22/02/2026
1️⃣ യൂണിറ്റ് നിരക്ക് വർധനവ്
ഒരു കാലത്ത് ഒരു യൂണിറ്റിന് 2.50 രൂപയായിരുന്നു നിരക്ക്. ഇന്ന് അത് 3.35 രൂപയായി. കൂടുതൽ ഉപയോഗിക്കുന്നവർക്ക് 8 മുതൽ 9 രൂപ വരെ നൽകേണ്ടിവരുന്നു.
തമിഴ്നാട്ടിൽ ആദ്യ 100 യൂണിറ്റ് സൗജന്യം, കർണാടകയിൽ 200 യൂണിറ്റ് സൗജന്യം എന്നിരിക്കെ കേരളത്തിൽ നിരക്ക് ഉയരുന്നതാണ് യാഥാർത്ഥ്യം. എന്നിട്ടും പരസ്യത്തിൽ പവറാണ് കേരളത്തിന്.
2️⃣ ഫിക്സഡ് ചാർജ്
2016ൽ 20 രൂപയായിരുന്നു ഫിക്സഡ് ചാർജ്. ഇന്ന് അത് 160 രൂപ.
ഒരു പതിറ്റാണ്ടിനുള്ളിൽ പത്ത് ഇരട്ടിയിലേറെ വർധനവ് — ഇതാണോ “പവർ” ഉള്ള ഭരണകാലം?
3️⃣ പീക്ക് ടൈം നിരക്ക്
പവർകട്ട് ഇല്ലാത്ത കാലത്ത് വൈകുന്നേരങ്ങൾ “പീക്ക് ടൈം” ആണത്രേ.
രാവിലെ ഒരു ലൈറ്റ് ഓണാക്കിയാലും രാത്രി ഓണാക്കിയാലും വ്യത്യസ്ത നിരക്ക്.
രാത്രിയിലെ നിരക്ക് 125% വരെ അധികം.
പവർകട്ട് ഉണ്ടായിരുന്ന സമയം ഇപ്പോൾ അധിക ചാർജ് ഈടാക്കുന്ന കൊള്ളയടി സമയമായി മാറി.
4️⃣ ഫ്യൂവൽ ചാർജ്
2016ൽ ഉമ്മൻ ചാണ്ടി കാലത്ത് കരന്റ് ബില്ലിൽ ഇല്ലാതിരുന്ന ഒരു പുതിയ തലക്കെട്ട് — “ഫ്യൂവൽ ചാർജ്”.
ഇന്ന് ഓരോ ബില്ലിലും സ്ഥിരം സാന്നിധ്യം. കൊള്ളയടിക്കുന്ന പുതിയ രീതി.
5️⃣ എനർജി ചാർജ് വർധനവ്
എനർജി ചാർജിൽ വലിയ തോതിൽ വർധനവ്. ഈ മാസത്തെ ബിൽ പരിശോധിച്ചാൽ തന്നെ ഉമ്മൻ ചാണ്ടി കാലത്ത് നിന്ന് പിണറായി കാലത്ത് എത്തിയപ്പോ 40% വരെ വർധനവുണ്ടെന്ന് മനസ്സിലാകും.
⸻
പരസ്യബോർഡിലെ ആകർഷക വാചകങ്ങൾ യാഥാർത്ഥ്യത്തെ മറച്ചുവയ്ക്കാം.
പക്ഷേ ഓരോ രണ്ടു മാസത്തിലൊരിക്കൽ എത്തുന്ന കരന്റ് ബിൽ മലയാളിയുടെ കൈയിൽ സത്യം തുറന്നു കാണിക്കുന്നു.
“പവർകട്ട് ഇല്ലാത്ത” എന്ന മുദ്രാവാക്യത്തിനപ്പുറം,
“പോക്കറ്റ്കട്ട് ഉള്ള” യാഥാർത്ഥ്യം മറക്കരുത്.
നിങ്ങളുടെ ബിൽ നിങ്ങൾ തന്നെ പരിശോധിക്കുക.
അവിടെ തന്നെയുണ്ട് പരസ്യ വാചകം കള്ളമെന്ന കണക്കുകളുടെ കഥ.
_പികെ നവാസ്_
പവറുള്ള കേരളം പരസ്യത്തിൽ മാത്രം;
പോക്കറ്റ് കത്തുന്നത് യാഥാർത്ഥ്യം
എല്ലാ രണ്ടു മാസത്തിലൊരിക്കൽ മലയാളിയുടെ പോക്കറ്റിലേക്ക് കൈ നീട്ടുന്ന സർക്കാരിന് ഇങ്ങനെ ഒരു പരസ്യം വെക്കാൻ ധൈര്യമുണ്ടെങ്കിൽ, ഓർക്കണം.. ഇത് പരസ്യത്തിന്റെ സർക്കാർ മാത്രമല്ല, കണക്കുകളുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിയുടെ സർക്കാരുമാണ്.
