LDF 6 -ാം ഡിവിഷൻ

LDF 6 -ാം ഡിവിഷൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF 6 -ാം ഡിവിഷൻ, Political organisation, Mattancherry, Kochi.

29/05/2026

വി.ഡി. സതീശന്റെ നുണപ്പഞ്ചാംഗവും യാഥാർത്ഥ്യവും കേരളത്തിൽ ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ വാഹനങ്ങൾ തല്ലിത്തകർത്തതിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡൽഹിയിലും ബാംഗ്ലൂരിലും ഹൈദരാബാദിലും കോൺഗ്രസുകാർ യാതൊരു അക്രമവും നടത്തിയിട്ടില്ലെന്നാണ് വാദിക്കുന്നത്

​എന്നാൽ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്തപ്പോൾ രാജ്യതലസ്ഥാനത്തും ബാംഗ്ലൂരിലും തെരുവുകളിൽ വണ്ടികൾ കത്തിച്ചും അക്രമം അഴിച്ചുവിട്ടും കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആസൂത്രിത അരാജകത്വത്തിന്റെ യഥാർത്ഥ ദൃശ്യങ്ങൾ ഇതാ ​സ്വന്തം പാർട്ടി ചെയ്താൽ ജനാധിപത്യ പ്രതിഷേധം മറ്റുള്ളവർ ചെയ്താൽ അക്രമം വി.ഡി സതീശന്റെ ഈ ഇരട്ടത്താപ്പും കള്ളപ്രചാരണവും ജനങ്ങൾ തിരിച്ചറിയും

28/05/2026

ജനകീയ പ്രതിരോധത്തിന്റെ കരുത്ത് അധികാരികൾ മുട്ടുമടക്കി 10 ദിവസത്തെ കനൽവഴി പോരാട്ടത്തിനൊടുവിൽ ആ ഉമ്മയുടെ പോരാട്ടം വിജയിച്ചു പാവങ്ങളോട് ക്രൂരത കാട്ടുന്ന ഒരു ഡോക്ടറും ഇനി മാന്യന്മാരായി ഇവിടെ വാഴേണ്ട ഡോ. സജി മാത്യുവിനെ ഉടൻ സസ്പെൻഡ് ചെയ്യുക സസ്പെൻഡ് ചെയ്യുന്നത് വരെ പോരാട്ടം തുടരും

​കഴിഞ്ഞ 10 ദിവസമായി നമ്മൾ നടത്തിയ നിരന്തരമായ പോരാട്ടത്തിനൊടുവിൽ ആ ഉമ്മാക്ക് ഒടുവിൽ നീതി ലഭിച്ചിരിക്കുന്നു അഞ്ചര മണിക്കൂറോളം നീണ്ട സങ്കീർണ്ണമായ ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിരിക്കുന്നു ക്യാൻസർ ബാധിച്ച കുടലിന്റെ ഭാഗം ഡോക്ടർമാർ വിജയകരമായി മുറിച്ചുമാറ്റി ഉമ്മ ഇപ്പോൾ ഐ.സി.യുവിലാണ് ജനകീയ ഇടപെടലുകൾക്കും പ്രതിരോധങ്ങൾക്കും മുന്നിൽ അധികാരികൾക്ക് വഴങ്ങേണ്ടി വന്നു എന്നതിന്റെ തെളിവാണ് ഈ വിജയം
​പക്ഷേ ഇവിടം കൊണ്ട് ഈ പോരാട്ടം അവസാനിക്കുന്നില്ല

​സർക്കാർ ആശുപത്രികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികളോട് ക്രൂരത കാണിക്കുന്ന പ്രവണത ഇനിയൊരു ആശുപത്രിയിലും ആവർത്തിക്കാൻ പാടില്ല കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തുകയും അർഹമായ ചികിത്സ നിഷേധിച്ച് ആ ഉമ്മയെ ദുരിതത്തിലാഴ്ത്തുകയും ചെയ്ത എറണാകുളം ജനറൽ ആശുപത്രിയിലെ സർജൻ ഡോ. സജി മാത്യുവിനെ സർവീസിൽ നിന്ന് എത്രയും വേഗം സസ്പെൻഡ് ചെയ്യണം

