SFI Randar EAST

SFI  Randar EAST SFI RANDAR EAST

15/01/2022
14/01/2022
12/01/2022

സാധാരണ സിപിഐഎമ്മുകാരൻ കൊല്ലപ്പെടുമ്പോൾ ചർച്ചക്കെടുക്കാത്ത മാധ്യമങ്ങളോട് രോഷം തോന്നാറുണ്ടായിരുന്നു, അവരെ അതിന്റെ പേരിൽ വിമർശിക്കാറുണ്ടായിരുന്നു.

പക്ഷെ ഇപ്പോൾ സിപിഐഎം കാരൻ കൊല്ലപ്പെട്ടാലും ആ വിഷയം ചർച്ചക്കെടുക്കരുതേ എന്ന അഭ്യർത്ഥനയാണ് മാധ്യമങ്ങളോട് എനിക്കുള്ളത് ..

കൊന്നുതള്ളിയിട്ടും തീരാത്ത വെറുപ്പും പകയും മരിച്ചുകിടക്കുന്ന മനുഷ്യന്റെ മുഖത്തുനോക്കിയും വിളിച്ചുപറയാൻ മാത്രം പുഴുത്ത നാക്കുള്ളവർ ഒരു മനുഷ്യത്വവുമില്ലാതെ ചാനലിൽ ഇരുന്ന് ദുഷിപ്പ് പറയുന്നു എന്നല്ലാതെ ഒരു ഗുണവും ആ ചർച്ചകൾക്കില്ല ...

മരണം വരെയും നാടിൻറെ സ്പന്ദനങ്ങളിൽ ഒപ്പമുണ്ടായിരുന്ന മനുഷ്യനെ കൊന്നുതള്ളിയശേഷം പുഴുത്തനാക്കുകൾ കൊണ്ട് പിന്നെയും കൊല്ലുന്ന അധമത്വത്തിന്റെ പേരാണ് അത്തരം ചാനൽ ചർച്ചകൾ .. എന്ത് ദുഷിപ്പും, എന്ത് കള്ളവും എന്ത് തോന്യവാസവും അവർ അതിനുപയോഗിക്കും ..

ചർച്ചക്ക് പോകുന്ന സിപിഐഎം പ്രതിനിധി ആകട്ടെ ഇതൊക്കെ കേട്ട് ഇരിക്കേണ്ടിവരും .. ഒരു സ്വരാജോ, റഹീമോ, അനിൽ കുമാറോ , അരുൺ കുമാറോ വൈകാരികമായി അതിനെതിരെ പ്രതികരിച്ചേക്കും .. മറ്റുള്ളവർ ഒരു ശബ്ദം പോലുമുയർത്താതെ മാന്യതയുടെ അതിരിൽ മാത്രം നിന്ന് കാര്യങ്ങൾ പറഞ്ഞുപോകും ..

മാധ്യമങ്ങൾക്ക് ഇത്തരം ചർച്ചകൾ മേൽപ്പറഞ്ഞ പുഴുത്ത നാക്കുള്ളവരെ കയറൂരിവിട്ട് വായിലൂടെ വിസർജ്ജിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കലാണ്.. അതിലെ അധമത്വം അവർ ആസ്വദിക്കും , അതിനായി കൂടെക്കൂടി ഐലേസാ വിളിക്കും..

പ്രതിസ്ഥാനത്തു സിപിഐഎമ്മുകാരൻ വരുമ്പോൾ ധാർമിക രോഷം നുരഞ്ഞുപൊന്തുകയും ഗൂഡാലോചന പിബിക്കുമേലെവരെ ആരോപിക്കുകയും ചെയ്യുന്നവർ പക്ഷെ സിപിഐഎംകാരൻ കൊല്ലപ്പെട്ടാൽ വ്യക്തിവിദ്വേഷം മുതൽ അങ്ങോട്ടുള്ള "നിസാര കാര്യം" ആയി അതിനെ മാറ്റിയെടുക്കാനുള്ള കൊട്ടേഷനെടുക്കും. അതിനായി എന്ത് അധമത്വവും കാണിക്കുകയും ചെയ്യും. സിപിഐഎമ്മുകാരെ കൊന്നുതള്ളിക്കോളൂ , അന്തിചർച്ചയിൽ ഞങ്ങൾ നിങ്ങളെ വെളുപ്പിച്ചെടുത്തോളം എന്നതാണ് അവരുടെ നിലപാട് ..

