12/08/2022
പിണറായി വിജയനും, നരേന്ദ്ര മോദിയും ഒരേ നുകത്തിൽ പൂട്ടാൻ പറ്റിയ കാളകൾ.
അഴിമതിയിൽ മുങ്ങികുളിച്ച മുഖ്യമന്ത്രി കേരളത്തിൽ താണ്ഡവ നൃത്തം ആടുകയാണ്.
സാധാരണക്കാർ ദിവസക്കൂലിക്കു ജോലിയെടുത്തു മിച്ചംവച്ച് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണം പരസ്പര സഹകരണ അടിസ്ഥാനത്തിൽ സർക്കാരിന്റെ ഒത്താശയോടെ ബാങ്കിലെ ഇടതുപക്ഷ ഭരണ സമിതിയും, ഉദ്യോഗസ്ഥരും ചേർന്ന് കട്ടുമുടിച്ചു.
കേരളത്തിലെ ഒട്ടു മിക്ക സഹകരണ ബാങ്കുകളിലെ പണമെല്ലാം പിണറായിയും, കൂട്ടാളികളും തൂത്തുവാരി എടുത്തിട്ട്, സത്യം പുറത്താകാൻ തുടങ്ങിയപ്പോൾ, മുഖ്യമന്ത്രി ജനങ്ങളുടെ പണമെടുത്തു (ഖജനാവിൽ നിന്ന്) ഇരുട്ടുകൊണ്ട് ഓട്ട അടക്കാൻ നോക്കുന്നു.
സർക്കാരിന്റെ അഴിമതിയും, ദൂർത്തും കാരണം കേരള ജനതയുടെ തലയിൽ വലിയൊരു കടബാധ്യത വച്ച് തന്നിട്ടും മുഖ്യമന്ത്രിയെന്ന ഏകാധിപതിയുടെ മുഷ്‌ക്ക് മാറിയിട്ടില്ല.
എന്നാൽ കേന്ദ്രത്തിൽ വേറെ ഒരു മോഡൽ അടിച്ചു മാറ്റലാണ് നരേന്ദ്രമോദി നടപ്പാക്കുന്നത്. ഇവിടെ സഹകരണ ബാങ്കുകൾ ആണെങ്കിൽ കേന്ദ്രത്തിൽ കോർപറേറ്റുകൾ ആണ് താരങ്ങൾ.
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ
വൻകിട കുത്തക മുതലാളിമാർക്ക് വിറ്റു തുലച്ചിട്ടു, പണം സ്വിസ് ബാങ്കിൽ നിക്ഷേപിക്കുന്ന തന്ത്രം മോദി പരീക്ഷിച്ചു വിജയിച്ചു കൊണ്ടിരിക്കുന്നു.
മല്യ, നീരവ് മോദി, ചിനുഭായ് ചോക്‌സി, അംബാനി തുടങ്ങിയവർ മോദിയുമായുള്ള അവിശുദ്ധ ബന്ധത്തിൽ ഇന്ത്യയിൽ നിന്നും കടമെടുത്ത വായ്പകൾ എല്ലാം എഴുതി തള്ളുന്നതും, ഇവിടെ പിണറായി സഹകരണ ബാങ്കിലെ പ്രശ്നപരിഹാരത്തിന് ഖജനാവിൽ നിന്നും പണം അനുവദിക്കുന്നതും ഒരേ തന്ത്രത്തിന്റെ രണ്ടു പതിപ്പുകൾ ആണ്. ജനങ്ങൾ ഇതൊന്നും ചിന്തിക്കാതെ വഞ്ചിക്കപ്പെടുന്നു.
സ്വേച്ഛാധിപതികളെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നാണ് ചരിത്രപാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ ഉദയം നമുക്ക് പുതിയ ഒരു മാറ്റത്തിന്റെ പുലരി സമ്മാനിക്കും.
ജയ് ആം ആദ്മി പാർട്ടി !!