AISF Aluva Local Committee

AISF Aluva Local Committee ആലുവ മണ്ഡലം കമ്മിറ്റി
ആലുവ ടൌൺ ലോക്ക?

11/06/2021

National Wide Protest

ബലികുടിരങ്ങളെ......AITUC യുടെ 25ഞ്ചാം ദേശീയ സമ്മേളനത്തിനായി രചിക്കപ്പെട്ട വിപ്ലവഗാനം..... ❤️
11/06/2021

ബലികുടിരങ്ങളെ......
AITUC യുടെ 25ഞ്ചാം ദേശീയ സമ്മേളനത്തിനായി രചിക്കപ്പെട്ട വിപ്ലവഗാനം..... ❤️

സ്മരണകളിരമ്പും രണസ്മാരകങ്ങളേ...

കടപ്പാട് :ജോൺ പോൾ പുതുശ്ശേരി, എഴുത്തുകാരൻ.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ വളർച്ചക്ക് ഏറെ ആവേശവും കരുത്തും പകർന്നത് ആദ്യകാല നാടകങ്ങളും വിപ്ലവഗാനങ്ങളുമായിരുന്നു.നാൽപ്പതുകളുടെ പകുതിയിൽ നിന്ന് ഇങ്ങോട്ടുള്ള പാർട്ടിയുടെ ഏതൊരു ചുവടുവെപ്പിന്റെയും പതാക വാഹകരായി തന്നെ വിപ്ലവഗാനങ്ങൾ വളർന്നു വന്നത് ചരിത്രത്തിൽ അടയാളപ്പെടുത്തുന്നു.

കേരള പീപ്പിൾസ് ആർട്സ് ക്ലബ്‌ ( കെ.പി.എ.സി ) നാടകസംഘം രൂപീകരിച്ചതും ഇടതുപക്ഷ അനുഭാവികൾ ആയ ഏതാനും വ്യക്തികൾ ചേർന്നാണ്.ഒളിവിൽ ഇരിക്കെ സോമൻ എന്ന തൂലിക നാമം സ്വീകരിച്ച തോപ്പിൽ ഭാസി പിന്നീട് ആ തൂലിക നാമത്തിലായിരുന്നു ചരിത്ര പ്രസിദ്ധമായ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം എഴുതിയത്.1952-ൽ കൊല്ലം ചവറയിലായിരുന്നു നാടകം ആദ്യമായി വേദിയിൽ അരങ്ങേരിയതും. പിന്നീട് 53 മാർച്ചിൽ ഗവണ്മെൻറ് ഈ നാടകം നിരോധിച്ചു. ഗവണ്മെന്റിനു എതിരെ ജനങ്ങളിൽ വികാരം വളർത്തുന്നു എന്നായിരുന്നു ആരോപണം. നിരോധനത്തെ അവഗണിച്ച് കൊണ്ട് അവതരണം തുടരുകയും കോവളത്ത് വേദിയിൽ വച്ച് എല്ലാ കലാകാരന്മാരെയും അറ്റസ്റ്റ് ചെയ്ത് കേസ് ചാർജ് ചെയ്യുകയും ചെയ്തു. നിയമയുദ്ധത്തിലൂടെ 2 മാസത്തിനു ശേഷം നിരോധനം നീക്കി.ഇതെല്ലാമായിരുന്നു കലാസാംസ്‌കാരിക മേഖലയോടുള്ള അന്നത്തെ കോൺഗ്രസ്‌ ഭരണകൂടത്തിന്റെ സമീപനം.

