21/08/2024
പോത്തുകല്ല് സ്മാർട്ട് വില്ലേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് പോത്തുകല്ല് യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പറയാനുള്ളത് കൂടി..
ഇവിടെ കുറിക്കാം
സ്മാർട്ട് വില്ലേജിന് സർക്കാർ ഫണ്ട് അനുവദിച്ചതായിട്ടുള്ള അറിയിപ്പ് കിട്ടിയ ഉടൻ
പ്രസ്തുത വില്ലേജ് നിർമ്മാണത്തിന് വേണ്ടി സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് പോത്തുകൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് ഒരു സർവ്വകക്ഷിയോഗം ചേരുകയും ഈ യോഗത്തിൽ വില്ലേജ് ഓഫീസ് പോത്തുക്കൽ ടൗൺ പരിസരത്ത് തന്നെ നിലനിർത്തണമെന്ന് എല്ലാവരും ആവശ്യപ്പെടുകയും ചെയ്തിരുന്നു, ആയതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി ഒരു സ്ക്രീനിംഗ് കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തു. ഈ കമ്മിറ്റിയാണ് പോത്തുക്കൽ ടൗണിൽ തന്നെ പുഴയുടെ അരികിൽ റിംഗ് റോഡിന് സമീപത്ത് പോത്തുകൽ സർവീസ് സഹകരണ ബാങ്കിന്റെ സ്ഥലത്തിന് ചേർന്ന് കിടക്കുന്ന
11 സെന്റോളം സ്ഥലം.(0465Hr) പുറമ്പോക്കിന് ഉള്ളതായി കണ്ടെത്തി തുടർനടപടികൾ ആരംഭിച്ചത്.
എന്നാൽ നിലവിൽ ബാങ്കിന് രേഖകൾ പ്രകാരമുള്ള 10 സെന്റ് സ്ഥലത്തിന് കൃത്യമായ അതിരോ അടയാളമോ ഇല്ലാത്തതിനാൽ സ്ഥലത്തിന്റെ അതിർത്തി നിർണ്ണയം ചെയ്യുന്നതിന് തഹസിൽദാർ ബാങ്കിന്റെ സമ്മതം ചോദിച്ചു കൊണ്ട് കത്ത് കൊടുക്കുകയും ബാങ്ക് സെക്രട്ടറി അത് നിരസിക്കുകയും ആണ് ചെയ്തത്, അതിന്റെ അടിസ്ഥാനത്തിൽ പോത്തുകല്ല് വ്യാപാരി സമൂഹവും പൊതുജനങ്ങളും കൂടി ഭരണസമിതിയിൽ സമ്മർദ്ധം ചെലുത്തിയതിന്റെ ഫലമായി 12/02/2022ന് ചേർന്ന ബാങ്ക് ജനറൽബോഡിയിൽ സംഘടന നൽകിയ പ്രമേയം ഐക്യകണ്ഠേന പാസാക്കുകയും സ്ഥലം ഡിവിഷൻ ( അതിർത്തി നിർണയം )ചെയ്യാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളാമെന്ന് ഭരണസമിതി ഉറപ്പു നൽകുകയും ചെയ്തിരുന്നു തുടർന്ന് ഭരണസമിതിയുടെ ഈ ഉറപ്പിന് വിപരീതമായി പ്രസ്തുത ബാങ്ക് സെക്രട്ടറിയും രണ്ട് ഭരണസമിതി അംഗങ്ങളും കൂടി ജോയിന്റ് രജിസ്ട്രാറെ നേരിൽകണ്ട് തെറ്റിദ്ധരിപ്പിച്ച് ഈ തീരുമാനത്തെ അട്ടിമറിക്കുകയാണ് ചെയ്തത്.. ( പ്രസ്തുത സ്ഥലം മുഴുവൻ ബാങ്കിന്റെ അധീനതയിൽ ഉള്ളതാണ് എന്ന രീതിയിലുള്ള ഒരു BTR ന്റെ പകർപ്പാണ് JR നെ തെറ്റിദ്ധരിപ്പിക്കാൻ അവർ ഉപയോഗിച്ചത്)
അങ്ങനെ ബാങ്ക് പൊതുയോഗത്തിൽ എടുത്ത തീരുമാനം നടപ്പിലാക്കാതെ വരികയും പ്രസ്തുത വില്ലേജ് ഓഫീസ് നിർമ്മാണത്തിന് സമീപപ്രദേശങ്ങളായ കോടാലിപ്പൊയിൽ, ഭൂദാനം, ഉപ്പട.എന്നിവിടങ്ങളിൽ സ്വകാര്യ വ്യക്തികൾ സ്ഥലം സൗജന്യമായി നൽകാൻ മുന്നോട്ടു വരികയും ചെയ്തപ്പോൾ , പോത്തുകല്ല് ടൗണിൽ നിന്നും വില്ലേജ് ഓഫീസ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വ്യാപാരി സംഘടന ഹൈക്കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. തുടക്കത്തിൽ തഹസിൽദാർ ആവശ്യപ്പെട്ടതുപോലെ പ്രസ്തുത ഭൂമി ഡിവിഷൻ ചെയ്തു നൽകുവാനുള്ള നടപടിക്രമങ്ങൾ ഉണ്ടാവണം എന്നാണ് കോടതിയിൽ ഞങ്ങളും ആവശ്യപ്പെട്ടത്.
