NORKA Roots

NORKA Roots Norka-Roots is the field agency of the Department of Norka, Government Of Kerala. NORKA is the first department of its kind in India.

To ensure the welfare of the Non-Resident Keralites, redress their grievances, safeguard their rights, rehabilitation of the returned migrants and facilitate investments in the state, the Non-Keralite Affairs Department was set up by the Government of Kerala in 1996. Since then, NORKA has been playing a vital role in the lives of NRKs, supporting them in times of need and lending them a helping ha

nd in every possible means. NORKA ROOTS is a single window agency to fulfil the assurance the Government of Kerala gives to its expatriate community. It aimed at strengthening of relations between the NRKs and the Government of Kerala and the culmination of efforts to find solutions to problems faced by the NRK community.

02/09/2026

നേപ്പാൾ പ്രളയത്തിൽ നോർക്ക റൂട്സ് ഹെല്പ് ഡെസ്കിൽ സഹായത്തിനായി രജിസ്റ്റർ ചെയ്ത 52 പേരിൽ 44 പേർ നാട്ടിൽ തിരിച്ചെത്തി. ഒരാൾ സുരക്ഷിതനായി നേപ്പാളിൽ തുടരുന്നു . മറ്റൊരാൾ വെള്ളിയാഴ്ച(04.09.2026) നാട്ടിലെത്തും. നോർക്ക ഹെല്‍പ്പ് ഡെസ്‌കില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഇനി ആറു പേരുമായാണ് ഇതുവരെ ആശയവിനിമയം സാധ്യമാകാത്തത്. ഓസ്ട്രേലിയന്‍ പൗരന്മാരായ നാലു പേര്‍, ബ്രിട്ടീഷ് പൗരത്വമുളള ഒരാള്‍, ബന്ധുക്കള്‍ ഹെല്‍പ്പ് ഡെസ്കില്‍ രജിസ്റ്റര്‍ ചെയ്ത അമേരിക്കന്‍ പൗരത്വമുളള കൃഷ്ണകുമാര്‍ രാഘവന്‍ (59) എന്നിവരാണിവര്‍. കേരളത്തില്‍ കുടുംബവേരുകളുളളവരാണ് ഇവരെല്ലാം. പ്രളയസമയത്ത് ചൈന–നേപ്പാൾ അതിർത്തി മേഖലകളിലായിരുന്നു ഇവര്‍ എന്നാണ് വിവരം. ഇവരെ കണ്ടെത്താനുളള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം പ്രളയത്തിൽ മരിച്ച വിദേശികളുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ നേപ്പാൾ അധികൃതർ ലഭ്യമാക്കിയതായി കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതു പ്രകാരം നേപ്പാൾ പോലീസിന്റെ വെബ്‌സൈറ്റായ nepalpolice.gov.np -ൽ നൽകിയിരിക്കുന്ന ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും സാധിക്കുകയാണെങ്കിൽ മൃതദേഹങ്ങൾ കൈമാറുന്നതിനും നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികൾക്കായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികാരികളുമായുള്ള ഏകോപനം നിർവഹിക്കും. തിരിച്ചറിയാത്ത ധാരാളം മൃതദേഹങ്ങൾ താൽക്കാലികമായി സംസ്‌കരിച്ചിട്ടുണ്ട്. അത്തരം മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് അടുത്ത ബന്ധുക്കളുമായുള്ള ഡിഎൻഎ മാച്ചിംഗ് ആവശ്യമാണ്. നേപ്പാൾ സർക്കാർ ഡിഎൻഎ മാച്ചിംഗിന് സൗകര്യമൊരുക്കും. ഡിഎൻഎ പ്രൊഫൈലുകൾക്കായി അധികൃതർ മൃതദേഹങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. മാച്ചിംഗ് നടത്തുന്നതിനായി, മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് ഡിഎൻഎ പ്രൊഫൈലുകൾ [email protected] എന്ന ഇമെയിലിലേക്ക് അയക്കാം. കാണാതായ വിദേശികളുടെ അച്ഛൻ, അമ്മ, മകൻ അല്ലെങ്കിൽ മകൾ എന്നീ ഒന്നാം ഡിഗ്രി രക്തബന്ധമുള്ളവർ അവർ താമസിക്കുന്ന രാജ്യത്തെ ഒരു അംഗീകൃത ലബോറട്ടറിയിൽ ഡിഎൻഎ പരിശോധനനടത്തി പരിശോധന ഫലത്തിന്റെ സോഫ്റ്റ് കോപ്പി നേപ്പാൾ പോലീസിന്റെ ഔദ്യോഗിക ഇമെയിൽ വിലാസമായ [email protected] എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്. അല്ലെങ്കിൽ നേപ്പാൾ അധികൃതർ ആവശ്യപ്പെടുന്ന വിവരങ്ങൾക്കൊപ്പം രക്തസാമ്പിളുകൾ നൽകാം. അടുത്ത ബന്ധുക്കളുടെ ഡിഎൻഎ പ്രൊഫൈലുകളുടെ പകർപ്പ് [email protected] എന്ന ഇമെയിലിലേക്ക് അയച്ചാൽ ഇന്ത്യൻ എംബസിയുടെ സഹായവും ലഭിക്കും. ഡിഎൻഎ പ്രൊഫൈലിംഗുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നേപ്പാൾ പോലീസിന്റെ വെബ്‌സൈറ്റായ https://www.nepalpolice.gov.np/ -ലും അവരുടെ ഹെൽപ്പ്‌ലൈൻ നമ്പറായ +977 9841 6160 95 -ലും ലഭ്യമാണ്.കൂടുതൽ സഹായങ്ങൾക്ക് കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെ ഹെൽപ്പ്‌ലൈൻ നമ്പറുകളായ :+977 985 131 6807+977 970 910 7500+977 981 032 6117 എന്നിവയിലും ബന്ധപ്പെടാം. വാട്സാപ്പ് സൗകര്യവുമുണ്ട്. +977 9841616055 എന്ന മൊബൈൽ നമ്പറിൽ പോലീസുമായി ബന്ധപ്പെടാമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു . പ്രളയമുണ്ടായ വിവിധ പ്രദേശങ്ങളിൽ നിന്നായി 951-ലധികം മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു . ഏകദേശം 4200 ഓളം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ലന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു .

