02/06/2026
തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട ബിജെപി എംഎൽഎ വി. മുരളീധരൻ്റെ സമീപനം ഹീനവും പ്രതിഷേധാർഹവുമാണ്.
ദളിത് വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ വിദ്യാർഥികളോട് വി മുരളീധരൻ കാണിച്ചിരിക്കുന്നത് ജാതീയ വിദ്വേഷമുയർത്തുന്ന വിവേചനപരമായ പെരുമാറ്റമാണ്. പ്രവേശനോത്സവത്തിന് എത്തിയ വിദ്യാർത്ഥികളുടെ കൈകളിലേക്ക് മിഠായി നൽകാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്‌ഘാടകയായ പട്ടികജാതി - പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി കെഎ തുളസി നോക്കി നിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ ഈ നടപടി. എന്നാൽ അത് തടയാനും തിരുത്തിക്കാനും വേണ്ടി മന്ത്രിയും തയ്യാറായില്ല എന്നത് ഖേദകരമാണ്.
ബിജെപിയും ആർഎസ്എസും മുന്നോട്ടുവയ്ക്കുന്ന സവർണ്ണ ഹൈന്ദവതയിലൂന്നിയ പ്രത്യശാസ്ത്രത്തിന്റെ പ്രതിഫലനമാണ് വി മുരളീധരൻ്റെ പ്രവർത്തിയിലൂടെ കാണുന്നത്.
സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ദളിത് വിഭാഗത്തിലെ വിദ്യാർത്ഥികളെ അപമാനിച്ച വി.മുരളീധരൻ മാപ്പ് പറയണമെന്നും അദ്ദേഹത്തിന് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.