Kerala Updates - കേരള അപ്ഡേറ്റ്സ്

  • Home
  • India
  • Delhi
  • Kerala Updates - കേരള അപ്ഡേറ്റ്സ്

Kerala Updates - കേരള അപ്ഡേറ്റ്സ് The state of Kerala, India.

‘കിങ് ഓഫ് കൊത്ത’യുടെ പരാജയത്തിന് പിന്നാലെയുണ്ടായ ട്രോളുകളും വിമർശനങ്ങളും തന്റെ കരിയറിനെ ബാധിച്ചെന്ന് നടി ഐശ്വര്യ ലക്ഷ്മി...
07/09/2026

‘കിങ് ഓഫ് കൊത്ത’യുടെ പരാജയത്തിന് പിന്നാലെയുണ്ടായ ട്രോളുകളും വിമർശനങ്ങളും തന്റെ കരിയറിനെ ബാധിച്ചെന്ന് നടി ഐശ്വര്യ ലക്ഷ്മി. വലിയ പ്രതീക്ഷകളോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാൽ സിനിമ പ്രതീക്ഷിച്ച വിജയം നേടാതെ പോയതോടെ അതിന്റെ പ്രത്യാഘാതം തനിക്കും നേരിടേണ്ടി വന്നതായി താരം പറഞ്ഞു.

പാലക്കാട് അട്ടപ്പാടിയിൽ പുഴയിൽ  ചാക്കുകളിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. കെട്ടഴിച്ചപ്പോൾ ഒരു സ്ത്രീയുടെയും അഞ്ച് വയസ്സ് പ്...
07/09/2026

പാലക്കാട് അട്ടപ്പാടിയിൽ പുഴയിൽ ചാക്കുകളിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. കെട്ടഴിച്ചപ്പോൾ ഒരു സ്ത്രീയുടെയും അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ വരെ ഭവാനിപുഴയിൽ വെള്ളം ഉയർന്നിരുന്നു. ഇന്ന് വെളളമിറങ്ങിയപ്പോഴാണ് ചാക്കു കെട്ടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

ബിഗ് ടിവി അവതാരക അപർണ കുറുപ്പിൻ്റെ പരാതിയിൽ വിസ്ഡം സ്റ്റുഡൻ്റ്സ് നേതാവ് അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത കേരളപോലീസിനെതിരെ...
07/09/2026

ബിഗ് ടിവി അവതാരക അപർണ കുറുപ്പിൻ്റെ പരാതിയിൽ വിസ്ഡം സ്റ്റുഡൻ്റ്സ് നേതാവ് അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത കേരളപോലീസിനെതിരെ പ്രതിഷേധം വ്യാപകം

കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ അപർണ കുറുപ്പ് മുസ്‌ലിം വിരുദ്ധവും അധിക്ഷേപകരവുമായ വാക്കുകൾ ഉപയോഗിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ബാസിൽ സംസാരിച്ചിരുന്നു. വ്യാപകവിമർശനത്തെ തുടർന്ന് മുസ്‌ലിം വിരുദ്ധഭാഗങ്ങൾ ബിഗ്ടിവിക്ക് നിരുപാധികം ഖേദം പ്രകടിപ്പിച്ചു പിൻവലിക്കേണ്ടിവന്നിരുന്നു.

അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിൽ ചാനൽ ചർച്ചയുടെ വസ്തുതകൾ തെറ്റായി പ്രചരിപ്പിക്കുന്ന രീതിയിൽ വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏൽപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയും അതിലൂടെ സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ബിഎൻഎസ് 192, 351 (1), 353, 3(5) എന്നീ വകുപ്പുകളും ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ വകുപ്പ് 67ഉം ചുമത്തിയാണ് കേസെടുത്തത്.