ഈ പ്രതിസന്ധികളെ എല്ലാം ചങ്കുറപ്പോടെ നേരിടുക എന്നതായിരുന്നു തോപ്പിൽ ഭാസിയുടെയും, ജി ദേവരാജന്റെയും, ഓ.എൻ.വി കുറിപ്പിന്റെയെല്ലാം നയം.ദേവരാജൻ മാഷും ഓ.എൻ.വിയും സഹപാഠികൾ ആയിരുന്നു.വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ ദേവരാജൻ തന്റെ സർഗ്ഗാത്മകത ജനകീയ സംഗീതത്തിനായി സമർപ്പിച്ചു.അദ്ദേഹത്തിന്റെ സമകാലികനായ ഓ.എൻ.വി.കുറുപ്പും വിദ്യാഭ്യാസ കാലത്തിൽ ഉടനീളം ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫ് -ൽ സജീവ പ്രവർത്തകനായിരുന്നു. ഓ.എൻ.വിയായിരുന്നു ആദ്യകാല നാടകഗാനങ്ങളിലെ ദേവരാജന്റെ സംഗീതയാത്രയുടെ അകമ്പടിരചയിതാവ്.സഹവർത്യത്തിലൂടെ ഇരുവരും ചേർന്ന് മത്സരബുദ്ധിയോട് കൂടി മലയാള ലളിതസംഗീതത്തെ മുന്നോട്ട് കുതിപ്പിച്ചുകൊണ്ടിരുന്നത്.

കൊല്ലവർഷം 1955 തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഓ.എൻ.വി കുറുപ്പ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ കാലഘട്ടം. കോളേജ് കാലഘട്ടത്തിനുശേഷവും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അനുഭാവിയായി തുടർന്ന ഓ.എൻ.വി ക്ക് ഒരു സ്ഥിര അദ്ധ്യാപകവൃത്തിയിൽ ഏർപ്പെടാൻ ആ ഇടത് അനുഭാവം ഒരുപാട് തടസ്സങ്ങൾ നേരിടുകയും പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട്‌ പ്രതികൂലമാവുകയും ചെയ്തപ്പോൾ രാമകൃഷ്ണ റാവോ എന്ന കോൺഗ്രസ്‌ ഗവർണ്ണർ കേരളത്തിന്റെ ചുമതല ഏറ്റിരുന്ന നാളുകളിൽ അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ് എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി നിയമിക്കുന്നത്.അതോടൊപ്പം സ്നേഹപൂർവ്വമായ ഒരു ഉപദേശം കൂടെ ഉണ്ടായിരുന്നു.പ്രൊബേഷനറി പീരിയഡ് കഴിയുന്നവരെ ( ആ ഇരിപ്പിടത്തിൽ ഉറക്കുന്നവരെ ), വിപ്ലവപ്രസ്ഥാനത്തിന്റെ സഹയാത്ര ഒഴിവാക്കണം, വിപ്ലവഗീതങ്ങൾ എഴുതാതിരിക്കണം,സജീവമായി ആ സ്ഥാനങ്ങളിൽ സ്വയം പ്രതിഷ്ടിക്കാതിരിക്കണം.അതൊരു സ്നേഹപൂർണ്ണമായ നിർദേശമായിരുന്നു.അതിന്റെ പിന്നിലെ കരുതലിനെ മാനിക്കാതിരിക്കാനും വയ്യാതായി ഓ.എൻ.വിക്ക്.അപ്പോഴാണ് എ.ഐ.ടി.യൂ.സി-യുടെ 25ഞ്ചാമത് ദേശീയ സമ്മേളനം നടത്താനുള്ള വേദിയായി എറണാകുളം തിരഞ്ഞെടുക്കപ്പെട്ടത്.ആ വലിയ സമ്മേളനനഗരിയിൽ ഒരു അവതരണഗാനം വേണം.വിപ്ലവത്തിന്റെ വീറും വീര്യവും നിറഞ്ഞ ഒരു ഗാനം.ഏതാനും ഈരടികളുടെ ഒരു സംഗീതാവിഷ്കാരം. സ്വാഭാവികമായി അത് തയ്യാറാക്കേണ്ട ചുമതല ദേവരാജന്റെയും ഓ.എൻ.വിയുടേതുമാണ്. എന്നാൽ ആ ഘട്ടത്തിൽ ഓ.എൻ.വി അങ്ങനെയൊരു ഗാനം എഴുതുന്നത് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കും എന്നതിനാൽ, ആ സ്ഥാനത്തേക്ക് വേറെയൊരാളെ കണ്ടെത്തുക എന്നത് ഓ.എൻ.വിയുടെയും ദേവരാജൻ മാഷിന്റെയും ചുമതലയായി മാറി.

