സിപിഐഎം മകളിയം ഇരുമ്പനം

  • Home
  • India
  • Kochi
  • സിപിഐഎം മകളിയം ഇരുമ്പനം

സിപിഐഎം മകളിയം ഇരുമ്പനം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സിപിഐഎം മകളിയം ഇരുമ്പനം, Political organisation, Kochi.

04/12/2025
02/04/2023

ജില്ലയിൽ ആദ്യം പ്രവർത്തന ഫണ്ട് പൂർത്തീകരിച്ച യൂണിറ്റ് കമ്മിറ്റി കോളയ്ക്കോട് (നെടുമങ്ങാട് ബ്ലോക്ക്)

02/04/2023

കേരള നവോത്ഥാനത്തിലെ സവിശേഷ സ്ഥാനമലങ്കരിക്കുന്ന വൈക്കം സത്യാഗ്രഹം പോരാട്ട സ്മരണകളുടെ നൂറ് വർഷങ്ങൾ തികയുകയാണ്. ജാതി മേധാവിത്വങ്ങൾക്ക് മേൽ മാനവികത നേടിയ ഉജ്ജ്വല വിജയങ്ങൾക്കായുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടത് വൈക്കം സത്യാഗ്രഹത്തോടെയാണ്. വൈക്കം ക്ഷേത്ര നിരത്തിൽ കൂടി അവർണരെന്ന് കരുതപ്പെട്ടവർക്ക് വഴി നടക്കാനുള്ള അവകാശത്തിനായാണ് സമരം ആരംഭിച്ചത്.

കേരള സാമൂഹിക പരിഷ്കരണത്തിന്റെ ഗതി മാറ്റിയ നേതൃത്വങ്ങളിൽ മിക്കവരും ഈ സമരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവരാണ്. പെരിയോർ ഇ വി രാമസ്വാമി നായ്ക്കർ മുന്നിൽ നിന്ന് നയിച്ച സമരത്തിന് ഗാന്ധിജിയുടെ വരവോടെ ദേശീയ ശ്രദ്ധ നേടാൻ കഴിഞ്ഞു. സോവിയറ്റ് വിപ്ലവത്തിൽ ആവേശഭരിതരായ കോൺഗ്രസ്സിലെ സോഷ്യലിസ്റ് വിഭാഗം സാമൂഹിക പൊളിച്ചെഴുത്തിനുള്ള ഉപാധിയായി സമരത്തെ കണ്ടു. ജാതിയമായ വിവേചനത്തിനും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ ജനതയെ സജ്ജരാക്കിയതിന് വൈക്കം സത്യാഗ്രഹത്തോട് കേരളം എക്കാലവും കടപ്പെട്ടിരിക്കുന്നു. മാനവികത വിഭജനങ്ങളുടെയും വർഗീയതയുടെയും ആശയങ്ങളെ മുഖാമുഖം നിന്ന് എതിരിടുമ്പോൾ നൂറിന്റെ നിറവിൽ നിൽക്കുന്ന വൈക്കം സത്യഗ്രഹം ആ പോരാട്ടങ്ങൾക്കെല്ലാം ഊർജ്ജ സ്രോതസായി നിലകൊള്ളും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രെട്ടറി

02/04/2023

പുരോഗതിയുടെ ബജറ്റ്

മാറ്റത്തിന്റെ ബജറ്റ്

ക്ഷേമത്തിനായി ബജറ്റ്

02/04/2023

Hearty Congratulations for winning the Gold & becoming the light heavyweight (81 kg) World Champion!
It’s raining Gold for India!
7th Gold in the tournament!

02/04/2023
02/04/2023

വഴി വിട്ട പ്രയോഗങ്ങൾ ... എന്നാലും തിരുത്തില്ലെന്ന്‌ ശാഠ്യം..ആ'സുര'കാലം...

