31/12/2022
മറ്റൊരു ജനകീയ ആവശ്യത്തിന് കൂടി പരിഹാരം കാണുകയാണ്.
എരമല്ലൂർ, തുറവൂർ ഭാഗത്തേക്ക് പോകുന്ന നൂറ് കണക്കിന് യാത്രക്കാർക്കുള്ള ഷോർട്ട് കട്ടുകളിൽ ഒന്നാണ് കുടപുറത്തുനിന്നും എരമല്ലൂരിലേക്കുള്ള ജങ്കാർ സർവീസ്.
കോവിഡിനു ശേഷം ഈ ജങ്കാർ രാവിലെ 7 മണി മുതലാണ് സർവീസ് നടത്തിയിരുന്നത്.
അതിരാവിലെ തുറവൂർ എരമല്ലൂർ മാർക്കറ്റുകളിലേക്ക് അടക്കം പോകേണ്ട മത്സ്യത്തൊഴിലാളികൾ അടക്കം ദിവസവേതനക്കാരായിട്ടുള്ള നിരവധി തൊഴിലാളികൾക്ക് ഇത് പ്രയാസം സൃഷ്ടിച്ചിരുന്നു. പ്രദേശവാസികളും അല്ലാതെയും ഉള്ള നിരവധി ആൾക്കാരാണ് ഈ പ്രശ്നം ചൂണ്ടികാട്ടി CPIM കുടപുറം ബ്രാഞ്ചിനെയും ഡിവൈഎഫ്ഐയും സമീപിച്ചത്. അതിൻറെ അടിസ്ഥാനത്തിൽ ജങ്കാറിന്റെ നടത്തിപ്പ് ചുമതലയുള്ള എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെയും അവിടുത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് മോഹനൻ ചേട്ടനെയും പ്രദേശത്തെ വാർഡ് മെമ്പർ സഖാവ് അഖിലിനെയും കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് ജങ്കാർ സർവ്വീസ് കരാർ എടുത്തിട്ടുള്ള കരാർ ഏജൻസിയെ പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും, അവരുമായി നടത്തിയ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജനുവരി മാസം ഒന്നാം തീയതി മുതൽ രാവിലെ 6 മണി മുതൽ ജങ്കാറിന്റെ സർവീസ് ആരംഭിക്കത്തക്ക നിലയിൽ സമയക്രമം
പുനർ ക്രമീകരിക്കാമെന്ന് ഉറപ്പ് അവർ നൽകുകയും ചെയ്തു.
നാളെ മുതൽ, ഈ പുതുക്കിയ സമയക്രമത്തിൽ ആയിരിക്കും സർവീസ് നടത്തുക. പരമാവധി യാത്രക്കാർ ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു...
ജനകീയ വിഷയത്തിന് പരിഹാരം കാണുന്നതിനായി ഇടപെടൽ നടത്തിയ പ്രദേശത്തെ പാർട്ടി ബ്രാഞ്ചിനെയും ഡിവൈഎഫ്ഐ യൂണിറ്റിനെയും, ഞങ്ങളുടെ ആവശ്യത്തിനൊപ്പം നിന്ന എഴുപുന്ന ലോക്കൽ കമ്മറ്റി സെക്രട്ടറി സഖാവ് മോഹനൻ ചേട്ടനെയും, പഞ്ചായത്ത് പ്രസിഡണ്ടിനെയും, മെമ്പർ അഖിലിനെയും ഈ അവസരത്തിൽ നന്ദിയോടെ അഭിവാദ്യം ചെയ്യുകയാണ്...
വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി യാത്രക്കാർക്ക് കൂടുതൽ സേവനം ലഭിക്കുന്ന നിലയിൽ ജങ്കാർ സമയം പുനർ ക്രമീകരിച്ച
ജങ്കാർ കരാറുകാരെയും നന്ദിയോടെ സ്മരിക്കുന്നു...
ഇതിൻറെ മുമ്പിൽ നിന്ന് പോരാടിയ അവിടത്തെ ഡിവൈഎഫ്ഐ സെക്രട്ടറി ലിബിൻദാസ് അടക്കമുള്ള ഒട്ടനവധി ചെറുപ്പക്കാർ ഈ നാടിനു മാതൃകയാവുകയാണ്.
തൻറെ നാട്ടിലെ പ്രദേശത്തു നടക്കുന്ന ഓരോ പ്രശ്നങ്ങളും നിരീക്ഷിച്ച് ചടുലമായി പ്രവർത്തനം കാഴ്ചവെക്കുന്ന യുവജനതയെ എല്ലാവിധ പിന്തുണയും നൽകി സഹായിച്ച അരൂക്കുറ്റി പൊതു വിപ്ലവ പ്രസ്ഥാനത്തിൻറെ അമരക്കാരനായ സഖാവ് വിനു ബാബുവിനെയും ഹൃദയത്തോട് ചേർത്ത് വെക്കുകയാണ്❤️❤️❤️