25/02/2021
ആലപ്പുഴ വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു.ആർ കൃഷ്ണ കൊല്ലപ്പെട്ടത് കേരളത്തിൽ ഇസ്‌ലാമിക ഭീകരവാദം എത്രമേൽ ശക്തമാണ് എന്നതിന്റെ തെളിവാണ്. ഹിന്ദു/ ക്രിസ്ത്യൻ നാമാധാരിയായ ആരും ഏത് നിമിഷവും കൊല്ലപ്പെടും എന്ന സാഹചര്യം കേരളത്തിൽ രൂപം കൊണ്ടിരിക്കുന്നു. തീവ്രവാദികൾക്ക് ഇഷ്ടമല്ലാത്തത് ചെയ്താൽ മതി. വയലാറിലും സംഭവിച്ചത് അത് തന്നെയാണ്.
വിരലിലെണ്ണാവുന്ന സുഡാപ്പികൾ മാത്രമുള്ള പ്രദേശമാണ് വയലാറിനടുത്തുള്ള നാഗൻകുളങ്ങര. ആർഎസ്എസ് നടത്തിയ പ്രകടനത്തിന് ശേഷം മടങ്ങി പോയവർക്ക് നേരെ അക്രമം അഴിച്ചുവിടാൻ നൂറു കണക്കിന് തീവ്രവാദികൾ നിമിഷ നേരം കൊണ്ടാണ് അവിടെ സംഘടിച്ചെത്തിയത്. സമീപത്തെ പള്ളിയിൽ നിന്ന് ഉൾപ്പെടെ ആയുധവുമായി ആളുകൾ പുറത്തിറങ്ങി വന്ന് നിരപരാധികളായ പ്രവർത്തകരെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. മഹാരാജാസിലെ അഭിമന്യുവിന്റെ കൊലപാതകവുമായി ഇതിനും അടുത്ത ബന്ധമുണ്ട്. ആ കേസിലെ പ്രതികൾ ഇതിലും ഉൾപ്പെട്ടിട്ടുണ്ട്. അത് അട്ടിമറിച്ച പിണറായി സർക്കാർ തന്നെയാണ് ഇതിനും ഉത്തരവാദി.
കേരളത്തിലെ ഏത് പ്രദേശത്തും ഏത് നിമിഷവും ഇത് സംഭവിക്കാം. മത തീവ്രവാദികൾ അത്രമേൽ പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. ആർഎസ്എസുകാരനാണല്ലോ കൊല്ലപ്പെട്ടത് എന്ന് ആശ്വസിച്ച് ഇരിക്കാനാണ് തീരുമാനമെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ഈശ്വരന് പോലും സാധ്യമല്ല.
കുഞ്ഞനുജൻ നന്ദുവിന് ഹൃദയം നുറുങ്ങുന്ന അന്ത്യ പ്രണാമം.