CPIM South

CPIM South Official Page of
CPIM Kozhikode South Area Committee

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം കോഴിക്കോട് നാദാപുരം വാണിമേൽ സ്വദേശി പരപ്പുപാറ നെല്ലിയുള്ള പറമ്പത്ത് റീജി...
04/06/2026

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം കോഴിക്കോട് നാദാപുരം വാണിമേൽ സ്വദേശി പരപ്പുപാറ നെല്ലിയുള്ള പറമ്പത്ത് റീജിത്തിന്റെ മരണത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.

വൃക്കയിലെ കല്ല് നീക്കാൻ നടത്തിയ ശസ്ത്രക്രിയയിൽ വന്ന അപാകത യുടെ ഭാഗമായാണ് റീജിത്ത് മരണപ്പെടുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് യൂറോളജിസ്റ്റ് ഡോ: വേണുഗോപാൽ ആണ് ആദ്യ സർജറി നടത്തിയത്. ബന്ധു ക്കളുടെ സമ്മതമില്ലാതെയാണ് ഇതേ ഡോക്ട‌ർ രണ്ടാമത്തെ സർജറിയും നടത്തി യത്. ചികിത്സാ പിഴവിന് കാരണക്കാരനായ ഡോക്ട്‌ടർ വേണുഗോപാലിനെയും, ഇതുമായി ബന്ധപ്പെട്ട മറ്റെല്ലാവരെയും അന്വേഷണം നടത്തി നടപടി എടു ക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ധവളപത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ നിയമസഭയിലെ വാദങ്ങൾ വിചിത്രമാണ്. വീണിടത്ത് കിടന്ന് ഉരുളുന്ന രീതിയാ...
04/06/2026

ധവളപത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ നിയമസഭയിലെ വാദങ്ങൾ വിചിത്രമാണ്. വീണിടത്ത് കിടന്ന് ഉരുളുന്ന രീതിയാണിത്. സംസ്ഥാനത്ത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ധവളപത്രങ്ങളൊക്കെ വെറും രാഷ്ട്രീയ രേഖകളായിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം പൂർണ്ണമായും തെറ്റാണ്. ഇപ്പോൾ പുറത്തുവിട്ടതാണ് ശരിയായ ധവളപത്രം എന്ന അദ്ദേഹത്തിന്റെ അവകാശവാദം അംഗീകരിക്കാൻ കഴിയില്ല. സംസ്ഥാനത്ത് മാറിമാറി വന്ന ഇടത്-വലത് സർക്കാരുകളെല്ലാം മുൻപ് ധവളപത്രങ്ങൾ ഇറക്കിയിട്ടുണ്ടെന്നും അവയൊന്നും വെറും രാഷ്ട്രീയ രേഖയായിരുന്നില്ല.

ഇവിടെ ഏറ്റവും ഗൗരവമായ വിഷയം ധനകാര്യ വകുപ്പിനെ പൂർണ്ണമായി ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് ഈ ധവളപത്രം തയ്യാറാക്കിയിരിക്കുന്നത് എന്നതാണ്. ഇതിന് മുൻപുണ്ടായ എല്ലാ സർക്കാരുകളുടെ കാലത്തും ധനകാര്യ വകുപ്പ് തന്നെയാണ് ധവളപത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ ഇത്തവണ അതിൽ നിന്നും വിപരീതമായി, യുഡിഎഫ് സർക്കാർ പുറത്തിറക്കുന്ന ധവളപത്രം തയ്യാറാക്കിയത് ധനകാര്യ വകുപ്പല്ല. ഈ സാഹചര്യത്തിൽ മുമ്പ് ധനവകുപ്പ് തയ്യാറാക്കിയ ഔദ്യോഗിക രേഖകളെ രാഷ്ട്രീയ രേഖയെന്ന് വിളിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണ്. യഥാർഥത്തിൽ ഇപ്പോൾ പുറത്തുവന്നതാണ് കൃത്യമായ 'പൊളിറ്റിക്കൽ ഡോക്യുമെന്റ്'. ഇത്തരമൊരു രാഷ്ട്രീയ രേഖ നിയമസഭയിൽ കൊണ്ടുവന്നത് തികച്ചും അനുചിതമാണ്.