01/09/2026

പ്രളയത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിപ്പോയ കൈലാസ് മാനസസരോവര്‍ യാത്രാ സംഘത്തിലെ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23 അംഗ ഇന്ത്യൻ സംഘത്തിലെ എല്ലാവരും അവരവരുടെ നാട്ടിലെത്തി. മലയാളികൾ രണ്ടു സംഘമായി രണ്ടു ദിവസങ്ങളിലായാണ് നാട്ടിലെത്തിയത്. വിദേശ കാര്യ മന്ത്രാലയം, നേപ്പാളിലെയും ചൈനയിലെയും ഇന്ത്യൻ എംബസികൾ, കേരള മുഖ്യ മന്ത്രിയുടെ ഓഫീസ്, നോർക്ക റൂട്സ് എന്നിവരുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് ഇവരുടെ സുരക്ഷിത മടക്ക യാത്രയ്ക്ക് സഹായമായത്. നേപ്പാളില്‍ നിന്ന് മടങ്ങിയവരിൽ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടര്‍മാരുടെ സംഘവും ഉള്‍പ്പെടുന്നു. കാഠ്മണ്ഡുവിൽ നിന്നും വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലെത്തിയ സംഘത്തിലെ രണ്ടു പേര്‍ ഇന്‍ഡിഗോ വിമാനത്തില്‍ രാത്രി 11.30 ഓടെ തിരുവനന്തപുരത്തെത്തും. ഡോ. രേഖാ നായര്‍ ഒഴികെയുളള സംഘത്തിലെ മറ്റ് അംഗങ്ങള്‍ കേരളത്തില്‍ കുടുംബവേരുകളുള്ള ബ്രിട്ടീഷ് പൗരത്വമുളളവരാണ്. നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് നോർക്ക ഹെല്‍പ്പ് ഡെസ്‌കില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഇനി ആറു പേരുമായാണ് ഇതുവരെ ആശയവിനിമയം സാധ്യമാകാത്തത്. ഓസ്ട്രേലിയന്‍ പൗരന്മാരായ നാലു പേര്‍, ബ്രിട്ടീഷ് പൗരത്വമുളള ഒരാള്‍, അമേരിക്കന്‍ പൗരത്വമുളള കൃഷ്ണകുമാര്‍ രാഘവന്‍ (59) എന്നിവരാണിവര്‍. കേരളത്തില്‍ കുടുംബവേരുകളുളളവരാണ് ഇവരെല്ലാം. പ്രളയസമയത്ത് ചൈന–നേപ്പാൾ അതിർത്തി മേഖലകളിലായിരുന്നു ഇവര്‍ എന്നാണ് വിവരം. ഇവരെ കണ്ടെത്താനും ആശയവിനിമയത്തിനുമുളള ശ്രമങ്ങള്‍ തുടരുകയാണ്.

