07/11/2025
ഉത്തർപ്രദേശിലെ ലക്നൗവിൽ ദളിത് വിഭാഗത്തിൽപ്പെട്ട കർഷക തൊഴിലാളിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ മനുഷ്യത്വരഹിതമായ നടപടിയെ ശക്തമായി അപലപിക്കുന്നു.
കൂലി ചോദിച്ചതിന് ഹോസില പ്രസാദ് എന്ന യുവാവിനെ ലക്നൗവിൽ ആക്രമിച്ച് കൊലപ്പെടുത്തിയത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, അന്തസ്സ്, ജീവിക്കാനുള്ള അവകാശം എന്നിവയുടെ നഗ്നമായ ലംഘനമാണ്. പട്ടികജാതി/വർഗ്ഗ അതിക്രമം തടയൽ നിയമം ഈ കേസിൽ കർശനമായി നടപ്പിലാക്കണം.
രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്ന ജാതീയമായ വിവേചനങ്ങളുടെയും സാമൂഹിക ഉച്ചനീചത്വങ്ങളുടെയും ദയനീയമായ ചിത്രമാണ് ഈ സംഭവം.
കണക്കുകൾ പ്രകാരം രാജ്യത്ത് ദളിതർക്ക് എതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന സംസ്ഥാനം ഉത്തർപ്രദേശ് ആണ്.സാമൂഹിക നീതി ഉറപ്പാക്കുന്നതിൽ യുപിയിലെ ബി ജെ പി ഭരണകൂടം തുടർച്ചയായി പരാജയപ്പെടുകയാണ്.