Cpi Eranad

Cpi Eranad സി പി ഐ ഏറനാട് മണ്ഡലം കമ്മിറ്റിയുടെ ഔ?

സഖാവെ , സുഹൃത്തെമലപ്പുറം ജില്ലയിലെ തല മുതിർന്ന കമ്മ്യൂണിസ്റ്റും, പാർട്ടിയുടെ ജില്ലാ കമ്മറ്റി അംഗവും ഏറനാട് താലൂക്ക് സെക്...
28/10/2020

സഖാവെ , സുഹൃത്തെ

മലപ്പുറം ജില്ലയിലെ തല മുതിർന്ന കമ്മ്യൂണിസ്റ്റും, പാർട്ടിയുടെ ജില്ലാ കമ്മറ്റി അംഗവും ഏറനാട് താലൂക്ക് സെക്രടറിയുമായിരുന്നു സ: എം അബ്ദുറഹ്മാൻ .പ്രതിസന്ധിയുടെ കാലഘട്ടങ്ങളിൽ പാർട്ടിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും കെട്ടിപ്പടുത്തുന്നതിൽ എക്കാലത്തും ഓർക്കപ്പെടേണ്ട പേരാണ് സഖാവിന്റെത്.ആദ്യകാലത്ത് കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചും, മലപ്പുറം ജില്ല രൂപീകരണത്തിന്‌ ശേഷം ജില്ലയിലും പാർട്ടിയുടെ സജീവ പ്രചാരകനും പ്രവർത്തകനുമായിരുന്നു അദ്ദേഹം.സഖാക്കൾ: കൊളാടി ഗോവിന്ദൻ കുട്ടി, പി പി ബീരാൻ കുട്ടി, പള്ളീരി ഗോപാലൻ, കോയക്കുഞ്ഞി നഹ, പി ഗംഗാധരൻ, ആളൂർ പ്രഭാകരൻ, എൻ സി മൊയ്തീൻ, സി കുഞ്ഞുണ്ണി, ടി കെ മാധവൻ, എടക്കോട്ട് മുഹമ്മദ്, സി പി അഹമ്മദ് കുട്ടി തുടങ്ങിയ അക്കാലത്തെ പ്രഗൽഭരോടൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ അദ്ദേഹം ഓർത്തെടുത്ത് പറയാറുണ്ട്. സോവിയറ്റ് യൂണിയൻ സന്ദർശിക്കാൻ അവസരം ലഭിച്ചതും ഏഴ് മാസം അവിടെ ചിലവൊഴിച്ച അനുഭവങ്ങളും അദ്ദേഹത്തിന് എക്കാലത്തും മരിക്കാത്ത ഓർമ്മകളായിരുന്നു.കലാ -സാംസ്കാരിക പ്രവർത്തനങ്ങളിൽ ആകൃഷ്ടനും, സംഘാടകനുമായും പ്രവർത്തിച്ചിട്ടുണ്ട്. ലോക രാഷ്ട്രീയത്തെ കുറിച്ചുള്ള വിശകലനവും, കമ്യൂണിസ്റ്റ് ഇൻറർനാഷണലിന്റെ തീരുമാനങ്ങളും തുടങ്ങി സാധാരണക്കാരന്റെ പ്രയാസങ്ങൾ വരെ അദ്ദേഹത്തിന്റെ ചർച്ചകളിൽ ഉൾപ്പെടുത്തുന്ന ഒരു മാതൃകാ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം.