വിദഗ്ധരിൽ നിന്നും ഉപദേശം തേടുന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് യാതൊരുവിധ എതിരഭിപ്രായവുമില്ല. വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ഉപദേശങ്ങൾ ഇനിയും തേടേണ്ടി വരും. എന്നാൽ ധവളപത്രം തയ്യാറാക്കേണ്ടത് ധനകാര്യ വകുപ്പ് തന്നെയായിരുന്നു. ഈ നടപടിക്രമത്തിൽ വലിയ വ്യതിയാനമാണ് സംഭവിച്ചിരിക്കുന്നത്. സർക്കാർ സംവിധാനത്തിന് പുറത്തുള്ള, മൂന്നംഗ സമിതിയെയാണ് ഈ ധവളപത്രം തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്. ഇതിലൂടെ ധനകാര്യ വകുപ്പിന്റെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ഔദ്യോഗിക സർവീസിന് പുറത്തുള്ളവർക്ക് കൈമാറിയത് കടുത്ത ചട്ടലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്.

ഇന്നത്തെ കാര്യവിവരപ്പട്ടികയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം സഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കാതെ, സഭയുടെ അനുമതിയില്ലാതെ ബാഹ്യസംവിധാനങ്ങൾ വഴി തയ്യാറാക്കിയ ഈ രേഖയ്ക്ക് യാതൊരുവിധ നിയമപരമായ പിൻബലവുമില്ല. ഇതൊരു ഔദ്യോഗിക രേഖയായി കണക്കാക്കാൻ കഴിയില്ല. ഇത്തരം ഒരു പൊളിറ്റിക്കൽ ഡോക്യുമെന്റ് സഭാ രേഖകളുടെ ഭാഗമാക്കാൻ അനുവദിക്കുന്നത് സഭയോടുള്ള കടുത്ത അനാദരവാണ്. സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ ചട്ടങ്ങൾ പാലിച്ച് ധനകാര്യ വകുപ്പിനെക്കൊണ്ട് തന്നെ പുതിയ ധവളപത്രം തയ്യാറാക്കുകയാണ് വേണ്ടത്.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ്‌ സർക്കാർ കാലാവധി ഒഴിയുമ്പോൾ ഖജനാവിലെ നീക്കിയിരിപ്പായി മെച്ചപ്പെട്ട...
04/06/2026

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ്‌ സർക്കാർ കാലാവധി ഒഴിയുമ്പോൾ ഖജനാവിലെ നീക്കിയിരിപ്പായി മെച്ചപ്പെട്ട തുകയുണ്ടായിരുന്നുവെന്ന് സമ്മതിച്ച് ധവളപത്രം. 2025-26 സാമ്പത്തിക വർഷം മാർച്ച് മാസത്തിൽ 6,322 കോടി രൂപ ഖജനാവിൽ മിച്ചമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽവെച്ച ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഏപ്രിലോടെ ട്രഷറി ബാലൻസ് 5,264 കോടിയായി കുറഞ്ഞു. മെയ് മാസം 2,212 കോടിയിലെത്തി. തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിരുന്നിട്ടും സതീശൻ ആരോപിച്ചത് പോലെ "പൂച്ചപെറ്റുകിടന്ന" ഖജനാവ് ആയിരുന്നില്ല കേരളത്തിലേത് എന്ന് തെളിയിക്കുന്നതാണ് ധവളപത്രം.

