CPI M Arattupuzha north LC Mangalam branch 1

CPI M Arattupuzha north LC Mangalam branch 1 സിപിഐഎം ആറാട്ടുപുഴ വടക്ക് ലോക്കൽ കമ്മറ്റിയുടെ കിഴിലുള്ള മംഗലം ബ്രാഞ്ച് 1 ന്റെ ഫേസ് ബുക്ക്‌ പേജ്.

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ ഇതുവരെ 190 പേർക്ക് വയറിളക്കരോഗം സ്ഥിരീകരിച്ചു. ഒന്നാം വാർഡിൽ 8 പേർക്ക് രോഗ ബാധയുണ്ട്.രോഗം ഭേ...
30/05/2026

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ
ഇതുവരെ 190 പേർക്ക് വയറിളക്കരോഗം സ്ഥിരീകരിച്ചു. ഒന്നാം വാർഡിൽ 8 പേർക്ക് രോഗ ബാധയുണ്ട്.

രോഗം ഭേദമായതിന് ശേഷം 14 ദിവസം വരെ ആ വ്യക്തിയിൽ നിന്നും രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട്.

രോഗം ഭേദമായതിന് ശേഷവും ആ വ്യക്തി ഉപയോഗിച്ച പാത്രങ്ങൾ, ഗ്ലാസുകൾ, ടോയ്ലറ്റുകൾ, എന്നിവ ഓരോ പ്രാവശ്യവും സോപ്പ് ഉപയോഗിച്ച് കഴുകിയല്ലാതെ മറ്റൊരു വ്യക്തി ഉപയോഗിച്ചാൽ രോഗബാധയ്ക്കുള്ള സാധ്യത നിലനിൽക്കും. ആയതിനാൽ
അതീവ ജാഗ്രത വേണം. കോവിഡ് കാലത്തെ ക്വാറന്റീൻ ഏവർക്കും ഓർമ്മയിൽ ഉണ്ടാകും. സമാനമായ Quarantine വാസം രോഗം ഭേദമായ വ്യക്തിയും കുടുംബവും ഇക്കാര്യത്തിലും 14 ദിവസം പാലിക്കാൻ സ്വമേധയാ തയ്യാറാകണം.

ശക്തമായ ബോധവൽക്കരണം ഇക്കാര്യത്തിൽ ഉണ്ടാകണം. മിക്കവാർഡുകളിലും പൊതുജനാരോഗ്യപ്രവർത്തകരും
ആശപ്രവർത്തകരും, ഹരിതകർമ്മസേന പ്രവർത്തകരും മാത്രമാണ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുള്ളൂ.

പ്രാദേശികമായ ബോധവൽക്കരണ പരിപാടികളിലും പ്രതിരോധ പ്രവർത്തനങ്ങളിലും
സന്നദ്ധപ്രവർത്തനം നടത്താൻ പൊതുജനങ്ങളും സമയലഭ്യതക്ക് അനുസൃതമായി രംഗത്ത് ഇറങ്ങേണ്ടതുണ്ട്.

പഞ്ചായത്ത് അധികൃതരുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ താറുമാറായതും, വാട്ടർ അതോറിറ്റിയുടെ സർവ്വീസ് പൈപ്പ് ലൈനുകൾ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താതെ പോയതും രോഗപ്പകർച്ചയ്ക്ക് കാരണം ആയിട്ടുണ്ട്. സർക്കാർ തലത്തിലെ ഇത്തരം കെടുകാര്യസ്ഥതയ്ക്ക് എതിരെ ശക്തമായ പ്രതിഷേധവും അധികൃതരുടെ കണ്ണുതുറപ്പിക്കുന്ന വിധമുള്ള ഇടപെടലുകളും ഉണ്ടാകണം.

ദുരന്തങ്ങളെയും മഹാമാരികളെയും ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ച നമ്മുടെ മഹത്തായചരിത്രം ഈ സന്ദർഭത്തിലും നമുക്ക് വഴികാട്ടിയായി മുന്നിലുണ്ട്.

സഖാക്കളെ, ബഹുജനങ്ങളെ..സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവും പതിനാറാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയൻ്റെ ...
27/05/2026

സഖാക്കളെ, ബഹുജനങ്ങളെ..

സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവും പതിനാറാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയൻ്റെ കണ്ണൂരിലെ കുടുംബ വീട്ടിലും തിരുവനന്തപുരത്തെ വാടകവീട്ടിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED) ഇന്ന് രാവിലെ മുതൽ ആരംഭിച്ച റെയ്ഡുകൾ ഇപ്പോഴും തുടരുകയാണ്. സഖാവിൻ്റെ മകളുടെ കമ്പനിയിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നു എന്ന കെട്ടിച്ചമച്ച കഥയാണ് റെയ്ഡുകളുടെ കാരണമായി ED അധികൃതർ അറിയിക്കുന്നത്. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സ. പി. എ. മുഹമ്മദ് റിയാസിൻ്റെ വീട്ടിലും റെയ്ഡ് തുടരുകയാണ്. തീർത്തും രാഷ്ട്രീയപ്രേരിതമായ ഇത്തരം നടപടികൾക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

മോദി സർക്കാരിൻ്റെ 12 വർഷ ഭരണകാലത്ത് ഇതുവരെ ആറായിരത്തോളം പേർക്ക് എതിരെ ED കേസുകൾ എടുക്കുകയും ജാമ്യം പോലും തടഞ്ഞ്, ഡൽഹി മുഖ്യമന്ത്രിയെ പോലും തടങ്കലിൽ വെയ്ക്കുകയും ചെയ്തത് നാമെല്ലാം അറിഞ്ഞതായിരുന്നല്ലോ? മാസങ്ങളുടെ നീണ്ട ജയിൽവാസത്തിനു ശേഷം,
പ്രതികളെന്ന് ED ആരോപിച്ച മുഴുവൻ വ്യക്തികളും പരമോന്നതകോടതിയിൽ നിന്നും ജാമ്യം നേടി പുറത്തുവന്നു.
കോടതികളുടെ അതിരൂക്ഷമായ വിമർശനം ആയിരുന്നു എല്ലാ ജാമ്യ ഉത്തരവുകളിലും ED യ്ക്ക് എതിരെ ഉണ്ടായിരുന്നത്. തെളിവുകളുടെ കണിക പോലും ഇല്ലാതെ രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന ആരോപണങ്ങളെ മാത്രം അടിസ്ഥാനമാക്കി കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് എതിരെ ആയിരുന്നു പരമോന്നത കോടതിയുടെ അതിരൂക്ഷ വിമർശനം.

ആറായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്ത ED യ്ക്ക് കേവലം 50നോട് അടുത്ത കേസുകളിൽ മാത്രമാണ് പ്രതികളെ PMLA കോടതികളിൽ നിന്നും കുറ്റക്കാരായി കണ്ടെത്തിക്കൊണ്ട് ശിക്ഷവാങ്ങി കൊടുക്കാൻ സാധിച്ചിട്ടുള്ളത്. ഇങ്ങനെ ശിക്ഷവിധിച്ച ചുരുങ്ങിയ അവസരങ്ങളിൽ പോലും അപ്പീൽ കോടതികൾ പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

അതായത്, ED എടുക്കുന്ന കേസുകളിൽ കേവലം 0.1% ല് താഴെമാത്രമാണ് കൺവിക്ഷൻ റേറ്റ്. അത് പോലും അപ്പീൽ കോടതികളിൽ പരാജയപ്പെടുകയും ചെയ്യുന്നു. തീർത്തും രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തി ഭരണാധികാരത്തെ ദുരുപയോഗം ചെയ്യുന്നതാണ് മോദി സർക്കാരിനെ സംബന്ധിച്ച് ED അന്വേഷണം എന്നത്. അതിൻ്റെ ഉത്തമമായ ഉദാഹരണമാണ്, ആറായിരത്തോളം വ്യക്തികൾക്ക് എതിരെ കേസുകൾ എടുത്തിട്ട് കേവലം 53 കേസുകളിൽ മാത്രം കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചതും അതിൽ 50നോട് അടുത്ത സംഖ്യകളിൽ മാത്രം ശിക്ഷിക്കാൻ സാധിച്ചിട്ടുള്ളതും. (അറുപതോളം കേസുകളിൽ, പ്രതികൾ എല്ലാവരും ബിജെപി യിൽ ചേർന്നതിനു ശേഷം, കേസുമായി മുന്നോട്ട് പോകുന്നില്ല എന്ന് കാണിച്ച് കോടതികളിൽ ED, ക്ലോസർ റിപ്പോർട്ടുകൾ സമർപ്പിച്ച്, നിരുപാധികം കേസുകളിൽ നിന്നും വിമുക്തരാക്കിയിട്ടുമുണ്ട്.)