എന്നാൽ അവിടെയും ബാങ്ക് ഭരണസമിതി നിയോഗിച്ച വക്കീൽ ആവശ്യപ്പെട്ടത് പ്രസ്തുത സ്ഥലത്തിന് മുഴുവനായിട്ടും നികുതി അടച്ചു കൊടുക്കാനുള്ള സംവിധാനം ഉണ്ടാവണമെന്ന് ജെ ആർ മുഖാന്തരം ആവശ്യപ്പെട്ടു.. പ്രസ്തുത ആവശ്യം മുൻനിർത്തി04.08.2023ന് തഹസിൽദാർന് കത്ത് നൽകുകയും ആയതിന് തഹസിൽദാർ 26.08.23ന് ബാങ്ക് സെക്രട്ടറിക്ക് നൽകിയ മറുപടി
ഇപ്രകാരം ആയിരുന്നു..
താങ്കളുടെ കൈവശം 04.05Hr ഭൂമി മാത്രമാണ് ഉള്ളതെന്നും. ബാക്കിയുള്ള
04.65 ഭൂമി പുറമ്പോക്ക് ആക്കി കണക്കാക്കി റിപ്പോർട്ട് സബ് കലക്ടർക്ക് കൈമാറിയിട്ടുണ്ട് എന്നുമാണ് മറുപടി നൽകിയത്. ആയതിന്റെ അടിസ്ഥാനത്തിൽ പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് ഹാളിൽ ഒരു സർവകക്ഷിയോഗം വിളിച്ചു ചേർക്കുക ഉണ്ടായി. എല്ലാ രാഷ്ട്രീയ പാർട്ടി സംഘടനകൾ വ്യാപാരി നേതാക്കന്മാർ, നിലമ്പൂർ തഹസിൽദാർ പോത്തുകല്ല് വില്ലേജ് ഓഫീസർ പഞ്ചായത്ത് സെക്രട്ടറി, ബാങ്ക് സെക്രട്ടറി, പ്രസിഡന്റ് എന്നിവരെല്ലാം കൂടി പങ്കെടുത്ത യോഗ തീരുമാനപ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടതുപോലെ മുഴുവൻ സ്ഥലത്തിനും നികുതി അടച്ചു നൽകുവാൻ എന്ന ആവശ്യത്തിൽ നിന്ന് ബാങ്ക് പിന്മാറുകയും, വ്യാപാരി വ്യവസായി നൽകിയ കേസിൽ തുടർനടപടികൾ ഉണ്ടാവാതിരിക്കുകയും വേണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടു. എന്നാൽ ഈ തീരുമാനത്തിന് വിപരീതമായി ബാങ്ക് സെക്രട്ടറി വീണ്ടും ഹൈക്കോടതിയിൽ കേസുമായി മുന്നോട്ടുപോയി... മറ്റു മാർഗ്ഗം ഇല്ലാത്തതിനാൽ വ്യാപാരി വ്യവസായിക്ക് വീണ്ടും കേസിൽ കക്ഷിചേരാൻ നിർബന്ധിതമായി..