അക്കാലത്ത് മത ന്യൂനപക്ഷങ്ങളിൽ നിന്ന് പാർട്ടിയിലേക്ക് കടന്നു വരികയും ഏറനാടൻ മേഖലകളിൽ പാർട്ടി കെട്ടിപ്പടുക്കുകയും ചെയ്ത അരീക്കോട്ടെ ഒരു 'ഇന്റർനാഷണൽ കമ്യൂണിസ്റ്റ് ' ആയിരുന്നു മരണം വരെ സ: എം അബ്ദുറഹ്മാർ. അദ്ദേഹത്തെ അനുസ്മരിക്കുന്നതിന് വേണ്ടി സി പി ഐ ഏറനാട് മണ്ഡലം കമ്മിറ്റി വെള്ളിയാഴ്ച്ച (30-10 -2020) വൈകു: 5 മണിക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് അരീക്കോട് ബസ് സ്റ്റാന്റ് പരിസരത്ത് ചേരുന്ന അനുസ്മരണ യോഗം സി പി ഐ മലപ്പുറം ജില്ലാ സെക്രട്രറി സ: പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.സ: കെ പ്രഭാകരൻ (സി പി ഐ ജില്ലാ എക്സി: കമ്മിറ്റി അംഗം)
സ: കെ ഭാസ്കരൻ (സി പി ഐ എം ), പി പി സഫറുള്ള ( മുസ്ലിം ലീഗ്), കെ പി നൗഷാദ് അലി (കോൺഗ്രസ്സ്), പി അബ്ദുള്ള (ഐ എൻ എൽ), വി സി അബ്ദുറഹ്മാൻ മാസ്റ്റർ (കൺവീനർ എൽ ഡി എഫ് ഏറനാട് ), യു ഷമീർ (ജനതാദൾ) തുടങ്ങിയ വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ ഇതൊരു അറിയിപ്പായി കണ്ട് താങ്കളും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

ഷഫീർ കിഴിശ്ശേരി
സെക്രടറി
സി പി ഐ ഏറനാട് എം സി

കമ്യൂണിസ്റ്റ് പാർട്ടി നേതാവ്എം. അബ്ദുറഹിമാൻ അരീക്കോട്(87 വയസ്സ്) അന്തരിച്ചു. മലപ്പുറം ജില്ലയിലെ ആദ്യ കാല കമ്യൂണിസ്റ്റ് ന...
26/10/2020

കമ്യൂണിസ്റ്റ് പാർട്ടി നേതാവ്എം. അബ്ദുറഹിമാൻ അരീക്കോട്
(87 വയസ്സ്) അന്തരിച്ചു. മലപ്പുറം ജില്ലയിലെ ആദ്യ കാല കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു.സി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും, പാർട്ടി മഞ്ചേരി മണ്ഡലം സിക്രട്ടറിയായും, കിസാൻ സഭാ നേതാവായും പ്രവർത്തിച്ചിരുന്നു.

1982-ൽ സോവിയറ്റ് യൂണിയണിൽ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ നേതാക്കൾക്കൊപ്പം 7 മാസത്തോളം ചെലവഴിച്ചിട്ടുണ്ട്. ജില്ലയിൽ വിശേഷിച്ച് കിഴക്കൻ ഏറനാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഗംഗാധരേട്ടർ, ശ്രീധരൻ മാസ്റ്റർ എന്നിവർക്കൊപ്പം ത്യാഗ പൂർവ്വമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കടുത്ത ആരോഗ്യ കാരണങ്ങളാൽ സജീവമായ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കുകയായിരുന്നു. എങ്കിലും പാർട്ടി കാര്യങ്ങളിൽ സജീവമായി ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്തിരുന്നു.
കമ്മ്യൂണിസ്റ്റു പാർട്ടിയുടെ രാഷ്ട്രീയ നയ- നിലപാടുകളിൽ വ്യക്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോഴും സംഘടനയെ ദുർബ്ബലപ്പെടുത്തുന്ന ഒരു നടപടിയുമായും അദ്ദേഹത്തിന് യോജിക്കാനായിരുന്നില്ല - അവസാന കാലംവരേയും ഈ നിലപാടിൽ മാറ്റമുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ-നയ സമീപനങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയ സഖാവിനെ പോലെയുള്ളവരുടെ തലമുറ അററു പോവുകയാണ്. പുതിയ തലമുറക്ക് ഉൾക്കൊള്ളാനാകുമെങ്കിൽ ഏറെ പാഠങ്ങൾ മുന്നിൽ വച്ചാണ് ഈ തിരിച്ചു പോക്ക്.
ഏതാനും നാളുകൾക്ക് മുമ്പ് ചില ശാരീരികപ്രയാസങ്ങൾ ഉണ്ടാകുകയും ചികിൽസക്കിടെ കോവിഡ് രോഗം ബാധിച്ചതായി കൂടികണ്ടെത്തുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന് കാലത്ത് 5 മണിക്കാണ് അന്ത്യം സംഭവിച്ചത്.
കോവിഡ് മാനദണ്ഡം പാലിച്ച് സംസ്കാരം നടക്കും.

പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് എം.റഹ്മത്തുള്ള , സാംസ്കാരിക പ്രവർത്തകൻ എം.സുഹൈൽ, സുൽഫിക്കർ, എം. സെറീന എന്നിവർ മക്കളും ഡോ: സുഹ്റാ ബാനു ,അബ്ദുൾ റഷീദ് മുണ്ടേങ്ങര, ബുഷ്റ, റാഷിദ എന്നിവർ മരുമക്കളാണ്.
പൂവഞ്ചേരി കദീജയാണ് ഭാര്യ-
സഖാവിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

വയനാട്ടിലേക്കുള്ള  തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു.  ആനക്കാംപൊയിൽ -  കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണോദ...
05/10/2020

വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച നടക്കും.

പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നത്. ഈ മേഖലയിൽ പ്രാവീണ്യം നേടിയ കൊങ്കൺ റയിൽവേ കോർപറേഷനെയാണ് തുരങ്ക പാതയുടെ നിർമ്മാണ പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതൽ നിർമ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കൺ റയിൽവേ കോർപറേഷൻ നിർവഹിക്കും .

കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു നിന്നും നിർദിഷ്ട തുരങ്കപാത ആരംഭിച്ചു കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കും. തുരങ്കപാതയിലേക്ക് എത്തിച്ചേരാനായി കോഴിക്കോട് ജില്ലയിൽ കുന്നമംഗലത്തു ദേശീയപാത 766 ൽ നിന്ന് വഴി മാറി നിലവിലുള്ള പൊതുമരാമത്തു വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും. സംസ്ഥാനത്തിൻ്റെ വികസന രംഗത്തെ പുതിയ ചുവടുവെപ്പാകും തുരങ്ക പാത.

#100ദിവസങ്ങൾ
#100പദ്ധതികൾ

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ദേശീയമഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനിരാജയുടെ നേതൃത്വത്തിലുള്ള സംഘം ഹത്രാസിലെത്ത...
05/10/2020

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ദേശീയമഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനിരാജയുടെ നേതൃത്വത്തിലുള്ള സംഘം ഹത്രാസിലെത്തി. കൊല്ലപ്പെട്ടപെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്ന സംഘം പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.

കോടതിവിധി ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതും: സിപിഐബാബറി മസ്ജിദ് തകർത്തതുസംബന്ധിച്ച കേസിൽ ലഖ്നൗവിലെ പ്രത്യേക സിബിഐ ക...
01/10/2020

കോടതിവിധി ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതും: സിപിഐ

ബാബറി മസ്ജിദ് തകർത്തതുസംബന്ധിച്ച കേസിൽ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതിവിധി ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. നീതിന്യായവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണ് ഈ വിധി. സുപ്രീംകോടതി തന്നെ നേരത്തെ മറ്റൊരു വിധിയിൽ ബാബറി മസ്ജിദ് തകർത്തത് നിയമവിരുദ്ധവും കുറ്റകൃത്യവുമാണെന്ന് പറഞ്ഞിരുന്നതാണ്.

ബാബറി മസ്ജിദിനെതിരായി ആർഎസ്എസ് — ബിജെപി നേതാക്കൾ രഥയാത്ര ഉൾപ്പെടെയുള്ള വിപുലമായ ക്യാമ്പയിനുകൾ നടത്തി ജനങ്ങളെ സംഘടിപ്പിച്ചതും അതിന്റെ ഒടുവിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതും എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ബാബറി മസ്ജിദ് തകർക്കുന്നതിൽ പങ്കെടുത്ത കർസേവകർ സാമൂഹ്യവിരുദ്ധരാണെന്ന് നാം മനസിലാക്കിയിരിക്കുന്നുവെന്നും ഡി രാജ പറഞ്ഞു.

സെപ്തംബർ 28ഭഗത് സിംഗ് ദിനംഎ ഐ വൈ എഫ് ദേശീയ പ്രക്ഷോഭംഏറനാട് മണ്ഡലത്തിലെ അരീക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന എ ഐ...
28/09/2020

സെപ്തംബർ 28
ഭഗത് സിംഗ് ദിനം
എ ഐ വൈ എഫ് ദേശീയ പ്രക്ഷോഭം

ഏറനാട് മണ്ഡലത്തിലെ അരീക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന എ ഐ വൈ എഫ് ദേശീയ പ്രക്ഷോഭം സി പി ഐ മണ്ഡലം അസി:സെക്ര പി ടി മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.ബാബു ഗോകുലം സംസാരിച്ചു. പി ടി എ സലാം അധ്യക്ഷനായി.പി ഷറഫുദ്ധീൻ സ്വാഗതവും ജി. നീനു നന്ദിയും പറഞ്ഞു.