അതിനകം തന്നെ യുവവിപ്ലവകവിയും ഗാനരാചയിതവും എന്ന നിലയിൽ പ്രശസ്തനായ വയലാറിലേക്ക് ആ അന്വേഷണം നീണ്ടു.അങ്ങനെയാണ് ദേവരാജനെയും കൂട്ടി ഓ.എൻ.വി വയലാർ ഗ്രാമത്തിൽ എത്തുന്നതും രാഘവപറമ്പിലേക്ക് കടന്നുവരുന്നതും.അതൊരു ത്രിവേണി സംഗമം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു.രാവിരുട്ടിയെങ്കിലും അവർ ആ മുറ്റത്തെ പഞ്ചാരമണലിൽ കിടന്ന് നിലാവിനെ നോക്കി ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട് എന്ന് പിന്നീട് ദേവരാജൻ മാഷ് പറഞ്ഞിട്ടുമുണ്ട് ഓ.എൻ.വി അത് സാക്ഷി പെടുത്തിയിട്ടുമുണ്ട്.വയലാറിനെയും കൂട്ടിയാണ് ഇരുവരും എറണാകുളത്തേക്ക് പിറ്റേന്ന് മടങ്ങീത്.

ഇന്ന് ഷീമാട്ടിയുടെ കാർ പാർക്കിംഗ് ഏരിയയായി രൂപാന്തരപ്പെട്ട കച്ചേരിപ്പടി ജംഗ്ഷനിലെ സ്ഥലത്ത് അന്ന് ഒരു മദ്രാസ് കഫെ എന്ന ഒരു ലോഡ്ജ് ഉണ്ടായിരുന്നു. അതിന്റെ താഴ്ത്തെ നിലയിലായിരുന്നു ഓ.എൻ.വി താമസിച്ചിരുന്നത്. അവിടെ ഇരുവരെയും ഇരുത്തിട്ട് ഓ.എൻ.വി കോളേജിൽ പോയി വൈകുന്നേരം തിരീകേ വന്നപ്പോൾ വയലാർ ആ ഗാനം രചിച്ചിരുന്നു, ദേവരാജൻ സംഗീതവും ചിട്ടപ്പെടുത്തിരുന്നു.ആ ഗാനമാണ് പിന്നീട് മലയാളക്കര നെഞ്ചിലേറ്റിയ വിപ്ലവഗാനമായി മാറിയ "ബലികുടിരങ്ങളെ" എന്ന് ആരംഭിക്കുന്നു ആ സംഘഗാനം.ആ ഗാനം ആദ്യമായി ആലാപിച്ചു കേട്ടതോ ഓ.എൻ.വിയും.കെ.പി.എ.സി യുടെ പേരിൽ പിന്നീട് നാം ആ ഗാനം കേട്ടറിഞ്ഞുവെങ്കിലും, അത് 1857ലെ ആദ്യ സ്വാതന്ത്ര്യ സമരമെന്ന് നമ്മൾ കണക്കാക്കുന്ന ഷിപ്പായി ലഹള എന്ന് പേരിട്ട് ബ്രിട്ടൻ അവഹേളിച്ച ആ സമരത്തിന്റെ 100റാം വാർഷികത്തോട് അനുബന്ധിച്ചു അന്നത്തെ പ്രസിഡന്റ്‌ ശ്രീ രാജേന്ദ്ര പ്രസാദ് പങ്കെടുത്ത പരുപാടിയിൽ ആണ് ആദ്യമായി ഈ ഗാനം ആലപിച്ചതെന്ന് പിന്നീട് ചരിത്രത്തിൽ തിരുത്തലുകൾ നടന്നുവെങ്കിലും. ഈ സംഘഗാനം ആദ്യമായി രചിച്ചതും ഈണം നല്കപ്പെടുന്നതും ആലപിച്ചതുമെല്ലാം എ.ഐ.ടി.യൂ.സി യുടെ ആ സമ്മേളന നഗരിക്കുവേണ്ടിയായിരുന്നു എന്നതും ഒരു തർക്കങ്ങൾക്കും വഴിവെക്കാത്ത വാസ്തവമാണ്.

