SKSSF വെങ്ങളത്ത് കണ്ടി കടവ്

SKSSF വെങ്ങളത്ത് കണ്ടി കടവ് മഹാന്‍മാരുടെ പാത പിന്തുടര്‍ന്ന് വരു?

27/12/2020

SKSSF പതാക അഴിപ്പിക്കുന്ന ഡിവൈഎഫ്ഐ ഭീകരർ

അഭിമാന പതാക
27/12/2020

അഭിമാന പതാക

ആക്രമണങ്ങൾ അഴിച്ചു വിട്ട് ഈ പതാക എന്നെന്നേക്കുമായി താഴ്ത്തി കെട്ടാം എന്ന് ആരും  വ്യാമോഹിക്കേണ്ട. ഇത് ബഹു:ശംസുൽ ഉലമയും കണ...
27/12/2020

ആക്രമണങ്ങൾ അഴിച്ചു വിട്ട് ഈ പതാക എന്നെന്നേക്കുമായി താഴ്ത്തി കെട്ടാം എന്ന് ആരും വ്യാമോഹിക്കേണ്ട.
ഇത് ബഹു:ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദും മൗലാനാ കെ വി ഉസ്താദും കെ ടി ഉസ്താദും സി എച് ഉസ്താദും കൈമാറിയ പതാക ആണ്.ബഹു:കണ്ണിയത് ഉസ്താദ് ദുആ ചെയ്ത് ആശിർവദിച്ച പ്രസ്ഥാനമാണ്. ആരിഫീങ്ങളും ഔലിയാക്കളും സദാത്തീങ്ങളും തണലേകിയ പ്രസ്ഥാനമാണ്. ഇൻ ഷാ അല്ലാഹ്, ഖിയാമത് നാൾ വരെ ഈ പതാക വാനിലുയർന്നു നിൽക്കും..അഭിമാനം Skssf

26/07/2020

അവസാന പരീക്ഷണത്തിന്റെ
ആനന്ദം

പതിനഞ്ചാം വയസ്സിൽ പുകവലിയും ഇരുപത്തിമൂന്നാം വയസ്സിൽ മദ്യപാനവും ആരംഭിച്ച യുവാവ്. വ്യഭിചാരം, മോഷണം, പിടിച്ചുപറി, നാട്ടിലും വീട്ടിലും അടിപിടി ഇങ്ങനെ തുടർന്നു ഇയാളുടെ ജീവിത ശൈലികൾ. ഗൾഫിലയച്ചാൽ നന്നാവുമെന്ന് കരുതി, പക്ഷെ അവിടെ സമ്പാദിച്ചതെല്ലാം കുടിച്ച് തുലച്ചു തീർത്തു. എല്ലാം തകർന്ന് വീണ്ടും നാട്ടിൽ തിരിച്ചെത്തി പഴയപടി ജീവിതം തുടർന്നു. ഭാര്യയും രണ്ടു കുട്ടികളും ഇനി സഹിക്കാൻ ബാക്കിയൊന്നുമില്ല. എല്ലാം കണ്ട് കണ്ണീരോടെ വേദന കടിച്ചമർത്തി പ്രായമായ ഉമ്മയും ....

ഈ ദുർനടപ്പിൽ നിന്ന് പിന്തിരിയാൻ ഭാര്യയും കുടുംബവും നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടു. എല്ലാ ദിവസവും മദ്യപിച്ച് വന്ന് നടത്തുന്ന ക്രൂരമായ മർദ്ദനങ്ങൾ സഹിക്കവയ്യാതെ ഭാര്യ ഒരു തീരുമാനമെടുത്തു. ഈ നരക ജീവിതത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഇനി ഭർത്താവിനെ ഉപേക്ഷിച്ച് തന്റെ വീട്ടിലേക്ക് രക്ഷപ്പെടുക...! ഉള്ള കഞ്ഞി വെള്ളം കുടിച്ച് മർദ്ദനമേൽക്കാതെ കഴിഞ്ഞുകൂടാമല്ലൊ.....

അതിനിടെയാണ് കുറ്റിപ്പുറത്ത് ലഹരി മുക്ത ചികിത്സ നടത്തുന്ന വെൽനസ്സിനെ കുറിച്ച് കേൾക്കുന്നത്. അവസാന പരീക്ഷണം എന്ന നിലയിൽ അതും കൂടെ നോക്കാമെന്ന് വെച്ചു. ചികിത്സാ ചെലവ് ജേഷ്ടൻ വഹിക്കാമെന്നും പറഞ്ഞു.
വെൽനസ്സിലെ പ്രഥമ കൗൺസിലിംഗിൽ ഒരു മാസത്തെ കിടത്തി ചികിത്സ നിർദ്ദേശിച്ചു. ഒരു മാസത്തെ ചികിത്സക്ക് ശേഷം ലഹരി മുക്തനായി പുതിയൊരു മനുഷ്യനായി അദ്ദേഹം വീട്ടിലേക്ക് തിരിച്ചു.

കഴിഞ്ഞ ദിവസം ഫോളോഅപിന് വേണ്ടി ഭാര്യയോടൊപ്പം സന്തോഷപൂർവ്വം അദ്ദേഹം വെൽനസ്സിലെത്തി. എല്ലാ ദുർനടപ്പുകളും അവസാനിപ്പിച്ച് അദ്ദേഹം ഒരു പുതിയ മനുഷ്യനായിരിക്കുന്നു. വീട്ടിൽ അഞ്ച് നേരവും ജമാഅത്തായി നിസ്കരിക്കാൻ അദ്ദേഹം ഭാര്യയേയും കുട്ടികളേയും വിളിച്ച് ചേർക്കുന്നു. ഖുർആൻ പാരായണം, രാത്രിയിൽ ഹദ്ദാദ് എല്ലാം പതിവാക്കിയിരിക്കുന്നു.
ബഹളമയമായിരുന്ന, ഭീതിപ്പെടുത്തുന്ന ആ വീട് ഇന്ന് ശാന്തമായ, സൽക്കർമ്മങ്ങളുടെ ഒരു മാതൃകാ ഭവനമായിരിക്കുന്നു. അതിന്റെ തുടർച്ച ഉറപ്പ് വരുത്താൻ ഇബാദ് ദാഇകൾ അവരെ പിന്തുടരുകയും ചെയ്യുന്നു.

