DYFI കാഞ്ഞങ്ങാട്

DYFI കാഞ്ഞങ്ങാട് DYFI കാഞ്ഞങ്ങാട് ബ്ലോക്ക്‌

മഞ്ചേശ്വരം എം.എൽ.എ യും ലീഗ് നേതാവുമായ  എം.സി ഖമറുദ്ദീനെതിരെ, വഖഫ് ഭൂമി തട്ടിപ്പിന് പുറമേ,  ജ്വല്ലറി തട്ടിപ്പ് കേസും പുറത...
07/09/2020

മഞ്ചേശ്വരം എം.എൽ.എ യും ലീഗ് നേതാവുമായ എം.സി ഖമറുദ്ദീനെതിരെ, വഖഫ് ഭൂമി തട്ടിപ്പിന് പുറമേ, ജ്വല്ലറി തട്ടിപ്പ് കേസും പുറത്തു വന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എം.എൽ.എക്കെതിരെ
ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
വിവിധ പോലിസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളാണ്, ഖമറുദ്ദീനും കൂട്ടാളികൾക്കുമെതിരെ എടുത്തിരിക്കുന്നത്.

ജ്വല്ലറി തട്ടിപ്പിന് നേതൃത്വം കൊടുത്ത എം.സി ഖമറുദ്ദീൻ എം.എൽ.എ ക്ക് ഒരു നിമിഷം പോലും തൽസ്ഥാനത്തു തുടരാൻ അർഹതയില്ല.
കേരളം കണ്ട എറ്റവും വലിയ
സാമ്പത്തിക തട്ടിപ്പിന് ഒരു
എം എൽ എ തന്നെ നേതൃത്വം കൊടുത്തിരിക്കുന്നു എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ എം സി ഖമറുദ്ദീനെ പുറത്താക്കാൻ UDF തയ്യാറാകണം.

എം എൽ എ യുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ തുടർച്ചയായ പ്രക്ഷോഭം ഏറ്റെടുക്കുകയാണ്.
ഇന്ന് വൈകുന്നേരം
ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി,
തട്ടിപ്പ് വീരനായ എം സി ഖമറുദ്ദീന്റെ കോലം കത്തിക്കും.വരും ദിവസങ്ങളിലും വിപുലമായ പ്രതിഷേധ പരിപാടികൾ ഏറ്റെടുക്കാൻ DYFI തീരുമാനിച്ചിരിക്കുകയാണ്.

15/07/2020

വീടുകളിൽ പോയി വാഹനങ്ങൾ വാഷ് ചെയ്തു. സ്ഥാപനങ്ങൾ ശുചീകരിച്ചു. ലോറിയിൽ തടി കയറ്റി. ഡി.വൈ.എഫ്.ഐ. റീ സൈക്കിൾ കേരളയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സമാഹരിച്ചത് 14,09,999 രൂപയാണ്.

മുണ്ട്, ചെമ്മീൻ, ഫോട്ടോസ് എന്നിവയുടെ വിൽപ്പന നടത്തി ഫണ്ട് ശേഖരിച്ചു. മനുഷ്യാധ്യാനത്തിലൂടെയും, പാഴ്വസ്തു ശേഖരണത്തിലൂടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തിയിരിക്കുന്നു.

ബല്ല ഈസ്റ്റ്‌, കാഞ്ഞങ്ങാട്,
അജാനൂർ, പുതുകൈ, കൊളവയൽ, ചിത്താരി എന്നീ മേഖലാ കമ്മിറ്റികൾ ഒരു ലക്ഷത്തിലധികം തുകയും സമാഹരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയിൽ പ്രവർത്തിച്ച എല്ലാ സഖാക്കളേയും ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയുടെ പേരിൽ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.

കേരളാ പോലീസ് സേനയിലേക്ക് 996 ഒഴിവുകൾ കൂടി  റിപ്പോർട്ട് ചെയ്തു. ഫ്രഷ് വേക്കൻസികൾ  റിപ്പോർട്ട് ചെയ്ത സമയത്ത് കേസുകളിൽ പെട്...
26/06/2020

കേരളാ പോലീസ് സേനയിലേക്ക് 996 ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഫ്രഷ് വേക്കൻസികൾ റിപ്പോർട്ട് ചെയ്ത സമയത്ത് കേസുകളിൽ പെട്ട് പ്രമോഷൻ നടക്കാതിരുന്ന ഒഴിവുകളും ഡെപ്യുട്ടേഷൻ ഒഴിവുകളും, പുതുതായി നിയമനം ലഭിച്ചതിന് ശേഷം ട്രെയിനിങ്ങിനിടയിൽ ജോലി ഉപേക്ഷിച്ച് പോയവരുടെ ഒഴിവുകളും ഉൾപ്പെടെയാണ് 996. ബറ്റാലിയൻ തിരിച്ചുള്ള വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ മേൽപ്പറഞ്ഞ രീതിയിൽ ഏതെങ്കിലും ഒഴിവുകൾ വന്നാൽ അതുകൂടി റിപ്പോർട്ട് ചെയ്യാൻ അടിയന്തിര നിർദ്ദേശം നൽകണമെന്ന് ഇന്ന് വീണ്ടും നിവേദനത്തിലൂടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട് . മേൽപ്പറഞ്ഞ 996 ഒഴിവുകൾ ഉൾപ്പെടെ ആകെ 1852 നിയമന ഉത്തരവുകൾ കൂടി നിലവിൽ പി.എസ്.സിയിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് അയക്കേണ്ടതുണ്ട്. ലിസ്റ്റിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ അടുത്ത ദിവസം തന്നെ മുഴുവൻ നിയമന ഉത്തരവുകളും അയക്കാൻ നടപടി സ്വീകരിക്കണമെന്നും തുടർന്നുള്ള ദിവസങ്ങളിൽ ഏതെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതും ധ്രുതഗതിയിൽ തന്നെ നടപടി പൂർത്തീകരിക്കണമെന്നും പി.എസ്.സി ചെയർമാൻ ഡി.വൈ.എഫ്.ഐ നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