ഗാനത്തിന് നേതൃത്വം കൊടുക്കുന്ന പുരുഷശബ്ദം പിന്നീട് നാം കേട്ടത് കെ.എസ് ജോർജിന്റെതാണെങ്കിലും ആദ്യവേദികളിൽ അത് ആലാപിച്ചത് മേരി കാഹാനി ബേബി എന്ന് അറിയപ്പെട്ടിരുന്ന കോട്ടയത്തെ ഒരു പ്രമുഖനായ ഗായകനായിരുന്നു.അദ്ദേഹം ജോസ് പ്രകാശ് എന്ന പേരിൽ പിന്നീട് അഭിനയരംഗത്തേക്ക് കടന്നു വരുകയും ആദ്യകാല ചിത്രങ്ങളിൽ ഗാനലാപനം തുടരുകയും ചെയ്തത് ചരിത്രം.പിന്നീട് അഭിനയരംഗത്തേക്ക് ശ്രദ്ധയൂന്നി ആ വഴിക്ക് തിരിഞ്ഞു അദ്ദേഹം.ജോസ് പ്രകാശ് നയിക്കുന്ന ഒരു ഗായകസംഘമാണ് ആ ഗാനം ആദ്യമായി വേദിയിൽ അവതരിപ്പിച്ചത്.

ബലികുടിരങ്ങളെ എന്ന് ആരംഭിക്കുന്ന ആ വിപ്ലവസംഘഗാനത്തിന്റെ പിന്നാമ്പുറകഥകളാണിതെല്ലാം.

®️സ്വാലിഹ് അഫ്രിദി

ബിരുദവിദ്യാർത്ഥി,
AISF എറണാകുളം ജില്ലാ കമ്മിറ്റി അംഗം.

AISF Aluva Lcആലുവ മണ്ഡലം സെക്രട്ടറി സ.സ്വാലിഹ് അഫ്രിദിയുടെ നേതൃത്വത്തിൽ ആലുവ ടൗണിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മണ്ഡലം കമ...
10/06/2021

AISF Aluva Lc

ആലുവ മണ്ഡലം സെക്രട്ടറി സ.സ്വാലിഹ് അഫ്രിദിയുടെ നേതൃത്വത്തിൽ ആലുവ ടൗണിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം സ. യാസർ അരാഫത്, LC സെക്രട്ടറി സ. അന്റെൻ മെന്റിസ് എന്നിവർ പങ്കെടുക്കുത്തു.

05/06/2021

വളരെ അഭിമാനത്തോടെയാണ് 2019ലെ സംസ്ഥാന സർക്കാരിന്റെ ഈ മാധ്യമ പുരസ്‌കാര വാർത്ത ഞങ്ങൾ അറിയുന്നത്......