തന്നെ ഒരു 'മനുഷ്യാനാ'ക്കിയ, തന്റെ ജീവിതത്തിൽ പരിവർത്തനമുണ്ടാക്കിയ സ്നേഹിതർക്ക് സമ്മാനപ്പൊതിയുമായി അദ്ദേഹം കഴിഞ്ഞ ദിവസവും ഭാര്യയോടൊപ്പം വെൽനസ്സിലെത്തി.
വെൽനസ്സ് ലക്ഷ്യത്തിലെത്തിയിരിക്കുന്നു. അല്ലാഹുവിന് സ്തുതി.
എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മുപ്പതാം വാർഷികോപഹാരമായി ആരംഭിച്ച മാതൃകാ സ്ഥാപനമാണിത്. വളവന്നൂർ ബാഫഖി യതീംഖാന കമ്മിറ്റിയും ദമാം എസ് ഐ സിയും സ്ഥാപനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് കൂടെ നിന്നു.
സഹൃദയരേ,
ഓരോരുത്തരും വെൽനസ്സിന്റെ പ്രചാരകരാവുക. ഒട്ടേറെ ഹൃദയങ്ങൾ ഇനിയും പ്രകാശിക്കേണ്ടതുണ്ട്.
-സത്താർ പന്തലൂർ-

17/07/2020

സൂക്ഷ്മതയുടെ പ്രതീകമായിരുന്നു കണ്ണിയത്തുസ്താദ്.,
തന്‍റെ ഭാഗത്ത് വല്ല തെറ്റും സംഭവിച്ചാല്‍ 'അഹമ്മദിനു തെറ്റുപറ്റി'യെന്നു പറയുമായിരുന്നു,!.


1969ല്‍ ശൈഖുന കണ്ണിയത്തുസ്താദ് പട്ടിക്കാട് ജാമിഅഃയില്‍ അധ്യാപകനായി സേവനം ചെയ്യുന്ന കാലത്ത് ശൈഖുന കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുമായി ഒരു മസ്അലയില്‍ വിയോജിപ്പുണ്ടായി .

രണ്ട് അഭിപ്രായമുള്ള ഒരു മസ്അലയില്‍ ഏതാണ് പ്രബലം എന്നതായിരുന്നു തര്‍ക്കം.
ദീര്‍ഘനേരം അവരുടെ സ്നേഹസംവാദം തുടര്‍ന്നു., രാത്രി ആയപ്പോള്‍ കണ്ണിയത്തുസ്താദും, കോട്ടുമല ഉസ്താദും ഉറങ്ങാന്‍ പോയി.
ഉറക്കത്തിലേക്ക് പ്രവേശിക്കുന്നതിന് മുംബ് ഈ മസ്അല കണ്ണിയത്തുസ്താദിന്‍റെ മനസില്‍ തരംഗം സൃഷ്ടിക്കുന്നുണ്ടായിരൂന്നു. ഈ തരംഗത്തിനിടെ ചിന്തിച്ച് ചിന്തിച്ച് ആ മഹാനുഭാവന്‍ ഉറക്കത്തിലേക്ക് വഴുതിവീണു.

രാത്രി 2മണി സമയം
കണ്ണിയത്തുസ്താദ് ഉറക്കത്തില്‍ നിന്നുമുണര്‍ന്നു കോട്ടുമല ഉസ്താദ് കിടക്കുന്ന റൂമിലേക്ക് നടന്നു.
കതകിന് മുട്ടി.
ഉറക്കത്തില്‍ നിന്നുമുണര്‍ന്ന കോട്ടുമല ഉസ്താദ് വാതില്‍ തുറന്നു.
തുടര്‍ന്ന് കണ്ണിയത്ത് പറഞ്ഞു
''കോട്ടുമല,,,,,,,,നിങ്ങള്‍ പറഞ്ഞതാണ് ശരി എനിക്കത് ബോധ്യപെട്ടിരിക്കുന്നു. ഞാന്‍ നിങ്ങളോട് ദേഷ്യപെട്ടതിന് നിങ്ങളെനിക്ക് പൊരുത്തപെടണം.'' ..!
----------

ഒരിക്കൽ കണ്ണിയത്തുസ്താദ് തൻറെ ബന്ധുവീട്ടിൽ പോവാൻ കോടങ്ങാട് വന്നു .
അന്ന് സൈനുൽ ഉലമയായിരുന്നു കോടങ്ങാട്ട് പള്ളിയിൽ ദർസ് നടത്തിയിരുന്നത് .
കണ്ണിയത്തുസ്താദ് നിസ്കാരത്തിനായി പള്ളിയിൽ കയറി.
സൈനുൽ ഉലമ കണ്ണിയത്തുസ്താദിൻറെ യാത്രാ ഉദ്ധേശം മനസ്സിലാക്കുകയും 'ഇപ്പോൾ രാത്രി ആയില്ലേ ഈ സമയത്ത് ഈ പാടവരമ്പിലൂടെ പോവാൻ ഉസ്താദിനു ബുദ്ധിമുട്ടാവും അത്കൊണ്ട് ഇന്ന് പള്ളിയിൽ താമസിച്ച് നാളെ രാവിലെ പോയാൽ പോരേ' എന്ന് ആദരപൂർവ്വം സൈനുൽ ഉലമ കണ്ണിയത്തുസ്താദിനു മുമ്പിൽ അവതരിപ്പിച്ചു.
''അത് ശരിയാ ,, എന്നാൽ അങ്ങിനേയാവാം ,''
കണ്ണിയത്തുസ്താദ് സമ്മതിച്ചു.

കിടക്കാൻ നേരം കണ്ണിയത്തുസ്താദ് സൈനുൽ ഉലമയോട് ചോദിച്ചു. 'അല്ല സൈനുദ്ധീൻ മുസ്ലിയാരെ ,,, ഈ പായ ഇവിടെ നിസ്കാരത്തിന് വഖഫ് ചെയ്തതായിരിക്കില്ലേ ഇതിൽ നമുക്ക് കിടക്കാനൊക്കെ പറ്റോ,,?''.
സൈനുൽ ഉലമ വളരെ ആദരപൂർവ്വം പറഞ്ഞു,
''അത് ശരിയാ,,പക്ഷെ ഇഅ്തികാഫിൻറെ നിയ്യത്ത് കരുതി കിടന്നാൽ പോരേ,''

''അത് ശരിയാ,,,,'' കണ്ണിയത്തുസ്താദിൻറെ മറുപടി .