​ഇത്തരം ജനവിരുദ്ധരായ ഡോക്ടർമാർക്കെതിരെ ശക്തമായ മാതൃകാപരമായ നടപടി സ്വീകരിച്ച് പുറത്താക്കുന്നത് വരെ നമ്മുടെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും എങ്കിൽ മാത്രമേ ഈ നീതി പൂർണ്ണമാവുകയുള്ളൂ പാവപ്പെട്ടവന്റെ ജീവൻ വച്ച് പന്താടാൻ ആരെയും അനുവദിക്കില്ല
​നീതിക്കായുള്ള ഈ പോരാട്ടത്തിൽ ഒപ്പം നിന്ന കട്ടയ്ക്ക് കൂടെനിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി

നീ മറന്നുകാണും, പക്ഷെ ഞങ്ങൾ മറന്നു എന്ന് നീ കരുതിയോ.... തട്ടിപ്പുകാരി. നീയൊക്കെ ഫുലോക ഫ്രാഡ് ആണെന്ന്  തെളിയാനുള്ള അഞ്ചു ...
28/05/2026

നീ മറന്നുകാണും, പക്ഷെ ഞങ്ങൾ മറന്നു എന്ന് നീ കരുതിയോ.... തട്ടിപ്പുകാരി. നീയൊക്കെ ഫുലോക ഫ്രാഡ് ആണെന്ന് തെളിയാനുള്ള അഞ്ചു വർഷങ്ങളാണ് കടന്നു പോകാനുള്ളത്.

27/05/2026

ആ ഉമ്മാന്റെ ആദ്യ ശസ്ത്രക്രിയ ഇന്ന് പോരാട്ടത്തിനൊടുവിൽ നീതിയിലേക്ക്

​കുടലിലെ ക്യാൻസർ ബാധയെത്തുടർന്ന് ദുരിതത്തിലായ ആ ഉമ്മാന്റെ ആദ്യ ശസ്ത്രക്രിയ ഇന്ന് നടക്കും. ചികിത്സാ നിഷേധ വിവാദങ്ങൾക്ക് പിന്നാലെ ഉയർന്ന ജനവികാരത്തിന് ഒടുവിലാണ് ഇന്ന് സർജറി നിശ്ചയിച്ചിരിക്കുന്നത്

​ആരോപണവിധേയനായ ഡോ. സജി മാത്യുവിന്റെ നേതൃത്വത്തിൽ തന്നെയാണ് ശസ്ത്രക്രിയ നടക്കുന്നത് എന്നാൽ കൃത്യമായ സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്താൻ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിലെ ഓങ്കോളജി വിദഗ്ധരും ശസ്ത്രക്രിയ നിരീക്ഷിക്കും കൂടാതെ നിരീക്ഷണത്തിനായി രണ്ട് സീനിയർ ഡോക്ടർമാരെയും ഡിഎംഒ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്

​നീതിക്കായുള്ള ഈ വലിയ പോരാട്ടത്തിൽ പങ്കുചേർന്ന ഏവർക്കും നന്ദി ഉമ്മ പൂർണ്ണ ആരോഗ്യവതിയായി തിരികെ വരാൻ നമുക്ക് പ്രാർത്ഥിക്കാം

സതീശൻ്റെ ചെമ്പു തെളിയുമ്പോൾ :പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അധികാരം പിടിക്കാൻ ആധികാരികമായിനുണ പറഞ്ഞും വ്യാജ വാഗ്ദാനങ്ങൾ നൽ...
26/05/2026

സതീശൻ്റെ ചെമ്പു തെളിയുമ്പോൾ :

പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അധികാരം പിടിക്കാൻ ആധികാരികമായി
നുണ പറഞ്ഞും വ്യാജ വാഗ്ദാനങ്ങൾ നൽകിയും ജനങ്ങളെകബളിപ്പിച്ച
ഒരാളാണു് വിഡി സതീശൻ

വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ യുവാക്കളെ കുടുക്കിയ സതീശനു് ഇപ്പോൾ ചിരി മാത്രം ബാക്കി : മിണ്ടാട്ടമില്ല:
ഹൈക്കോടതിയിലും സുപ്രിം കോടതിയിലും ഉണ്ടായ വിധികൾ മറച്ചുവച്ച് പിണറായി എന്ന " ധാർഷ്ട്യ " ക്കാരനെ മാറ്റിയാൽ മോഡിഫൈ ചെയ്യാനാകുമെന്ന വ്യാജപ്രതീതി നിർമ്മിക്കാൻ മാധ്യമങ്ങൾ കൂട്ടുനിന്നു

ഇതാ മുനമ്പം വിഷയത്തിലും കബളിപ്പിച്ചുസതീശൻ
മുങ്ങി :
മുനമ്പത്തെ പാവം മനുഷ്യരെ കബളിപ്പിക്കാൻ പത്തു മിനിറ്റിൽ മുനമ്പം പ്രശ്നം പരിഹരിക്കാൻ തങ്ങൾക്കധികാരം തരൂ എന്നായിരുന്നു സതീശൻ്റെ ആവശ്യം:

തങ്ങൾ കെണിയിൽ വീണുവെന്നു ഇപ്പോൾ ദീപികക്കു മനസ്സിലായി:
സുപ്രീം കോടതിയിൽ ഒരു കേസ് നടക്കുന്നത്
ആർക്കുമറിയില്ലായിരുന്നോ?
പത്തു മിനിറ്റുകൊണ്ട് ഒരാൾ ഒരു വിഷയം പരിഹരിക്കുമെന്നു പറഞ്ഞാൽ
"അതെങ്ങനെ "യെന്നു ചോദിക്കനുള്ള ബുദ്ധിയും ഉണ്ടായില്ല :
അധികാരം കൊടുത്തവർക്ക് സതീശൻ എട്ടിൻ്റെ പണി കൊടുക്കുന്നു.
അതാണ് നാം കാണുന്നത്
എന്നിട്ട് പതിവുപോലെ നുണ പറയുന്നു