സി എഫ് തോമസിന് ആദരാഞ്ജലികൾ
27/09/2020

സി എഫ് തോമസിന് ആദരാഞ്ജലികൾ

സർക്കാർ പ്രഖ്യാപിച്ച തുടർ അതിജീവനക്കിറ്റ് വിതരണം ആരംഭിച്ചു.
25/09/2020

സർക്കാർ പ്രഖ്യാപിച്ച തുടർ അതിജീവനക്കിറ്റ് വിതരണം ആരംഭിച്ചു.

സര്‍ക്കാര്‍ വിരുദ്ധ പ്രതിപക്ഷ സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം : സിപിഐതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ...
25/09/2020

സര്‍ക്കാര്‍ വിരുദ്ധ പ്രതിപക്ഷ സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം : സിപിഐ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നു സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. സാമൂഹ്യക്ഷേമം, ആരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകളെ ശക്തിപ്പെടുത്താനും പുതിയ മാറ്റങ്ങളെ കൊണ്ടുവരാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞതായി, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഒരു മഹാമാരിയുടെ പിടിയിലമര്‍ന്ന് നില്‍ക്കുകയാണ് നമ്മുടെ സംസ്ഥാനമെന്നും, അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന രോഗ വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സര്‍ക്കാരും ജനങ്ങളുമൊന്നിച്ചു നിന്ന് അതിന് പ്രതിവിധിയും പ്രതിരോധവും തീര്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുണ്ടാവേണ്ടതെന്നും എക്‌സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ മനസില്‍ എല്‍ഡിഎഫ് സര്‍ക്കാരിനുള്ള പ്രതിച്ഛായ തച്ചുതകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സ്വര്‍ണ്ണക്കടത്തുക്കേസില്‍ പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ ഉപയോഗിക്കാനാണ് യുഡിഎഫ്-ബിജെപി ശ്രമം. സ്വര്‍ണ്ണക്കടത്തു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സെക്രട്ടേറിയറ്റിനു ചുറ്റും കറങ്ങി നടക്കുകയാണ്. സ്വര്‍ണ്ണക്കടത്തുമായി സംസ്ഥാന ഗവണ്‍മെന്റിന് ഒരു ബന്ധവുമില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറുമാസത്തിനുള്ളില്‍ ഇരുപത് തവണ സ്വര്‍ണ്ണം വന്നതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസാണ് അത് കണ്ടെത്തേണ്ടത്. സംസ്ഥാന സര്‍ക്കാരല്ല. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവരെ ആരെയും ചോദ്യം ചെയ്യുന്നില്ല. യുഎഇയില്‍പോയി വിമാനക്കൂലി കളഞ്ഞതല്ലാതെ ഒരു പ്രതിയെപ്പോലും കണ്ടെത്താനോ അറസ്റ്റുചെയ്യാനോ, ചോദ്യം ചെയ്യാനോ എന്‍ഐഎയ്ക്ക് കഴിഞ്ഞില്ല. അവരാണ് സെക്രട്ടേറിയറ്റിന് മുകളില്‍ക്കൂടി കാക്ക പറന്നെന്നു പറഞ്ഞ് സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികളെയെല്ലാം രാഷ്ട്രീയ എതിരാളികളെ പ്രതിക്കൂട്ടിലാക്കാന്‍ ഉപയോഗിച്ച ചരിത്രമാണ് മോഡി സര്‍ക്കാരിനുള്ളത്. ഏറ്റവും ഒടുവില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗിക്കുന്നതും നാം കണ്ടു. സിബിഐ രാജസ്ഥാനിലേക്ക് വരേണ്ടെന്ന് പറഞ്ഞത് അവിടുത്തെ കോണ്‍ഗ്രസ് നേതൃത്വമാണ്. എന്നാല്‍ ഏത് കേന്ദ്ര ഏജന്‍സിയും അന്വേഷിക്കട്ടേയെന്നുപറഞ്ഞ ഗവണ്‍മെന്റാണ് കേരളത്തിലേത്.
