17/08/2016
പ്രിയ പാറക്കാട്ടുകര തറയിലക്കാട് സുഹ്യത്തുക്കളെ ജ്വല്ലറി ബോക്സ് നിർമ്മാണത്തിന്നുള്ള ഒരു യൂണിറ്റ് നമ്മുടെ ഗ്രാമത്തിൽ ആ രംഭിച്ചാൽ 200 പേർക്ക് പാറേക്കാട്ടുകരയിൽ ജോലി കിട്ടും എന്ന ഒരു വാട്ട്സ്ആപ് പോസ്റ്റ് കണ്ടു വളരെ നല്ല കാര്യം തന്നെയാണ് അത്.നിർമ്മാണ വസ്തുകടലാസാണ് പാസ്റ്റിക് ഉപയോഗിക്കുന്നില്ല എന്നും പറയുന്നു പിന്നെ എന്തിന് പേടിക്കണ o.സുഹ്യത്തുക്കളെ ഐസ് ക്രീം ചെപ്പ് എന്ന് പറഞ്ഞ നമ്മുടെ നാട്ടിൽ തുടങ്ങിയ ഒരു കമ്പനി ഇപ്പോൾ എന്താണ് നമ്മുടെ നാട്ടിൽ നിർമ്മിക്കുന്നത് എന്ന് നമ്മൾ എല്ലാം അറിയാമെന്ന് കരുതുന്നു.പ്ലാസ്റ്റിക് കസേര ,പ്ലാസ്റ്റിക് മേശ തുടങ്ങിയവയാണ്. തുടങ്ങുന്ന സമയത്ത് പറയുന്ന കാര്യങ്ങളാണോ പ്രവർത്തനം ആരംഭിച്ചാൽ ചെയ്യുന്ന ന് എന്നതിന് ഒരു തെളിവാണ് ഇത് .നിലവിൽ ഇപ്പോർ ഉളള കമ്പനി ബിൽഡിങ്ങ് ടാക്സ് പോലും അടക്കുന്നുണ്ടോ എന്ന് നമ്മുടെ പഞ്ചായത്തിൽ ഒരു വിവരാവകാശം വഴി അപേക്ഷ സമർപ്പിച്ചാൽ അറിയാവുന്നതേയുളളൂ. തുടങ്ങിയ പ്പോൾ ഈ കമ്പനിയിൽ നാട്ടുകാരായ എത്ര പേർ ജോലിചെയ്തിരുന്നു. ഇപ്പോൾ നാട്ടുകാരായി എത്ര പേർ ജോലി ചെയ്യുന്നു എന്ന് ഒന്നു അന്വേഷിച്ചാൽ കൊള്ളാം. ഈ കമ്പനി കൊണ്ട് നമ്മുടെ നാട്ടിൽ എന്തൊക്കെ സംഭവിച്ചു എന്നൊന്നും ഇവിടെ പറയുന്നില്ല.
പക്ഷേ പി.കെ.ട്രേ ഡേഴ്സ് ഇന്ന് നമ്മുടെ നാട്ടിൽ തുടങ്ങുവാൻ പോകുന്ന ഈ കമ്പനി പ്ലാസ്റ്റിക് കൊണ്ട് ഒന്നും ഉൽപാദിപ്പിക്കുന്നില്ല എന്ന് പറഞ്ഞല്ലോ. നിങ്ങളുടെ എല്ലാവരുടെ കയ്യിലും മൊബൈൽ ഫോണും ഉണ്ട്,നെറ്റും ഉണ്ട് ഗൂഗിളിൽ പി.കെ ട്രേഡഴ്സ് എന്ന് വെറുതേ ഒന്ന് സർച്ച് ചെയ്താൽ കാണാം അവരുടെ കമ്പനി പ്രൊഫയിലിൽ തന്നെ ആദ്യത്തെഐറ്റം പ്ലാസ്റ്റിക് ജ്വല്ലറി ബോക്സാണ്(സർച്ച് ചെയ്യുവാൻവൈകിയാൽ പിന്നെ കണ്ടെന്ന് വരില്ല' .ഈ കമ്പനിക്ക് ഒത്താശചെയ്യുന്നവർ ഇട്ട പോസ്റ്റും വീഡിയോയും കണ്ട് സ്വയം മണ്ടൻമാരാകാതിരിക്കുക]. പേപ്പർ ബോക്സ്, വുഡൻ ബോക്സ് എന്നിവ പിന്നാലെ വരുന്നുണ്ട് നാട്ടുകാർക്ക് എതിർപ്പുള്ള സ്ഥിതിക്ക് ഇനി അവർ പേപ്പർ സോക് സെന്നെ പറയുകയുകയുള്ളൂ. അപ്പോൾ പിന്നെ അവർ പ്ലാസ്റ്റിക് കൊണ്ട് ഒന്നും നിർമ്മിക്കുന്നില്ല എന്ന് പറയുന്നത് ശരിയാണോ? പി.കെ.