ഇനി മുനമ്പം യാഥാർത്ഥ്യം എന്ത് ?
ആരാണു് "എട്ടിൻ്റെ പണി "കൊടുത്തത്.
1. മുനമ്പത്തെ വസ്തു ഫറൂക്ക് കോളേജ് പണം വാങ്ങി വിറ്റു :അത് മുസ്ലിം ലീഗുകാർക്ക് അറിയില്ലായിരുന്നു
2. പാണക്കാട് തങ്ങൾ ചെയർമാനായിരുന്ന
വഖഫ് ബോർഡ് 2019 മെയ് :20 ന്
മുനമ്പം ഭൂമി വഖഫായി രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതനുസരിച്ച് ഏഴുവർഷം മുമ്പ്
"എട്ടിൻ്റെ പണി. " കൊടുത്തു കഴിഞ്ഞു
3.അങ്ങനെ വിഡി സതീശൻ ആദ്യമായി ഒരു സത്യം പറഞ്ഞു: മുനമ്പത്തുകാരായ മനുഷ്യർക്ക് "എട്ടിൻ്റെ പണി " കൊടുത്തു :
പക്ഷെ അത് എട്ടുവർഷം മുമ്പ് പാണക്കാട്ടെ തങ്ങളും ലീഗ് നേതാക്കളും ആയിരുന്നുവെന്ന "സത്യം"മൂടി വച്ച്
നിലവിലുള്ള ബോർഡ് അതു ചെയ്തതായി
പതിവുപോലെ ഒരുനുണ കൂടി പറഞ്ഞു
4. ഇപ്പോൾ നടന്നത് എന്ത് ?
എൽ ഡി എഫ് സർക്കാർ മുസ്ലിം ലീഗിൻ്റെ വഖഫ് ബോർഡ് എടുത്ത നിലപാട് തള്ളി
മുനമ്പംവസ്തുവിനു് സ്ഥലം ഉടമകളിൽ നിന്നു്കരം സ്വീകരിച്ചു:
അതിനെതിരായി വഖഫ് സംരക്ഷണ സമിതി
നൽകിയ കേസ് ഹൈക്കോടതിയിലായിരുന്നു. ഇപ്പോൾ : അതിൻ്റെ അപ്പീൽ
വഖഫ് സംരക്ഷണ സമിതി സുപ്രിം കോടതിയിൽ നൽകി:
"പത്തു മിനിറ്റ് പരിഹാര കാരന് "ഇതൊന്നും അറിയാത്തതല്ല : അയാൾ നുണ പറയുന്ന പ്രകൃതക്കാരനാണെന്ന കാര്യം അറിയാത്തവരാണോ അയാളെ വിശ്വസിച്ചത്
5. പുതിയ വഖഫ് നിയമം കേന്ദ്ര സർക്കാർ കൊണ്ടുവന്നത് മുഖ്യമന്ത്രിക്ക് അറിയില്ല : പാവം :
2026 മെ:17 നകം രാജ്യത്തെ എല്ലാ വഖഫ് വസ്തുവകകളും കേന്ദ്ര വഖഫ് നിയമമനുസരിച്ച് കേന്ദ്ര സർക്കാരിൻ്റെ
"ഉമിദ് " പോർട്ടലിൽ അപ് ലോഡ് ചെയ്യുന്നതിനു് വഖഫ് ബോർഡിനു ചുമതലയുണ്ട് എന്നത് നുണ പറയുന്ന മുഖ്യമന്ത്രിക്കറിയാത്തതുമല്ല.
6. കേന്ദ്ര നിയമം അനുസരിച്ച് അത് അപ് ലോഡ് ചെയ്തില്ലങ്കിൽ നിലവിലെ വവഫ് ബോർഡ്പിഴയടക്കണം
7:2019 മെയ് 20ൽ രജിസ്റ്റർ ചെയ്യപ്പെട്ട വിവരം
ഒരു ബുക്കിൽ എഴുതി വയ്ക്കുന്നതുപോലെ
ഒരു പോർട്ടലിൽ ചേർക്കുന്നു: അത്രമാത്രം :
8.അതായത് 2019 മെയ് 20നു് മുസ്ലിം ലീഗ് നേതാക്കളുടെ വഖഫ്ബോർഡ് കൊടുത്ത "എട്ടിൻ്റെ പണി "
നിയമപരമായി തീർപ്പാക്കേണ്ടത് ഇനി സുപ്രിം കോടതി മാത്രം :
9:ആ വസ്തുവിൻ്റെ
വിവരം പോർട്ടലിൽ ചേർത്തുവെന്ന നടപടിക്രമം ഒഴിവാക്കാനാകുമായിരുന്നില്ല : കേന്ദ്ര സർക്കാർ നിയമം നിർദ്ദേശിച്ച കാലാവധി തീരുന്നതിൻ്റെ തലേന്നു് അത് രേഖപ്പെടുത്തിയെന്നു മാത്രം :
10:അതെങ്ങനെ പുതിയ " എട്ടിൻ്റെ പണിയാകും"
സതീശൻ അംഗമായ നിയമസഭയിൽ മുനമ്പം ഭൂമി വഖഫാണെന്നു്
കെ.പി എ മജീദ് വാദിക്കുന്നത്
സതീശൻ കേൾക്കാതിരുന്നതല്ലല്ലോ?
11.ദീപിക ഇപ്പോൾ സത്യം മനസ്സിലാക്കി മുഖപ്രസംഗംഎഴുതി. വിഡി സതീശൻ എന്ന കള്ളനാണയത്തോട്, വഞ്ചകനോട് യൂദാസിനോട് : പറയുന്നത് നോക്കൂ.

" പത്തു മിനിറ്റ് വാഗ്ദാനപ്പെരുമഴ "
നനഞ്ഞ ഇരകൾ മതേതരത്വത്തിൻ്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകും "
ചെമ്മീൻ സിനിമ ഓർക്കൂ : കറുത്തമ്മ പോയാൽ
"പരീക്കുട്ടി എന്നും കടപ്പുറത്ത് പാടിപ്പാടി നടക്കും "
കറുത്തമ്മ പോയി:
സതീശൻ അത്യാഗ്രഹിയായചെമ്പൻ കുഞ്ഞായി മാറി. അതിൻ്റെ തിരിച്ചറിവ് ദീപികക്കുണ്ട്: നല്ലത്
12:ആദ്യം മുനമ്പത്തുകാരെ മുസ്ലിം ലീഗ് പറ്റിച്ചു:
2019 മെയ് 20:
അടുത്ത ഊഴം ബിജെപി യാണു്. അവർക്ക് എന്തെല്ലാം കോലാഹലമായിരുന്നു. ബിജെപി പച്ചക്ക്പറ്റിച്ചു.
അടുത്ത ഊഴം സതീശൻ്റേതാണ്:
അയാൾ അറുത്ത കൈക്ക് ഉപ്പു തേക്കാത്ത സൂത്രക്കാരനാണെന്ന് ദീപികക്കു മനസ്സിലായി.
ചെമ്പു തെളിയട്ടെ:

