13/03/2025
ഇന്ന് സഖാവ് വാസുവേട്ടൻ ചരമ ദിനം. . .
തുളുനാടൻ മണ്ണിലെ ഇടതുപക്ഷ പ്രസ്ഥാനത്തിലെ ആദ്യ കാല പ്രവർത്തകനായിരുന്നു സഖാവ്. . .
കുമ്പളയിൽ വാസുവേട്ടനെ അറിയാത്തവരായി ആരുമുണ്ടാവില്ല. . കാരണം അവിടുത്തെ ജനങ്ങൾക്ക് പാർട്ടി എന്നാൽ വാസുവേട്ടനായിരുന്നു. .
പാർട്ടി ഏരിയാ കമ്മിറ്റിയംഗവും ലോക്കൽ സെക്രട്ടറിയുമായി പ്രവർത്തിച്ച സഖാവ് കുമ്പള ലോക്കൽ കമ്മിറ്റിയംഗവും സി ഐ ടി യു കുമ്പള ഏരിയ പ്രസിഡന്റ്, ചുമട്ട് തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറിയുമായി പ്രവർത്തിക്കുകയായിരുന്നു, .
കുമ്പളയിൽ ബേക്കറി തൊഴിലാളിയായിട്ടാണ് വാസുവേട്ടൻ കുമ്പളയിൽ എത്തുന്നത്. . .
തലശ്ശേരി പാട്യം സ്വദേശിയായ അദ്ദേഹം നെല്ലിക്കുന്ന് കടപ്പുറത്ത് നിന്നും വിവാഹം കഴിച്ചതോടെയാണ് കുമ്പളയിൽ എത്തുന്നത്. .
1977 മുതൽ തുടർച്ചയായ 35 വർഷം കുമ്പള ലോക്കൽ സെക്രട്ടറിയായിരുന്നു. . അഭിവക്തകണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള കാസറഗോഡ് താലൂക്ക് കമ്മിറ്റി അംഗമായിരുന്നു, .
എ.കെ.ബാലൻ, പി.ശശി, എം.വി.ഗോവിന്ദൻ മാസ്റ്റർ, എം.വി.രാഘവൻ,പാച്ചേനി കുഞ്ഞിരാമൻ, എ.കെ.ജി, ഇ.എം.എസ് തുടങ്ങിയവരുടെ കൂടെയായിരുന്നു സഖാവിന്റെ പ്രവർത്തനം. . . .
കുമ്പളയിലെ പാർട്ടി സ്ഥാപകനായിരുന്നു വാസുവേട്ടൻ. .
അടിയന്തിരാവസ്ഥയ്ക്കെതിരെ സഖാവ് രാമണ്ണ റൈയുടെ നേതൃത്വത്തിൽ കാസറഗോഡ് പട്ടണത്തിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ക്രൂരമായ മർദ്ദനമേൽക്കുകയും അവശനായ സഖാവിനെയും കൂട്ടരെയും അപരിചിതമായ കാട്ടിൽ കൊണ്ടു വിടുകയും ചെയ്തപ്പോൾ തളരാത്ത മനസ്സ് കൈമുതലാക്കി അവിടെ നിന്ന് കിലോമീറ്ററുകളോളം കാൽനടയായി വന്ന ശക്തനായ പോരാളി ആയിരുന്നു സഖാവ് വാസുവേട്ടൻ. . .
പതിറ്റാണ്ടുകൾ മുമ്പ് ഭാസ്കര കുമ്പളയുടെ രക്ത സാക്ഷിത്വത്തിനു മുന്നിൽ പല വെല്ലുവിളികളും നേരിട്ട് പകച്ചു നിന്നപ്പോൾ ചങ്കുറപ്പോടെ മുന്നിൽ നിന്ന് സധൈര്യം പാർട്ടിയെ മുന്നോട്ട് നയിച്ച ജന നായകൻ ആയിരുന്നു വാസുവേട്ടൻ. . .
എല്ലാവിധത്തിലും നൂറുശതമാനം കമ്മ്യൂണിസ്റ്റ് ജീവിതം നയിക്കുകയും കുമ്പളയിൽ തൊഴിലാളികളെ, പ്രത്യേകിച്ച് ചുമട്ട് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പകരം വെക്കാനാവാത്ത മുന്നേറ്റമാണ് സഖാവ് നടത്തിയത്. . . .
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരിൽ ജനിച്ച് വളർന്ന പോരാളി ആയത് കൊണ്ടാവണം എല്ലായ്പ്പോഴും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുവാൻ ശീലിച്ചത് . .
എല്ലാം കൊണ്ടും ഒരു കമ്മ്യൂണിസ്റ്റ് കാരൻ എന്ന് നമുക്ക് നിസ്സംശയം വിളിക്കാവുന്ന പ്രിയ സഖാവ്.സഖാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾ വരും കാല പോരാട്ട വീര്യത്തിന് കരുത്ത് പകരും.
സിപിഐഎം കുമ്പള ഏരിയ കമ്മിറ്റി