അന്ന് ഒരു ജൂലൈ 16റാം തിയതി ആയിരുന്നു.വൈപ്പിൻ ഗവണ്മെന്റ് കോളേജിലെ മൂന്നാമത്തെ ബാച്ചിന്റെ പ്രവേശനദിവസമായിരുന്നു അത്. ആ വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് ഒരു സ്വീകരണം നൽകാൻ AISF VGC യൂണിറ്റ് തീരുമാനിച്ചു. നവാഗതർക്ക് അല്പം മധുരവും കുറച്ചു സമ്മാനങ്ങളുമായാണ് ഞങ്ങൾ അവിടെയെത്തിത്.ആ ക്യാമ്പയിനുശേഷം നവാഗതരുമായി സംവദിക്കാൻ തൊട്ടടുത്ത ദിവസമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.ഒരു ബുധനാഴ്ച്ച ദിവസമായിരുന്നു അത്, തലേദിവസം തീരുമാനിച്ചത് അനുസരിച്ചു സഖാവ് അഫ്രിദിയും, വിഷ്ണുവും ഞാനും ക്യാമ്പസ്സിൽ എത്തി. ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികളെ കാണാൻ ഞങ്ങൾ ആ ക്ലാസ്സിലേക്ക് എത്തിയതും തൊട്ട് പിന്നാലെ SFIക്കാരും ക്ലാസ്സ്‌ മുറിയിലേക്ക് പ്രവേശിച്ചു. തുടർന്ന് "നീയൊന്നും ഇവിടെ ഒരു പാർട്ടിയും ഉണ്ടാക്കില്ല" എന്ന് ആക്രോഷിച്ചുകൊണ്ട് അവർ ഞങ്ങളെ ആക്രമിച്ചു. ക്യാമ്പസ്സിൽ നിന്ന് റോഡിലേക്ക് വലിച്ചിഴച്ചു... അവരുടെ കൂട്ടമായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഞങ്ങളെ പ്രാദേശിക പാർട്ടി സഖാക്കൾ ചേർന്ന് ഞാറക്കൽ ഗവണ്മെന്റ് ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി.അപ്പോഴേക്കും പാർട്ടി സെക്രട്ടറി ശിവദാസൻ മാഷും, കെ എസ് ജയദീപും, ഡയസ്റ്റസ് കോമത്തും എല്ലാം അവിടെ എത്തിയിരുന്നു. തുടർന്ന് വിവരം അറിഞ്ഞ് അന്നത്തെ AISF ജില്ലാ സെക്രട്ടറി അസലഫ് പാറേക്കാടനും, സി എ ഫയാസ്, ജയരാജ്‌,സൗമ്യ തുടങ്ങിയ നിരവധി സഖാക്കളും ഞങ്ങളെ കാണാനെത്തി. അതേസമയം ഞങ്ങളെ കൊല്ലുമെന്ന് ഭീക്ഷണി ഉയർത്തികൊണ്ട് നിരവധി സാമൂഹ്യവിരുദ്ധരും, നാട്ടിലെ പ്രധാനപ്പെട്ട ചില മയക്കുമരന്നു മാഫിയസംഘനേതാക്കന്മാരും അവിടെ എത്തി.DYFIയുടെ പ്രാദേശിക നേതാക്കന്മാർ ആണ് എന്നായിരുന്നു ഈക്കൂട്ടരുടെ അവകാശവാദം. ഞങ്ങളെ കാണാനെത്തിയ പാർട്ടി സഖാക്കളെയും ആക്രമിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. വൈകിട്ട് 7മണിയോടെ CPI ജില്ലാ സെക്രട്ടറി സഖാവ് പി രാജുവും ഞങ്ങളെ സന്ദർശിക്കാനെത്തി. സംഭവം നടന്നിട്ട് 7മണിക്കൂറോളും പിന്നിട്ടിട്ടും ഞാറക്കൽ സ്റ്റേഷനിൽ നിന്നും ആരും മൊഴി എടുക്കാൻ എത്തിയിരുന്നില്ല. തുടർന്ന് രാജു സഖാവിന്റെ ഇടപെടലിലൂടെ കമ്മിഷണർ ഓഫീസിൽ നീന്ന് ഉദ്യോഗസ്ഥർ അവിടെ മൊഴി എടുക്കാനായി എത്തി.എന്നാൽ ഈസമയം ആശുപത്രിയിക്ക് പുറത്ത് തടിച്ചുകൂടിയ സാമൂഹ്യവിരുദ്ധർ ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നിൽ അവരുടെ ഇരുചക്രവാഹനങ്ങൾ മാർഗ്ഗതടസമായി കൊണ്ടുവച്ചു. ജില്ലാ സെക്രട്ടറിയുടെ വാഹനം ആശുപത്രി വളപ്പിൽ നിന്ന് പുറത്ത് കടക്കാൻ അനുവദിക്കില്ല എന്നായിരുന്നു അവരുടെ സമീപനം. അത് പാർട്ടി സഖാക്കൾ ചോദ്യം ചെയ്യാൻ ശ്രമിച്ചതും അവിടെ ഒരു സംഘർഷ സാഹചര്യത്തിൽ എത്തിയതും സംഭവ സ്ഥലത്തു കൃത്യം സമയത്ത് എത്തിയ ഞാറക്കൽ CI മുരളിയുടെ നാടകമായിരുന്നു ആ രാത്രിയിൽ അരങ്ങേറിയത്.സാമൂഹ്യവിരുദ്ധരുടെ പക്ഷം ചേർന്നുള്ള CIയുടെ നീക്കങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് പിറ്റേദിവസം നടക്കാനിരുന്ന പാലാരിവട്ടം പാലത്തിന്റെ അഴിമതിക്കെതിരെ ആരഞ്ഞുകൊണ്ട് LDF നടത്താനിരുന്ന സമരത്തിൽ നിന്ന് CPI ജില്ലാ കൌൺസിൽ വിട്ടുനിന്നതോടെ സംഭവം മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് എത്തി.

