31/03/2024
ഓണ്‍ലൈന്‍ ബിസിനസ്സ് തട്ടിപ്പ് പ്രതികൾ വെണ്മണി പോലീസിന്റെ പിടിയിൽ.......
40% ലാഭം ഉണ്ടാകുന്ന ട്രേഡിങ്ങ് ബിസിനസ്സ് ഓണ്‍ലൈനിലൂടെ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചെറിയനാട് വില്ലേജിൽ ഇടമുറിയിൽ കളയ്ക്കാട്ട് നന്ദനം വീട്ടിൽ ഹരികുമാരൻ നായർ മകൻ നവീൻ കുമാറിൽ നിന്നും 5,50,000/- രൂപയോളം തട്ടിയെടുത്ത കേസ്സിലെ പ്രതികളായ പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ പരുതൂർ വില്ലേജിൽ പരുതൂർ പഞ്ചായത്ത് 3 ാം വാർഡിൽ പൊറ്റമ്മൽ വീട്ടിൽ രാമൻ മകൻ 26 വയസുള്ള രാഹുൽ.പി, എറണാകുളം ജില്ലയിൽ കണിയന്നൂർ താലൂക്കിൽ തൃക്കാക്കര നോർത്ത് വില്ലേജിൽ വടകോട് പീ.ഓ യിൽ കങ്ങരപ്പടി ദേശത്ത് നാറാണത്ത് വീട്ടിൽ മോഹനൻ മകൻ 40 വയസുള്ള ഷിമോദ്.കെ.എം, തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ കാറളം വില്ലേജിൽ താണിശ്ശേരി പീ.ഓ യിൽ കിഴുത്താണി ദേശത്ത് കൈപ്പള്ളി വീട്ടിൽ ശ്രീനിവാസൻ മകൻ 33 വയസുള്ള ഹരിപ്രസാദ്, തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ പോട്ടാ വില്ലേജിൽ പോട്ടാ പീ.ഓ യിൽ അലവിസെന്റർ ദേശത്ത് കൈതാരത്ത് വീട്ടിൽ ജോയി മകൻ 28 വയസുള്ള ആൻജോ ജോയി എന്നിവരാണ് എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നായി വെണ്മണി പോലീസിന്റെ പിടിയിലായത്. വളരെ അപൂർവ്വമായി മാത്രം പ്രതികൾ പിടിയിലാകുന്ന ഓണ്‍ലൈൻ തട്ടിപ്പ് കേസ്സിലെ പ്രതികളെയാണ് വെണ്മണി പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിലൂടെ കണ്ടെത്തി പിടികൂടിയത്. ഇത്തരം കേസ്സുകളിൽ ശരിയായ പ്രതികളിലേക്ക് എത്തുന്നതിന് യാതൊരു തെളിവും ചിലപ്പോൾ സാദ്ധ്യമാകാതെ വരുന്ന സാഹചര്യമുണ്ടാകാറുണ്ടെന്ന് അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. കാരണം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയും മറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തും ആയിരിക്കാം ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് എന്നതിനാൽ ശരിയായ പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും മറ്റും സാധിയ്ക്കാതെ വരാറുണ്ട്. പ്രതികൾ കലൂർ ആക്സിസ് ബാങ്കിന്റെ ശാഖയിൽ നിന്നും പണം പിൻവലിച്ചതായി അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്. ഈ കേസ്സിൽ 1 ാം പ്രതിയുടെ അക്കൗണ്ട് വാടകയ്ക്കെടുത്ത് പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത തുക മറ്റ് പ്രതികൾ 1 ാം പ്രതിയുടെ വാടക അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പുസംഘങ്ങൾ ഇത്തരത്തിൽ കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് അതിലേക്ക് പണം നിക്ഷേപിപ്പിച്ചതിനുശേഷം തുക പിൻവലിക്കുന്ന രീതിയിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശ്രീമതി. ചൈത്രാ തെരേസാ ജോണിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡി.വൈ.എസ്,പി ശ്രീ. രാജേഷ്.കെ.എൻ, ആലപ്പുഴ ഡി.സി.ആർ.ബി ഡി.വൈ.എസ്,പി ശ്രീ. കെ.എൽ.സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ വെണ്മണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ശ്രീ. നസീർ.എ, സബ്ബ് ഇൻസ്പെക്ടർ ശ്രീ. ദിജേഷ്.കെ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ശ്രീ, വിവേക്.വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ.പത്മരാജൻ.പി, ശ്രീ. ഗോപകുമാർ.ജി, സിവിൽ പോലീസ് ഓഫീസർ ശ്രീ. ആകാശ്.ജി.കൃഷ്ണൻ എന്നിവരങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.