ഇന്നലെ ഒരു ചർച്ചയിൽ മാതൃഭൂമിയിലെ ശ്രീജയെന്ന അവതാരിക രാഹുൽ മാങ്കൂട്ടത്തിലിന്റെ പുഴുത്തുനാറിയ നാക്കിന് ആധികാരികത കൊടുക്കാൻ അയാളുടെ "അഭിമന്യു കേസിലെ പ്രതികളെ ഇനിയും പിടിച്ചില്ല" എന്ന നട്ടാൽ കുരുക്കാത്ത നുണ ഏറ്റുപിടിക്കുന്നത് കണ്ടു. അതൊക്കെ ഈ വെളുപ്പിക്കലിന്റെ ഭാഗമാണ്. അഭിമന്യു കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിലായതും ഈ നാട്ടിലെ മാധ്യമങ്ങളൊക്കെ അത് റിപ്പോർട്ട് ചെയ്തതുമാണ്. പക്ഷെ വെളുപ്പിക്കാൻ നടക്കുന്ന ശ്രീജയടക്കമുള്ളവർക്ക് അത് ബാധകമാവില്ല എന്നതാണ് വിഷയം. ഏറ്റെടുത്ത കൊട്ടേഷന് ഫലം കിട്ടണമെങ്കിൽ ഇമ്മാതിരി നുണകളൊക്കെ ഒരുളുപ്പുമില്ലാതെ പറയും ..

പ്രിയപ്പെട്ട മാധ്യമങ്ങളെ - ദയവായി സിപിഐഎമ്മുകാരൻ കൊല്ലപ്പെടുമ്പോൾ നിങ്ങൾ ചർച്ച നടത്തരുത് .. വെട്ടിയും കുത്തിയും കൊന്നവനെ അപവാദവും നുണയും പരത്തി പിന്നെയും ചാനൽ മുറിയിലിട്ട് കൊല്ലുന്നത് കാണാൻ ത്രാണിയില്ലാത്തതുകൊണ്ടാണ് .. മാത്രവുമല്ല "നിങ്ങൾ ഇനിയും കൊന്നോളൂ" എന്ന, കൊലകളെ പിന്നെയും പിന്നെയും പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണ് ശ്രീജയടക്കമുള്ള മാധ്യപ്രവർത്തകർ നടത്തുന്നത്. അതൊരു സാമൂഹ്യദ്രോഹം കൂടിയാണ്.. അല്പമെങ്കിലും മര്യാദയുണ്ടെങ്കിൽ ആ പരിപാടി അവസാനിപ്പിക്കണം ...

Jathindas

31/10/2021

ഭിന്നിപ്പിന്‍റേയും വെറുപ്പിന്‍റേയും ശക്തികൾക്കെതിരെ പോരാടി നാം പടുത്തുയർത്തിയ നാടാണിത്, ഇനിയുമേറെ മുന്നേറാനുണ്ട്: കേരളപ്പിറവി ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി

29/10/2021

കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിൽ UDSF ഗുണ്ടാഅക്രമണം.
ഒന്നാം വർഷ വിദ്യാർത്ഥിയും SFI യൂണിറ്റ് കമ്മിറ്റി അംഗവുമായ സഖാവ് അഭിജിത്തിനെ നാലാംവർഷ BBA LLB
വിദ്യാർഥികളായ MSF യൂണിറ്റ് പ്രസിഡന്റും, KSU നേതാകളും ചേർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമിച്ചു. ഒന്നാംവർഷ വിദ്യാർഥികൾ കോളേജിലെ ഹെല്പ് ഡെസ്ക് പ്രവർത്തനത്തിൽ ഇടപെട്ടത് ആണ് ഇവരെ പ്രകോപിപ്പിച്ചത്.സംഭവത്തിൽ അധികൃതർ ശകതമായ നടപടിയെടുക്കണമെന്നും UDSF ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെയുള്ള അക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും SFI കോഴിക്കോട് ഗവ:ലോ കോളേജ് യൂണിറ്റ് സെക്രട്ടറിയറ്റ് പ്രസ്ഥാവനയിലൂടെ അറിയിച്ചു.

24/10/2021

എ.ഐ.എസ്.എഫ് ,
എസ്.എഫ്.ഐ യെ ജനാധിപത്യം പഠിപ്പിക്കേണ്ട...

ക്ലാസ്സെടുക്കാൻ വരുന്നവർ കുറച്ചൊക്കെ
ചരിത്രം കൂടി ഓർക്കുന്നതു നല്ലതാണ്.
പലതും അറിയാത്തതല്ല നിങ്ങൾക്ക് ബോധപ്പൂർവ്വം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതാണെന്നും ഞങ്ങൾക്ക് നന്നായറിയാം.