SAP - 135
KAP I -180
KAP II - 104
KAP III - 107
KAP IV - 194
KAP V - 132
MSP -144

25/06/2020
ലിനിയുടെ ഭർത്താവിനെതിരായ കൈയ്യേറ്റം; കോൺഗ്രസ്സ് നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനകരം; ഡിവൈഎഫ്ഐ കെപിസിസി പ്രസിഡന്റിനെ ...
20/06/2020

ലിനിയുടെ ഭർത്താവിനെതിരായ കൈയ്യേറ്റം; കോൺഗ്രസ്സ് നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനകരം; ഡിവൈഎഫ്ഐ

കെപിസിസി പ്രസിഡന്റിനെ ഫേസ്‌ബുക്കിൽ വിമർശിച്ചതിന്റെ പേരിൽ സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരായ കൈയ്യേറ്റ ശ്രമം സാംസ്‌കാരിക കേരളത്തിന് അത്യധികം അപമാനകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ്സ് വ്യക്തിഹത്യ നടത്തുകയാണ്. തങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതി അംഗീകരിക്കാനാകില്ല.

അഭിപ്രായം പറയുന്നവരെ വ്യക്തിപരമായി പിന്തുടർന്ന് ആക്രമിക്കുന്ന രീതി കെപിസിസി പ്രസിഡന്റ് ഉപേക്ഷിക്കണം. കെപിസിസി പ്രസിഡന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് എത്തിയ ക്രിമിനൽ സംഘമാണ് സജീഷിനെതിരായ അക്രമം നടത്തിയത്. കോൺഗ്രസ്സിന്റെ ജില്ലാനേതൃത്വത്തിന്റെ അറിവോടുകൂടിയാണ് അക്രമം അരങ്ങേറിയത്. കേരളം ലോകത്തോടൊപ്പം ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ആരോഗ്യപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, ആ പ്രതിരോധത്തിനൊപ്പം നില്ക്കാൻ താല്പര്യമില്ലെന്ന കോൺഗ്രസ്സ് നിലപാട് ജനം തിരിച്ചറിയും. ലിനിയുടെ ഭർത്താവിനെ തടയുകയും ആരോഗ്യ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത മുഴുവൻ പേരേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രിക്കെതിരായ വിവാദ പരാമർശം: മുല്ലപ്പള്ളി മാപ്പ് പറയുക; ഡിവൈഎഫ്‌ഐആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരായ വിവാദ പരാമ...
19/06/2020

ആരോഗ്യമന്ത്രിക്കെതിരായ വിവാദ പരാമർശം: മുല്ലപ്പള്ളി മാപ്പ് പറയുക; ഡിവൈഎഫ്‌ഐ

ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. നിപ്പയും കോവിഡും ഉൾപ്പെടുന്ന മഹാമാരികളെ സർക്കാരും ജനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചാണ് നേരിട്ടത്. ബംഗ്ലാദേശിലടക്കം നിപ്പ വൈറസ് ബാധ ഏറ്റ എല്ലാ സ്ഥലങ്ങളിലും നൂറുകണക്കിന് ആൾക്കാർ മരിച്ചപ്പോൾ നമ്മുടെ ആരോഗ്യമേഖലയ്ക്ക് മരണം 17 പേരിൽ തടഞ്ഞു നിർത്താനായത് അഭിമാനകരമായ നേട്ടം തന്നെയാണ്. പ്രാഥമിക ഘട്ടത്തിൽത്തന്നെ വൈറസിനെ തിരിച്ചറിയാനായി. നിപ്പയെ നേരിട്ട കേരള മോഡലിനെ ലോകമാകെ അഭിനന്ദിച്ചതാണ്. അതിന് നേതൃത്വം നൽകിയ ആരോഗ്യമന്ത്രി കെ കെ ഷൈലജയെ ലോകമാധ്യമങ്ങൾ വരെ പ്രശംസിക്കുകയും ചെയ്തു. അന്നുമുതൽ തുടങ്ങിയ നിസ്സഹരണമാണ് കോവിഡ് കാലത്തും പ്രതിപക്ഷം തുടരുന്നത്. സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഒന്നിച്ച് നിന്നിട്ടും പ്രതിപക്ഷം കേരളത്തിന്റെ ആരോഗ്യ മോഡലിനെ തകർക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നാടിന് ഒരു അപകടം വരുമ്പോൾ ഒന്നിച്ചു നിൽക്കേണ്ടതിന് പകരം എല്ലാത്തിനെയും എതിർക്കുന്ന മനോഭാവവുമായാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്. അതിന്റെ തുടർച്ചയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യമന്ത്രിക്കെതിരായ അപകീർത്തികരമായ വാക്പ്രയോഗം. കെ.പി.സി.സി പ്രസിഡന്റിന്റെ നിലവാരമില്ലായമയാണ് ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ഇത് കേരള സമൂഹത്തിനാകെ അപമാനകരമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Address

Kanhangad
671315

Alerts

Be the first to know and let us send you an email when DYFI കാഞ്ഞങ്ങാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കാഞ്ഞങ്ങാട്:

Share