Ad.k അനിൽ കുമാർ
സി പി ഐഎം
സംസ്ഥാന കമ്മറ്റിയംഗം:

അധികാരത്തിന്റെ ധാർഷ്ട്യത്തിൽ അടിച്ചമർത്താമെന്ന് കരുതിയെങ്കിൽ, ഇത് പ്രതിരോധത്തിന്റെ കാലം!കേരളത്തിൽ അധികാരത്തിൽ വന്ന യു.ഡി...
26/05/2026

അധികാരത്തിന്റെ ധാർഷ്ട്യത്തിൽ അടിച്ചമർത്താമെന്ന് കരുതിയെങ്കിൽ, ഇത് പ്രതിരോധത്തിന്റെ കാലം!

കേരളത്തിൽ അധികാരത്തിൽ വന്ന യു.ഡി.എഫ് ഗവൺമെന്റ് തങ്ങളുടെ ആദ്യ നാളുകളിൽ തന്നെ വിദ്യാർത്ഥികളോട് കാണിക്കുന്ന "ജനാധിപത്യത്തിന്റെ" യഥാർത്ഥ മുഖമാണിത്. സർവ്വകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ നേടിയ ഉജ്ജ്വല വിജയത്തിൽ വിറളിപൂണ്ടാണ് ഈ നരനായാട്ട് അരങ്ങേറിയിരിക്കുന്നത്.

വിജയത്തിന് പിന്നാലെ സെക്രട്ടറിയേറ്റിലേക്ക് സമാധാനപരമായി ആഹ്ലാദപ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ഇരുപതോളം വരുന്ന കെ.എസ്.യു ക്രിമിനലുകൾ കല്ലെറിയുകയായിരുന്നു. ഈ ഗുണ്ടകൾക്ക് ഞങ്ങളെ എറിയാനും തല്ലിച്ചതയ്ക്കാനുമുള്ള സർവ്വ ഒത്താശയും ഇന്നലെ ചെയ്തുകൊടുത്തത് പോലീസാണ്. കെ.എസ്.യുക്കാരുടെ ആക്രമണത്തിന് പുറമെയായിരുന്നു പോലീസിന്റെ വകയായുള്ള മൃഗീയമായ മർദ്ദനം. ചോരയിൽ മുക്കിയാണോ നിങ്ങളുടെ ഭരണനേട്ടം ആഘോഷിക്കുന്നത്?
എന്താണ് എസ്.എഫ്.ഐ ചെയ്ത കുറ്റം? എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ്. സന്ദീപ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷ് എന്നിവരുൾപ്പെടെ 15 വിദ്യാർത്ഥികൾക്കാണ് ഭരണകൂട ഭീകരതയിൽ സാരമായി പരിക്കേറ്റത്. പരിക്കേറ്റ മുഴുവൻ സഖാക്കളും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമായി ചികിത്സയിലാണ്.

അടിച്ചമർത്താനാണ് ഉദ്ദേശമെങ്കിൽ, അതിശക്തമായി തന്നെ ഞങ്ങൾ പ്രതിരോധിക്കും!
ഭരണത്തിന്റെ തണലിൽ പോലീസിനെയും വാടക ഗുണ്ടകളെയും വർഗീയ ശക്തികളെയും അഴിച്ചുവിട്ട് ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തെ അടിച്ചൊതുക്കാമെന്നാണ് ശ്രീ വി.ഡി സതീശന്റെ വ്യാമോഹമെങ്കിൽ, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പഴയ പോരാട്ടവീര്യവുമായി സഖാക്കൾ തെരുവിലിറങ്ങുന്നത് നിങ്ങൾക്ക് കാണേണ്ടി വരും.

ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്ക് അടിച്ചൊതുക്കാൻ കഴിയാത്ത പ്രസ്ഥാനത്തെയാണോ ശ്രീ വി.ഡി സതീശന്റെ ഈ ഭരണം കൊണ്ടു ഒതുക്കാൻ നോക്കുന്നത്? ഈ ചോരയ്ക്ക് തെരുവുകൾ മറുപടി പറയും. പോലീസ് നരനായാട്ടിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐയുടെ പ്രതിഷേധമിരമ്പും!

അന്താരാഷ്‌ട്ര വിപണിയിൽ ക്ര‍ൂഡ്‌ ഓയിൽ വില കുറയുന്പോൾ രാജ്യത്ത്‌ പെട്രോൾ, ഡീസൽ വില കൂട്ടി ജന ജീവിതം അതീവ ദുസ്സഹമാക്കി മോദി...
26/05/2026

അന്താരാഷ്‌ട്ര വിപണിയിൽ ക്ര‍ൂഡ്‌ ഓയിൽ വില കുറയുന്പോൾ രാജ്യത്ത്‌ പെട്രോൾ, ഡീസൽ വില കൂട്ടി ജന ജീവിതം അതീവ ദുസ്സഹമാക്കി മോദി സർക്കാർ. തിങ്കളാഴ്‌ച പെട്രോൾ വില ലിറ്ററിന്‌ 2.61 രൂപയും ഡീസൽ വില 2.71 രൂപയുമാണ്‌ കൂട്ടിയത്‌. 10 ദിവസത്തിനിടെ നാലു തവണയായി പെട്രോളിന് ആകെ 7.38 രൂപയും ഡീസലിന് 7.52 രൂപയും കേന്ദ്രം കൂട്ടി.

സിഎൻജി വില മൂന്ന്‌ തവണ കൂട്ടി. വരുംദിവസങ്ങളിലും പെട്രോൾ, ഡീസൽ, സിഎൻജി വിലകൾ കൂട്ടിയേക്കും. അന്താരാഷ്‌ട്ര വിപണിയിൽ ബ്രെന്റ്‌ ക്രൂഡ്‌ ഓയിൽ വില ബാരലിന്‌ 98 ഡോളറിലേക്കും ഡബ്ല്യുടിഐ ക്രൂഡോയിൽ വില 91.58 ഡോളറിലേക്കും താഴ്‌ന്ന ഘട്ടത്തിലാണ് എണ്ണ കന്പനികൾക്ക്‌ ലാഭം കൊയ്യാനുള്ള കൊള്ള.

പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്‌ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന്‌ 100 ഡോളർ കടന്നുവെന്ന കാരണത്താലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപാടെ ഇന്ധനവില കൂട്ടിത്തുടങ്ങിയത്. സംഘർഷത്തിന്‌ മുന്പ്‌, ക്രൂഡ്‌ ഓയിൽ വില 60 ഡോളറിലും താഴെയായിരുന്നപ്പോൾ പെട്രോളിനും ഡീസലിനും ഒരു രൂപപോലും കുറച്ചിരുന്നില്ല.

തിങ്കളാഴ്‌ചത്തെ വില കൂട്ടലോടെ ഡൽഹി ഉൾപ്പെടെ എല്ലാ സംസ്ഥാനത്തും പെട്രോൾ വില 100 രൂപ കടന്നു. കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്‌ തുടങ്ങി ഒമ്പത്‌ സംസ്ഥാനങ്ങളിൽ ഡീസൽ വിലയും നൂറ് കടന്നു. കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലുമാണ്‌ നിലവിൽ ഏറ്റവും ഉയർന്ന ഇന്ധനവില. സംസ്ഥാന തലസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പെട്രോൾ വില ഹൈദരാബാദിലും ഡീസൽ വില തിരുവനന്തപുരത്തും. ഹൈദരാബാദിൽ 115.73 രൂപയും തിരുവനന്തപുരത്ത്‌ 115.49 രൂപയുമാണ്‌ പെട്രോൾ വില. ഡീസൽ വില തിരുവനന്തപുരത്ത്‌ 104.41 രൂപയും ഹൈദരാബാദിൽ 103.82 രൂപയുമാണ്‌.

Address

Mattancherry
Kochi
682002

Website

Alerts

Be the first to know and let us send you an email when LDF 6 -ാം ഡിവിഷൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share