ബിഗ് ബോസ് മലയാളം സീസൺ 8: ആരൊക്കെ വീടിനുള്ളിലേക്ക്? ആകാംക്ഷയോടെ പ്രേക്ഷകർമലയാള ടെലിവിഷൻ പ്രേക്ഷകർ മാസങ്ങളായി കാത്തിരുന്ന ...
06/09/2026

ബിഗ് ബോസ് മലയാളം സീസൺ 8: ആരൊക്കെ വീടിനുള്ളിലേക്ക്? ആകാംക്ഷയോടെ പ്രേക്ഷകർ

മലയാള ടെലിവിഷൻ പ്രേക്ഷകർ മാസങ്ങളായി കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 8ന് തിരശ്ശീല ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. ഒരിക്കൽക്കൂടി മോഹൻലാൽ അവതാരകനായി എത്തുന്ന പുതിയ സീസണിൽ ആരൊക്കെയാകും ബിഗ് ബോസ് വീടിന്റെ വാതിൽ കടക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ഓരോ സീസണും ആരംഭിക്കുന്നതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ നിരവധി പ്രെഡിക്ഷൻ ലിസ്റ്റുകൾ പ്രചരിക്കാറുണ്ട്. ഇത്തവണയും സിനിമ, സീരിയൽ, ടെലിവിഷൻ, സോഷ്യൽ മീഡിയ, കണ്ടന്റ് ക്രിയേഷൻ, ആക്ടിവിസം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരുകളാണ് സാധ്യതാ പട്ടികകളിൽ ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ ഇവയിൽ പലതും ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങളല്ലെന്നത് ശ്രദ്ധേയമാണ്.

മലയാളികളുടെ പ്രിയങ്കരിയായ നടി ഭാമയുടെ പേരാണ് ഇത്തവണത്തെ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ പ്രധാനമായി ഉയർന്നുകേൾക്കുന്നത്. മുതിർന്ന നടി നീന കുറുപ്പ്, 'തട്ടീം മുട്ടീം' പരമ്പരയിലൂടെ ശ്രദ്ധ നേടിയ സിദ്ധാർത്ഥ് പ്രഭു, ടെലിവിഷൻ താരം ആദിത്യൻ ജയൻ, നടി പ്രിയങ്ക അനൂപ്, മൃദുല വിജയ്, നിത പ്രോമി, മേഘ്ന വിൻസന്റ് തുടങ്ങിയ പേരുകളും സാധ്യതാ പട്ടികകളിലുണ്ട്.

മിനിസ്‌ക്രീനിലെ ജനപ്രിയ അവതാരക ലക്ഷ്മി നക്ഷത്രയുടെ പേരും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. ഇതിന് പുറമെ ഫൈറ്റ് മാസ്റ്റർ ഫൈറ്റർ കാളി, ഗായകനും മ്യൂസിക് പ്രൊഡ്യൂസറുമായ ഇഷാൻ ദേവ് എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ നിരവധി പേരുകളും ഇത്തവണത്തെ ചർച്ചകളിലുണ്ട്. വൈറലായ വിക്കി തഗ്ഗ്, M4 Tech-ലൂടെ ശ്രദ്ധ നേടിയ ജിയോ ജോസഫ്, നടി റിനി ആൻ ജോർജ്, കടൽക്കൊമ്പൻ (ശ്രീരാജ്), ഷെഫ് നളൻ, സന്ധ്യമ്മ (കടൽ മച്ചാന്റെ അമ്മ) തുടങ്ങിയവരുടെ പേരുകളും സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

അവതാരകരായ റോഹൻ ലോന, കെന്ന ഷാൽബിൻ, ശ്രീനാഥ് ജനാർദ്ദനൻ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ താരങ്ങളായ മുഹമ്മദ് ആസിഫ്, ബബിത ബാബി, ഗൗരി ഉണ്ണിമായ, ജസീല പർവീൺ, ജാസി ആഷി തുടങ്ങിയ പേരുകളും പ്രേക്ഷക ചർച്ചകളിൽ സജീവമാണ്.

സോനു–നികേഷ് എന്ന ഗേ കപ്പിൾസിന്റെ പേരും സാധ്യതാ പട്ടികയിൽ ഉയർന്നുകേൾക്കുന്നുണ്ട്. ഇവരിൽ ആരൊക്കെ യഥാർഥത്തിൽ ബിഗ് ബോസ് വീട്ടിലെത്തുമെന്നത് ആരാധകരുടെ ആകാംക്ഷ വർധിപ്പിക്കുന്നു.

ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെ പൊതുവേദിയിൽ ശ്രദ്ധ നേടിയ രാഹുൽ ഈശ്വർ, സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്.