കോവിഡ് മാനദണ്ഢങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷം തെരുവില്‍ അക്രമസമരങ്ങളുമായി ഇറങ്ങിയത്. സമരം നിയന്ത്രിക്കുന്ന പൊലീസുകാര്‍ക്കുവരെ അവര്‍ കോവിഡ് പകര്‍ന്നുനല്‍കി.
പാര്‍ലമെന്ററി ജനാധിപത്യം ഇല്ലാതാക്കി സ്വേഛാദിപത്യം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്നു. ബിജെപി നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ഐക്യമുണ്ടാകുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ഇടതുപാര്‍ട്ടികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയോ എന്ന് കോണ്‍ഗ്രസ് ആലോചിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ബദല്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ ഇടതുപക്ഷത്തെ തകര്‍ക്കുകയാണോ വേണ്ടതെന്ന് കോണ്‍ഗ്രസ് ചിന്തിക്കണം. പുരോഗമനപരമായി ചന്തിക്കുന്നവരെ അടിച്ചമര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍, അതിനെതിരായ പ്രക്ഷോഭത്തില്‍ സിപിഐ മുന്നില്‍തന്നെയുണ്ടാവും.
പത്രവാര്‍ത്തകളിലൂടെ ഗവണ്‍മെന്റിന്റെ പ്രതിച്ഛായ തകര്‍ക്കാനാവില്ല. ഒരു മന്ത്രി എന്‍ഐഎ ചോദ്യംചെയ്യലിന് ഒളിച്ചുപോയത് ശരിയായില്ലായെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. ഇതെല്ലാം ഓരോ വ്യക്തികള്‍ തീരുമാനിക്കേണ്ട കാര്യമാണ്.
ജോസ് കെ മാണിയുടെ പാര്‍ട്ടി ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നായിരുന്നു കാനത്തിന്റെ മറുപടി. അതിനുശേഷം ഇടതുമുന്നണി ഇക്കാര്യം ചര്‍ച്ചചെയ്യും. ഐഎന്‍എല്‍ അടക്കം പല കക്ഷികളും വര്‍ഷങ്ങളോളം മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചശേഷമാണ് എല്‍ഡിഎഫ് ഘടകകക്ഷിയായത്. ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫിനോടൊപ്പം സഹകരിക്കാന്‍ തയ്യാറായി വരുമ്പോള്‍ മുന്നണി അക്കാര്യം ആലോചിക്കും. അന്യന്റെ പറമ്പിലെ പുല്ല് കണ്ടിട്ട് പശുവിനെ വളര്‍ത്തുന്നവരല്ല എല്‍ഡിഎഫെന്നും കാനം പറഞ്ഞു.
ജനങ്ങളുടെ പിന്തുണയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഉറച്ച വിശ്വാസമുണ്ട്. ഇടത് നയവ്യതിയാനം എല്‍ഡിഎഫ് സര്‍ക്കാരിനുണ്ടാവുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ സിപിഐക്ക് ഒരു മടിയുമില്ല. എന്‍ഐഎ അന്വേഷണത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തല്ലോയെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, അദ്ദേഹം ഭരണഘടനയില്‍ത്തൊട്ട് സത്യം ചെയ്ത് മുഖ്യമന്ത്രി ആയ ആളാണെന്നും കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നും കാനം മറുപടി നല്‍കി.