എത്ര സൂക്ഷ്മതയിലായിരുന്നു കണ്ണിയത്തുസ്താദ് നമുക്കിടയിൽ ജീവിച്ചത്.!

നാം നിസ്സാരമായി കാണുന്ന പലവിഷയങ്ങളിലും
സ്വയംസൂക്ഷ്മത ജീവിതത്തിൽ കൊണ്ട് നടന്ന് അതു മറ്റുള്ളവരിലേക്കും പകർത്തുന്ന തരത്തിലായിരുന്നു കണ്ണിയത്തുസ്താദിൻറെ ഒാരോ പ്രവർത്തനങ്ങളുമെന്ന് ഈ സംഭവങ്ങള്‍ നമുക്ക് ബോധ്യപെടുത്തി തരുന്നു.

വളരെ സൂക്ഷ്മതയോട് കൂടി റബ്ബിനെ ഭയന്ന്/അവൻറെ പ്രീതി കാംക്ഷിച്ച് ജീവിച്ച കണ്ണിയത്തുസ്താദിൻറെ ജീവിതകാലത്ത് തന്നെ ആ മഹാൻറെ പിന്നിൽ അണിനിരന്ന നാം എത്രഭാഗ്യവാൻമാർ,,,!
അല്ലാഹു അവരോടൊത്ത് നമ്മെയും സ്വർഗലോകത്ത് ഒരുമിപ്പിക്കട്ടെ, ആമീൻ ,
കടപ്പാട്

16/07/2020

ശംസുല്‍ ഉലമ നിയോഗിച്ച പിന്‍ഗാമിയായിരുന്നു സൈനുല്‍ ഉലമ.
ശംസുല്‍ ഉലമയുടെ ജീവിത കാലത്ത് തന്നെ പല വിഷയത്തിലും അത് ശംസുല്‍ ഉലമയില്‍ നിന്ന് പ്രകടമായിരുന്നു.

1994 ഡിസംബർ 15 വ്യായാഴ്ച രാത്രി.
തൃക്കരിപ്പൂരിൽ ഖാളിയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ കൂടിയിട്ടുണ്ട്.
ആ സദസ്സിനോട് ശംസുൽ ഉലമ ഇങ്ങിനെ പ്രഖ്യാപിച്ചു ,
''നിങ്ങൾക്ക് ഖാളിയായി ഞാൻ തരുന്നത് മഹാനായ സൈനുദ്ധീൻ മുസ്ലിയാരെയാണ്.''

വമ്പിച്ച സദസ്സ് രോമാഞ്ചമണിഞ്ഞ് പോയ നിമിഷം,,!.

സൈനുദ്ധീൻ മുസ്ലിയാർ(സൈനുൽ ഉലമ) തൃക്കരിപ്പൂരിൽ ഖാളിയായി വരണമെന്നത് ശംസുൽ ഉലമയുടെ ആഗ്രഹമായിരുന്നു.

ചെറുശ്ശേരി ഉസ്താദിനെ ഖാളിയായി നിയോഗിക്കാൻ തൃക്കരിപ്പൂരിലെ ജനങ്ങൾ തീരുമാനിച്ചു , ശംസുൽ ഉലമ അതംഗീകരിക്കുകയും ചെയ്തു.

''ഞാനും പാണക്കാട് നിന്ന് ഒരാളും വന്ന് നിങ്ങളെ ഖാളിയായി നിയോഗിക്കാം'' ശംസുൽ ഉലമാ പറഞ്ഞു.

അതംഗീകരിച്ചു.
ശംസുൽ ഉലമാ ഖാളിയുടെ തലപ്പാവ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ കയ്യിൽ കൊടുത്തു. തങ്ങൾ അത് സൈനുൽ ഉലമയുടെ ശിരസ്സിൽ വെച്ചു.
അതോടെ സൈനുൽ ഉലമാ തൃക്കരിപ്പൂരിലെ ഖാളിയായി.

ശംസുൽ ഉലമാ തൻറെ പിൻഗാമിയായി ചെറുശ്ശേരി ഉസ്താദിനെ മനസ്സിൽ കണ്ടിരുന്നോ,? ചില നടപടികൾ കണ്ടാൽ അങ്ങിനെ തോന്നിക്കുമായിരുന്നു.

ശംസുൽ ഉലമാ വഫാത്താകുന്ന വർഷം നടന്ന സംഭവം .
അദ്ധേഹം ചാലിയത്തെ ഖാളിയായിരുന്നു.
അവിടെ ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉയർന്ന് വന്നു. ഉടനെ ഒരു ജനറൽബോഡി വിളിക്കണം പുതിയ കമ്മിറ്റീ തിരഞ്ഞെടുക്കണം.
ശംസുൽ ഉലമാക്ക് തീരെ വയ്യ അദ്ധേഹം ചാലിയത്തുകാരോട് ഇങ്ങിനെ ഉപദേശിച്ചു '' സൈനുദ്ധീൻ മുസ്ലിയാരെ വിളിച്ചോളൂ എനിക്ക് വയ്യ''
ആവശ്യമായ നിർദ്ധേശങ്ങൾ നൽകി ശംസുൽ ഉലമ സൈനുൽ ഉലമായെ ചാലിയത്തേക്ക് പറഞ്ഞയക്കുകയായിരുന്നു.
ചാലിയത്തെ സിദ്ദീഖ് പള്ളിയിൽ ചേർന്ന
വളരെ വാശിപിടിച്ച കമ്മിറ്റിയിൽ അന്ന് ശംസുൽ ഉലമ നിലനിറുത്തിയ കമ്മിറ്റി തന്നെ തുടരുകയും ചെയ്തു.

ശംസുൽ ഉലമ ഇങ്ങിനെ ഒട്ടേറെ അവസരത്തിൽ സൈനുൽ ഉലമയെ പകരക്കാരനായി നിശ്ചയിച്ചയച്ചിരുന്നു.
ശംസുൽ ഉലമയുടെ വഫാത്തിന് ശേഷം ശംസുൽ ഉലമയുടെ പകരക്കാരനെ തന്നെ സുന്നത്ത് ജമാഅത്തിൻറെ അമരക്കാരനായി തെരഞ്ഞെടുക്കുകയും ചെയ്തു,,!

