15/03/2026
കീഴ്‌വാണ്ട കല്ലംപൊറ്റ ശിവശക്തി ക്ഷേത്ര പണ്ടാരവകകളുടെ മൂലസ്ഥാനത്ത് മഹാദേവന്റെ വാസുകി നാഗം സ്വയംഭൂ ശക്തിയായി കുടികൊള്ളുന്ന കാവാണ്, കീഴ്‌വാണ്ട കാവ്മൂല ശ്രീ നാഗയക്ഷയമ്മ നാഗർകാവ്.
ഏകദേശം 250 വർഷങ്ങൾക്ക് മുൻപ് കാവിലെ ആചാര ആരാധന വിധിമുറകൾ നിന്നു പോകേണ്ട സാഹചര്യത്താൽ. കാവും കുളവും ആൽത്തറകളും വസ്തുവകകളും വിഗ്രഹങ്ങളും കാടുപിടിച്ച് പ്രകൃതിയിൽ മൂടപ്പെട്ടു കിടന്നു.
50 വർഷങ്ങൾക്ക് മുൻപ് കീഴ്‌വാണ്ട ശിവക്ഷേത്ര ജീർണ്ണോദ്ധാരണത്തിന്റെ ഭാഗമായി ഉപദേവതാ നാഗപ്രതിഷ്ഠയോടനുബന്ധിച്ച്. കാവ്മൂല സ്ഥാനത്ത് നിലംപൊത്തി കിടന്നിരുന്ന നാഗയക്ഷിയമ്മയുടെ വിഗ്രഹം എടുത്ത് കൊണ്ടുപോയി ശിവക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയുണ്ടായി.
എന്നാൽ ആ പ്രതിഷ്ഠ വിധികൾക്ക് പതിറ്റാണ്ടുകൾക്കിപ്പുറം. സ്വയംഭൂ ശക്തി ചൈതന്യങ്ങൾ അധിവസിക്കുന്ന ഭൂമിയിൽ നിന്നും വിഗ്രഹങ്ങൾക്ക് മാത്രമേ സ്ഥാന ചലനം സംഭവിക്കൂ എന്നും മൂലസ്ഥാനത്ത് കുടികൊള്ളുന്ന വാസുകിയാകുന്ന നാഗയക്ഷിയമ്മ ആ മണ്ണിൽ തന്നെ കൂടിയിരിക്കുന്നു എന്ന് അമ്മ തന്നെ വെളിച്ചപ്പെട്ട് പലകുറി മക്കളെ അറിയിക്കുകയുണ്ടായി.
തുടർന്ന് കാവിൽ വിളക്ക് തെളിയിക്കുകയും, അഷ്ട്ടമംഗല ദേവപ്രശ്ന പരിഹാരക്രിയകൾ നടത്തുകയും. തുടർന്ന് എല്ലാ ആയില്ല്യമാസത്തിലും ആയില്ല്യ പൂജയും നടത്തി വന്നിരുന്നു. ഈ ആയില്ല്യ പൂജകൾ നടക്കുന്ന വേളയിൽ അമ്മ അനുഗ്രഹിച്ച് പൊങ്കാല കോരുകയും മക്കളോട് സംവദിച്ച്, മക്കളുടെ പ്രശ്‌ന പരിഹാര സാക്ഷാത്കാരം യാഥാർഥ്യമാക്കുകയും. ക്ഷേത്ര പുരോഗമന പാതയിൽ വ്യക്തമായ ആത്മപാതകൾ തുറന്നു തരുകയും ചെയ്തു.
തെക്കൻ തിരുവിതാംകൂറിലെ അരുളപ്പാടുകൾ നടത്തുന്ന ചിരപുരാതനമായ കാവാണ്. കീഴ്‌വാണ്ട കാവ്മൂല ശ്രീ നാഗയക്ഷിയമ്മ നാഗർകാവ്. ആത്മനിർവൃതിക്കും, രോഗശാന്തിക്കും, കുടുംബ ഐശ്വര്യത്തിനും, സമ്പൽസമൃദ്ധിക്കും, ആഗ്രഹ സാഫല്ല്യത്തിനും, സാമൂഹ്യ ക്ഷേമത്തിനും അരുളക്കാവിൽ രണ്ടര നൂറ്റാണ്ടുകൾക്ക് ശേഷം നടക്കുന്ന പുനഃപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായിക്കൊണ്ട്. അമ്മയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങുവാൻ മുഴുവൻ ഭക്തജനങ്ങളെയും. പുനഃപ്രതിഷ്ഠ നാളുകളിൽ ക്ഷേത്ര സന്നിധിയിലേക്ക് സഹസ്രം സവിനയം സ്വാഗതം ചെയ്യുന്നു.
കാവിലമ്മേ.. ശ്രീ നാഗയക്ഷിയമ്മേ ശരണം.. 🙏