തിരുവനന്തപുരം: ദേശീയ സംസ്ഥാന രാഷ്ട്രീയം ചര്‍ച്ചചെയ്യുമ്പോള്‍ എല്ലാ വിഷയങ്ങളും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ചയ്ക്കുവരുമെന്നു കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അതിന്റെപേരില്‍ സത്യവുമായി ഒരു ബന്ധവുമില്ലാത്ത വാര്‍ത്തകളാണ് ഇന്നലെ ചില പത്രങ്ങള്‍ പ്രചരിപ്പിച്ചത്. യോഗത്തില്‍ നടന്ന കാര്യങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരിക്കാറുണ്ട്. ചില പത്ര ലേഖകരുടെ മനോധര്‍മ്മമനുസരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിക്കെതിരെ ഒരു വിമര്‍ശനവും എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടായിട്ടില്ലെന്നും കാനം പറഞ്ഞു.

എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം ഇതിനെയെല്ലാം തുരങ്കം വയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പ്രതിദിനം അയ്യായിരത്തിലധികം കോവിഡ് രോഗികളുണ്ടാവുന്ന സാഹചര്യത്തിലും യു ഡി എഫ് - ബി ജെ പി നേതൃത്വത്തില്‍ സമരത്തിന്റെ പേരില്‍ എല്ലാ നിയന്ത്രണങ്ങളേയും ലംഘിച്ചു നടക്കുന്ന അക്രമ സമരങ്ങള്‍ പുരോഗമന കേരളത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല.
സ്വര്‍ണക്കള്ളക്കടത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല എന്നും ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ നിലപാടെടുത്തതാണ്. ഇതില്‍ ഉള്‍പ്പെടുന്ന ആര്‍ക്കും സംരക്ഷണത്തിന്റെ കവചങ്ങള്‍ ഒരുക്കിക്കൊടുക്കുകയില്ലെന്ന സര്‍ക്കാരിന്റെ സമീപനം മാതൃകാപരവുമാണ്.
രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന സ്വര്‍ണക്കടത്തുകേസ് കേന്ദ്ര ഏജന്‍സിയായ എന്‍ ഐ എ രണ്ടു മാസമായി അന്വേഷിക്കുകയാണ്. ഇതിന്റെ ഉറവിടം എവിടെയാണെന്നും ഉള്‍പ്പെട്ടിരിക്കുന്നവര്‍ ആരെല്ലാമാണെന്നും അറിയേണ്ടതും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
എന്നാല്‍ ഇതൊന്നും അറിയാനല്ല പ്രതിപക്ഷത്തിന് താല്‍പ്പര്യം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആവശ്യത്തെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല.
കേന്ദ്ര ഏജന്‍സി നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ വിധി പ്രസ്താവിക്കുന്ന രീതിയാണ് പ്രതിപക്ഷവും ബി ജെ പി യും സ്വീകരിക്കുന്നത്. ചോദ്യം ചെയ്യുന്നു എന്നതിനെ ചൂണ്ടിക്കാട്ടിയല്ല നിലപാടുകള്‍ സ്വീകരിക്കേണ്ടത്. കുറ്റക്കാര്‍ക്കെതിരെയാണ് ശക്തമായ നിലപാടുകള്‍ കൈക്കൊള്ളേണ്ടത്. എന്നാല്‍ യു ഡി എഫും ബി ജെ പി യും ഒരേ തൂവല്‍ പക്ഷികളെപ്പോലെ അവരുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനായി മാത്രം അക്രമ സമരങ്ങളുടെ പരമ്പര തീര്‍ക്കാന്‍ പരിശ്രമിക്കുകയും യഥാര്‍ത്ഥ വസ്തുതകളെ ബോധപൂര്‍വം മറയ്ക്കുകയുമാണ്.
ജനക്ഷേമകരങ്ങളായ നടപടികളിലൂടെ ഇന്ത്യക്കാകെ മാതൃകയായ സര്‍ക്കാരാണ് ഇന്ന് കേരളത്തിലുള്ളത്. രാജ്യമാകെ സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണമാകുമ്പോള്‍ കേരളം അവര്‍ക്ക് എല്ലാ സംരക്ഷണവും ഒരുക്കി കൊടുക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും തൊഴിലാളികളും കര്‍ഷകരുമെല്ലാമടങ്ങുന്ന ജനതയെ എല്ലാ അര്‍ത്ഥത്തിലും സഹായിച്ച സര്‍ക്കാരാണ് കേരളത്തി
ലുള്ളത്.
കോവിഡ് തീര്‍ത്ത ദുരിതത്തിന്റെ കാലത്ത് ആ സഹായത്തിന്റെ വ്യാപ്തി നാം അനുഭവിച്ചറിഞ്ഞതാണ്. ഇപ്പോഴും അറിയുന്നുമുണ്ട്. ജനമനസ്സുകളില്‍ ഇടംനേടിയ സര്‍ക്കാരിനോട് പ്രതിപക്ഷത്തിന് അസൂയയും ദേഷ്യവുമെല്ലാം ഉണ്ടാവാം. പക്ഷേ ജനങ്ങളെ ഇരകളാക്കുന്ന തരത്തില്‍ സമരങ്ങളുടെ പേരു പറഞ്ഞ് അക്രമങ്ങള്‍ വ്യാപകമായി സംഘടിപ്പിക്കുന്നതിനെ കേരളീയ സമൂഹം ശക്തമായി നേരിടുക തന്നെ ചെയ്യും. അക്രമ സമരത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമെന്ന യുഡിഎഫ്, ബിജെപി സ്വപ്നങ്ങള്‍ക്ക് ഈ മണ്ണില്‍ ആയുസുണ്ടാവുകയേയില്ല.
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ദുരുദ്ദേശത്തോടെ കേരളത്തിലെ ജനങ്ങളുടെ ജീവിതം വച്ച് പന്താടുന്ന അക്രമ സമരങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കണം. യു ഡി എഫ്, ബി ജെ പി അക്രമ സമരങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ 29 ന് സെക്രട്ടറിയേറ്റിനു മുന്‍പിലും ജില്ലാ കേന്ദ്രങ്ങളിലും എല്‍ ഡി എഫ് നേതൃത്വത്തില്‍ നടക്കുന്ന ജനകീയ കൂട്ടായ്മ വിജയിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
വി ചാമുണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മയില്‍ എന്നിവര്‍ സംബന്ധിച്ചു.