ആ പകരക്കാരനും ഇന്ന് നമ്മോടൊപ്പമില്ല.,
അല്ലാഹു ആ മഹാൻമാരുടെ സ്വർഗീയ ദറജകൾ ഏറ്റികൊടുക്കട്ടെ,,,
ആമീൻ.
കടപ്പാട്

11/07/2020

മയ്യിത്ത് നിസ്കാരം; ബിദഈ വിഭാഗത്തിന് ഇനി പുനഃപരിശോധിക്കാം
*****************************************
✍️അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

മരണപ്പെട്ടവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന ദാനങ്ങൾ ഫലം ചെയ്യും എന്ന കാര്യത്തിൽ ഇസ്ലാമിക ലോകത്ത് ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടെന്ന് ഇമാം നവവി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. മരണാനന്തരം പരേതാത്മാക്കൾക്ക് വേണ്ടി സുന്നികൾ വിവിധതരം സൽകർമങ്ങൾ ചെയ്തുവരുന്നു. പ്രമാണങ്ങളിൽ ഇതിന് ധാരാളം തെളിവുകളുണ്ട്.
എന്നാൽ ഇതൊന്നും ചെയ്യാത്തവരാണ് കേരളത്തിലെ മതനവീകരണ വാദികൾ. മനുഷ്യന് അവൻ ചെയ്ത കാര്യങ്ങൾ മാത്രമേ കിട്ടൂ എന്നാണ് അവരുടെ വാദം.

സുന്നി പള്ളികളിൽ പലപ്പോഴും മരണപ്പെട്ട അന്യ നാട്ടുകാർക്ക് വേണ്ടി പോലും പ്രത്യേക പ്രാർത്ഥന (മറഞ്ഞ മയ്യിത്തിന് മേലുള്ള നിസ്കാരം) പതിവായി നടത്തി വരുന്നു. എന്നാൽ ബിദഈ വിഭാഗം മറഞ്ഞ മയ്യിത്തിന് വേണ്ടി നിസ്കരിക്കൽ ബിദ്അത്ത് (അനാചാരം) ആണെന്നാണ് വാദിക്കുന്നത്.

ഇതിപ്പോൾ ഇവിടെ പറയാൻ കാരണം ഇവരുടെ ശ്രദ്ധയിലേക്ക് ഒരു വാർത്ത കൊണ്ടുവരാനാണ്.
കഴിഞ്ഞ ദിവസം ഷാർജയിലെ ഡെപ്യൂട്ടി റൂളർ ശൈഖ് അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി മരണപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന് പാപമോചനം നൽകട്ടെ. അദ്ദേഹത്തിന്റെ പേരിൽ ഇന്ന് ളുഹ്ർ നിസ്കാരാനന്തരം ഷാർജയിൽ മുഴുവൻ പള്ളികളിലും മയ്യിത്ത് നിസ്കാരം നടന്നു.
ഷാർജ ഗവൺമെന്റ് ഇസ്ലാമിക് അഫേഴ്സിന്റെ ഔദ്യോഗിക ട്വിറ്റർ, ഇൻസ്റ്റാഗ്രാം പേജുകളിലും യു.എ.ഇയിലെ പത്രങ്ങളിലും മയ്യിത്ത് നിസ്കാരം നടത്തണമെന്ന് പ്രത്യേക ആഹ്വാനം ഉണ്ടായിരുന്നു.
അതോടൊപ്പം മതകാര്യ വകുപ്പിന് കീഴിൽ പ്രത്യേക പള്ളി ഇമാമുകൾക്ക് നിർദേശവും ഉണ്ടായിരുന്നു.
മുൻ നേതാക്കൾ പറഞ്ഞ കാര്യങ്ങൾ അന്ധമായി അനുകരിക്കുന്നതിനുപകരം ഇസ്ലാമിക ലോക പണ്ഡിതന്മാരുടെ ഇത്തരം നിലപാടുകൾ വിലയിരുത്തി പഴയ നിലപാടുകൾ പുനഃപരിശോധിക്കുന്നത് പരലോകത്തേക്ക് പ്രയോജനപ്പെട്ടേക്കും.

11-07-2020
അമ്പലക്കടവ്

Share
11/07/2020

Share

10/07/2020

ശംസുല്‍
#ഉലമയെന്ന
#പണ്ഡിത
#ജ്യാതിസ്സ്
#ഭാഗം 1

ഒരു കാല ഘട്ടത്തിന്റെ ഇതിഹാസം. ഒരു യുഗത്തിന്റെ വിസ്മയം .ആത്മീയ വിഹാസ്സയിലെ ജ്യേതിര്‍ഗോളം പണ്ഡിത ലോകത്തെ സൂര്യ തേജസ്
ഒരു ജന സമൂഹത്തിന്റെ പ്രതീക്ഷയും ആശ്രയവും സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്റെ തോരാളി ..ശെെഖുന
ശംസുല്‍ ഉലമ എന്ന
വിസ്മയം ആ വിസ്മയം നമ്മുടെ കണ്‍മുമ്പിലൂടെ കടന്നു പോയി കണ്ടവര്‍ക്ക്
ഇനിയുമിനിയും കാണാന്‍ മോഹം തോന്നും.
പണ്ഡിതന്മാരുടെ മുഖത്ത് നോക്കുന്നത് പുണ്യം..
ആ ബോധത്തോടെ ആളുകള്‍ ശംസുല്‍ ഉലമയുടെ മുഖത്ത് നോക്കി അപ്പോള്‍ അവരുടെ നയനങ്ങളില്‍ നിറഞ്ഞ് നിന്നത് വിസ്മയം തന്നെ .
ശംസുല്‍ ഉലമയുടെ ശബ്ദം കുട്ടികളുടെ ശബ്ദം പോലെ. ആകര്‍ഷകം എത്ര കേട്ടാലും മതി വരാത്ത മധുര ശബ്ദം.പണ്ഡിതനും പാമരനും .ധനികനും ദരിദ്രനും .അധ്യാപകനും വിദ്യാര്‍ത്ഥികളും .രാഷ്ട്രയക്കാരനും സാംസ്കാരിക പ്രവര്‍ത്തകനും .നേതാക്കളും അനുയായികളും പത്രക്കാരനും പൊതു പ്രവര്‍ത്തകരും എല്ലാവരും ശെെഖുനയുടെ സാമിപ്യം കൊതിച്ചു.എല്ലാവര്‍ക്കും ചൂടും വെളിച്ചവും നല്‍കി ഉയര്‍ന്നു നിന്ന സൂര്യന്‍.
പാണ്ഡ്യത്യത്തിന്റെ വിശാല വിഹായസ്സില്‍ ജ്വലിച്ചു നിന്ന പണ്ഡിത സൂര്യന്‍.
ത്വരീഖത്തിന്റെ പേര് പറഞ് പാമരങ്ങളെചൂഷണം ചെയ്യാന്‍ വന്ന വ്യാജന്‍മാര്‍ക്കെതിരെ ആളിപ്പടര്‍ന്ന തീജ്വാല
ആരിഫീങ്ങളും ഔലിയാക്കളും ,സൂഫിയാക്കളും വിഹരിക്കുന്ന ആത്മീയ സാമ്രാജ്യത്തിലെ സുല്‍ത്താന്‍ കടന്നു ചെന്നഏത് രംഗത്തും ഒന്നാമന്‍ . കാലഘട്ടത്തെ അതിശയം കൊള്ളിച്ച മഹാ പുരുഷന്‍,പണ്ഡിത ലോകത്തിലെ മഹാത്ഭുതം .
ഒാര്‍മകളില്‍ എത്രയോ വര്‍ണ്ണ ചിത്രങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട്
ശംസുല്‍ ഉലമ കടന്ന് പോയി.പൂനിലാവ് നീങ്ങി പോകും പോലെ
ഇളം തെന്നല്‍ കടന്ന് പോകും പോലെ.
മനുഷ്യ മനസ്സുകളില്‍ ശംസുല്‍ ഉലമ ജീവിക്കുന്നു.
കണ്ടവരാരും മറക്കില്ല മരണം വരെ ശെെഖുനയെ.
ശത്രക്കളുടെയും മിത്രങ്ങളുടെയും മനസ്സില്‍ ഇത്രയേറെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ മറ്റൊരു നേതാവിനെ സമകലീനര്‍ക്കിടയില്‍ കണ്ടെത്താന്‍ കഴിയുമോ
തുടരും