രാഷ്ട്രീയ എതിരാളികൾക്ക് നേരെ ED കേസുകൾ എടുത്ത് പ്രതികാര രാഷ്ട്രീയം പയറ്റുന്ന സംഘപരിവാറുകാർക്ക് ചൂട്ട് തെളിയിച്ച് കൊടുക്കുന്ന ഉത്തരവാദിത്തമാണ് കേരളത്തിലെ UDF ഭരണകൂടം ചെയ്ത് വരുന്നത്.

അങ്ങേയറ്റം അപലപനീയമായ ഈ നടപടികൾക്ക് എതിരെ അതിശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുകയാണ് ഇടതുപക്ഷം. ഇന്ന് വൈകിട്ട് (27/05/2026) ആറ് മണിക്ക് ആറാട്ടുപുഴ പത്തിശ്ശേരിമുക്കിൽ നിന്നും പ്രതിഷേധ സൂചകമായി പന്തംകൊളുത്തി പ്രകടനം ആറാട്ടുപുഴ ബസ് സ്റ്റാൻഡിലേക്ക് സംഘടിപ്പിക്കുന്നു. എല്ലാ പാർട്ടി അംഗങ്ങളും അനുഭാവികളും ജനാധിപത്യവിശ്വാസികളായ ബഹുജനങ്ങളും പ്രതിഷേധപരിപാടികളിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.



CPI M ആറാട്ടുപുഴ വടക്ക് Lc Sunilkumar Uthaman Viswabharan Madavan Syam Jason Geetha Sidharthan Anu Chandran Sujith R Mangalam Smitharajesh Smitharajesh Amal Jyothi

20/05/2026

Theertha V S എഴുതുന്നു..

സതീശന്റെ 'പൂക്കി' clip ഉം പിണറായി വിജയന്റെ 'കടക്കു പുറത്ത്' clip ഉം compare ചെയ്തു 'ചിരിക്കുന്ന CM' നെ കിട്ടി എന്നു പറഞ്ഞുള്ള reel അയച്ചു തന്ന സുഹൃത്തിനു തിരികെ സതീശൻ മാധ്യമങ്ങളോട് കയർക്കുന്ന reel അയച്ചു കൊടുത്തു..

തിരികെ കിട്ടിയ മറുപടി,
"മനുഷ്യനല്ലേ അങ്ങിനൊക്കെ ഉണ്ടാകും" എന്നാണ്.

അപ്പൊ പിണറായി വിജയൻ മനുഷ്യൻ അല്ലെ?സതീശനു 'മനുഷ്യർ ആയാൽ ചിലപ്പോ ഒക്കെ കൈ വിട്ടു പോകും' എന്ന consideration ആകാം എങ്കിൽ എന്തുകൊണ്ട് അതെ consideration അന്ന് 75+ വയസ്സുണ്ടായിരുന്ന, അസുഖങ്ങൾ അലട്ടിയിരുന്ന ഒരാൾക്ക്‌ കിട്ടിയില്ല?

എന്തുകൊണ്ട് ആ ഒരു ഒറ്റ clip അത്രയധികം ആഘോഷിക്കപെടുകയും സതീശൻ പല തവണ മോശമായി പെരുമാറുന്ന video clips ഒന്നും അധികം ആരും കാണാതെയും, media ചർച്ച ചെയ്യപ്പെടാതെയും പോയി..?

ചർച്ച ആകണം എങ്കിൽ മാധ്യമ പ്രവർത്തകരോട് ഉള്ള രണ്ട് പേരുടെയും മോശം പെരുമാറ്റങ്ങളും ചർച്ച ആകേണ്ടതല്ലേ?

പെട്ടെന്ന് ഒരാൾ സാധാരണ മനുഷ്യനും മറ്റെയാൾ ക്രൂരനും ആകുന്നത് എങ്ങിനെ ആണ്?

സതീശന്റെ വന്ദേ മാതരം related പോസ്റ്റ്‌ ഇട്ടപ്പോ മറ്റൊരു congress കാരൻ (or bjp?) സുഹൃത്ത്‌ വർഗീയവാദി എന്നാണ് എന്നെ വിളിച്ചത്... മാത്രമല്ല ശശികലയെ പോലുള്ളവർ VD യെ support ചെയ്യുന്നതിൽ എന്താണ് പ്രശ്നം എന്നും?..ചുമ്മാതല്ല ഇന്ത്യ bjp നക്കിയത്..

മതേതര കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് വർഗീയ പരമായ, ന്യൂനപക്ഷ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാം, പറയാം,ഇതുവരെ ഇല്ലാതെ ഇരുന്ന ജാതി വരെ കുത്തി തിരുകി പേര് പറയാം.. പക്ഷെ അതു ചൂണ്ടി കാണിച്ചാൽ വർഗീയവാദി ആകും..ജാതി വാദി ആകും...മറിച്ചു പിണറായി വിജയന്റെ ഏതെങ്കിലും അത്തരം സമീപനങ്ങളുടെ കാര്യം വന്നപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി സങ്കി ആയെ എന്നും..
ശരി നിങ്ങൾ പിണറായി വിജയനെയും അദ്ദേഹത്തിന്റെ നിലപാടുകളെയും കർക്കശ്യത്തെയും party യെയും ഒക്കെ വിമർശിച്ചു കൊള്ളൂ... ഒക്കെ ഞങ്ങൾ നന്നാവാൻ വേണ്ടിയുള്ള നിങ്ങളുടെ കരുതൽ ആണല്ലോ..സിപിഎം ലുള്ളവർ തന്നെ cpm നെ വിമർശിക്കുന്നുമുണ്ട്.. നിങ്ങൾ congress കാർ അതിനെ കളിയാക്കുന്നുണ്ടല്ലോ..?

പക്ഷെ ചോദ്യം,
അതെന്തുകൊണ്ടാണ് VD ആകുമ്പോൾ കഥ മാറുന്നത്?
ചെയ്തതു ശരിയായില്ല എന്ന് പോലും നിങ്ങൾക്കു പറയാൻ സാധിക്കാത്തത് എന്താണ്?

ജാതിയ്ക്കു എതിരെ പറയുന്ന, വർഗീയമായി ഒരു ചെറുവിരൽ അനങ്ങിയാൽ പോലും പ്രതികരിക്കുന്ന പലരും ഒരക്ഷരം പോലും മിണ്ടാത്തത്!

മറിച്ചു അതിനെ illogical ആയ രീതികളിൽ ന്യായീകരിക്കുന്നത് എന്തിനാണ്?
തിരിച്ചു ഉത്തരം പോലും പറയാതെ Whataboutaryകൾ മാത്രം മറുപടി ആകുന്നത്?
അതു നിങ്ങളുടെ അടിമത്തം അല്ലെ?അതിലെവിടെയാണ് ജനാധിപത്യം ഉള്ളത്?

എന്തുകൊണ്ടാണ് ഈ രണ്ടു നീതി?

https://www.facebook.com/share/p/1GFgMUZAW6/

മേയ് 19സഖാവ് ഇ. കെ. നായനാർ സ്മൃതിദിനം.
18/05/2026

മേയ് 19

സഖാവ് ഇ. കെ. നായനാർ സ്മൃതിദിനം.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,കേരള സർക്കാർ_ അറിയിപ്പ്.അമീബിക് മസ്‌തിഷ്‌ക ജ്വരം,ജാഗ്രത വേണം!!!'നെഗ്ഗെറിയഫൗലേറി' എന്ന അമീബയാണ...
06/05/2026

ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
കേരള സർക്കാർ_ അറിയിപ്പ്.

അമീബിക് മസ്‌തിഷ്‌ക ജ്വരം,
ജാഗ്രത വേണം!!!

'നെഗ്ഗെറിയഫൗലേറി' എന്ന അമീബയാണ് ഈ രോഗത്തിന് കാരണമായ രോഗാണു. വെള്ളത്തിലുള്ള ബാക്‌ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന ഇവ നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ധാരാളമായുണ്ട്.