“പവർകട്ട് ഇല്ലാത്ത കേരളം” എന്നതാണ് ബോർഡിലെ ഹൈലൈറ്റ്.
പക്ഷേ, പവർകട്ട് ഇല്ലാതായതോടെ ജനങ്ങളുടെ പോക്കറ്റിൽ എന്താണ് സംഭവിച്ചത് എന്ന് ഒരിക്കൽ പരിശോധിച്ചിട്ടുണ്ടോ?
ഈ മാസത്തെ നിങ്ങളുടെ കരന്റ് ബിൽ കൈയിലെടുക്കൂ. താഴെ പറയുന്ന കാര്യങ്ങൾ ഒന്ന് നോക്കൂ:
1️⃣ യൂണിറ്റ് നിരക്ക് വർധനവ്
ഒരു കാലത്ത് ഒരു യൂണിറ്റിന് 2.50 രൂപയായിരുന്നു നിരക്ക്. ഇന്ന് അത് 3.35 രൂപയായി. കൂടുതൽ ഉപയോഗിക്കുന്നവർക്ക് 8 മുതൽ 9 രൂപ വരെ നൽകേണ്ടിവരുന്നു.
തമിഴ്നാട്ടിൽ ആദ്യ 100 യൂണിറ്റ് സൗജന്യം, കർണാടകയിൽ 200 യൂണിറ്റ് സൗജന്യം എന്നിരിക്കെ കേരളത്തിൽ നിരക്ക് ഉയരുന്നതാണ് യാഥാർത്ഥ്യം. എന്നിട്ടും പരസ്യത്തിൽ പവറാണ് കേരളത്തിന്.
2️⃣ ഫിക്സഡ് ചാർജ്
2016ൽ 20 രൂപയായിരുന്നു ഫിക്സഡ് ചാർജ്. ഇന്ന് അത് 160 രൂപ.
ഒരു പതിറ്റാണ്ടിനുള്ളിൽ പത്ത് ഇരട്ടിയിലേറെ വർധനവ് — ഇതാണോ “പവർ” ഉള്ള ഭരണകാലം?
3️⃣ പീക്ക് ടൈം നിരക്ക്
പവർകട്ട് ഇല്ലാത്ത കാലത്ത് വൈകുന്നേരങ്ങൾ “പീക്ക് ടൈം” ആണത്രേ.
രാവിലെ ഒരു ലൈറ്റ് ഓണാക്കിയാലും രാത്രി ഓണാക്കിയാലും വ്യത്യസ്ത നിരക്ക്.
രാത്രിയിലെ നിരക്ക് 125% വരെ അധികം.
പവർകട്ട് ഉണ്ടായിരുന്ന സമയം ഇപ്പോൾ അധിക ചാർജ് ഈടാക്കുന്ന കൊള്ളയടി സമയമായി മാറി.
4️⃣ ഫ്യൂവൽ ചാർജ്
2016ൽ ഉമ്മൻ ചാണ്ടി കാലത്ത് കരന്റ് ബില്ലിൽ ഇല്ലാതിരുന്ന ഒരു പുതിയ തലക്കെട്ട് — “ഫ്യൂവൽ ചാർജ്”.
ഇന്ന് ഓരോ ബില്ലിലും സ്ഥിരം സാന്നിധ്യം. കൊള്ളയടിക്കുന്ന പുതിയ രീതി.
5️⃣ എനർജി ചാർജ് വർധനവ്
എനർജി ചാർജിൽ വലിയ തോതിൽ വർധനവ്. ഈ മാസത്തെ ബിൽ പരിശോധിച്ചാൽ തന്നെ ഉമ്മൻ ചാണ്ടി കാലത്ത് നിന്ന് പിണറായി കാലത്ത് എത്തിയപ്പോ 40% വരെ വർധനവുണ്ടെന്ന് മനസ്സിലാകും.
⸻
പരസ്യബോർഡിലെ ആകർഷക വാചകങ്ങൾ യാഥാർത്ഥ്യത്തെ മറച്ചുവയ്ക്കാം.
പക്ഷേ ഓരോ രണ്ടു മാസത്തിലൊരിക്കൽ എത്തുന്ന കരന്റ് ബിൽ മലയാളിയുടെ കൈയിൽ സത്യം തുറന്നു കാണിക്കുന്നു.
“പവർകട്ട് ഇല്ലാത്ത” എന്ന മുദ്രാവാക്യത്തിനപ്പുറം,
“പോക്കറ്റ്കട്ട് ഉള്ള” യാഥാർത്ഥ്യം മറക്കരുത്.
നിങ്ങളുടെ ബിൽ നിങ്ങൾ തന്നെ പരിശോധിക്കുക.
അവിടെ തന്നെയുണ്ട് പരസ്യ വാചകം കള്ളമെന്ന കണക്കുകളുടെ കഥ.
_പികെ നവാസ്_