CPIM Ottapalam

  • Home
  • CPIM Ottapalam

CPIM Ottapalam Official page of CPI[M] Ottapalam Area Committee

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ല - ഏരിയ കേന്ദ്രങ്ങളിൽ ജൂൺ 04 ന് കേന്ദ്രസ...
01/06/2026

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ല - ഏരിയ കേന്ദ്രങ്ങളിൽ ജൂൺ 04 ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന____________________________സിപിഐ എം പോളിറ്റ്‌ ബ്യൂറോ അം...
27/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
____________________________
സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗവും, പ്രതിപക്ഷനേതാവുമായ സ. പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡ്‌. ഈ നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ ഇടതുപക്ഷത്തെയോ തകര്‍ക്കാമെന്ന വ്യാമോഹം ബിജെപിക്ക്‌ വേണ്ട. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധവത്‌കരിക്കുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരിക തന്നെ ചെയ്യും.

പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും, സഹകരണവും ഉണ്ടെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി നിരന്തരമായി കേരളത്തില്‍ വന്നു പ്രസംഗിച്ചത്‌, എന്തുകൊണ്ട്‌ പിണറായി വിജയനെ ഇഡി അറസ്റ്റ്‌ ചെയ്യുന്നില്ല എന്നായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ ഈ നടപടികള്‍ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഡല്‍ഹിയില്‍ അരവിന്ദ്‌ കെജരിവാളിന്‌ നേരെ കോണ്‍ഗ്രസ്‌ പിന്തുണയോടെ ബിജെപിയും, കേന്ദ്ര ഏജന്‍സികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന്‌ സമാനമായിരുന്നു.

പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാന്‍ കോണ്‍ഗ്രസും, ബിജെപിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്‌. അടിയന്തരാവസ്ഥാകാലം മുതല്‍ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നടന്ന എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ പകപ്പോക്കലുകളുടെ പുതിയ ഏടാണ്‌ ഇത്‌. ആ നീക്കങ്ങളെ തകര്‍ത്ത്‌ മുന്നേറിയ പിണറായി വിജയനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന്‌ ഉറപ്പാണ്‌.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഏത്‌ കേസും ഏത്‌ രൂപത്തില്‍ വേണമെങ്കിലും അന്വേഷിക്കുന്നതിന്‌ ഒരു തടസ്സവുമില്ല. എന്നാല്‍, രാഷ്ട്രീയ പ്രേരണയോടെയാണ്‌ നിരന്തരമായ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന്‌ ഉന്നത കോടതികളില്‍ പോലും വെളിപ്പെട്ടതാണ്‌. വിജിലന്‍സ്‌ കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെല്ലാം ഇത്‌ പറഞ്ഞതാണ്‌. അതേസമയം, ഇന്ന്‌ സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായ രണ്ട്‌ പേര്‌ സിഎംആര്‍എല്ലില്‍ നിന്ന്‌ പണം പറ്റിയെന്ന്‌ ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌, അവരും സമ്മതിച്ചിട്ടുണ്ട്‌. എന്നിട്ടും ഒരു നടപടിയും ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല.

രാഷ്ട്രീയ എതിരാളികള്‍ക്ക്‌ നേരെയുള്ള പകപോക്കലിനായി

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെ ലക്ഷ്യമാക്കിയുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) ഹീനമായ ആക്രമണത്തില്‍ നാടെങ...
27/05/2026

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെ ലക്ഷ്യമാക്കിയുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) ഹീനമായ ആക്രമണത്തില്‍ നാടെങ്ങും പ്രതിഷേധം. കേന്ദ്ര ഏജൻസിയുടെ വേട്ടയാടലിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. ഇഡി റെയ്ഡ് നടക്കുന്ന സ. പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ വീടിന് മുന്നിൽ നേതാക്കളടക്കം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ഇന്ന് കാലത്ത് കണ്ണു തിരുമ്മി എഴുന്നേൽക്കുമ്പോൾ തന്നെ തങ്ങളുടെ ഇഷ്ടതോഴരായ മാധ്യമങ്ങൾക്ക് വിരുന്നൊരുക്കിയിരിക്കുകയാണ് മോദി...
27/05/2026