അമീബ ശരീരത്തിൽ പ്രവേശിച്ച്
കഴിഞ്ഞ് 5 മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നു. സാധാരണ മസ്‌തിഷ്‌കജ്വരത്തിൻ്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കിൽ രോഗം മൂർഛിക്കുകയും രോഗലക്ഷണങ്ങൾ തീവ്രമാകുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ
1. പനി,
2. തലവേദന,
3. ഓക്കാനം, ഛർദ്ദി,
4. ബോധം നഷ്‌ടപ്പെടുക,
5. കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് / വേദന, നടുവേദന
എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന്
1. അപസ്‌മാരം,
2. ബോധക്ഷയം,
3. പരസ്‌പരബന്ധം ഇല്ലാതെ സംസാരിക്കുക
തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

ആരംഭത്തിൽ തന്നെ ഡോക്‌ടറെ കണ്ട് ചികിത്സ എടുക്കുകയും, മരുന്ന് കഴിച്ചിട്ടും മാറാത്ത പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടങ്കിൽ കൂടുതൽ വിദഗ്ദ്ധ ചികിത്സ തേടുകയും വേണം.

ഈ ലക്ഷണങ്ങൾ ഉള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ, വെള്ളം മുക്കിൽ കയറാൻ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ഡോക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്തണം.

തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് എന്ന ആവരണത്തെ അമീബ ആക്രമിക്കുകയും തലച്ചോറിൽ നീർവീക്കം ഉണ്ടാക്കുകയും ചെയ്യും. മുക്കിൽ നിന്നും നേരിട്ട് തലച്ചോറിലേക്കുപോകുന്ന നാഡികൾ വഴിയാണ് അമീബ തലച്ചോറിൽ എത്തുന്നത്. തലച്ചോറിലെ ചില രാസവസ്‌തുക്കൾ വളരെ വേഗം ഭക്ഷണമാക്കുന്നതിനാൽ "തലച്ചോർതീനിഅമീബകൾ" എന്നും ഇവ അറിയപ്പെടുന്നു.

ആയതിനാൽ, വൃത്തിയില്ലാത്ത കുളങ്ങൾ / ജലാശയങ്ങൾ, പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ്പൂളുകൾ എന്നിവയിൽ കുളിക്കുകയോ, നീന്തുകയോ, മുഖം കഴുകുകയോ ചെയ്യരുത്.

നീന്തുമ്പോൾ വെള്ളം മുക്കിലൂടെ അകത്ത് കടക്കാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കണം. നോസ് പ്ലഗുകൾ ഉപയോഗിക്കുകയോ, വെള്ളം മുക്കിലേക്ക് കടക്കാത്ത രീതിയിൽ തല ഉയർത്തിപ്പിടിക്കുകയോ ചെയ്യുക.

മെഡിക്കൽ ഓഫീസർ
കുടുംബാരോഗ്യ കേന്ദ്രം, ആറാട്ടുപുഴ

ഒരു അപകടത്തിലെ മരണങ്ങൾ പോലും വ്യാജ ചിത്രങ്ങളിലൂടെയും നരേറ്റീവിലൂടെയും സെൻസേഷണലാക്കി ഉപയോഗിക്കുക എന്നത് ഒരു മോശം സമൂഹത്തി...
02/05/2026

ഒരു അപകടത്തിലെ മരണങ്ങൾ പോലും വ്യാജ ചിത്രങ്ങളിലൂടെയും നരേറ്റീവിലൂടെയും സെൻസേഷണലാക്കി ഉപയോഗിക്കുക എന്നത് ഒരു മോശം സമൂഹത്തിൻ്റെ ലക്ഷണമാണ്.

ബർഗി ഡാം ബോട്ടപകടത്തിൽ, "ലൈഫ് ജാക്കറ്റുമായി കുഞ്ഞിനെ ചേർത്ത് പിടിച്ച് കിടക്കുന്ന അമ്മയുടെ ജഡം" എന്ന വിധം പ്രചരിപ്പിക്കുന്നത് AI ജനറേറ്റഡ് ആയ ഭാവനാ ചിത്രം മാത്രമാണ്.

ബിജെപി ഐടി സെല്ലിന്റെ ശക്തിയുടെ ഉദാഹരണം ആണ് ഈ ചിത്രം. ശരിയാണ് അതിലൊരു വൈകാരികത ഉണ്ട്. പക്ഷേ ആ വൈകാരികതയിൽ അവർ യഥാർത്ഥ പ്രശ്നങ്ങളെ മുക്കി കളഞ്ഞു.