02/04/2023

ചില കാര്യങ്ങൾ വ്യക്തമാക്കട്ടെ...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പാചക തൊഴിലാളികൾക്ക് നൽകുന്ന വേതനം സംബന്ധിച്ച് കേന്ദ്രസർക്കാർ ജോൺ ബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടി കണ്ടു.

2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പ് സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിദിന മിനിമം വേതനം 350 രൂപയും പരമാവധി വേതനം 400 രൂപയും ആയിരുന്നു. 2016 ൽ പിണറായി സർക്കാർ മിനിമം വേതനം 400 രൂപയായും പരമാവധി വേതനം 475 രൂപയായും ഉയർത്തി. ഈ വർധനയ്ക്കുശേഷം 2017,2019,2021,2022 വർഷങ്ങളിൽ പ്രതിദിന വേതനത്തിൽ 50 രൂപ വീതം വർദ്ധിപ്പിക്കുകയും തൽഫലമായി നിലവിൽ 600,675 എന്നീ നിരക്കുകൾ ആകുകയും ചെയ്തിട്ടുണ്ട്.

2016 മുതൽ 2022 വരെയുള്ള കാലയളവിൽ അഞ്ചു തവണയാണ് പാചക തൊഴിലാളികളുടെ വേതനം വർധിപ്പിച്ചത്. ഈ വർദ്ധനവുകളുടെ ഫലമായി ഒരു തൊഴിലാളിക്ക് പ്രതിമാസം കിട്ടുന്ന വേതനത്തിൽ 5,000 രൂപ മുതൽ 5,500 രൂപ വരെയാണ് വർദ്ധന ഉണ്ടായിട്ടുള്ളത്. ഏതാണ്ട് 70 ശതമാനം വരുന്ന വർദ്ധനയാണ് 2016 ന് ശേഷം ഉണ്ടായിട്ടുള്ളത് എന്നർത്ഥം.

പാചക തൊഴിലാളികൾക്ക് പ്രത്യേകമായി വേതനം നൽകുന്ന ചട്ടങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് 2009 ഡിസംബർ ഒന്നിനാണ്. തൊഴിലാളി ഒന്നിന് പ്രതിമാസം 1,000 രൂപയാണ് വേതനമായി കേന്ദ്രസർക്കാർ നിശ്ചയിച്ചത്. ഇതിൽ 600 രൂപ കേന്ദ്രവിഹിതവും 400 രൂപ സംസ്ഥാന വിഹിതവും ആണ്. 14 വർഷങ്ങൾക്കിപ്പുറവും നിരക്കിൽ യാതൊരു മാറ്റവും കേന്ദ്രസർക്കാർ വരുത്തിയിട്ടില്ല. കേന്ദ്രസർക്കാർ ആയിരം രൂപ നൽകുവാൻ നിർദ്ദേശിച്ചിടത്താണ് 12,000 മുതൽ 13,500 രൂപ വരെ സംസ്ഥാനം നൽകുന്നത്.

ഒരു വർഷത്തേക്ക് സംസ്ഥാനത്തെ 13,611 തൊഴിലാളികൾക്ക് വേതനം നൽകുവാൻ കേന്ദ്രം അനുവദിക്കുന്ന തുക 8.17 കോടി രൂപയാണ്. സംസ്ഥാനം ചെലവഴിക്കുന്നത് ആകട്ടെ 170 കോടി രൂപയും. അതായത് കേന്ദ്രം 8.17 കോടി രൂപ നൽകുമ്പോൾ സംസ്ഥാനം നൽകുന്നത് 161.83 കോടി രൂപയാണ്.

നിലവിലെ നിർബന്ധിത വിഹിതമായ ആയിരം രൂപ കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2017 മുതൽ നിരവധി നിവേദനങ്ങൾ സംസ്ഥാനം കേന്ദ്രസർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഓരോ തവണയും വർദ്ധന പരിഗണിക്കാം എന്ന ഒഴുക്കൻ മറുപടിയാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്.

Address

Kochi

Website

Alerts

Be the first to know and let us send you an email when സിപിഐഎം മകളിയം ഇരുമ്പനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share