23/04/2023
കുടുംബ വീടുകളായ സ്വരാജ് ഭവനും, ആനന്ദ് ഭവനും അടക്കം 200 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കൾ ഇന്ത്യ മഹാരാജ്യത്തിന് പതിറ്റാണ്ടുകൾക്ക് മുമ്പേ തന്നെ ദാനം നൽകിയവരാണ് നെഹ്റു കുടുംബം . അതിനു ശേഷം എത്രയോ വട്ടം ഇന്ദിരാ ഗാന്ധിയും പിൻതലമുറയും വീടുകൾ മാറിയിരിക്കുന്നു. അവർക്കൊപ്പം വീടുകൾ മാറിമാറി വസിക്കുമ്പോൾ ഒരിക്കൽ പോലും രാഹുൽ അവരോട് ചോദിച്ചിട്ടില്ല, എന്തിനാണ് നമ്മുടെ കുടുംബ സ്വത്തുക്കൾ രാജ്യത്തിന് സമർപ്പിച്ചത് എന്ന്.
19 വർഷക്കാലം താൻ താമസിച്ചിരുന്ന 12 തുഗ്ലക് ലെയ്ൻ എന്ന ഔദ്യോഗിക വസതി ഒഴിയുമ്പോൾ രാഹുലിനായി രാജ്യം മുഴുവൻ വീടുകൾ ഒരുങ്ങിയിരിക്കുന്നു. നരേന്ദ്രമോദിയിലും ബിജെപിയിലും "രാഹുൽപ്പേടി " ദൃശ്യമായിരിക്കുന്നു. ശിരസ്സുയർത്തി നെഞ്ചുവിരിച്ച് തന്നെയാണ് രാഹുൽ ഗാന്ധി ആ വീടിൻറെ പടികളിറങ്ങി വരുന്നത്. സത്യം വിളിച്ചു പറയുന്നതിന്റെ പേരിൽ വേട്ടയാടപ്പെടുന്ന രാഹുലിനൊപ്പം ഈ രാജ്യത്തെ പ്രബുദ്ധ ജനതയുണ്ട്.
ഈ രാജ്യം പുരോഗതിയിലേക്ക് കുതിക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും , ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെന്ന് മോഹിക്കുന്ന ഓരോ പൗരനും രാഹുലിനെ ഭയക്കുന്ന നരേന്ദ്രമോദിയോട് ഉറക്കെ വിളിച്ചുപറയുന്നുണ്ട് ,
" ഞങ്ങളുടെ വീടുകൾ പ്രിയപ്പെട്ട രാഹുലിന്റേതുകൂടിയാണെന്ന് "