22/10/2024
സാമൂഹ്യ വ്യവസ്ഥിതി മാറ്റിമറിക്കാൻ ......
നിസ്വവർഗ്ഗത്തിന്റെ കണ്ണീരൊപ്പാൻ സമ്പന്നതയുടെ നടുത്തളങ്ങളിൽ നിന്ന് യാഥാസ്ഥിതീകത്തിന്റെ വന്മതിൽ ഭേദ്ദിച്ച്
സമരത്തിന്റെയും ത്യാഗത്തിന്റെയും
പോർമുഖങ്ങളിലേക്ക് ഇറങ്ങി വന്നവർ
ഏറെയാണ്......
ആ വഴിയിലേക്കാണ് ചേർത്തലയിലെ
അതിസമ്പന്നമായ വയലാർ കൂന്തിരിശ്ശേ
രി തറവാട്ടിലെ കുട്ടി പണിക്കരുടേയും
അയ്യപ്പൻ കളരി അഭ്യസിച്ചെന്ന ഐതീ -
ഹ്യ പെരുമ പേറുന്ന മുഹമ്മ ചീരപ്പൻചി -
റ പാർവ്വതിയമ്മയുടേയും മകൻ സി.കെ.
സി.കെ. കുമാരപ്പണിക്കർ കരപ്പുറത്തെ
പാവങ്ങളുടെ രക്ഷകനും മിശിഖയും
ആയി മാറിയത് . അങ്ങനെ സി.കെ. കുമാരപ്പണിക്കർ സാക്ഷാൽ സഖാവ്
വയലാർ സ്റ്റാലിൻ കുമാരപ്പണിക്കരായി ..
ജന്മിത്വത്തിന്റെയും സവർണ്ണ മേധാവിത്വ
ത്തിന്റെയും കെടുതികളും ദുരിതങ്ങളും
പേറി ജീവിതം പൊറുതി മുട്ടിയ ജനതയാ
യിരുന്നു അക്കാലത്ത് തിരിവിതാംകൂറി -
ലും പ്രത്യേകിച്ച് കരപ്പുറത്തും .....
ശ്രീ നാരായണഗുരുവിന്റെയും അയ്യൻ കാളിയുടേയും നേതൃത്വത്തിൽ നവോദ്ധാ
ന പ്രസ്ഥാനം പുത്തൻ പ്രതീക്ഷകളും സ്വ
പ്നങ്ങളും ഉണർവ്വും സൃഷ്ടിച്ച കാലം ...
അകാലത്താണ് സംഘബോധത്തിന്റെ -
യും സംഘ ശക്തിയുടേ വഴികളിലൂടെ
കമ്മ്യൂണിസ്റ്റ് പാർട്ടിയും ട്രേഡ് യൂണിയ
ൻ പ്രസ്ഥാനങ്ങളും ശക്തിപ്പെട്ടത്......
സവർണ്ണ മേധാവിത്വം ജാതിയിൽ കുറ-
ഞ്ഞവരെന്ന് മുദ്രകുത്തി മഹാഭൂരിപക്ഷം
ജനതയെയും സമൂഹത്തിന്റെ മുഖ്യധാര
യിൽ നിന്ന് മാറ്റി നിർത്തി. ജന്മിത്വം മനു -
ഷ്യാവകാശങ്ങൾ പോലും നിഷേധിച്ച്
തൊഴിലാളികളെ അടിമകളാക്കി ....
വെട്ടയ്ക്കൽ കോച്ചാ, കുട്ടികാട്ട് ശിവരാമ
പണിക്കർ, പട്ടത്തിൽ വേലായുധ കർത്ത
പാറായി തരകൻ, അരങ്ങൻ പറമ്പിൽ
അന്ത്രപേർ , പുളിയംങ്കോട്ട് കുറുപ്പ്, മാമ്പ
ല പണിക്കർ, ഇലഞ്ഞിയിൽ നാരായണ
പണിക്കർ, കല്ലുവീട്ടിൽ കുഞ്ഞച്ചൻ , അ
ഴീക്കൽ അന്തപ്പൻ , പൂവ്വത്തിൽ കുട്ടപ്പ കൈമൾ തുടങ്ങിയ ജന്മികളുടേയും കരപ്രമാണിമാരുടേയും ഗുഢകളുടെയും
അക്രമവും പീഢനവും കൊണ്ട് ജീവിതം
ദുസഹമായ ജനത ...... ഈ സംഘങ്ങളു
ടെ മുഷ്ക്കും ഭീഷണിയും അക്രമങ്ങളും
ചെറുക്കാനും പ്രതിരോധിക്കുവാനും
കമ്മ്യൂണി പാർട്ടിയും ട്രേഡി യൂണിയനും
മുന്നിൽ നിന്നു. എല്ലാത്തിന്റെയും സർവ്വ
സൈനാധിപനായി കുമാരപ്പണിക്കരും.
ജന്മിമാരുടെ ഗുഢാ സംഘങ്ങളും പൊലീ
സും തൊഴിലാളികളുടെ സംഘശക്തിയെ
തകർക്കാൻ നിരന്തരം അക്രമങ്ങൾ അ -
ഴിച്ചുവിട്ടു. അക്രമത്തെ ചെറുക്കാൻ തൊ
ഴിലാളികൾ ക്യാമ്പുകൾ തുറന്നു . അക്രമി
ച്ചാൽ നെരിടാൻ വാരിക്കുന്തങ്ങൾ സ - ജ്ജമാക്കി. വയലാറിലേക്ക് പട്ടാളം വന്നു.