ജൂലൈ 23നാം തിയതി ഞാറക്കൽ CI മുരളിയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് CPI ജില്ലാ കൌൺസിൽ നടത്തിയ സമരം നടന്നത്. കൊച്ചി DIG ഓഫീസിലേക്ക് പാർട്ടി നയിച്ച സമരത്തിൽ ആയിരക്കണക്കിന് സഖാക്കൾ അണിനിരന്നു. സമരം ഉൽഘടനത്തിനുശേഷം പോലീസ് തീർത്ത ബാരിക്കേഡുകൾ സഖാക്കൾ മറച്ചിട്ടതിനെ തുടർന്ന് പോലീസ് നടത്തിയ നരനായാട്ടിൽ ജില്ലാ സെക്രട്ടറി പി രാജു, മുൻ എംഎൽഎ എൽദോ എബ്രഹാം, അസിസ്റ്റന്റ് സെക്രട്ടറി കെ എൻ. സുഗതൻ, ടിസി. സഞ്ജിത്, അസലഫ് പാറേക്കാടൻ തുടങ്ങിയവർക്ക് ഗുരുതര പരിക്കും നിരവധി സഖാക്കൾ ധാരാളം പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഖാവ് എൽദോയുടെ ഇടത് കൈയുടെ മുട്ടിന് പൊട്ടൽ ഏറ്റപ്പോൾ,പോലീസുകാർ തങ്ങൾ അത് ചെയ്തട്ടില്ല എന്നായി. ആ നിഷേധം അവർ ജില്ലാ കളക്ടറുടെ മുന്നിലും ആവർത്തിച്ചു.SI വിപിൻദാസ് എംഎൽഎക്കെതിരെ ലാത്തിചാർജ് നടത്തുന്ന ചിത്രം ഇതിനോടകം മാധ്യമങ്ങളിലും, നവമാധ്യമങ്ങളിലെല്ലാം പ്രചരിച്ചിരുന്നു. എറണാകുളത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും ആ ചിത്രങ്ങളിലൂടെ സംഭവം വിശദീകരിച്ചു. SI വിപിൻദാസ് സഖാവ് എൽദോയെ ആക്രമിക്കുന്ന ആ ഒരു ചിത്രം സംഭവത്തിലെ സത്യാവസ്ഥ ലോകത്തോട് വിളിച്ചോതി. ദൃക്‌സാക്ഷികളുടെ മൊഴികളൊന്നും ഒരു തെളിവായി അവതരിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചില്ല.