അള്ളാഹു ശംസുല്‍ ഉലമയുടെ ദറജയെ ഉയര്‍ത്തെട്ടെ ആമീന്‍
അവരോടപ്പം നമ്മേയും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ ദുആ വസിയ്യത്തോടെ

ഫാസില്‍ നൂറാംതോട്

09/07/2020

.ഇടക്കാലത്ത് ചിന്നഭിന്നമാകാൻ പോയ സമുദായത്തിന് കപ്പലൊരുക്കിയത് .......SKSSF

1989 ഫെബ്രുവരി 19 -SKSSF പിറവി കൊള്ളുമ്പോൾ സമുദായത്തിന് ഒരു കപ്പലൊരുങ്ങുകയായിരുന്നു .

ഇങ്ങനെ പറയുമ്പോൾ അങ്ങനെയൊക്കെയാണോ കാര്യങ്ങൾ എന്നാലോചിക്കണ്ട ..1974 മുതൽ 1989 വരെ ബഹുമനപ്പെട്ട സമസ്തയിൽ എന്ത് സംഭവിച്ചു എന്ന് പഠിക്കാൻ തയ്യാറായാൽ കാര്യങ്ങൾ എമ്പാടും പിടികിട്ടും ..

ബഹുമാനപ്പെട്ട സമസ്ത രൂപീകരിച്ചത് മുതൽ പലസംഘടനകൾക്കെതിരെയും കള്ള ത്വരീഖത്തിനെതിരെയും നിലപാട് എടുത്തിട്ടുണ്ട് ..എന്നാൽ ബഹു സമസ്തയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വേദനയും പ്രയാസവും നിറഞ്ഞ സാഹചര്യങ്ങൾ സ്രിഷ്ട്ടിക്കപ്പെട്ടത് കന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ചെയ്തികൾ മൂലമാണ് .

തബ്ലീഗ് ജമാഅത്തിനെതിരെ സമസ്‌ത നിലപാട് എടുത്തപ്പോൾ ചില പണ്ഡിതന്മാർ തട്ടിക്കൂട്ടിയുണ്ടാക്കപ്പെട്ടതാണ് അഖില ....ആ അഖിലയുടെ സംസ്ഥാന വർക്കിങ് സെക്രട്ടറിയും കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്നു കാന്തപുരം ..തന്റെ ഭിന്നിപ്പ് പരിപാടികൾ 74 മുതൽ അല്ല എന്നും വളരെ നേരത്തെ തന്നെ സമുദായത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തിരുന്നുവെന്ന് ഇതിൽ നിന്നും മനസിലാക്കാം .

മാത്രമല്ല വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്തിൽ അദ്ദേഹം പഠിക്കുന്ന സമയത്ത് ഉസ്താദുമാർക്കിടയിൽ ഉണ്ടാകാറുള്ള അപിപ്രയ വ്യത്യാസങ്ങൾക്കിടയിൽ പോലും അദ്ദേഹം ഒരു ഉസ്താദ്‌ കേന്ത്രീകരിച്ച് ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമം നടത്തിയിരുന്നതായി ശൈഖുനാ മർഹൂം തൊഴിയൂർ കുഞ്ഞിമുഹമ്മദ് മുസ്ലിയാരും ശൈഖുനാ ക്ലാരി മഹ്മൂദ് മുസ്ലിയാരും പറയാറുണ്ടായിരുന്നു .

കടുത്ത ലീഗ് വിരുദ്ധത ,പാണക്കാട് വിരോധം ,,അതിനെല്ലം പുറമെ സമുദായ വിരോധവും അദ്ദേഹത്തിനോട് ചേർത്ത് പറയേണ്ടത് തന്നെയാണ് ..സമുദായ ശത്രുക്കളോട് ചേർന്ന് നിന്നുകൊണ്ടാണ് സമസ്തയിൽ അദ്ദേഹം പ്രശ്‌നങ്ങൾ സൃഷ്ട്ടിച്ചത് .ഒരുവേള ഇടമുറകിന്റെ കേരള ശബ്ദത്തിൽ സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന് പറഞ്ഞത് ശത്രുവിന്റെ ഇഷ്ട്ടത്തിനുവേണ്ടിയാണ് .