ഇന്ന് കാലത്ത് കണ്ണു തിരുമ്മി എഴുന്നേൽക്കുമ്പോൾ തന്നെ തങ്ങളുടെ ഇഷ്ടതോഴരായ മാധ്യമങ്ങൾക്ക് വിരുന്നൊരുക്കിയിരിക്കുകയാണ് മോദിയും പിന്നിൽ നിന്ന് റിമോട്ട് നിയന്ത്രിച്ച് സതീശനും : "പ്രതിപക്ഷനേതാവ് പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ് ". സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും; ഇന്നലെ ഇതേ മാധ്യമങ്ങൾ ആഘോഷമാക്കിയ ഒരു വാർത്തയുണ്ട്, മുഖ്യമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. അതിൻ്റെ സ്വാഭാവികമായ തുടർച്ചയായിട്ട് വേണം ഇന്ന് കാലത്ത് 6.30 തൊട്ട് അരങ്ങേറുന്ന ഈ ആഭാസനാടകത്തെ കാണാൻ. എല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ വൃത്തികെട്ട ഒരു ഗൂഢാലോചനയുടെ ദുർഗന്ധം പുറത്തുവരുന്നുണ്ട്.

പിണറായിക്കെതിരായ ഹീനമായ നീക്കങ്ങൾ യുഡിഎഫും ബിജെപിയും തുടങ്ങിയിട്ട് കുറെ കാലമായി. പക്ഷേ ഒന്നും ചെയ്യാൻ ഇതുവരെ അവർക്കായിട്ടില്ല. ഇപ്പോൾ എൽഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് ഒഴിഞ്ഞ തക്കം നോക്കി ആയുധങ്ങൾക്ക് മൂർച്ചകൂട്ടി കുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കോൺഗ്രസ്സിനോടും ബിജെപിയോടും ഒന്നേ പറയാനുള്ളൂ, സൂര്യനസ്തമിക്കാത്ത രാജ്യത്തുനിന്ന് വന്നവരെന്ന ഡംഭും കൊണ്ട് കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കി കളയാമെന്ന് കരുതിയ ബ്രിട്ടീഷുകാർ വരെ പത്തിതാഴ്ത്തി പോയിട്ടേ ഉള്ളൂ. സ്വാതന്ത്ര്യത്തിനുശേഷം അടിച്ചമർത്താൻ പലതവണ നോക്കിയിട്ടും കൈ കഴച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല.

102 സീറ്റിന്റെ ബലത്തിൽ ഞങ്ങളെ ഇല്ലാതാക്കി കളയാമെന്നാണ് വിചാരമെങ്കിൽ പ്രിയപ്പെട്ട സതീശാ നിങ്ങൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിലെ രാജാവ് മാത്രമായി മാറുമെന്ന് തിരിച്ചറിഞ്ഞാൽ കൊള്ളാം. സിപിഎമ്മിന്റെ സമരവീര്യം നിങ്ങൾ ശരിക്കറിഞ്ഞിട്ടില്ല. ജനപിന്തുണയുടെ വലിയ ശക്തിയും ഊർജ്ജവും ഉണ്ടതിന്. ഏത് ബ്രഹ്മാസ്ത്രത്തെയും നേരിടാനുള്ള, നല്ല ഉശിരുള്ള പ്രവർത്തകരുടെ സന്നദ്ധതയുമുണ്ട്. അത്, പോലീസുകാരുടെ ലാത്തി കണ്ടാൽ നാലുപാടും ചിതറിയോടുന്ന നാല് യൂത്ത് കോൺഗ്രസുകാരുടെ കൈകൊട്ടിക്കളിയല്ല എന്ന് ഓർക്കുക.

നിങ്ങൾ രണ്ടു കൂട്ടരും ഉയർത്തിയ ഇതിലും വലിയ നുണയുടെ ചീട്ടുകൊട്ടാരങ്ങൾ തകർന്നടിയുന്നത് നാട്ടുകാർ കണ്ടിട്ട് അധിക നാളായില്ല. നിങ്ങളൊരുക്കിയ വൻസ്ഫോടനങ്ങൾക്കു മുമ്പിൽ പോലും ഒരു കുലുക്കവുമില്ലാതെ നിന്ന ഞങ്ങളെ കമ്പിത്തിരി കത്തിച്ചു പേടിപ്പിക്കാൻ നോക്കുന്നത് ഒരുതരം മാനസിക വിഭ്രാന്തിയുടെ ലക്ഷണമാണെന്ന് മനസ്സിലാക്കി ചികിത്സിച്ചാൽ നന്ന്.