വർഷം 1975.
ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യവിരുദ്ധത ഭരണകൂട ഭീകരതയായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട വർഷം.
അഭിപ്രായ പ്രകടനങ്ങൾക്ക് ഇടമില്ലാത്ത സംഘടിക്കാൻ പാടില്ലാത്ത ജനാധിപത്യ നിഷേധത്തിൻ്റെ 18 മാസക്കാലം..
അന്ന് അച്യുതമേനോനായിരുന്നു കേരളത്തിലെ മുഖ്യമന്ത്രി.
കേരളത്തിലെ മനുഷ്യരുടെ ജനാധിപത്യ - പൗരാവകാശങ്ങളെല്ലാം റദ്ദുചെയ്യപ്പെട്ട ആ കാലത്ത് ജനാധിപത്യത്തിനായി സംസാരിക്കാൻ നിങ്ങളുണ്ടായിരുന്നോ..?

എ.ഐ.എസ്.എഫേ അന്നു നിങ്ങൾ ആരുടെ ചിറകിനുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു..?

ജനാധിപത്യത്തിനായി ഒരു ചെറു വിരലെങ്കിലും അനക്കാൻ, നിവർന്ന് നിന്ന് നാല് വർത്തമാനം പറയാൻ അന്ന് നിങ്ങളുണ്ടായിരുന്നില്ല.
എന്നാൽ അടിയന്തരാവസ്ഥയിലൂടെ ജനങ്ങൾ ദ്രോഹിക്കപ്പെട്ടപ്പോൾ ആദ്യമായി പ്രതിരോധവുമായി തെരുവിലിറങ്ങിയ സംഘടനയാണ് എസ്.എഫ്.ഐ. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന കേരളത്തിനു പ്രതികരണത്തിൻ്റെ ഊർജ്ജപ്രവാഹമായി എസ്.എഫ്.ഐ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മാർച്ചു നടത്തി.
സ: കോടിയേരിയും എ.കെ ബാലനും, എം.എ.ബേബിയും, സ:ജി സുധാകരനും, തോമസ് ഐസക്കും സ:എം.വിജയകുമാറും ഉൾപ്പെടെയുള്ള എസ്.എഫ്.ഐയുടെ നേതാക്കളെ ഉൾപ്പടെ പോലീസ് അതിക്രൂരമായി തല്ലിച്ചതച്ചു.
എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ മിസ കരിനിയമപ്രകാരം ജയിലിലടച്ചു. കേരളത്തിൽ മാത്രം 600ലധികം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

സ്വാതന്ത്രസമരത്തിൽ ആർ.എസ്.എസ് എവിടെയായിരുന്നോ അവിടെ തന്നെയായിരുന്നു അടിയന്തരാവസ്ഥ കാലത്ത് എ.ഐ.എസ്.എഫും. അടിയന്തരാവസ്ഥയ്ക്ക് ശേഷം എസ്.എഫ്.ഐ ക്യാമ്പസുകളിലേക്ക് വർദ്ധിത വീര്യത്തോടെ പടർന്നുകയറിയതും നിങ്ങൾ അപ്രത്യക്ഷമായതും നിങ്ങളുടെ ഇടതുപക്ഷത്തിനു നിരക്കാത്ത ഇരട്ടത്താപ്പ് നിലപാടുകൾ കൊണ്ടാണ് എന്നു ചരിത്രം പഠിക്കുന്ന ഏതൊരാൾക്കും വ്യക്തമാണ്.

ചരിത്രം മായ്ച്ചുകളയാനാകാത്ത കാലത്തോളം ഞങ്ങൾ എന്താണെന്നും നിങ്ങൾ എന്തായിരുന്നു എന്നും, എന്താണെന്നും കേരളത്തിൻ്റെ പൊതുസമൂഹത്തിൻ്റെ മുന്നിലുണ്ട്.

അതുകൊണ്ട് ജനാധിപത്യത്തെ കുറിച്ച് എസ്.എഫ്.ഐക്ക് ക്ലാസ്സെടുക്കാനും പഠിപ്പിക്കാനും എ.ഐ.എസ്.എഫ് എന്തായാലും വളർന്നിട്ടില്ല...

കെ.എം സച്ചിൻ ദേവ്
സെക്രട്ടറി
എസ്.എഫ്.ഐ
കേരള സംസ്ഥാന കമ്മിറ്റി

Address

Cpim Randar East
Muvatupuzha
686673

Alerts

Be the first to know and let us send you an email when SFI Randar EAST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Randar EAST:

Share