SYS നെ രാഷ്ട്രീയ പാർട്ടിയാക്കാൻ പ്രമേയം പോലും അദ്ദേഹം കൊണ്ട് വന്നു .ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ ,ശൈഖുനാ കെടി മാനു മുസ്‌ലിയാർ ,ശൈഖുനാ സിഎച്ച് ഹൈദ്രോസ് മുസ്‌ലിയാർ ,മൗലാന കെവി ഉസ്താദ്‌ അടക്കമുള്ള സംശുദ്ധരായ നേതാക്കൾ കാന്തപുരത്തിന്റെ നിഗൂഢമായ പ്രവർത്തനങ്ങളെ മനസ്സിലാക്കുന്നുണ്ടായിരുന്നു .

അവർ ബഹുമാനപ്പെട്ട ശൈഖുനാ ശംസുൽ ഉലമയെയും മറ്റു പ്രഗത്ഭരായ പണ്ഡിത സ്രേഷ്ടരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി .കാന്തപുരത്തെ തിരുത്താനും ഉപദേശിക്കാനും ഒരുപാട് സമയം നമ്മുടെ നേതാക്കൾ വിനിയോഗിച്ചു ..ഇതിനെയെല്ലം അവഗണിച്ചു തൻറെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു സംഘത്തെ അദ്ദേഹം വാർത്തെടുക്കുകയായിരുന്നു .

കോഴിക്കോട് നടക്കുന്ന സമസ്‌തയുടെ ഒരു സമ്മേളനം ....ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെ പ്രഗത്ഭരായ പണ്ഡിതന്മാർ സംസാരിച്ചു .ശേഷം കാന്തപുരത്തെ പ്രസംഗിക്കാൻ ക്ഷണിക്കുന്നു .അപ്പോൾ സമ്മേളന സദസ്സിന് പുറത്ത് സംഘം കൂടിയ ചിലർ അള്ളാഹു അക്ബർ എന്ന തഖ്‌ബീർ ചൊല്ലി.ഉടനെ ശൈഖുനാ കോട്ടുമല ഉസ്താദ്‌ പറഞ്ഞു അള്ളാഹു അക്ബർ നല്ല വാക്കാണ് ..പറഞ്ഞു പറഞ് അള്ളാഹു അബൂബക്കർ എന്ന് പറയാതിരുന്നാൽ മതി ..സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്റെയുള്ളിൽ അദ്ദേഹം സൃഷ്ട്ടിച്ച പ്രശ്‌നങ്ങൾ ശരിക്കും നമ്മുടെ പണ്ഡിതർ മനസ്സിലാക്കിയിരുന്നു .

സമസ്തയെ ധിക്കരിച്ചു കൊണ്ട് 1988 അവസാന ‌സമയം എറണാംകുളത്ത് വെച്ച്‌ നടത്തിയ സമ്മേളനത്തോടെ കാന്തപുരം അടക്കം ആറ് പേരെ സമസ്തയിൽ നിന്നും പുറത്താക്കി .

യുവജന വിദ്യാര്ത്ഥി മേഖലകളിൽ വലിയ സ്വാധീനം,നല്ല സാമ്പത്തിക ഭദ്രത , ഭരണാധികാരികളുടെ പിന്തുണ, ന്യൂസ് പേപ്പർ ,മീഡിയ എന്നിവയെല്ലാം കാന്തപുരത്തിന് സ്വന്തം ..

ഇവിടെയാണ് SKSSF പിറവികൊള്ളുന്നത് ..സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്റെയും നിഷ്കളങ്കരായ പണ്ഡിതരുടെയും സന്ദേശങ്ങൾ കൈമാറാൻ അടിത്തട്ടിൽ സംവിധാനങ്ങളില്ലാത്ത കലുഷിത കാലം.കാന്തപുരത്തിന്റെ ചെയ്തികൾക്കെതിരെ ആക്ഷൻ കമ്മിറ്റിയും പിന്നീട് SKSSF ഉം പിറവി കൊണ്ടു ..പതുക്കെ പിച്ച വെച്ച് സഞ്ചരിക്കാൻ തുടങ്ങി ..ബഹു :അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പും അടക്കമുള്ള നേതാക്കൾ നേതൃത്വം നൽകുന്നു .

സംഘടനയുടെ മുന്നേറ്റങ്ങൾക്കിടയിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അമരത്തേക്ക് കടന്നുവന്നു .പിന്നീടങ്ങോട്ട് ഒരു ചൈത്ര യാത്രയായിരുന്നു ..സമുദായത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മഹല്ലുകളിൽ വിദ്യാർത്ഥി പ്രസ്ഥാനം വളരുകയാണ് .

പലേടത്തും സംഘർഷങ്ങൾ നടക്കുന്നുണ്ട് ....സുന്നി ടൈഗർ ഫോഴ്‌സെന്ന കാന്തപുരത്തിന്റെ പിടിച്ചെടുക്കൽ സംഘടനാ കൃത്യമായ ട്രെയിനിങ് സംവിധാനത്തിലൂടെ കറങ്ങിനടക്കുകയാണ് ..ഇടത് രാഷ്ട്രീയത്തിന്റെ പിൻബലത്തോടെ മഹല്ലുകളിൽ തമ്മിലടിയും പണ്ഡിത നേതാക്കളെ ഇകഴ്ത്തലും നടന്നുകൊണ്ടേയിരുന്നു .

ഇതിനെയെല്ലം മറികടന്ന് സത്യപ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി ഘടകം ഗ്രാമങ്ങളിൽ പിടിമുറുക്കികൊണ്ടിരുന്നു ..അഹ്ലുസ്സുന്നയുടെ സ്വന്തം ആളുകളെന്ന് മേനി നടിച്ചവരുടെ യഥാർത്ഥ മുഖം സമൂഹത്തിനുമുമ്പിൽ തുറന്നുകാട്ടി ..സംസ്ഥാന നേതൃത്വത്തിന് യോഗം ചേരാൻ സ്വന്തമായ ഇടമോ സഞ്ചരിക്കാൻ വാഹനമോ , ചെലവുകൾക്ക് സാമ്പത്തികമോ ഇല്ലതെ വളരെയേറേ കഷ്ട്ടപ്പെട്ടു .

വല്ലാതെ കടം കൊണ്ട് പൊറുതിമുട്ടിയപ്പോൾ ഭാര്യമാരുടെ ആഭരണങ്ങൾ എടുത്ത് കാര്യങ്ങൾക്ക് പരിഹാരം കണ്ടു ..ഒരു നിലക്കും പിടിച്ചു നില്ക്കാൻ കഴിയാത്തവർ പ്രവാസ ജീവിതത്തിലേക്ക് കയറി .

