14/03/2021
പകരം വെക്കാനില്ലാത്ത
പൊന്നാനിയുടെ സുൽത്താൻ
പൊന്നാനിക്കാരുടെ സുൽത്താൻ എന്നും എക്കാലവും ഒരേ ഒരു ഇമ്പിച്ചിബാവയ്ക്ക് മാത്രം അർഹതപ്പെട്ട നാമം തന്നെയാണ്, ഇന്ന് പൊന്നാനിയിൽ കാണുന്ന ഒട്ടുമിക്ക സർക്കാർ -അർദ്ധ സർക്കാർ സ്ഥാപനങ്ങളും പൊന്നാനിയിലെ ജനപ്രതിനിധി അല്ലാതെ പോലും പൊന്നാനിക്കാർക്ക് സമ്മാനിച്ച സഖാവ് ആണ് അദ്ദേഹം, പാവപ്പെട്ട കർഷകരുടെയും, മൽസ്യ തൊഴിലാളികളുടെയും , പാവപ്പെട്ടവരുടെയും ജീവിതങ്ങളിൽ ഇമ്പിച്ചിബാവയുടെ കരസ്പര്‍ശം വളരെ സ്വാധീനം ചെലുത്തിയിരുന്നു, ഏത് സമയവും മലക്കെ തുറന്ന് കിടക്കുന്ന ലാൽഭവനിലേക്കുള്ള പ്രവേശന കവാടം ഏത് രാഷ്ട്രീയ പാർട്ടിക്കാർക്കും, ഏത് വിഭാഗക്കാർക്കും എപ്പോഴും കടന്നു പോവാനും പ്രശ്നങ്ങൾ പരിഹരിക്കാനും ആവലാതികൾ കേൾക്കാനും ആയിരുന്നു സഖാവ് ഇ കെ തുറന്നിട്ടിരുന്നത്. ഇന്ന് പൊന്നാനിയിൽ കാണുന്ന ഇടതു പക്ഷ മുന്നേറ്റത്തിന്റെ അമരക്കാരൻ അദ്ദേഹം തന്നെ ആയിരുന്നു, ഒരു തവണ പൊന്നാനിക്കാർ തോല്പിച്ചിട്ടും സ്വന്തം നാട്ടുകാരെ നെഞ്ചോട് ചേർത്തു വെച്ചു പ്രവർത്തിച്ച സഖാവിനെ പൊന്നാനിക്കാരുടെ എം എൽ എ ആക്കിയാണ് വിട നൽകിയത്, മരണ ശേഷം എം ഈ എസ് കോളേജിൽ അദ്ദേഹത്തെ അവസാനമായി ഒന്ന് കാണാൻ കിലോമീറ്ററുകളോളം നീണ്ട ജനങ്ങളുടെ നീണ്ട നിര അദ്ദേഹത്തെ പൊന്നാനിക്കാർ രാഷ്ട്രീയ ഭേദമന്യേ ഇഷ്ടപ്പെട്ടിരുന്നതിന്റെ ഒരു ഉദാഹരണം ആയിരുന്നു, ഈ കെ ഇമ്പിച്ചിബാവയ്ക്ക് ശേഷം ഞങ്ങൾ പൊന്നാനിക്കാർക്ക് മറ്റൊരു സുൽത്താൻ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല, അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രമാണ്.