25/12/2025
*സ്ഥിരം നേറ്റിവിറ്റി കാർഡ് : സർക്കാർ നീക്കം ക്രിയാത്മക ബദൽ ചുവടുവെപ്പ് - ഐ.എൻ.എൽ*
കോഴിക്കോട് : തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയിലൂടെ (എസ്.ഐ.ആർ) പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് വിതരണം ചെയ്യാനുള്ള സർക്കാറിൻ്റെ നീക്കം ക്രിയാത്മകമായ ബദൽ ചുവടുവെപ്പാണെന്ന് ഐ.എൻ.എൽ.
ഇതാദ്യമായിരിക്കാം രാജ്യത്ത് താമസിക്കുന്നവരുടെപൗരത്വം ഉറപ്പാക്കാനും, എസ്.ഐ.ആർ സൃഷ്ടിച്ച ആശങ്ക ദുരീകരിക്കാനും ഒരു സംസ്ഥാന സർക്കാറിൻ്റെ ഭാഗത്തു നിന്ന് ഫലപ്രദമായ ഇത്തരം ഒരു നടപടി ഉണ്ടാകുന്നത്. ഫോട്ടേ പതിച്ച നേറ്റിവിറ്റി കാർഡ് ലഭിക്കുന്നതോടെ സ്ഥിരം താമസത്തെക്കുറിച്ചുള്ള സംശയം അകറ്റാനും ഭാവിയിൽ ഈ കാർഡ് പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖയായി പ്രയോജനപ്പെടുത്താവുന്നതുമാണ്. അതോടൊപ്പം തന്നെ എസ്.ഐ.ആറിൽ നിന്ന് ഒഴിവാക്കപ്പെടുന്ന വ്യക്തികളെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും വില്ലേജ് തലത്തിൽ തന്നെ 2 വീതം റവന്യു ഉദ്യോഗസ്ഥന്മാരെ വെച്ചുള്ള ഹെൽപ്പ് ഡെസ്ക് തുടങ്ങാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് ഏറ്റവും സ്വാഗതാർഹമാണ്. ജില്ലാ കലക്ടറുടെ കീഴിലായിരിക്കുമത്രെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക. ഇതും എസ്.ഐ.ആർ പടർത്തിയ ഭീതിയും പൗരത്വത്തെക്കുറിച്ചുള്ള ആശങ്കയും ദുരീകരിക്കാനുള്ള നല്ലൊരു കാൽവെപ്പാണ്. ഇടതു സർക്കാർ കൊണ്ടുവരുന്ന ഇത്തരം പുരോഗമനപരവും നവീനവും ഭാവനാ പൂർണ്ണവുമായ നടപടികളെക്കുറിച്ച് മിണ്ടാതിരിക്കുകയും ഇത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സർക്കാർ വിരുദ്ധ കുപ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്ന പ്രതിപക്ഷത്തെ ജനം തിരിച്ചറിയണമെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
സ്ഥിരം നേറ്റിവിറ്റി കാർഡ് : സർക്കാർ നീക്കം ക്രിയാത്മക ബദൽ ചുവടുവെപ്പ് - ഐ.എൻ.എൽ
കോഴിക്കോട് : തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയിലൂടെ (എസ്.ഐ.ആർ) പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് വിതരണം ചെയ്യാനുള്ള സർക്കാറിൻ്റെ നീക്കം ക്രിയാത്മകമായ ബദൽ ചുവടുവെപ്പാണെന്ന് ഐ.എൻ.എൽ.
ഇതാദ്യമായിരിക്കാം രാജ്യത്ത് താമസിക്കുന്നവരുടെപൗരത്വം ഉറപ്പാക്കാനും, എസ്.ഐ.ആർ സൃഷ്ടിച്ച ആശങ്ക ദുരീകരിക്കാനും ഒരു സംസ്ഥാന സർക്കാറിൻ്റെ ഭാഗത്തു നിന്ന് ഫലപ്രദമായ ഇത്തരം ഒരു നടപടി ഉണ്ടാകുന്നത്. ഫോട്ടേ പതിച്ച നേറ്റിവിറ്റി കാർഡ് ലഭിക്കുന്നതോടെ സ്ഥിരം താമസത്തെക്കുറിച്ചുള്ള സംശയം അകറ്റാനും ഭാവിയിൽ ഈ കാർഡ് പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖയായി പ്രയോജനപ്പെടുത്താവുന്നതുമാണ്. അതോടൊപ്പം തന്നെ എസ്.ഐ.ആറിൽ നിന്ന് ഒഴിവാക്കപ്പെടുന്ന വ്യക്തികളെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും വില്ലേജ് തലത്തിൽ തന്നെ 2 വീതം റവന്യു ഉദ്യോഗസ്ഥന്മാരെ വെച്ചുള്ള ഹെൽപ്പ് ഡെസ്ക് തുടങ്ങാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് ഏറ്റവും സ്വാഗതാർഹമാണ്. ജില്ലാ കലക്ടറുടെ കീഴിലായിരിക്കുമത്രെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക. ഇതും എസ്.ഐ.ആർ പടർത്തിയ ഭീതിയും പൗരത്വത്തെക്കുറിച്ചുള്ള ആശങ്കയും ദുരീകരിക്കാനുള്ള നല്ലൊരു കാൽവെപ്പാണ്. ഇടതു സർക്കാർ കൊണ്ടുവരുന്ന ഇത്തരം പുരോഗമനപരവും നവീനവും ഭാവനാ പൂർണ്ണവുമായ നടപടികളെക്കുറിച്ച് മിണ്ടാതിരിക്കുകയും ഇത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സർക്കാർ വിരുദ്ധ കുപ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്ന പ്രതിപക്ഷത്തെ ജനം തിരിച്ചറിയണമെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു