20/02/2021
ജനക്ഷേമ ഭരണത്തിന്റെ മികവുറ്റ മാതൃക മലയാളിക്ക് കാട്ടിക്കൊടുക്കുകയാണ് കേന്ദ്ര സർക്കാർ. ജാതി-മത-വർണ-വർഗ-ലിംഗ-ഭാഷ വ്യത്യാസങ്ങളില്ലാതെ വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ കൊടുത്തുള്ള ഭരണം. സ്വജനപക്ഷപാതവും, ന്യൂനപക്ഷ പ്രീണനവും കൈമുതലാക്കിയ പിണറായി സർക്കാർ കാണേണ്ടതും അറിയേണ്ടതും സ്വായത്വമാക്കേണ്ടതും ഇത്തരം സദ്ഭരണമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ( 2021 ഫെബ്രുവരി 14- 19 ) പന്ത്രണ്ടായിരം കോടിയിലധികം രൂപയുടെ വികസ പ്രവർത്തനങ്ങളാണ് കേരളത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയത്. 2021- 22 സാമ്പത്തിക വർഷത്തിൽ കേരളത്തിനായി കേന്ദ്ര സർക്കാർ പന്ത്രണ്ടിലധികം പദ്ധതികൾ പ്രഖ്യാപിക്കുകയും, പദ്ധതി നിർവ്വഹണ ചെലവിലേക്കായി 1,33,441 കോടി രൂപ അനുവദിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന അലംഭാവം മൂലം മലയാളിക്ക് നഷ്ടമായത് നാടിന്റെ വികസന സ്വപ്നങ്ങളാണ്. എന്നാൽ കേരളത്തിന്റെ പ്രൗഢി കേന്ദ്ര സർക്കാരിലൂടെ തിരികെ കൈവന്നിരിക്കുന്നു. വികസനക്കുതിപ്പേകുന്ന പുതു പദ്ധതികൾ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു.
അരുവിക്കരയിലെ 75 എം.എൽ.ഡി ജലശുദ്ധീകരണ പ്ലാന്റ്, 2000 മെഗാവാട്ട് പുഗലൂര്‍ - തൃശ്ശൂര്‍ പവര്‍ ട്രാൻസ്മിഷൻ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട്, തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്‍റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റര്‍ തുടങ്ങി അഞ്ച് മുൻനിര പദ്ധതികൾക്കാണ് ഇന്ന് പ്രധാനമന്ത്രി കേരളത്തിൽ തുടക്കം കുറിച്ചത്. കൃഷി-ഗതാഗതം - വാർത്താവിനിമയം - സാങ്കേതിക വിദ്യാ വികസനം എന്നീ മേഖലകളുടെ പ്രോത്സാഹനത്തിന് കേന്ദ്ര സർക്കാർ നൽകിവരുന്ന പിന്തുണ കേരളത്തിനും ഏറെ പ്രതീക്ഷ നൽകുന്നതാണ്.
#മോഡിയുള്ള_വികസനം