തുടർന്ന് തഹസിൽദാർ ബാങ്ക് സെക്രട്ടറിക്ക് നൽകിയ ഉത്തരവിന്റെ പകർപ്പും സർവ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിന്റെ പകർപ്പും, ബാങ്ക് പ്രസിഡന്റ് MA ജോസ് വില്ലേജ് ഓഫീസർക്ക് നൽകിയ സത്യവാങ്മൂലത്തിന്റെ കോപ്പിയും ഉൾപ്പെടുത്തി കൊണ്ടാണ് ഹൈക്കോടതിയിൽ... ഞങ്ങൾ വീണ്ടും കക്ഷി ചേർന്നത്
ആയതിന്റെ അടിസ്ഥാനത്തിൽ 27.05.2024ന് കോടതിയുടെ അന്തിമവിധി വന്നു പ്രസ്തുത സ്ഥലത്ത് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി.
പഞ്ചായത്ത് ഭരണസമിതിയും.. സംസ്ഥാന ഭരണഘക്ഷി നേതാക്കന്മാരും നിരന്തരമായി മന്ത്രി തലത്തിൽ ഉൾപ്പെടെ നടത്തിയ സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് ഭരണസമിതിക്ക് അവരുടെ അധിക ഭൂമി പിടിച്ചെടുക്കൽ നയത്തിൽ നിന്നും പുറകോട്ടു പോയി പൊതുസമൂഹത്തിന്റെ ആവശ്യത്തോടൊപ്പം നിൽക്കേണ്ടി വന്നത്..
വൈകി വന്ന വിവേകം എന്നു മാത്രമേ ഞങ്ങൾക്ക് ഈ കാര്യത്തെ കുറിച്ച് പറയാനുള്ളൂ.
തെറ്റിദ്ധരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ധാരാളമായി ഭരണസമിതിയിലെ ചില അംഗങ്ങളിൽ നിന്നും.. പ്രത്യേകിച്ച് ബാങ്ക് സെക്രട്ടറിയിൽ നിന്നും ഉണ്ടായത് കൊണ്ടും തുടക്കം മുതൽ ഈ വിഷയത്തിലെ 'മുടക്കൽ' നയം പുറത്തുകൊണ്ടു വരുന്നതിനും കൂടിയാണ് ഇത്തരം വാസ്തവങ്ങൾ പൊതുജനമധ്യത്തിൽ തുറന്നു പറയേണ്ടി വരുന്നത്..
ഒരു സഹകരണ പ്രസ്ഥാനം ഒരു നാടിന്റെ iനന്മക്ക് ഏതൊക്കെ രീതിയിൽ ഉപകരിക്കാം എന്നിരിക്കെ
സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും ചുരുക്കം ചില ഡയറക്ടർമാരും ഈയൊരു ഉദ്യമത്തെ പരാജയപ്പെടുത്താൻ പരമാവധി ശ്രമിച്ചങ്കിലും, ഭരണസമിതിയുടെ മുൻപ്രസിഡന്റ് സി ആർ പ്രകാശ്, ഇപ്പോഴത്തെ ഭരണസമിതിയുടെ പ്രസിഡന്റ് M A ജോസ്, CPM പാർട്ടി നേതാവ് സഹീർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിദ്യാരാജൻ,
ഇങ്ങനെയുള്ള ഒരുപാട് ആളുകളുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മുന്നിട്ടിറങ്ങി നടത്തിയ നിയമ പോരാട്ടമാണ് പൊതുവിൽ വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ സ്ഥലം ലഭ്യമാക്കുക എന്ന വിജയത്തിലേക്ക് നമ്മളെ കൊണ്ടെത്തിച്ചത്..
ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാ മാന്യ സുഹൃത്തുക്കൾക്കും അകമഴിഞ്ഞ നന്ദി.
എത്രയും വേഗത്തിൽ നമ്മുടെ ആഗ്രഹം സാക്ഷാത്കരിക്കട്ടെ എന്ന് ആശംസിക്കുന്നു.
KVVES
POTHUKAL UNIT