സംഘടന പത്ത് വര്ഷം പിന്നിട്ടു.അപ്പോളേക്കും SKSSF വളർച്ചയുടെ വലിയ പടവുകൾ താണ്ടിയിരുന്നു

കുറ്റിപ്പുറത്തെ വാദിനൂരിൽ ഒരു പതിറ്റാണ്ടിന്റെ സംഗമം നടക്കുകയാണ് . SKSSF മഹല്ലുകളിൽ അവഗണിക്കാൻ കഴിയാത്ത ശക്തിയായി മാറി .ചായക്കോപ്പയിലെ ആവി പോലെ താൽക്കാലികമാണ് SKSSF എന്ന് പരിഹസിച്ചവർ പിറകോട്ടോടി .

സംഘടനയുടെ വളർച്ചയുടെ രംഗത്ത് യുവജന നേതാക്കളായ DR ബഹാവുദ്ധീൻ ഉസ്താദ് ,മർഹൂം നാട്ടിക ഉസ്താദ് , വാക്കോട് മൊയിദീൻകുട്ടി ഫൈസി ,ഉമർ ഫൈസി മുക്കം ,അബ്ദുസ്സ്മദ് പൂക്കോട്ടൂർ ,മുസ്തഫ മുണ്ടുപാറ തുടങ്ങിയവർ പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും സംഘാടനത്തിലൂടെയും വലിയ സേവനങ്ങൾ അർപ്പിച്ചു .

1989 ന് ശേഷം സമസ്തയുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും മത ഭൗതിക വിദ്യാർത്ഥി സമൂഹത്തെ കെട്ടിപ്പടുക്കാനും SKSSF നിർവ്വഹിച്ച പങ്ക് നിസ്തുലമാണ് .

നമ്മുടെ മുൻകാമികളായ പണ്ഡിതർ ഒരുപാട് ത്യാഗം സഹിച്ച് കെട്ടിപ്പടുത്ത സംവിധാനങ്ങളെ തച്ചുതകർക്കാനാണ് കാന്തപുരം ശ്രമിച്ചത് ..

എന്നാൽ കുറച്ചുകാലം സമുദായത്തിന് അതൊരു വേദനയായി നിന്നെങ്കിലും അദ്ദേഹത്തിന്റെ സകല കുതന്ത്രങ്ങളും ഇല്ലാതാക്കാൻ പതിറ്റാണ്ടുകളുടെ കഠിന പ്രയത്നത്താൽ SKSSF ന് കഴിഞ്ഞു ..ശൈഖുനാ കണ്ണിയത്തുസ്താദ് ,ശംസുൽ ഉലമ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ,കെവി ഉസ്താദ് ,കെടി മാനു മുസ്‌ലിയാർ ,സിഎച്ച് ഹൈദ്രോസ് മുസ്‌ലിയാർ ,സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ തുടങ്ങിയ കനകം ചൊരിഞ മഹാ സയ്യിദരും പണ്ഡിതരും ഈ സംഘടനയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുകയും സന്തോഷിക്കുകയും ചെയ്തു .

സമസ്തയെയും മുസ്ലിം ലീഗിനെയും ചേർത്ത് വെച്ച് പല കുപ്രചാരണങ്ങളും വിഘടിതർ നടത്തി. അതിലൂടെ സമുദായ പര്ട്ടിയെ തകർക്കലും അവരുടെ ലക്ഷ്യമായിരുന്നു .എന്നാൽ ഉലമാക്കലും ഉമറാക്കളും ചേർന്ന് നില്ക്കുന്നതിന്റെ മഹത്വം സമുദായത്തിന് മുമ്പാകെ SKSSF വിശദീകരിച്ചു .

സമസ്തയും പാണക്കാട് സാദാത്തുക്കളും അതിലൂടെയുള്ള സംഘടിത ശക്തിയെയും വളർന്നു വരുന്ന ജനറേഷന് കൃത്യമായി ബാധ്യപ്പവടുത്തി .ഉലമാ ഉമറാ കെട്ടുറപ്പിനെ തകർക്കുന്നതിലൂടെ കാന്തപുരം കണ്ട സ്വപ്നം SKSSF തച്ചു തകർത്തു .

സമസ്‌തയുടെ സ്ഥാപനങ്ങളുടെ പ്രചാരണങ്ങളിലും,സമ്മേളനവരസരങ്ങളിലും SKSSF കൃത്യമായ പങ്കുവഹിചു ..ആത്മാർത്ഥയുള്ള ഒരു സംഘം വിശ്വാസികളുടെ കർമ്മ മണ്ഡല സാനിധ്യം സംഘടനയെ സുപ്രധാനമാക്കി ..

ഇന്നു SKSSF ആയിരക്കണക്കിന് ശാഖയും ലക്ഷക്കണക്കിന് പ്രവർത്തകരുമായി ഗമിക്കുകയന് ..സമുദായത്തിന് ഏറ്റവും ആവശ്യമായ സംഘടനാ ഘടകങ്ങളും സംവിധാനവുമായി മുന്നോട്ട് തന്നെ ..

രാഷ്ട്രീയ സാഹചര്യങ്ങൾ നോക്കി നിലപട് മാറ്റാൻ കഴിയൂല ,നിലപടുകളിൽ വെള്ളം ചേർക്കാതെ മുന്നോട്ട് പോകാൻ മര്ഗ ദർശികളായത് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ,ശൈഖുനാ കെടി മാനു മുസ്‌ലിയാർ ,ശൈഖുനാ ചെറുശ്ശേരി ഉസ്താദ്‌ ,,കെവി ഉസ്താദ്‌ ,സിഎച് ഉസ്താദ്‌ ,നാട്ടിക മൂസ മുസ്‌ലിയാർ തുടങ്ങിയവരാണ് .