സംസ്ഥാനത്തെ ഒട്ടുമിക്ക പത്രമാധ്യമങ്ങളും സംഭവസ്ഥലത്തുനിന്ന് ദൃശ്യങ്ങൾ പകർത്തിയെങ്കിലും സഖാവ് എൽദോയെ ആക്രമിക്കുന്ന ചിത്രം പകർത്താൻ കഴിഞ്ഞില്ല എന്നിടത്താണ് ആ ചിത്രത്തിന്റെ പ്രസക്തി.പോലീസിന്റെ ജലഭീരങ്കിക്കും ലാത്തിചാർജിനും ഇടയിലൂടെ ഈ ചിത്രം പകർത്തിയതോ...ജനയുഗം കൊച്ചി എഡിഷൻ ചീഫ് ഫോട്ടോഗ്രാഫർ വിഎൻ. കൃഷ്ണപ്രകാശും...അത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കും പ്രവർത്തകർക്കും ഏറെ അഭിമാനത്തോടെ ഓർക്കാൻ സാധിക്കുന്ന ഒന്നാണ്. ഇന്ന് ഈ സംഭവങ്ങൾ ഞാൻ ഓർത്തെടുക്കുന്നതും മറ്റൊരു അഭിമാനനേട്ടം ശ്രീ വിഎൻ. കൃഷ്ണപ്രകാശ് കൈവരിച്ചപ്പോളാണ്.2019ലെ സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം പകർത്തിയ സമരം എന്ന ആ ചിത്രം അവാർഡിന് അർഹമായി... അതെ അർഹതക്കുള്ള അംഗീകാരമാണ്... അദ്ദേഹത്തിന്റെ ഈ നേട്ടത്തിൽ നമുക്ക് അഭിമാനിക്കാം... ശ്രീ വിഎൻ പ്രകാശിന് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നതിനോടൊപ്പം സഖാവ് എൽദോ എബ്രഹമിന്റെ ഒരു പ്രതികരണം ഞാനിവിടെ ആവർത്തിക്കട്ടെ...

"സി.പി.ഐ.യുടെ വ്യക്തിത്വത്തെ ആര് ചോദ്യം ചെയ്താലും ഞങ്ങൾ നേരിടും. ഞങ്ങളുടെ ചരിത്രം സമരങ്ങളുടേതാണ്.
പൂർവ്വികർ കാണിച്ച് നൽകിയ വഴിയെ സഞ്ചരിക്കും. ലാത്തിയും ,ഗ്രനേഡും, തോക്കും ഞങ്ങൾ ധാരാളം കണ്ടിട്ടുണ്ട്. ഭയന്ന് ഓടുക ഞങ്ങളുടെ ശീലമല്ല.ശരിക്ക് വേണ്ടിയുള്ളേ പോരാട്ടം ഇനിയും ഞങ്ങൾ തുടരും."

ഈ വാക്കുകളെ ഞങ്ങൾ അന്ന് നെഞ്ചിലേറ്റിയത്കൊണ്ടാവാം പിന്നീട് പലവട്ടം അക്രമരാഷ്ട്രീയത്തിന്റെ വക്താക്കൾ ഞങ്ങളെ വളഞ്ഞിട്ടാക്രമിച്ചപ്പോഴും ഞങ്ങൾ തളർന്നില്ല...ചെങ്കൊടി താഴ്ത്തിയതുമില്ല...
ഈ കലാലയത്തിൽ ഞങ്ങൾ നേരിട്ട ഒരു ഭീഷണിയെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അഭിമാനപ്രശ്നമായി കണ്ടുകൊണ്ട് പാർട്ടിയും നേതൃത്വവും നയിച്ച ഈ സമരം വൈപ്പിൻ കോളേജിലെ സംഘടനയുടെ വളർച്ചയെ എത്രത്തോളം സ്വാധീനം ചെലുത്തി എന്നത് വിലയിരുത്തിയാൽ ഇന്ന് കലാലയത്തിൽ നാം കൈവരിച്ച സംഘടനശേഷി അതിന്റെ തെളിവാണ്...

