06/01/2026
ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ്,യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്!
#ഇണ്ടിമുന്നണിചെങ്ങമനാട്
ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ ഇന്ന്(06-01-2026) നടന്ന ക്ഷേമകാര്യ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി വനിത സംവരണ അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ എൽഡിഫ്, യുഡിഫ് ഒത്തുകളിച്ച് നടത്തിയ ജനവഞ്ചനയിൽ ക്ഷേമകാര്യ കമ്മിറ്റിയിൽ എൽഡിഎഫ് വനിതയും ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റിയിൽ യുഡിഫ് വനിതയും തിരഞ്ഞെടുക്കപ്പെട്ടത് ഇരു മുന്നണികളും ഒന്നാണെന്ന ബിജെപിയുടെ ആരോപണത്തിന് തെളിവായി മാറി.
യുഡിഫ് - 8, എൻഡിഎ - 6, എൽഡിഎഫ് -5 എന്നതാണ് ചെങ്ങമനാട് പഞ്ചായത്തിലെ കക്ഷിനില.
നിലവിൽ 8 പഞ്ചായത്ത് അംഗങ്ങളുളുള്ള യുഡിഎഫിന്റെ സുനിത മാഹിൻ , എൽഡിഎഫ് അംഗങ്ങളുടെ ഉൾപ്പെടെ 10 വോട്ട് ലഭിച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി വനിത സംവരണ അംഗമായി.
നിലവിൽ 5 പഞ്ചായത്ത് അംഗങ്ങളുള്ള എൽഡിഎഫിന്റെ ഗായത്രി വാസൻ , യുഡിഎഫ് അംഗങ്ങളുടെ ഉൾപ്പെടെ 9 വോട്ട് നേടി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ വനിത സംവരണ അംഗമായി.
രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലും എൻഡിഎ സ്ഥാനാർത്ഥി ലതാ ഗംഗധരൻ 6 വോട്ട് വീതം നേടി.
സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള ബാക്കി തിരഞ്ഞെടുപ്പുകൾ മറ്റന്നാൾ നടക്കും.
എൽഡിഎഫ്, യുഡിഎഫ് മുന്നണികളായി തദ്ദേശ തെരഞ്ഞെടുപ്പിൽ വേറിട്ട് മത്സരിച്ചവരുടെ അവസരവാദ വോട്ട് കൈമാറ്റത്തിലും ജനവഞ്ചനയിലും ശക്തമായി പ്രതിഷേധിക്കുന്നതോടൊപ്പം ഇടത്-വലത് മുന്നണികൾ ഒന്നായ സാഹചര്യത്തിൽ ഏക പ്രതിപക്ഷമായി ബിജെപി ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുമെന്നും ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ലതാ ഗംഗാധരൻ , ബിജെപി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ വി ഉണ്ണികൃഷ്ണൻ , ബിജെപി നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്റ് മിഥുൻ ചെങ്ങമനാട് എന്നിവർ അറിയിച്ചു.