സയ്യിദ്‌ സ്വാദിഖലി ശിഹാബ് തങ്ങൾ ,സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ,സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ എന്നി അത്മീയ വസന്തങ്ങളിലൂടെ ,അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ് ,അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ,മുസ്തഫ മാസ്റ്റർ മുണ്ടുപാറ ,ശാഹുൽ ഹമീദ് മാസ്റ്റർ , എസ വി മുഹമ്മദലി മാസ്റ്റർ ,നാസർ ഫൈസി കൂടത്തായി ,ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി എന്നിവരുടെ വ്യത്യസ്ത സംഘാടന മികവിലൂടെ നമ്മുടെ പ്രിയപ്പെട്ട സംഘടന SKSSFഇന്ന്‌ ബഹുമന്യനയ സത്താർ പന്തല്ലൂരിന്റെ കൈകളിൽ സുപദ്ദ്രമാണ് .

സമസ്‌തയുടെ കൃത്യമായ നിലപടുമായി പോകുമ്പോൾ ശത്രുക്കളും ഒരുപാടുണ്ട് ....സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വിളറി പൂണ്ടവരും ....ജാമിഅ നൂരിയ്യ , ദാറുൽ ഹുദാ, വളാഞ്ചേരി മര്കസ്സ് , നന്തി തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ഒട്ടേറെ വിഭങ്ങൾ ഇന്ന് സമസ്തക്ക് സ്വന്തം ..ലോകത്തോളം ഉയരാനും സാന്നിധ്യമറിയിക്കാനും പ്രാപ്തരായ പണ്ഡിത യുവജന സംഘം ഒട്ടേറെ ..

നമ്മളൊന്നാണ് ..കൃത്യമായ നിപാടാണ് സമസ്‌തയുടെ വസന്തം .അതിനോടൊപ്പം നിൽക്കണം ,സമസ്തയുടെ സ്ഥാപിത ലക്‌ഷ്യം ബിദഈ പ്രതിരോധമാണ് , ബിദ്അത്തിന്റെ കടന്നുവരവ് ഇസ്ലാമിന്റെ യഥാർത്ഥ ആശയത്തെ തകർക്കും ,അവരിലൂടെയുള്ള കുതന്ത്രങ്ങൾ ഏത് വഴി വന്നാലും പ്രതിരോധിക്കണം .

സമസ്തയും മുസ്ലിം ലീഗും രണ്ടുതന്നെയാണ് ,പക്ഷെ സമുദായ നന്മ ലക്ഷ്യമാക്കി നല്ല ബന്ധമുണ്ട് ,,,,അതിനെ ഒരിക്കലും തകർക്കരുത് ,,ആ ബന്ധം തകർന്നാൽ സമുദായം തകരും ,,

സമസ്‌ത ഇന്നുവരെ തുടർന്ന നിലപാട് പറയുമ്പോൾ വിരുദ്ധ പട്ടം ആരും ചാർത്തരുത് ..

അള്ളാഹു നമുക്ക് നൽകിയ വിജ്ഞാനം സമ്പത്ത് ആരോഗ്യം സമുദായത്തിന് വേണ്ടി വിനിയോഗിക്കാം ,

ഇടക്കാലത്ത് ചിന്നഭിന്നമാകാൻ പോയ സമുദായത്തിന്റെ കപ്പൽ തന്നെയാണ് SKSSF ..

കഴിഞ്ഞ കാല ചരിത്രങ്ങൾ ആ സത്യം നമ്മെ ബോധ്യപ്പെടുത്തും തീർച്ച .

മഹാന്മാരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും നമ്മുടെ ഇന്നത്തെ നായകർ അവരുടെ പിന്നിൽ വിനയത്തോടെ നമുക്ക് സഞ്ചാരിക്കാം

ഈ സംഘ ശക്തിക്ക് വേണ്ടി പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ..ആമീൻ

റാഫി പെരുമുക്ക്

09/07/2020
07/07/2020

അങ്ങാണെന്റെ വഴികാട്ടി..

ശൈഖുനാ കാളമ്പാടി ഉസ്താദ് തല അല്പം പോലും ഉയർത്തിനടക്കാൻ ആഗ്രഹിക്കാത്ത മഹാമനീഷി. ആർഭാടം ജീവിതത്തെ കടുക്മണിയുടെ അത്രപോലും കാണിക്കാതെ സൂക്ഷ്മത കൈമുതലാക്കിയ സൂഫിവര്യൻ.

മംഗലാപുരം സമസ്ത മഹാ സമ്മേളനത്തിന് സമസ്തയുടെ നായകനെ സംഘാടകർ കാത്തു നിൽക്കുമ്പോ ഒരു കൂസലുമില്ലാതെ മംഗലാപുരത്തേക്ക് ട്രെയിൻ വഴി വന്ന് അവിടെ നിന്നും റിക്ഷയിൽ സമ്മേളന നഗരിയിലേക്ക് സാധാരണക്കാരിൽ സാധാരണക്കാരനായി പൊട്ടാറായ ചെരുപ്പും ധരിച്ചു വന്ന അതുല്യ പ്രതിഭ.
ഇതു കണ്ട സംഘാടകർ ആകാംഷയോടും അതിലുപരി അവിടത്തോടുള്ള ആധരവോടും കൂടി അവർ ചോദിച്ചു
"അല്ല ഉസ്താദെ ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ ഞങ്ങളൊരു കാർ ആയക്കുമായിരുന്നല്ലോ" ചോദ്യം കേട്ട് ആ പൂമുഖത്ത് പുഞ്ചിരി വിടർത്തി ശൈഖുന മറുപടി കൊടുത്തത് ഇങ്ങനെ..
"അല്ലാഹു തന്ന ആരോഗ്യമുള്ള രണ്ട്‌ കാലുള്ളപ്പോൾ പിന്നെന്തിനാടോ കാറെന്ന്"

വാക്കുകൾ കൊണ്ട് കണ്ണുകളെ ഈറനണിയിപ്പിച്ച ആ വിപ്ലവ പുരുഷൻ നിത്യവും ജ്വലിച്ചുനിന്ന സൂര്യനാണ്...

അതാണ്

#ശൈഖുന_കാളമ്പാടി_മുഹമ്മദ്_മുസ്‌ലിയാർ

അള്ളാഹു അവിടത്തെ ദറജ ഉയർത്തട്ടെ..
അവരുടെ മദദ് കൊണ്ട് നമ്മെ നന്നാക്കട്ടെ..

ആമീൻ

മഹാനവറുകളുടെ പേരിൽ ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യാൻ മറക്കരുത്

Address

Naduvannur
673614

Telephone

+97335575853

Website

Alerts

Be the first to know and let us send you an email when SKSSF വെങ്ങളത്ത് കണ്ടി കടവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share