02/06/2026
പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തെ മുൻനിർത്തി സുഡാപ്പികളും കോങ്കികളും കാലഹരണപ്പെട്ട കമ്മികളും നടത്തുന്ന പ്രചാരണങ്ങൾ കേവലം രാഷ്ട്രീയപ്പകയും വസ്തുതാവിരുദ്ധവുമാണ്. ഇവിഎം (EVM) മാറ്റി ബാലറ്റ് പേപ്പർ കൊണ്ടുവന്നതുകൊണ്ടാണ് ബിജെപി പഞ്ചാബിൽ പരാജയപ്പെട്ടതെന്ന വാദം രാഷ്ട്രീയമായ പാപ്പരത്തമാണ് വിളിച്ചോതുന്നത്.
യഥാർത്ഥത്തിൽ, പഞ്ചാബ് രാഷ്ട്രീയത്തിൽ ബിജെപി ഇതുവരെ ഒരു നിർണ്ണായക ശക്തിയായി മാറിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എന്നിരുന്നാലും, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തങ്ങളുടെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പാർട്ടിക്ക് ഇത്തവണ സാധിച്ചിട്ടുണ്ട്. (2021 - 51 സീറ്റ്, 2026 - 172 സീറ്റ് ). മാത്രമല്ല പഞ്ചാബിൽ ആദ്യമായി ഒരു ബിജെപി മേയറെയും സൃഷ്ടിക്കാൻ പാർട്ടിക്ക് സാധിച്ചു.
ബാലറ്റ് പേപ്പർ ഉപയോഗിച്ചാൽ ബിജെപി തോൽക്കുമെന്ന പ്രതിപക്ഷത്തിന്റെ നുണപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് 2025 അസം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. പൂർണ്ണമായും ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന അസം തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി സഖ്യം അധികാരം പിടിച്ചെടുത്തത്.
അസമിൽ ആകെയുള്ള 977 വാർഡുകളിൽ നടന്ന പോരാട്ടത്തിൽ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് ബിജെപിയും സഖ്യകക്ഷികളും മുന്നേറിയത്.
ബിജെപി 745 സീറ്റുകൾ തനിച്ചും, സഖ്യകക്ഷിയായ അസം ഗണ പരിഷത് (AGP) 125 സീറ്റുകളും നേടി.
ഒരു കാലത്ത് അസം ഭരിച്ചിരുന്ന കോൺഗ്രസിന് വെറും 71 സീറ്റുകൾ മാത്രമാണ് നേടാനായത്.
തെരഞ്ഞെടുപ്പ് നടന്ന 80 നഗരസഭകളിൽ 77 എണ്ണത്തിലും ബിജെപി സഖ്യം വൻ വിജയം കൊയ്തു. കോൺഗ്രസിന് ഒരു നഗരസഭയിൽ പോലും ഭൂരിപക്ഷം നേടാനായില്ല.
ബാലറ്റ് പേപ്പർ വഴി ജനവിധി തേടിയിട്ടും അസമിലെ ജനങ്ങൾ ബിജെപിയെ നെഞ്ചിലേറ്റി.
തോൽക്കുമ്പോൾ ഇവിഎം കൃത്രിമം വോട്ട് ചോരിയെന്നൊക്കെ മാറിമാറി കുറ്റം പറയുന്ന ഈ ഇരട്ടത്താപ്പ് ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.