31/08/2026

നേപ്പാള്‍ പ്രളയം; 15 പേര്‍ കൂടി കേരളത്തിലേക്ക് യാത്ര തുടരുന്നു
ആറംഗ ഡോക്ടര്‍മാരുടെ സംഘം നാളെ ഡല്‍ഹിയിലെത്തും
ഇനി കണ്ടെത്താനുളള ആറു പേര്‍ക്കും വിദേശ പൗരത്വം

നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് നോർക്ക ഹെല്‍പ്പ് ഡെസ്‌കില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഇനി ആറു പേരുമായാണ് ഇതുവരെ ആശയവിനിമയം സാധ്യമാകാത്തത്. ഓസ്ട്രേലിയന്‍ പൗരന്മാരായ നാലു പേര്‍, ബ്രിട്ടീഷ് പൗരത്വമുളള ഒരാള്‍ കഴിഞ്ഞ ദിവസം ബന്ധുക്കള്‍ ഹെല്‍പ്പ് ഡെസ്കില്‍ രജിസ്റ്റര്‍ ചെയ്ത അമേരിക്കന്‍ പൗരത്വമുളള കൃഷ്ണകുമാര്‍ രാഘവന്‍ (59) എന്നിവരാണിവര്‍. കേരളത്തില്‍ കുടുംബവേരുകളുളളവരാണ് ഇവരെല്ലാം. പ്രളയസമയത്ത് ചൈന–നേപ്പാൾ അതിർത്തി മേഖലകളിലായിരുന്നു ഇവര്‍ എന്നാണ് വിവരം. ഇവരെ കണ്ടെത്താനും ആശയവിനിമയത്തിനുമുളള ശ്രമങ്ങള്‍ തുടരുകയാണ്. നേപ്പാളില്‍ നിന്ന് ഇന്ത്യയിലെത്തിയ 15 പേര്‍ കേരളത്തിലേക്കുള്ള യാത്രയിലാണ്. രണ്ടു പേര്‍ നേപ്പാളില്‍ സുരക്ഷിതരായി തുടരുന്നു. നാട്ടിലേക്ക് മടങ്ങിയെത്തിയവരില്‍ വിവിധ സംഘങ്ങളിലായും കുടുംബങ്ങളായും യാത്ര ചെയ്തിരുന്നവരും നോര്‍ക്ക ഹെല്‍പ്പ് ഡെസ്കുകകളില്‍ രജിസ്റ്റര്‍ ചെയ്യാത്തവരും ഉള്‍പ്പെടുന്നു. കാഠ്മണ്ഡുവിലേക്ക് വിനോദയാത്രയ്ക്ക് പോയ 44 അംഗ സംഘം രാവിലെ ബംഗലുരുവില്‍ നിന്നും റോഡു മാര്‍ഗ്ഗം കോഴിക്കോട് എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രി ബംഗലുരു വിമാനത്താവളത്തിലത്തിയ ഇവരെ നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ ജയപ്രകാശ് എം.കെ സ്വീകരിച്ചു നാട്ടിലേയ്ക്ക് യാത്രയാക്കി.

