18/01/2026
നടേശന്റെ അഴിമതിയിൽ, എസ്എൻഡിപി യോഗം ആസ്ഥാനം ജപ്തി ചെയ്ത കാര്യം അറിയാമോ...❓❓❓
പിന്നോക്ക വിഭാഗ കോർപ്പറേഷൻ എസ്എൻഡിപി യോഗത്തെ കരിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് അറിഞ്ഞോ..❓❓❓
ഈഴവ സമുദായത്തിലെ പാവപ്പെട്ട സ്ത്രീകളെ സാമ്പത്തികമായി ഉയർത്തി എടുക്കുന്നതിന് കേരളസംസ്ഥാന പിന്നോക്ക വിഭാഗ കോർപ്പറേഷൻ എന്ന സർക്കാർ സ്ഥാപനം മൂന്ന് ശതമാനം പലിശയ്ക്ക് 15.89 കോടി രൂപ എസ്എൻഡിപി യോഗത്തിന് നൽകി....
പിന്നോക്ക കോർപ്പറേഷനിലെ ഫണ്ട് വിനിയോഗത്തെപ്പറ്റി പരിശോധിച്ച C.A.G എസ്എൻഡിപി യോഗം പിന്നോക്ക കോർപറേഷനിൽ ഹാജരാക്കിയ സ്ത്രീകളുടെ സംഘങ്ങളും രേഖകളും വ്യാജമാണെന്ന് കണ്ടെത്തി.
അതിനെക്കുറിച്ച് റിപ്പോർട്ട് പുറത്തുവന്നപ്പോൾ പിന്നോക്ക കോർപ്പറേഷനും അന്വേഷണം നടത്തി. അങ്ങനെ കൂടുതൽ തട്ടിപ്പ് പുറത്തുവന്നു.
പല ജില്ലകളിൽ നിന്നും സംഘങ്ങളുടെ മിനിട്സ് ഹാജരാക്കിയാണ് നടേശൻ പണം വാങ്ങിയത്.
ഇതെല്ലാം രണ്ടു മൂന്ന് പേരുടെ കൈയ്യക്ഷരം ആയിരുന്നു എന്ന് പരിശോധനയിൽ കണ്ടെത്തി. എന്നുവച്ചാൽ വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങര വീട്ടിലിരുന്ന് അദ്ദേഹത്തിന്റെ ജോലിക്കാരെ കൊണ്ട് എഴുതി ഉണ്ടാക്കിയ വ്യാജ സംഘങ്ങൾ ആയിരുന്നു അതെല്ലാം.
ഇതിൽ പറഞ്ഞിരിക്കുന്ന പേരും അഡ്രസ്സും ഭൂരിഭാഗവും വ്യാജമായിരുന്നു.
ഇതിനെ തുടർന്ന് ഉണ്ടായ പരാതിയിലും കേസിലും ആണ് സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തിയപ്പോൾ ഇത് വൻ തട്ടിപ്പായിരുന്നു എന്ന് കണ്ടുപിടിച്ചത്.
അങ്ങനെ കോടതിയുടെ നിർദ്ദേശത്താൽ 124 കേസ് വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കി രജിസ്റ്റർ ചെയ്തു. ഈ കേസിൽ മെല്ലെപ്പോക്ക് ഉണ്ടായപ്പോൾ കേരള ഹൈക്കോടതി ഇടപെട്ട് സ്പെഷ്യൽ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തി . അവർ കൊടുത്ത റിപ്പോർട്ടിൽ ഇത് വൻ തട്ടിപ്പ് ആയിരുന്നു എന്നും വെള്ളാപ്പള്ളി നടേശന് പ്രതിയാക്കി പല ജില്ലകളിലായി 124 FIR രജിസ്റ്റർ ചെയ്തു , അതിൽ അന്വേഷണം പൂർത്തിയായ 21 കേസിൽ കുറ്റപത്രം തയ്യാറാക്കി സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് നൽകിയിരിക്കുകയാണ്.
വെള്ളാപ്പള്ളി നടേശൻ പിണറായിയുടെ കോടാലി ആയതിനാൽ വിജിലൻസ് ഡയറക്ടറുടെ അനുമതി വൈകുകയാണ്.
നിർഭാഗ്യവശാൽ ഈ കേസ് അന്വേഷണം നടത്തിയ എസ്പി ശശിധരനെയാണ് ഇപ്പോൾ ശബരിമല കേസിന്റെ അന്വേഷണ ചുമതല ഹൈക്കോടതി നൽകിയിരിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ തിരക്കിൽ ആയതുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ തൽക്കാലം രക്ഷപ്പെട്ടു നിൽക്കുന്നത്.
പിന്നോക്ക കോർപ്പറേഷൻ ഫണ്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വ്യാജ രേഖ ചമച്ച്
കൈക്കലാക്കുകയും അത് തിരിച്ചടയ്ക്കാത്തതിനാലും ആണ് എസ്എൻഡിപി യോഗം ആസ്ഥാനം പിന്നോക്ക കോർപ്പറേഷൻ ജപ്തി ചെയ്തതും കരിമ്പട്ടികയിൽപ്പെടുത്തിയതും.
ഇതിൽ വേറൊരു ദോഷവും കൂടി ഉണ്ടായി, ഇതിനുശേഷം പിന്നോക്ക കോർപ്പറേഷൻ നൽകിയ 120 ഓളം കോടി രൂപയിൽ ഒരു രൂപ പോലും എസ്എൻഡിപി യോഗത്തിന് നൽകിയിട്ടില്ല, ഈഴവ സമുദായത്തിലെ സ്ത്രീകൾക്ക് കിട്ടിയിട്ടുമില്ല.
( കഷ്ടം എന്നിട്ട് വർഗീയത പറഞ്ഞു ഈഴവരെ ഉദ്ധരിക്കാൻ നടക്കുന്നു...)
ഇങ്ങനെയുള്ള തട്ടിപ്പ് കേസുകളിൽ നിന്നും രക്ഷപെടാനുള്ള തന്ത്രമാണ് പുതിയ കൂട്ടുകെട്ട്.
ഈഴവ സമുദായത്തിലെ പാവപ്പെട്ട സ്ത്രീകളെ കൊള്ളയടിച്ച നടേശനെ പിന്തുണയ്ക്കുന്ന CJP മുന്നണിയെ ഈ സമുദായം തെരഞ്ഞെടുപ്പിൽ നിലംപരിശാക്കും......😡😡😡