കേരളത്തിനുള്ള കേന്ദ്രത്തിന്റെ സഹായം വൻതോതിൽ കുറഞ്ഞെന്നും ധവളപത്രത്തിൽ പറയുന്നുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം 2022ൽ കേന്ദ്രം അവസാനിപ്പിച്ചതോടെ കേരളത്തിന് വർഷംതോറും ലഭിച്ചിരുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം നഷ്ടപ്പെട്ടു. ഈ നഷ്ടത്തിന് പകരം സമാനമായ മറ്റൊരു ധനസഹായം ലഭിച്ചതുമില്ല. വായ്പാ പരിധി നിയന്ത്രണങ്ങൾ, ഗ്രാന്റുകളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ എന്നിവ കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ധന വിലവര്‍ദ്ധനവിനെതിരെ സി.പി.ഐ.എം സംഘടിപ്പിച്ച കോഴിക്കോട് ആദായ നികുതി ഓഫീസ് മാര്‍ച്ച് ജില്ലാ സെക്രട്ടറി സ. എം മെഹബൂബ്...
04/06/2026

ഇന്ധന വിലവര്‍ദ്ധനവിനെതിരെ സി.പി.ഐ.എം സംഘടിപ്പിച്ച കോഴിക്കോട് ആദായ നികുതി ഓഫീസ് മാര്‍ച്ച് ജില്ലാ സെക്രട്ടറി സ. എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.

അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്...
03/06/2026

അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ നാളെ (ജൂൺ o4 വ്യാഴാഴ്‌ച) സിപിഐ എം നേതൃത്വത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിലായിരിക്കും സമരം.

ഇന്ധന വിലവര്‍ദ്ധനവിനെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ കോഴിക്കോട് ആദായ നികുതി ഓഫീസ് മാര്‍ച്ച്.  04/06/2026 വ്യാഴ്ചാഴ്ച രാവി...
03/06/2026

ഇന്ധന വിലവര്‍ദ്ധനവിനെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ കോഴിക്കോട് ആദായ നികുതി ഓഫീസ് മാര്‍ച്ച്. 04/06/2026 വ്യാഴ്ചാഴ്ച രാവിലെ 9.30 മണിക്ക് മുതലക്കുളം കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിക്കും.

കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിത്യേനയുള്ള വിലക്കയറ്റം ജനജീവിതത്തെ താറുമാറാക്കിക്കൊണ്ടി...
01/06/2026

കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിത്യേനയുള്ള വിലക്കയറ്റം ജനജീവിതത്തെ താറുമാറാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സി.പി.ഐ.എം നേതൃത്വത്തില്‍ സംസ്ഥാനത്താകെ വന്‍ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ തീരുമാനിച്ചിതിന്റെ ഭാഗമായി 2026 ജൂൺ 4 ന് കോഴിക്കോട് ആദായനികുതി ഓഫീസിനു മുന്നിൽ പ്രക്ഷോഭ സമരം നടത്തും...

രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിന് 42 രൂപ വർധി...
01/06/2026

രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിന് 42 രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി ഉയർന്നു.അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി(എഫ്ടിഎൽ) സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വർധനയുണ്ട്.

ഇതോടെ അഞ്ചുകിലോയുടെ സിലിണ്ടറിന് ഡൽഹിയിലെ വില 821.50 രൂപയായി. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല. മേയ് ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയിരുന്നു. 993 രൂപയുടെ വർധനവാണ് അന്നുണ്ടായത്. വാണിജ്യ സിലിണ്ടറുകളുടെ വില വർധന ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ, ബേക്കറികൾ, ക്യാന്റീനുകൾ തുടങ്ങിയവ നടത്തുന്നവർക്ക് വലിയ വെല്ലുവിളിയാവുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ എണ്ണകമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടുകയായിരുന്നു. ഇതോടെ ഹോട്ടലുകളും മറ്റും വൻ പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി വിതരണത്തിലെ നിയന്ത്രണം മൂലം മേഖലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചു. പിന്നാലെയാണ് വീണ്ടും വാണിജ്യസിലിണ്ടറിന് വില വർധിപ്പിക്കുന്നത്.

അറിവിന്റെ പുതുലോകം തുറക്കുന്ന എല്ലാ കുട്ടികള്‍ക്കും ആശംസകള്‍....
01/06/2026

അറിവിന്റെ പുതുലോകം തുറക്കുന്ന എല്ലാ കുട്ടികള്‍ക്കും ആശംസകള്‍....

Address

Annie Hall Cross Road
Calicut
673002

Telephone

+914952701016

Website

Alerts

Be the first to know and let us send you an email when CPIM South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM South:

Share