03/05/2016
എന്താണ് നമുക്ക് സംഭവിച്ചത് ദെൽഹിയിൽ u p യിൽ പഞ്ചാബിൽ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ബാലസങ്ങങ്ങളും കൊലപാതകങ്ങളും ദിവസങ്ങളോളംവികാര നിർഭരമായി ഉറക്കംഇളച്ചിരുന്നു ചുമരെഴുത്ത് നടത്തിയ നമ്മുടെ നമ്മുടെ നവ മാധ്യമ സുഹ്രത്തുക്കൾക്ക് എന്ത് പറ്റി നമ്മുടെ മൂക്കിനു താഴെ പെരുമ്പാവൂരിൽ ജിഷ എന്ന കൂലി പണിക്കാരി യായ ധളിതയായ മാതാവിന്റെ ഏക മകളെ സംസ്ഥാനം കണ്ടത്തിൽ വച്ച് ഏറ്റവും ക്രൂരമായ രീതിയിൽ കൊലചൈതിട്ടും നമ്മുടെ മനസാക്ഷിക്ക് മരവിപ്പോ.. ? എന്താണ് നമ്മുക്ക് സംഭവിച്ചത് ? ഇന്‍ക്വസ്‌റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണ് കൊലപാതകത്തിന്റെ ഭീകരത പുറംലോകമറിയുന്നത്. ശരീരത്തില്‍ മുപ്പതിലേറെ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയതായും വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്‌റ്റ് റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. ജിഷയുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കണ്ടെത്തിയത്. കൊലചെയ്യപ്പെടും മുമ്പ് ജിഷമോള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായാണ് പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നത്. ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡുകൊണ്ട് തലയ്‌ക്കുപിന്നിലും മുഖത്തും മാരകമായി ആക്രമിച്ചതായും അടിയുടെ ആഘാതത്തില്‍ മൂക്ക് തെറിച്ചുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ പരിശോധനയില്‍തന്നെ കൊലപാതകം എന്ന് സ്‌ഥിരീകരിച്ചിരുന്നുവെങ്കിലും അതൊരു സംശയം മാത്രമായാണ് പോലീസ് അറിയിച്ചത്. കഴുത്തിലും നെഞ്ചിലുമുള്ള മുറിവുകളെപ്പറ്റിയും ബലാത്സംഗ സാധ്യതയെപ്പറ്റിയും അന്വേഷണ ഉദ്യോഗസ്‌ഥര്‍ മറച്ചുവച്ചു. പ്രേമനൈരാശ്യം കൊണ്ട് ആത്മഹത്യ ചെയ്യുന്നവര്ക്കുവരെ ഭീമൻ സാമ്പത്യക സഹായം ചെയുന്ന നമ്മുടെ ഗവർമെന്റ് എന്തുകൊണ്ട് ഈ സാധു കുടുംബത്തെ സഹായിച്ചില്ല.. ? വാർത്ത പ്രാധാന്യം കിട്ടുമെങ്കിൽ വസന്ധപിടിച്ചു ചത്ത കോഴി കുഞ്ഞിനെ വരെ കാണാൻ മുഖ്യമന്ത്രിയും പ്രധിപക്ഷ നേതാക്കളും ഇടവും വലവും നോക്കാതെ പാഞ്ഞെത്തു മെങ്കിൽ എന്തുകൊണ്ടനമ്മുടെ സഹോദരി ജിഷയുടെ കാര്യത്തിൽ അതുണ്ടായില്ല ? എന്താ അവർ അഷ്ടിക്കു വകയില്ലാത്ത ദളിതൻ ആയതു കൊണ്ടാണോ.. ? എന്നാൽ കൊട്ടോള്ളൂ.. ഞങൾ പ്രധിഷേധിക്കുന്നു.. ജിഷയുടെ ഖാധകരെ തിരഞ്ഞെടുപ്പിന് മുൻപ് അറസ്റ്റു ചെയിതു നിയമത്തിനു മുൻപിൽ ഹാജർ ആക്കിയില്ലങ്കിൽ ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വോട്ടു ചെയ്യുന്നില്ല .... ! പ്രധിക്ഷേധിക്കൂ സുഹ്രത്തുക്കളെ... നമ്മുടെ നാടിനെ സാമൂഹ്യ വിരുദ്ധരുടെ കാമ വെറിയൻ മാരുടെ പിടിയിൽ നിന്നും സംരക്ഷിക്കുവാനായി. നമ്മിൽ മനസാക്ഷി മരവിക്കാത്തവർ പ്രധിക്ഷേധിചില്ലങ്കിൽ പിന്നെ ആരാണ് പ്രധിക്ഷേധിക്കുക