25/09/2020
നേതാക്കളെ കള്ളകേസില്‍ കുരുക്കുന്നഡല്‍ഹി പോലീസ് നടപടി അപലപനീയം  : സി പി ഐ -തിരു:-ഡല്‍ഹി കലാപത്തിന്റെ പേരില്‍ ആനിരാജ ഉള്‍പ...
24/09/2020

നേതാക്കളെ കള്ളകേസില്‍ കുരുക്കുന്ന
ഡല്‍ഹി പോലീസ് നടപടി അപലപനീയം : സി പി ഐ -

തിരു:-
ഡല്‍ഹി കലാപത്തിന്റെ പേരില്‍ ആനിരാജ ഉള്‍പ്പെടെയുള്ള നേതാക്കളേയും സാമൂഹ്യ പ്രവര്‍ത്തകരേയും പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതില്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ശക്തിയായി പ്രതിഷേധിച്ചു. സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് ആനിരാജ.
സമാധാനപരമായും ജനാധിപത്യപരമായും പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്താനാണ് ഡല്‍ഹി പോലീസ് ശ്രമിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ പേരില്‍ മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, കവിതാ കൃഷ്ണന്‍, അഡ്വ പ്രശാന്ത് ഭൂഷണ്‍, അഞ്ജലി ഭരദ്വാജ്, യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, രാഹുല്‍ റോയി, അപൂര്‍വ്വാനന്ദ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ് എടുക്കുന്നത്. ഡല്‍ഹിയിലെ സമാധാനപരമായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ കേസ് എടുക്കാനുള്ള നീക്കം അപലപനീയമാണ്.
അക്രമകാരികളെ സംരക്ഷിക്കുകയും നിരപരാധികളെ വേട്ടയാടുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അത്യന്തം പ്രകോപനപരമായ ഡല്‍ഹി പോലീസിന്റെ ഈ നടപടിയില്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ശക്തമായി പ്രതിഷേധിച്ചു.
ഡല്‍ഹി അക്രമങ്ങളെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ദേശീയ നേതാക്കള്‍ ഇന്ത്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇന്ത്യാ ഗവണ്മെന്റ് അതിന് തയ്യാറാവണമെന്ന് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

വർഷം മുഴുവൻ പച്ചക്കറികൃഷി നടത്തുവാൻ  അനുയോജ്യമായ രീതിയിൽ 4858  മഴമറ യൂണിറ്റുകളാണ്  നാലുവർഷത്തിനുള്ളിൽ സംസ്ഥാനത്ത്  സ്ഥാപ...
22/09/2020

വർഷം മുഴുവൻ പച്ചക്കറികൃഷി നടത്തുവാൻ അനുയോജ്യമായ രീതിയിൽ 4858 മഴമറ യൂണിറ്റുകളാണ് നാലുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടത് . 100 ചതുരശ്രമീറ്ററിൻ്റെ ഒരു യൂണിറ്റിന് 50,000 രൂപയാണ് കൃഷിവകുപ്പ് സബ്സിഡിയായി നൽകുന്നത്.

Address

Areekode

Website

Alerts

Be the first to know and let us send you an email when Cpi Eranad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cpi Eranad:

Share