നരകതുല്ല്യമായ ജീവിതത്തേക്കാൾ ഭേദം
സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം എന്ന്
നിശ്ചയിച്ച് പോരാളികൾ പട്ടാളത്തെ നേരിട്ടു. ഉരുക്കും മാംസവും ഏറ്റുമുട്ടി
ജാലിയൻബാലാബാഗിനുശേഷം ഇന്ത്യൻ
സ്വാതന്ത്ര്യ സമരം കണ്ട ഏറ്റവും വലിയ
നരഹത്യ ...
വയലാർ സമരത്തിനു ശേഷവും പട്ടാള -
ത്തിന്റെ തേർവാഴ്ച തുടർന്നു. പട്ടാളം
കുന്തിരിശ്ശേരി തറവാട് പൊളിച്ചു അമൂ -
ല്ല്യമായ സമ്പത്ത് കൊള്ളയടിച്ചു. കുമാര
പ്പണിക്കരെ തടവിലാക്കി. 1952 തിരു-
കൊച്ചി അസംബ്ലിയിലേക്ക് നടന്ന തിര
ഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്ന് മത്സ
രിച്ച് വിജയിച്ച ശേഷമാണ് കുമാര പണി - ക്കർ ജയിൽ മോചിതനായത്.
കേരളം പിറവിയെടുത്തതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ രക്തസാക്ഷികളുടെ പ്രസ്ഥാനം
കേരളത്തിൽ രാഷ്ട്രിയ അധികാരം നേടി. രക്തസാക്ഷികളുടെ സ്വപ്നം
സാക്ഷാൽ കരിക്കുമെന്ന് നിയുക്ത
മുഖ്യമന്ത്രി ഇ.എം.എസും മന്ത്രിമാരും
വയലാറിൽ രക്തസാക്ഷി കുന്നിൽ എത്തി പ്രതിഞ്ജ ചെയ്യ്തു ....അവിടുന്ന്
ഇ.എം.എസും നിയുക്ത മന്ത്രിമാരും
പോയത് കൂന്തിരിശ്ശേരി തറവാട്ടിലേ -
ക്കാണ്. അസുഖ ബാധിതനായ കുമാര
പ്പണിക്കരെ കാണാൻ.
1957 ജൂൺ 28 ന് വയലാർ സമരത്തിന്റെ
ഇതിഹാസ നായകൻ സ.സി.കെ. കുമാര
പ്പണിക്കർ വിട പറഞ്ഞു. മുഖ്യമന്ത്രിയും
മന്ത്രിമാരും കേരളത്തിലെ കമ്മ്യൂണിസ്റ്റ്
പാർട്ടി നേതൃത്വവും ഒന്നടങ്കം വയലാറിൽ
എത്തി ... വയലാറിന്റെ വീര പുത്രനെ അന്ത്യാഭിവാദ്യം നേരാൻ ......
സി.പി.യുടെ പട്ടാളം പൊളിച്ച കൂന്തിരി - ശ്ശേരി തറവാടിന് 10 ലക്ഷം (ഇന്ന് കോടി -
കൾ) രൂപ നഷ്ടപരിഹാരം നൽകാൻ
ഇ.എം.എസ്. സർക്കാർ തീരുമാനിച്ചെ-
ങ്കിലും . ആ ദേശാഭിമാനകുടുബം അതു
നിഷേധിച്ചു......
1957 ഒക്ടോബർ 27 പതിനൊന്നാം രക്ത-
സാക്ഷി ദിനത്തിൽ ,രക്തസാക്ഷികളുടെ
ജീവരക്തത്തിന്റെ ഗന്ധവും പശിമയും
തുടിക്കുന്ന വെടിക്കുന്നിൽ (വയലാർ ര -
ക്തസാക്ഷി മണ്ഡപം) സ. ഇ.എം.എസ്
വയലാർ സമരനായകൻ സ.സി.കെ. കു-
മാരപ്പണിക്കരുടെ ചിത്രം സ്ഥാപിച്ചു ....
തുടർന്ന് എല്ലാ രക്തസാക്ഷി വാർഷീ -
കത്തിലും വയലാർ രക്തസാക്ഷി മണ്ഡ പത്തിൽ ചരിത്ര സാക്ഷിയായി ആ ജീവൻ തുടിക്കുന്ന ചിത്രം ഉണ്ടാകും......
ചരിത്രം സാക്ഷി .... കാലം സാക്ഷി .....
പി.ആർ. വർക്കുകളുടെ പുതിയ കാലത്ത് ചരിത്രം നിർമ്മിച്ചവർ തമസ്ക്കരിക്കപ്പെട്ടേക്കാം ......
പുതിയ അവതാരങ്ങളുടെ ഉയർപ്പ് ഉണ്ടാകാം ...... ചരിത്രത്തിന്റെ വിശുദ്ധി
കളങ്കപ്പെടുത്തുന്നവരുടെ സ്ഥാനം എന്നും
കാലത്തിന്റെ ചവിറ്റുകൊട്ടയിൽ തന്നെയാണ് ......
Repost
Ns sivaprasad