മധ്യപ്രദേശ് ബിജെപി സർക്കാരിന്റെ സമ്പൂർണ്ണ പരാജയമാണ് കുട്ടികൾ ഉൾപ്പെടുന്ന 9 മരണങ്ങളും 4 പേരെ ഇതേവരെ കണ്ടെത്താനാവാത്തതും.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ അതിശക്തമായ കാറ്റിനെ സംബന്ധിച്ച മുന്നറിയിപ്പ് യഥാസമയം ഡിപ്പാർട്ട്മെന്റ് ചാനൽ വഴി താഴേക്ക് എത്തിയിരുന്നില്ല.
അവർ യാത്ര ചെയ്ത ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് മാത്രമല്ല ജീവനക്കാർ ഉൾപ്പെടെ 23 പേർ കയറേണ്ട ബോട്ടിൽ ഉണ്ടായിരുന്നത് 41 പേർ. അവിടെ യാതൊരു വിധ സുരക്ഷ പരിശോധനകൾ ഉണ്ടായിരുന്നില്ല.

ബോട്ടിംഗ് നടക്കുന്ന സ്ഥലത്ത് കൃത്യമായ പോലീസ് സംവിധാനമോ ഗാർഡിന്റെ സാന്നിധ്യമോ ഉണ്ടായിരുന്നില്ല. ബോട്ടിൽ വെള്ളം കയറിയ ശേഷം മാത്രമാണ് ഓരോരുത്തർക്കും ലൈഫ് ജാക്കറ്റുകൾ നൽകി തുടങ്ങിയതെന്ന് സിസിടിവി വീഡിയോയിൽ വ്യക്തം. മാത്രവുമല്ല കുട്ടികൾക്കുള്ള ജാക്കറ്റ് ബോട്ടിൽ ഇല്ലായിരുന്നു.

ലൈഫ് ജാക്കറ്റ് ഇട്ടവർ തന്നെ മരണപ്പെട്ടത് അതിന്റെ ക്വാളിറ്റി സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.( കാർഗിൽ യുദ്ധകാലത്ത് മരണപ്പെട്ട സൈനികരുടെ ജഡങ്ങൾ ജീർണ്ണിക്കാതെ വീടുകളിൽ എത്തിക്കുവാൻ ഉതകുന്ന ശവപ്പെട്ടികൾ വാങ്ങുന്നതിൽ കോഴവാങ്ങിയവരാണ് ഭീകരജനതാപാർട്ടിക്കാർ)

അപകടം നടന്നക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് കരയിലേക്ക് അറിയിപ്പ് ലഭിച്ചിട്ടും ബോട്ട് പൂർണ്ണമായും മുങ്ങി 30 മിനിറ്റ് ശേഷമാണ് ആദ്യത്തെ പോലീസ് വണ്ടി പോലും അവിടെ എത്തിയത്.
ഫയർ ആൻഡ് റെസ്ക്യൂ ഉൾപ്പെടെ ഉള്ളവർ എത്താൻ പിന്നെയും വൈകി.

അങ്ങനെ ബിജെപി സർക്കാറിന്റെ സമ്പൂർണ്ണ പരാജയം ചർച്ച ചെയ്യേണ്ട സ്ഥലത്താണ് ഒരു ചിത്രം മാത്രം കാണിച്ച് വൈകാരികത ഇളക്കി വിട്ട് ബിജെപി ഐടി സെല്ല് ശ്രദ്ധ തിരിച്ച് വിട്ടത്.

ഇതേ തന്ത്രമാണ് ജയ് ശ്രീറാം വിളിയിലൂടെയും തൃശൂല രാഷ്ട്രീയത്തിലൂടെയും അവർ ഇവിടെ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നതും.

സർവ്വരാജ്യത്തൊഴിലാളികളെ, സംഘടിക്കുവിൻ!അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുത...
30/04/2026

സർവ്വരാജ്യത്തൊഴിലാളികളെ, സംഘടിക്കുവിൻ!

അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനം.
ലോകമെങ്ങുമുള്ള അധ്വാനിക്കുകയും ഭാരം ചുമക്കുകയും കഷ്‌ട‌‌‌പ്പെടുകയും ചെയ്യുന്നവരുടെ ദിനമാണിത്.

