15/03/2026
സ. സി.അജയപ്രസാദ്.
ഇടതുപക്ഷ മുന്നണിയുടെ പുനലൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താഴേത്തട്ടിൽ നിന്ന് പ്രവർത്തനം ആരംഭിച്ചു. എന്നും ഒരു കമ്മ്യൂണിസ്റ്റായി പ്രവർത്തിച്ചു.
ഒരു ഹീറോ ഹോണ്ടാ ബൈക്കിൽ സാധാരണ മനുഷ്യരുടെ ഇടയിൽ ഇന്നും പ്രവർത്തിക്കുന്ന സഖാവ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഞങ്ങളുടെ വഴികാട്ടിയായ
സ: PK ശ്രീനിവാസൻ സാറിൻ്റെ പ്രിയ ശിഷ്യൻ.
സ .P K ശ്രീനി സാറിനെപ്പറ്റി പറയുമ്പോൾ ഒത്തിരി പറയാനുണ്ട്. എൻ്റെ AISF കാലത്ത് ഞങ്ങൾ ഏറെ ഇഷ്ടപ്പെട ആളാണ് സ: P K S എന്ന ശ്രീനി സാർ അന്നൊക്കെ പലപ്പോഴും ഞങ്ങൾ പട്ടിണിയിലാണ് ഉച്ച ഭക്ഷണം കാണില്ല. ശ്രീനി സാർ പാർട്ടി ഓഫിസിൽ വന്നാൽ ഞങ്ങൾ ഭക്ഷണം കഴിക്കാതെ അദ്ദേഹം ഒരിക്കലും കഴിച്ചിരുന്നില്ല, അത് ഒരു പൊതിച്ചോറാണെങ്കിൽ അദ്ദേഹം അത് പങ്കിട്ടുതരുമായിരുന്നു.
അങ്ങനെയുള്ള അദ്ദേഹത്തിൻ്റെ ശരീരത്തിൽ ഒരു പൊടി വീണാൽ ഞങ്ങൾ സഹിക്കില്ലായിരുന്നു. ഏരൂരിൽ നടന്ന ഒരു സംഭവത്തിൽ അദ്ദേഹത്തോട് വീണ്ടുവിചാരമില്ലാതെ വർത്തമാനം പറഞ്ഞ പോലീസുകാരൻ്റെ മുഖമടച്ച് തല്ലിയതിന് ദിവസങ്ങളോളം പോലീസിൻ്റെ അതിക്രൂരമായ മർദ്ദനത്തിന് ഇരയായ ആളാണ് സ :അജയപ്രസാദ്.
പിന്നീട് ശ്രീനി സാറിൻ്റെ മകനും പുനലൂര് കണ്ട ജനകീയ, ജനപ്രീയ MLA സ:PS സുപാലിനെ
UDF ഭരണകാലത്ത് MLA ആയിരിക്കുമ്പോൾ പുനലൂർ താലൂക്കാശുപത്രിയിൽ അന്നത്തേ UDF ആരോഗ്യ മന്ത്രി നെറികെട്ട സമീപനം സ്വീകരിച്ച് പോലീസിനേ ഉപയോഗിച്ച് കിരാത മർദ്ദനം നടത്തിയപ്പോൾ അതിനെ മുന്നിൽ നിന്ന് നേരിട്ട അജയ പ്രസാദിന് നഷ്ടപ്പെട്ടത് സ്വന്തം കണ്ണുകളിലൊന്നാണ്.
'ഒട്ടേറെ വിദഗ്ദ ചികിത്സ നൽകിയെങ്കിലും ഇന്നും അദ്ദേഹത്തിൻ്റെ ഒരു കണ്ണിന് ശരിയായ കാഴ്ച ഇല്ല. ഇവിടെയും അയാൾ തളർന്നില്ല ഒരിക്കലും തളരാത്ത പോരാളിയായിരുന്നു. സമരമുഖങ്ങളിൽ ജനകീയ വിഷയങ്ങളിൽ , ദുരന്തമുഖങ്ങളിൽ അയാളുണ്ടായിരുന്നു.
ശരിക്കും സ. PS സുപാലിൻ്റെ വികസന വഴികൾ ഏറ്റെടുത്ത് മുന്നേറാൻ യോഗ്യനായ ഒരാൾ. അയാൾ ഈ നാടിൻ്റെ MLA ആകേണ്ടത് ഓരോ സാധാരണ മനുഷ്യനും അഭിമാനിക്കാൻ കഴിയുന്ന മുഹൂർത്തമാണ്.
കരവാളൂരിൽ വെച്ച് ഒരു ASP റിവാൾവർ നിങ്ങളുടെ നെഞ്ചിൽ വെച്ച് ജനകീയ സമരത്തേ അടിച്ചമർത്താൻ ശ്രമിച്ചപ്പോഴും അതിനു മുന്നിൽ പതറാതെ സമരം വിജയിപ്പിച്ച പ്രിയ സഖാവേ ലാൽ സലാം നിങ്ങൾക്ക് ഈ നാടിനെ സധീരം നയിക്കാൻ കഴിയും .....