ഇ.എൻ. സുരേഷ്ബാബു
ജില്ലാ സെക്രട്ടറി
സി.പി.ഐ. (എം)

പഠിക്കുക പോരാടുക എന്ന രാഷ്ട്രീയം എക്കാലവും പ്രസക്തമാണെന്ന് കലാലയങ്ങൾ ഒരിക്കൽക്കൂടി തെളിയിക്കുന്നു. കേരള സർവകലാശാല വിദ്യാ...
26/05/2026

പഠിക്കുക പോരാടുക എന്ന രാഷ്ട്രീയം എക്കാലവും പ്രസക്തമാണെന്ന് കലാലയങ്ങൾ ഒരിക്കൽക്കൂടി തെളിയിക്കുന്നു. കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചരിത്രവിജയം ആവർത്തിച്ചു. ക്യാമ്പസുകളിൽ എസ്എഫ്ഐക്കുള്ള സ്വാധീനവും വിദ്യാർഥികൾക്കിടയിലുള്ള അംഗീകാരവുമാണ് ഈ ആവേശകരമായ വിജയത്തിൻ്റെ അടിത്തറ. തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സഖാക്കളെയും സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അഭിവാദ്യം ചെയ്തു.

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജി...
22/05/2026

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

ക്യൂബൻ വിപ്ലവത്തിന്റെ ചരിത്ര നേതാവായ റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് അടുത്തിടെ പ്രഖ്യാപിച്ച നിയമവിരുദ്ധവുമായ കുറ്റപത്രത്തെ കേന്ദ്ര കമ്മിറ്റി അപലപിച്ചു. 1996-ൽ ക്യൂബൻ വ്യോമാതിർത്തി ലംഘിച്ച മിയാമി ആസ്ഥാനമായുള്ള 'ബ്രദേഴ്സ് ടു ദി റെസ്ക്യൂ' എന്ന ഭീകരസംഘടനയുടെ ലഘുവിമാനം വെടിവെച്ചിട്ട സംഭവത്തെ മുൻനിർത്തി, മുപ്പത് വർഷങ്ങൾക്ക് ശേഷം കെട്ടിച്ചമച്ച നുണകളുടെയും കൃത്രിമത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് വിപ്ലവ നേതാവിനെതിരെ അമേരിക്ക കേസ് എടുത്തിരിക്കുന്നത്. സാമ്രാജ്യത്വ ശക്തികൾക്ക് ക്യൂബൻ ജനതയുടെ നിശ്ചയദാർഢ്യത്തെ തകർക്കാൻ കഴിയാത്തതിന്റെ നിരാശയിൽ നിന്നാണ് ഇത്തരം രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾ ഉണ്ടാകുന്നത്.

സൈനിക അധിനിവേശ ഭീഷണിയും ട്രംപിന്റെ പ്രസ്താവനയും ക്യൂബയിലെ സോഷ്യലിസ്റ്റ് ഭരണസംവിധാനത്തെ തകർക്കാനും അവിടെ ഭരണമാറ്റം അടിച്ചേൽപ്പിക്കാനുമാണ് യുഎസ് പരസ്യമായി ശ്രമിക്കുന്നത്. മേയ് 21-ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തങ്ങളുടെ ലക്ഷ്യം 'ക്യൂബയാണ്' എന്നും ദ്വീപ് രാഷ്ട്രത്തെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നുവെന്നും തുറന്നുപറഞ്ഞിരുന്നു. കടുത്ത സാമ്പത്തിക ഉപരോധങ്ങൾ മൂലം ജനങ്ങൾ വലിയ ദുരിതം അനുഭവിക്കുമ്പോഴും അവർ വിപ്ലവത്തിന്റെ കാവലാളായി ഒന്നിച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ അമേരിക്ക നടത്തുന്ന ഏതൊരു സൈനിക ഇടപെടലും വലിയൊരു മാനുഷിക ദുരന്തത്തിന് വഴിവെക്കുമെന്നും സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ക്യൂബൻ ജനത ഏതറ്റം വരെയും പോരാടുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നു.

ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലും ദൃഢനിശ്ചയത്തോടെയും ഒത്തൊരുമയോടെയും നിലകൊണ്ട ക്യൂബൻ ജനതയ്ക്കും ക്യൂബൻ വിപ്ലവത്തിന്റെ നേതൃത്വത്തിനും ഞങ്ങൾ ഞങ്ങളുടെ ഉറച്ച ഐക്യദാർഢ്യം ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നു. ചരിത്രനേതാവായ റൗൾ കാസ്ട്രോയ്ക്ക് നേരെയുള്ള ഈ അപമാനത്തിലും ക്യൂബയെ ആക്രമിക്കാനുള്ള സാമ്രാജ്യത്വ നീക്കങ്ങളിലും പ്രതിഷേധിച്ച് തെരുവിലിറങ്ങാനും തങ്ങളുടെ ശക്തമായ അമർഷം രേഖപ്പെടുത്താനും ഇന്ത്യൻ ജനതയോട് പ്രമേയത്തിലൂടെ സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി 48 മണിക്കൂറിനുള്ളിലായിരുന്നു മുഖ്യമന്ത്രിയുടെ ജില്ലയിലെ പൊലീസ് അതിക്രമം. എറണാകുളം മലയിട...
22/05/2026

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി 48 മണിക്കൂറിനുള്ളിലായിരുന്നു മുഖ്യമന്ത്രിയുടെ ജില്ലയിലെ പൊലീസ് അതിക്രമം. എറണാകുളം മലയിടംതുരുത്ത് പാര്യത്ത് കാവ് നഗറിൽ കുടിയൊഴിപ്പിക്കൽ നടപടിയുടെ പേരിൽ സ്ത്രീകളെയും കുട്ടികളെയും അസുഖബാധിതരെയുമടക്കം പൊലീസ് തല്ലിച്ചതച്ചു. സിപിഐ എം നേതൃത്വത്തിൽ പ്രദേശവാസികൾ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ പൊലീസിന് പിന്മാറുകയായിരുന്നു.

പുരുഷപൊലീസുകാർ സ്ത്രീകളെയും കുട്ടികളെയുമടക്കം ബൂട്ടിട്ട് ചവിട്ടിയെന്ന് നാട്ടുകാർ പറഞ്ഞു. സ്ത്രീകളെ വലിച്ചിഴക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തു. ഹൃദ്‍രോഗികളടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് വീട്ടിൽനിന്നും വലിച്ചിഴച്ചു. എന്നിട്ടും പിന്മാറാതെ വന്നതോടെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

കഴിഞ്ഞ 14 തവണത്തെയും പോലെ അഡ്വക്കേറ്റ് കമീഷനും പൊലീസും വന്ന് മറ്റ് സംഘർഷങ്ങളൊന്നുമില്ലാതെ തിരികെപോകും എന്നാണ് പ്രദേശവാസികൾ കരുതിയത്. എന്നാൽ ഇത്തവണ അങ്ങനെയായിരുന്നില്ല. ഉച്ചയോടെ വളരെ പെട്ടെന്നായിരുന്നു പൊലീസ് നടപടി. സമരപ്പന്തൽ പൊളിച്ചുനീക്കുകയും ഓരോ വീടുകളിലും കയറി കുടികൊഴിപ്പിക്കൽ നടപടി ആരംഭിക്കുകയും ചെയ്തു.

നേരത്തെ കുടിയൊഴിപ്പക്കൽ നടപടി ആരംഭിച്ചപ്പോഴൊക്കെയും സിപിഐ എം നേതൃത്വവും കുന്നത്തുനാട് എംഎൽഎയായിരുന്ന സ. പി വി ശ്രീനിജിനും ചേർന്ന് പ്രതിരോധം തീർത്തിരുന്നു. പട്ടികജാതി കുടുംബങ്ങൾ 1976 മുതൽ തുടങ്ങിയതാണ് നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടം.

21/05/2026

പതിനാറാം നിയമസഭയിൽ ഷൊർണൂർ MLA സ. മമ്മിക്കുട്ടി സത്യപ്രതിജ്ഞ ചെയ്യുന്നു

21/05/2026

പതിനാറാം നിയമസഭയിൽ ഒറ്റപ്പാലം MLA സ. കെ പ്രേംകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

21/05/2026

സഗൗരവം സത്യപ്രതിജ്ഞ.

ഷൊർണ്ണൂർ എം എൽ എ
സ.മമ്മിക്കുട്ടി ❤️

Address

Ottappalam

679102

Alerts

Be the first to know and let us send you an email when CPIM Ottapalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Ottapalam:

  • Want your organization to be the top-listed Government Service?

Share