ഇന്ന് ഈ സംസ്ഥാന പുരസ്‌കാരത്തിന്റെ നിറവിൽ ഏറെ ആവേശത്തോടെയാണ് ഞാനിത് എഴുതുന്നത്. കോഴ്സിന്റെ ഭാഗമായ ജേർണലിസം ഇന്റേൺഷിപ്പിന് ജനയുഗം കൊച്ചി ബ്യൂറോയിൽ എത്തുമ്പോഴാണ് കൃഷ്ണപ്രകാശേട്ടനെ ആദ്യമായി പരിചയപെടുന്നത്. ഇന്ന് VGC യൂണിറ്റ് കമ്മിറ്റിയുടെ പേരിൽ അഭിനന്ദനങ്ങൾ അറിയിക്കാൻ സാധിച്ചതിൽ അഭിമാനം.....

അഭിനന്ദനങ്ങൾ കൃഷ്ണപ്രകാശേട്ടാ❤️

ആന്റണി ടോംസൺ, ബി.എ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർത്ഥി, വൈപ്പിൻ ഗവണ്മെന്റ് കോളേജ് (AISF വൈപ്പിൻ മണ്ഡലം പ്രസിഡന്റ്‌ ).

28/05/2021

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിക്ഷേത പരുപാടിയിൽ ഞങ്ങളും.....

❤️AISF ആലുവ മണ്ഡലം കമ്മിറ്റി 🚩

25/05/2021

AISF ആലുവ ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും....✊🚩
27/03/2021

AISF ആലുവ ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും....✊🚩

ആലുവ ലോക്കൽ കൺവെൻഷൻ 27/3/2021 ഉച്ച തിരിഞ്ഞു 3മണിക്ക് ആലുവ അച്യുതമേനോൻ സെന്ററിൽ സ. കെ ജെ. ഡൊമിനിക് നഗറിൽ നടന്നു. മണ്ഡലം ക...
27/03/2021

ആലുവ ലോക്കൽ കൺവെൻഷൻ 27/3/2021 ഉച്ച തിരിഞ്ഞു 3മണിക്ക് ആലുവ അച്യുതമേനോൻ സെന്ററിൽ സ. കെ ജെ. ഡൊമിനിക് നഗറിൽ നടന്നു. മണ്ഡലം കമ്മിറ്റി അംഗം സ. വിബിൻ മുരുഗൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഐഎസ്എഫ് ജില്ലാ എക്സ്ക്യൂട്ടീവ് അംഗം സ. സി എ. ഫയാസ് ഉൽഘടനം നിർവഹിച്ചു.കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മണ്ഡലം സെക്രട്ടറി സ. എ ഷംസുദ്ധീൻ,അബ്ദുൾ കരീം,അഡ്വ. ഇസ്മായിൽ പുഴുത്തറ, ജെയ്സൺ തോമസ്, സ്വാലിഹ് അഫ്രിദി, അലെൻ ജോൺസൺ, മുഹമ്മദ്‌ ജമീൽ എൻ എസ് എന്നിവർ സംസാരിച്ചു. തിരഞ്ഞെടുത്ത കമ്മിറ്റി :അകിബ് കമാലുദ്ധീൻ ( പ്രസിഡന്റ്‌ ), മുഹമ്മദ്‌ സിനാൻ (വൈസ് പ്രസിഡന്റ്‌ ), അന്റെൻ മെന്റിസ് ( സെക്രട്ടറി ), വിബിൻ മുരുഗൻ ( ജോയിന്റ് സെക്രട്ടറി ), ലെനിൻ തങ്കച്ചൻ, അനന്തകൃഷ്ണ കെ, നിഖിൽ ജെയ്സൺ, അമ്പാടി രവി,മഹേഷ്‌ മധു.

AISF ആലുവ ലോക്കൽ കൺവെൻഷൻ
27/03/2021

AISF ആലുവ ലോക്കൽ കൺവെൻഷൻ

23/03/2021
27/10/2020

❤️ ചുവപ്പണിഞ്ഞു വയലാർ 🚩
💘

Address

Aluva Ernakulam Road
Alwaye
683101

Website

Alerts

Be the first to know and let us send you an email when AISF Aluva Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share