20/08/2020
"എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട് "
ഇതൊരു ബാപ്പയുടെ നിലവിളിയാണ്.
കഠാരയുടെ മൂർച്ചയാൽ നിലച്ചുപോയ ഈ നിലവിളി ശബ്ദം ചാനലുകളുടെ അന്തിചർച്ചക്ക് വിഷയമാകില്ല.
കാരണം ഈ ബാപ്പ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്.
സഖാവ് സിയാദ്.
ക്വാറൻറ്റയിനിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിച്ച് മടങ്ങുന്നതിനിടെ വളരെ നിഷ്ഠൂരമായി
സിയാദിനെ കൊലപ്പെടുത്തിയത് കോൺഗ്രസാണ്.
1948ൽ കേരളത്തിന്റെ ചരിത്രത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകം നടത്തിയ അതേ കോൺഗ്രസ് തന്നെ.
കേരളത്തിൽ ഇന്നുവരേ ഒരേയൊരു മനുഷ്യൻ മാത്രമാണ് MLA ആയിരിക്കുമ്പോൾ കൊല്ലപ്പെട്ടത്.
അത് സഖാവ് കുഞ്ഞാലിയാണ്.
ഇന്ന് സിയാദിനെ കൊന്നതും അന്ന് കുഞ്ഞാലിയെ കൊന്ന അതേ കോൺഗ്രസ് തന്നെ.
കേരളത്തിൽ മാത്രം എത്രയെത്ര മനുഷ്യരെ കമ്മ്യൂണിസ്റ്റുകാരനായി എന്ന ഒറ്റക്കാരണത്താൽ ഈ കോൺഗ്രസ് കൊന്നു തള്ളിയിട്ടുണ്ട്.
അക്കമിട്ട് നിരത്താൻ മുതിരുന്നില്ല.
ആരും ഒരു കാരണം കൊണ്ടും കൊല്ലപ്പെടാൻ പാടില്ല.
ഹനീഫ,മധു,ലാൽജി..
ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോൺഗ്രസുകാർ തന്നെ കൊലപ്പെടുത്തിയ കോൺഗ്രസുകാരാണിവർ.
പാർട്ടിയിലെ സഹപ്രവർത്തകനെ ഗ്രൂപ്പ് പോരിന്റെ പേരിൽ കൊലപ്പെടുത്താൻ ആഹ്വാനം നൽകുന്ന മനസ്സുകൾക്ക് കോവിഡ് സന്നദ്ധ പ്രവർത്തനത്തിൽ വ്യാപൃതനായ ഒരു കമ്മ്യൂണിസ്റ്റുകാരനെ കൊലപ്പെടുത്തുവാൻ നിർദേശം നൽകാനാകും എന്നതിൽ അത്ഭുതമില്ല.
അഹിംസാവാദികളുടെ നേതൃത്വമേ
നിങ്ങളുടെ മനസ്സ് അപാരം തന്നെ!
ക്രിമിനലുകളേയും ക്വട്ടേഷൻസംഘങ്ങളേയും
ആർ.എസ്.എസിനേയും പോപ്പുലർ ഫ്രണ്ടിനേയും മുസ്ലീംലീഗ് ഗുണ്ടകളേയും സഖാക്കളെ വക വരുത്തുന്നതിന് എന്നും പ്രോത്സാഹിപ്പിക്കുന്നവരാണ് ഈ 'അഹിംസാവാദികളായ' കോൺഗ്രസ് നേതൃത്വം.
ചീമേനിയിൽ സഖാക്കളെ ചുട്ടുകൊന്നതിനെ പോലും ന്യായീകരിക്കുവാൻ മടി കാണിക്കാത്ത ചില മാധ്യമങ്ങൾ
"എന്നെ കൊല്ലല്ലേ, എനിക്ക് രണ്ട് മക്കളുണ്ട്"
എന്ന നിലവിളി കേട്ടുകൊള്ളണമെന്നില്ല.
കാരണം സിയാദ് ഒരു സഖാവാണ്.
പക്ഷെ,അന്തിചർച്ചകളല്ല കേരളത്തിന്റെ മനസ്സിനെയും ചിന്തയെയും നിയന്ത്രിക്കുന്നത്.
ലാൽസലാം സഖാവേ..