ഒരു ദിവസം എട്ടുമണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം എന്ന അവകാശം നേടിയെടുക്കാൻ, ചിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്യുകയും രക്തസാക്ഷികളാവുകയും ചെയ്‌തതിന്റെ ഉജ്ജ്വല സ്മരണയിലാണ് മേയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി (മെയ്ദിനം) ആചരിക്കുന്നത്.

വിവിധ ഭൂഖണ്ഡങ്ങളിൽ, രാജ്യങ്ങളിൽ, വിവിധ കാലങ്ങളിൽ, എണ്ണമറ്റ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും.
അവ ഇനിയും പൂർണമായിട്ടില്ല. ആഹാരം, വിദ്യാഭ്യാസം, പാർപ്പിടം, ശുദ്ധജലം, ശുദ്ധവായു എന്നിവയ്ക്കും സ്വതന്ത്രചിന്തയ്ക്കും അഭിപ്രായപ്രകടനത്തിനും അഭിരുചികൾക്കനുസരിച്ച് വളരാനുള്ള അവസരങ്ങൾക്കും, എല്ലാ വിഭാഗീയതയിൽ നിന്നുമുള്ള മോചനത്തിനും,
അങ്ങനെയങ്ങനെ അനിഷേധ്യങ്ങളായ മനുഷ്യാവകാശങ്ങൾ ഇനിയും നിറവേറാത്ത സ്വപ്നങ്ങളാണ്.

ആ സ്വപ്‌നങ്ങൾ സൂക്ഷിക്കുന്നവർക്കും അവയ്ക്കായി പൊരുതുന്നവർക്കും മെയ്ദിനം ആവേശം പകരും.

ഏവർക്കും വിശ്വസാഹോദര്യത്തിലൂന്നിയ മെയ്ദിനാശംസകൾ!

സിപിഐ(എം) ആലപ്പുഴ മുൻ ജില്ലാസെക്രട്ടേറിയറ്റ്അംഗം സഖാവ് എം. സുരേന്ദ്രൻഅന്തരിച്ചു.സഖാവിന്ആദരാഞ്‌ജലികൾ🌹🌹🌹🌹
29/04/2026

സിപിഐ(എം)
ആലപ്പുഴ മുൻ ജില്ലാസെക്രട്ടേറിയറ്റ്
അംഗം
സഖാവ് എം. സുരേന്ദ്രൻ
അന്തരിച്ചു.

സഖാവിന്
ആദരാഞ്‌ജലികൾ🌹🌹🌹🌹

*"ആകാശാത്‌ പതിതം തോയം യഥാ ഗച്ഛതി  സാഗരം                                                                                 ...
22/04/2026

*"ആകാശാത്‌ പതിതം തോയം
യഥാ ഗച്ഛതി സാഗരം സര്‍വദേവ നമസ്കാരം
കേശവം പ്രതി ഗച്ഛതി.''
അർഥം: ആകാശത്തില്‍ നിന്നു പതിക്കുന്ന ജലം എങ്ങനെയാണോ പല വഴികളിലൂടെ ഒഴുകി സമുദ്രത്തില്‍ എത്തിച്ചേരുന്നത്, അതുപോലെയാണ് ഏതു ദൈവത്തിനുള്ള നമസ്‌കാരവും കേശവനിൽത്തന്നെ ( കൃഷ്‌ണനിൽ ) എത്തിച്ചേരുന്നത്.
സംസ്കൃതത്തിലെ ഒരു സുഭാഷിതമാണിത്.
ഭാരതീയ ദർശനങ്ങളുടെ കാമ്പാണിതെന്നു പോലും പറയാം
ഈ ശ്ലോകം മനസിൽ കണ്ടുകൊണ്ടായിരിക്കാം ഗാന്ധിജി ഒരുപക്ഷേ ഈശ്വർ അള്ളാ തേരേ നാം എന്നു പാടിയതും.
ഇത്ര മഹത്തായ സംസ്കാരം മുന്നിലുള്ളപ്പോഴാണ് ചിലർ വിഭാഗീയതയുമായി ഇറങ്ങിയിരിക്കുന്നത്.*

https://www.facebook.com/share/p/1CbXjJXrGt/

നാട്ടിലെ ക്ഷേത്രഭരണ സമിതികളിൽ വിശ്വാസികൾ എന്ന പട്ടമണിഞ്ഞ് കടന്നുകൂടാൻ ശ്രമിക്കുന്ന സകല വർഗ്ഗീയവിഷജന്തുക്കളെയും, നാടിനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഏവരും, തിരിച്ചറിഞ്ഞ് അകറ്റി നിർത്തുക.

നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് സംഘപരിവാറിന് സഹിക്കുന്നില്ല. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനായി ആസൂത്രിതമായുള്ള ശ്രമമാണ് അവർ നടത്തുന്നത്. ബിരിയാണി ചേരുവ പായസത്തിൽ ആരെങ്കിലും ഇടുമോ എന്നതാണ് ഒരു സംഘപരിവാർ നേതാവിന്റെ ആത്മഗതം. ശ്രീ നാരായണ ഗുരുവിന്റെ നാട്ടിലാണ് ഇത്തരം വിഷലിപ്തമായ പ്രസ്താവനകൾ. കെപിഎസിയുടെ നാടകങ്ങളും സാംബശിവന്റെ കഥാപ്രസംഗങ്ങളുമെല്ലാം കൊണ്ടാടിക്കൊണ്ടിരുന്ന ക്ഷേത്രോത്സവങ്ങളിൽ ഇന്നിപ്പോൾ അലോഷി ഒരു വിപ്ലവഗാനം പാടിയാൽ കോടതിയിൽപ്പോലും എതിർ പരാമർശനം ഉണ്ടാക്കുന്ന അന്തരീക്ഷമാണ്.

കേരളം ഇന്നും ഇത്തരം അപരവിദ്വേഷ ശക്തികൾക്ക് കീഴടങ്ങിയിട്ടില്ലായെന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടി സംഘടിപ്പിച്ച വേമ്പിൻകുളങ്ങര ക്ഷേത്രം ഭാരവാഹികളുടെ പ്രസ്താവന:

“വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം നട്ടാശ്ശേരി.

വിഷയം :- നന്ദഗോവിന്ദം ഭജൻസ് 2026 ഏപ്രിൽ 14 പ്രോഗ്രാം ആയി ബന്ധപ്പെട്ട്-

ഈ സാഹചര്യത്തിൽ ഒരു കാര്യം പറയാതിരിക്കാൻ വയ്യ അതും പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ചാകുമ്പോൾ. നന്ദഗോവിന്ദം ഭജൻസ് കഴിഞ്ഞ പതിനാലാം തീയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു, ക്ഷേത്ര പുനർനിർമാണം നടക്കുന്നതു കൊണ്ടും അതിന് ഒരു പ്രചാരണമെന്ന് രീതിയിൽ നന്ദഗോവിന്ദം ഭജൻസ് ഫ്രീ ആയിട്ട് ക്ഷേത്രത്തിനു വേണ്ടി നടത്തിയ പ്രോഗ്രാമാണ്. അത് കുറച്ചു പേർ വളരെയധികം വിവാദത്തിൽ എത്തിച്ചിരിക്കുകയാണ്.

ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത് ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതിൽക്കെട്ടിനകത്തല്ല അതിനുള്ളിൽ സ്ഥലമില്ലാതിരുന്നത് കൊണ്ട് വെളിയിൽ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത് തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്.

നന്ദഗോവിന്ദത്തിൻ്റെ സ്വന്തം തട്ടകം, അവർ വളർന്നത് ഇവിടെ നിന്നാണ്, നവീൻ LKG മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്, പഠിപ്പിച്ചത് എല്ലാ വിഭാഗത്തിലുമുള്ള ടീച്ചർമാരുമുണ്ട് അതിനാൽത്തന്നെ പ്രോഗ്രാം കേൾക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസ്സോടു കൂടിയാണ്പ്രോഗ്രാം കൺട്രോൾ ചെയ്തത് ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതിമതഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേൾക്കുകയും ചെയ്തു.

ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട് ഇവിടത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരിയിൽ തിരി തെളിയുന്നതും എല്ലാം വർഷവും നടക്കുന്നതാണ് അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോൾ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു അപ്പോൾ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല.

ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദ്ദപരമായി ജീവിക്കുന്നവരാണ് അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട്നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത് എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ.

എന്ന്,
കൺവീനർ”

ഇതാണ് “യഥാർത്ഥ കേരള സ്റ്റോറി”.

Address

Arattupuzha
Alappuzha

Website

Alerts

Be the first to know and let us send you an email when CPI M Arattupuzha north LC Mangalam branch 1 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share