൻഷൂറൻസ് കമ്പനികൾക്ക് കൊടുത്ത് മനുഷ്യരെ ആകെ അന്താരാഷ്ട്ര മൂലധനം നിയന്ത്രിക്കുന്ന സ്വകാര്യ ആശുപത്രികളുടെയും ഡയഗ്നോസ്റ്റിക് സംവിധാനനങ്ങളുടെയും വരുതിക്ക് എറിഞ്ഞു കൊടുക്കുന്ന രീതി ദുരന്തമായിരിക്കും എന്നതിൽ സംശയം വേണ്ട.
ഇടതുപക്ഷ ബദലാണ് LDF മുന്നോട്ടു വെയ്ക്കുന്നത്.
UDFന്റേത് മൂലധന ദാസ്യവും അപ്രായോഗികവും