ഇവർ മത്സരാർത്ഥികളായി എത്തിയാൽ ബിഗ് ബോസ് വീടിനുള്ളിലെ ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളും ഡിബേറ്റുകളും കൂടുതൽ ശ്രദ്ധ നേടുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങൾ ഒരേ വീട്ടിൽ ഒരുമിക്കുന്നതിനാൽ ഇത്തവണത്തെ സീസണിലും വലിയ ചർച്ചകൾക്ക് സാധ്യതയുണ്ടെന്നാണ് പ്രേക്ഷകർ കരുതുന്നത്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പ്രെഡിക്ഷൻ ലിസ്റ്റുകളിലെ പേരുകളൊന്നും അന്തിമ മത്സരാർത്ഥികളാണെന്ന് ഉറപ്പിച്ച് പറയാനാകില്ല. ഇത്തരം പട്ടികകൾ പലപ്പോഴും സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾ, ആരാധകരുടെ പ്രവചനങ്ങൾ, വിവിധ റിപ്പോർട്ടുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളവയാണ്.

മുൻ സീസണുകളിലും അവസാന നിമിഷത്തെ വൈൽഡ് കാർഡ് എൻട്രികളും സർപ്രൈസ് മത്സരാർത്ഥികളും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും അപ്രതീക്ഷിത എൻട്രികൾ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

സെപ്റ്റംബർ 6ന് വൈകുന്നേരം നടക്കുന്ന ഗ്രാൻഡ് പ്രീമിയർ എപ്പിസോഡിലൂടെയാണ് ബിഗ് ബോസ് മലയാളം സീസൺ 8ന്റെ ഔദ്യോഗിക മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് വ്യക്തമാകുക. മാസങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് വീടിന്റെ വാതിലുകൾ തുറക്കുമ്പോൾ ആരൊക്കെയാണ് അകത്തേക്ക് കടന്നെത്തുക എന്നതാണ് ഇനി അറിയാനുള്ളത്.

06/09/2026
ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ബി​ഗ് ബോസ് ഹൗസിലേക്ക്; സീസണ്‍ 8 മത്സരാര്‍ഥിയായി രാഹുല്‍ ഈശ്വര്‍
06/09/2026

ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ബി​ഗ് ബോസ് ഹൗസിലേക്ക്; സീസണ്‍ 8 മത്സരാര്‍ഥിയായി രാഹുല്‍ ഈശ്വര്‍

പാർക്ക് ചെയ്ത് വിശ്രമിക്കാൻ സ്ഥലമില്ല എന്ന ഡ്രൈവർമാരുടെ വിഷമം മനസിലാക്കിക്കൊണ്ട് തന്നെ പറയട്ടെ 6 വരിറോഡിൽ (ക്യാരേജ് വേയി...
06/09/2026

പാർക്ക് ചെയ്ത് വിശ്രമിക്കാൻ സ്ഥലമില്ല എന്ന ഡ്രൈവർമാരുടെ വിഷമം മനസിലാക്കിക്കൊണ്ട് തന്നെ പറയട്ടെ 6 വരി
റോഡിൽ (ക്യാരേജ് വേയിൽ) പാർക്കു ചെയ്യുന്നത് മറ്റു റോഡു ഉപയോക്താക്കളെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണ്.

ഏതെങ്കിലും സാഹചര്യത്തിൽ വാഹനം തകരാറിനാൽ നിർത്തേണ്ടി വരുമ്പോൾ പറ്റുമെങ്കിൽ പരമാവധി ഷോൾഡർ ലൈനിന് വെളിയിലേക്ക് മാറ്റി നിർത്തേണ്ടതും ഹസാർഡ് വാർണിങ്ങ് ലാമ്പുകൾ പ്രവർത്തിപ്പിക്കേണ്ടതും കൂടാതെ 50 മീറ്റർ പുറകിലായി വാഹനത്തിലുള്ള റിഫ്ലക്ടീവ് ട്രയങ്കിൾ സ്ഥാപിക്കേണ്ടതുമാണ്.