ട്രേ ഡേഴ്സിന്റെ ഒരു വീഡിയോയും ആരോ പോസ്റ്റ് ചെയ്തിരുന്നു. അതിൽ എല്ലാം പേപ്പർ ആണ് ഉണ്ടാക്കുന്നത്. എന്ന് കൊണ്ടാണാവോ പ്ലാസ്റ്റിക് ബോക്സ് ഇണ്ടാക്കുന്ന വീഡിയോ റെക്കോർഡ് ആകുന്നില്ല എന്ന് തോന്നുന്നു. നമ്മുടെ നാട്ടിൽ തൊഴിലില്ലാത്തത് കൊണ്ടല്ല മറിച്ച് തൊഴിൽ ചെയ്യാൻ ആളില്ലാത്തതു കൊണ്ടാണ് ഇന്ന് എവിടെ നോക്കിയാലും ബംഗാളികൾ നിറഞ്ഞ് നിൽക്കുന്നത്. ഈ കമ്പനി വരുന്ന സ്ഥലത്തിന്റെ അടുത്തുള്ള പരിസരവാസികൾ ഈ കമ്പനിക്ക് എതിരായത് കൊണ്ടല്ലേ, കമ്പനിക്കെതിരെ അനേകം പേർ ഒപ്പിട്ട മാസ് പെറ്റിഷൻ മുരിയാട് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ സമർപ്പിക്കാൻ കഴിഞ്ഞത്. പരിസരവാസികൾക്ക് ആർക്കും ജോലി വേണ്ടെങ്കിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ എന്തിനാണ് നമ്മൾ വേവലാതിപ്പെടുന്നത് .നമ്മുടെ തലമുറ എങ്ങനെയെങ്കിലും ജീവിച്ച് തീരും. നമ്മുടെ കുഞ്ഞു മക്കളെ പറ്റി എന്താണ് നാം ചിന്തിക്കാത്തത്.200 പേർക്ക് ജോലി എന്ന പേരും പറഞ്ഞ് 2000 പേരെ കാൻസർ രോഗികളാക്കന്നോ' ഈ കമ്പനി വന്നാൽ ആർക്കാണ് നേട്ടം. ഈ കമ്പനിക്ക് ഒത്താശ ചെയ്യുന്ന മൂന്നോ നാലോ പേരുടെ കീശ വീർക്കുന്നതല്ലാതെ നമ്മുടെ നാടിന് എന്ത് നേട്ടം.കാർഷിക മേഖലയായ നമ്മുടെ ഗ്രാമത്തെ വ്യവസായ മേഖലയാക്കി പിന്നീട് ക്യാൻസർ ബാധിത മേഖലയാക്കി മാറ്റുന്നത് നോക്കി നിൽക്കാൻ നമുക്ക് കഴിയുമോ വായുവും, വെള്ളവും മലിനമാക്കുന്ന ഒരു കോഴി തീറ്റ കമ്പനിയും നമ്മുടെ നാട്ടിൽ വരുന്നുണ്ട്. നമ്മൾ ആരും ഇവിടെ പ്രതികരിക്കുന്നില്ല എന്നത് മുതലാക്കി കൊണ്ടാണ് പി.കെ. ട്രേ സേഴ്സ് എന്ന മഹാവിപത്ത് നമ്മുടെ നാട്ടിൽ തുടങ്ങാൻ പോകുന്നത്. ചോരയും നീരും. ഉള്ള യുവാക്കൾ നാട്ടിൽ ഉള്ളപ്പോൾ നമ്മൾ എന്തിന് പ്രതികരിക്കാതിരിക്കണം. പിറന്ന നാടിനെ ഒറ്റികൊടുക്കുന്നവരെ നമ്മൾ, തിരിച്ചറിയേണ്ടിയിരിക്കുന്നു .രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാനെ നോക്കുന്ന തല്ലേ. , രാഷ്ട്രീയം നോക്കാതെ നമ്മുടെ നാട്ടിന്റെ നന്മക്ക് വേണ്ടി നമുക്കൊരുമിച്ച് നിൽക്കാം. നമ്മളോട് കൂടെ നമ്മുടെ നാടിനെ ഭരിക്കുന്നവരും നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പാറേക്കാട്ടുകര നിവാസികൾ ,