ഓഫീസില്‍ ഇരുന്നു തന്നെ രാജ്യത്തെ റോഡുകളിലെ ഓരോ കുഴികളും കാണാനുള്ള ഒരു എക്‌സ് റേ യന്ത്രം എന്റെ കയ്യിലുണ്ട് അതു കൊണ്ട് കോണ...
06/09/2026

ഓഫീസില്‍ ഇരുന്നു തന്നെ രാജ്യത്തെ റോഡുകളിലെ ഓരോ കുഴികളും കാണാനുള്ള ഒരു എക്‌സ് റേ യന്ത്രം എന്റെ കയ്യിലുണ്ട് അതു കൊണ്ട് കോണ്‍ട്രാക്ടര്‍മാര്‍ക്കെല്ലാം എന്നെ പേടിയാണ്: നിതിന്‍ ഗഡ്ക്കരി



ന്യൂഡല്‍ഹി: രാജ്യത്തെ ഹൈവേകളിലെ കുഴികള്‍ ഓഫീസ് മുറിയിലിരുന്ന് തത്സമയം കാണാന്‍ തനിക്ക് സാങ്കേതികവിദ്യയുടെ 'എക്‌സ്‌റേ യന്ത്രം' ഉണ്ടെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവും പരിഹാസവും.

രാജ്യത്തുടനീളം പുതിയ റോഡുകള്‍ നിര്‍മ്മിച്ച് മാസങ്ങള്‍ക്കുള്ളില്‍ തകരുകയും വന്‍തോതില്‍ കുഴികള്‍ രൂപപ്പെടുകയും ചെയ്യുമ്പോള്‍, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള പുകമറയാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് യാത്രക്കാരും പ്രതിപക്ഷവും ആരോപിക്കുന്നു.കരാറുകാര്‍ക്ക് തന്റെ 'എക്‌സ്‌റേ സംവിധാനത്തെ' ഭയമാണെന്നും അതിനാല്‍ അവര്‍ കൃത്യമായി പണി നടത്തുന്നുണ്ടെന്നുമുള്ള ഗഡ്കറിയുടെ അവകാശവാദം യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നാണ് ആക്ഷേപം. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ദേശീയപാതകളില്‍ പോലും മഴ പെയ്യുമ്പോള്‍ കുഴികള്‍ രൂപപ്പെടുന്നത് സാധാരണ കാഴ്ചയായി മാറി.

റോഡുകളുടെ മോശം നിര്‍മ്മാണനിലവാരവും അഴിമതിയും മറച്ചുവെക്കാനാണ് അത്യാധുനിക സാങ്കേതികവിദ്യയുടെ പേരുപറഞ്ഞ് കേന്ദ്രമന്ത്രി ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. സാങ്കേതികവിദ്യയും എക്‌സ്‌റേയും ഉപയോഗിച്ച് ഓഫീസിലിരുന്ന് കുഴികള്‍ എണ്ണുന്നതിന് പകരം, ഗുണനിലവാരമില്ലാത്ത റോഡുകള്‍ നിര്‍മ്മിക്കുന്ന കരാറുകാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും, അല്ലാത്തപക്ഷം ഇത്തരം പ്രസ്താവനകള്‍ കേവലം അഹങ്കാരപ്രകടനമായി മാത്രമേ കാണാനാകൂ എന്നും പരക്കെ വിമര്‍ശനമുണ്ട്.

പാലിയേക്കരയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനങ്ങൾ കടത്തിവിട്ട് സുരേഷ് ഗോപിതൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽ...
06/09/2026

പാലിയേക്കരയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനങ്ങൾ കടത്തിവിട്ട് സുരേഷ് ഗോപി

തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശത്തെ തുടർന്ന് ടോൾ ഒഴിവാക്കി കടത്തിവിട്ടു. തൃശ്ശൂരിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. എമർജൻസി ട്രാക്കിലൂടെ മന്ത്രി മുന്നോട്ടു നീങ്ങുന്നതിനിടെ ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ടോൾ പ്ലാസയിലെ എല്ലാ ഗേറ്റുകളും തുറന്ന് ടോൾ പിരിവ് ഒഴിവാക്കി വാഹനങ്ങൾ കടത്തിവിടാൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് 10 മിനിറ്റോളം ടോൾ പ്ലാസ പൂർണമായും തുറന്നിട്ടു. ഗതാഗതക്കുരുക്ക് ഒഴിവായതിനുശേഷമാണ് പിന്നീട് ടോൾ പിരിവ് പുനരാരംഭിച്ചത്.

Address

Delhi

Alerts

Be the first to know and let us send you an email when Kerala Updates - കേരള അപ്ഡേറ്റ്സ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share