കൈലാസ് മാനസസരോവര്‍ യാത്രാ സംഘത്തിലെ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23 അംഗ സംഘത്തിലെ എട്ടു പേര്‍ കൂടി ഇന്ന് ഡല്‍ഹിയിലെത്തി. കഴിഞ്ഞ ദിവസം 11 കേരളീയര്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഡല്‍ഹിയിലെത്തിയവര്‍ കേരളത്തിലേക്കും ജോലി ചെയ്യുന്ന വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും യാത്ര തുടരുകയാണ്. നേപ്പാളില്‍ നിന്ന് മടങ്ങുന്നവരില്‍ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടര്‍മാരുടെ സംഘവും ഉള്‍പ്പെടുന്നു. കാഠ്മണ്ഡുവിലെത്തിയ സംഘം നാളെ വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലെത്തും. സംഘത്തിലെ രണ്ടു പേര്‍ നാളെ വൈകിട്ട് പുറപ്പെടുന്ന ഇന്‍ഡിയോ വിമാനത്തില്‍ രാത്രി 11.30 ഓടെ തിരുവനന്തപുരത്തെത്തും. ഡോ. രേഖാ നായര്‍ ഒഴികെയുളള സംഘത്തിലെ മറ്റ് അംഗങ്ങള്‍ കേരളത്തില്‍ കുടുംബവേരുകളുള്ള ബ്രിട്ടീഷ് പൗരത്വമുളളവരാണ്. നേപ്പാള്‍ പ്രളയവുമായി ബന്ധപ്പെട്ട് നാലു ഹെല്‍പ്പ് ഡെസ്‌ക്കുകളിലായി ലഭിച്ച വിവരങ്ങള്‍ വിവിധ തലങ്ങളില്‍ പരിശോധിച്ചും ആവര്‍ത്തനം ഒഴിവാക്കിയും തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്തുവരികയാണ്.

30/08/2026

നേപ്പാള്‍ പ്രളയം; 13 പേര്‍ കൂടി സുരക്ഷിതരായി നാട്ടിലെത്തി
കൈലാസ യാത്രാ സംഘത്തിലെ 11 കേരളീയര്‍ നാട്ടിലേയ്ക്ക് തിരിച്ചു
44 അംഗ വിനോദയാത്രാ സംഘം നാളെ കോഴിക്കോട്ടെത്തും
ഡോക്ടര്‍മാരുടെ സംഘം വൈകിട്ടോടെ കാഠ്മണ്ഡുവിലെത്തും
ആശയവിനിമയം സാധ്യമാകാത്തത് വിദേശ പൗരത്വമുളള അഞ്ചു പേരുമായി

കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23 അംഗ സംഘത്തിലെ 11 പേര്‍ ഡൽഹിയിലെത്തി. ഇവര്‍ കേരളത്തിലേക്കും ജോലി ചെയ്യുന്ന മറ്റ് നഗരങ്ങളിലേക്കും (മുംബൈ, ചെന്നൈ) യാത്ര തുടരുകയാണ്. സംഘത്തിലെ എട്ടു കേരളീയര്‍ കാഠ്മണ്ഡുവിലാണ്. യാത്രാ സൗകര്യം ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്കും നാട്ടിലേയ്ക്ക് മടങ്ങാനാകും. മറ്റുള്ളവർ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. കൈലാസത്തിന്റെ ബേസ് ക്യാമ്പായ ദാർച്ചയിൽ നിൽക്കുമ്പോഴാണ് ഇവർ പ്രളയത്തിൽപ്പെടുന്നത്. തുടർന്ന് ഇവരെ കോട്ടാരി വഴി 'സേവ' ക്യാമ്പിൽ എത്തിക്കുകയായിരുന്നു. നേപ്പാളില്‍ നിന്നും മടങ്ങുന്നവരില്‍ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുളള ആറംഗ ഡോക്ടർമാരുടെ സംഘവുമുണ്ട്. ഇവർ വൈകുന്നേരത്തോടെ കാഠ്മണ്ഡുവിൽ എത്തും. ഡോക്ടർമാരുടെ സംഘത്തിലെ മറ്റുളളവര്‍ കേരളത്തില്‍ കുടുംബവേരുളള ബ്രിട്ടീഷ് പൗരത്വമുളളവരാണ്. ഇതുകൂടാതെ, കാഠ്മണ്ഡുവിലേയ്ക്ക് വിനോദയാത്രയ്ക്കു പോയ 44 പേരടങ്ങുന്ന മറ്റൊരു സംഘം ഗോരക്പൂരില്‍ നിന്നും റോഡു മാര്‍ഗ്ഗം ബാംഗ്ലൂരുവിലേയ്ക്ക് തിരിച്ചു. രാത്രി ബാംഗ്ലൂരുവിൽ എത്തുന്ന ഇവർ, അവിടെ നിന്നും റോഡു മാർഗ്ഗം കോഴിക്കോട്ടേക്ക് തിരിക്കും. നാളെ രാവിലെ (ആഗസ്റ്റ് 31 ന്) ഇവര്‍ കോഴിക്കോട് എത്തിച്ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്.

കോഴിക്കോട് കുന്നമംഗലം സ്വദേശികളായ നാലംഗ കുടുംബവും ഡാർജിലിങ്ങിലെത്തിയ നാലംഗ കുടുംബവും, കാസര്‍ഗോഡു നിന്നുളള അഞ്ചംഗ സംഘവും ഉള്‍പ്പെടെ 13 പേര്‍ ഇന്ന് വീടുകളിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം 16 പേര്‍ നാട്ടിലെത്തിയിരുന്നു. മറ്റുളളവര്‍ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ തുടരുന്നതായും അറിയിച്ചിട്ടുണ്ട്. നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. നേപ്പാള്‍ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഹെല്‍പ്പ് ലൈനുകളില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ കഴിഞ്ഞ ദിവസം വരെ ആശയവിനിമയം സാധ്യമാകാത്ത എഴു പേരില്‍ ഒരാള്‍ ആന്ധ്രയില്‍ നിന്നും ഒരാള്‍ കര്‍ണ്ണാടക സ്വദേശിയുമാണെന്ന് വ്യക്തമായി. നിലവില്‍ വിവരങ്ങള്‍ തേടാന്‍ ശ്രമിക്കുന്നവരില്‍ നാലു പേര്‍ കേരളത്തില്‍ കുടുംബവേരുളള ഓസ്ട്രേലിയന്‍ പൗരത്വമുളളവരും ഒരാള്‍ ബ്രിട്ടീഷ് പൗരത്വമുളളയാളുമാണ്. ഇവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

30/08/2026

നേപ്പാള്‍ പ്രളയം; കൈലാസ യാത്രയിലെ 23 അംഗ സംഘം കാഠ്മണ്ഡുവിലെത്തി
വിനേദയാത്രയ്ക്കു പേയ 44 അംഗ സംഘം നാളെ കോഴിക്കോട്ടെത്തും
ആറ് ഡോക്ടര്‍മാരും സുരക്ഷിതര്‍.. ഇവര്‍ വൈകിട്ടോടെ കാഠ്മണ്ഡുവിലെത്തും
വിവരം ലഭിക്കാനുളളത് ഏഴു പേരെക്കുറിച്ച്

കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23 അംഗ സംഘം ഇന്നലെ രാത്രി 12.30 ഓടെ കാഠ്മണ്ഡുവിലെത്തി. നാട്ടിലേക്ക് യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇവരിപ്പോൾ. കൈലാസത്തിന്റെ ബേസ് ക്യാമ്പായ ദാർച്ചയിൽ നിൽക്കുമ്പോഴാണ് ഇവർ പ്രളയത്തിൽപ്പെടുന്നത്. തുടർന്ന് ഇവരെ കോട്ടാരി വഴി 'സേവ' ക്യാമ്പിൽ എത്തിക്കുകയായിരുന്നു. നേപ്പാളില്‍ നിന്നും മടങ്ങുന്നവരില്‍ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുളള ആറംഗ ഡോക്ടർമാരുടെ സംഘവുമുണ്ട്. ഇവർ കൈലാസ ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. ഇന്ന് വൈകുന്നേരത്തോടെ ഇവർ കാഠ്മണ്ഡുവിൽ എത്തും. ഇവർ സുരക്ഷിതരായി യാത്ര ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഘത്തിലെ മറ്റുളളവര്‍ കേരളത്തില്‍ കുടുംബവേരുളള ബ്രിട്ടീഷ് പൗരത്വമുളളവരാണ്. ഇതുകൂടാതെ, ട്രാവൽ ഏജൻസി വഴി കാഠ്മണ്ഡുവിലേയ്ക്ക വിനോദയാത്രയ്ക്കു പോയ 44 പേരടങ്ങുന്ന മറ്റൊരു സംഘം ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്. നിലവിൽ ഗോരക്പൂരിലുള്ള ഇവർ അവിടെ നിന്നും ബസ് മാർഗ്ഗം ബാംഗ്ലൂരുവിലേയ്ക്ക് തിരിച്ചു. ഇന്ന് രാത്രി എട്ടരയോടെ ബാംഗ്ലൂരിൽ എത്തുന്ന ഇവർ, അവിടെ നിന്നും ബസ് മാർഗ്ഗം കോഴിക്കോട്ടേക്ക് തിരിക്കും. നാളെ രാവിലെ (ആഗസ്റ്റ് 31 ന്) ഇവര്‍ കോഴിക്കോട് എത്തിച്ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്.

പ്രളയത്തെത്തുടര്‍ന്നുളള സാഹചര്യത്തില്‍ നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതരാണ്. ഇവര്‍ നേപ്പാളിലും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമായി സുരക്ഷിതരായി കഴിയുന്നതായും നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ തുടരുന്നതായും അറിയിച്ചിട്ടുണ്ട്. ഇവരില്‍ 16 പേര്‍ ഇന്നലെ നാട്ടിലെത്തിയിരുന്നു. ഏഴു പേരെയാണ് ഇനി കണ്ടെത്താനുളളത്. ഇവരില്‍ നാലു പേര്‍ ഓസ്ട്രേലിയന്‍ പൗരത്വമുളളവരും ഒരാള്‍ക്ക് ബ്രിട്ടീഷ് പൗരത്വവും മറ്റൊരാള്‍ക്കാ യു.എസ് പൗരത്വവുമുളളവരാണ്. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യമൊരുക്കിയിട്ടുണ്ട്.

29/08/2026

നേപ്പാള്‍ പ്രളയം; ഹെല്‍പ്പ് ഡെസ്കില്‍ ബന്ധപ്പെട്ട 16 പേര്‍ കൂടി നാട്ടിലെത്തി
45 കേരളീയരുടെ സുരക്ഷിതത്വം സ്ഥിരീകരിച്ചു
ഇനി കണ്ടെത്താനുളളത് ഏഴു പേരെ

നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്നുളള സാഹചര്യത്തില്‍ ഇതുവരെ ആശയവിനിമയം സാധ്യമാകാതിരുന്ന എട്ടു പേരില്‍ ഒരാളായ എറണാകുളം പിറവം സ്വദേശി റിനീത് മോഹൻ ഉൾപ്പെടെ 16 കേരളീയർ നാട്ടില്‍ തിരിച്ചെത്തി. ഹെല്‍പ്പ് ഡെസ്കുകളില്‍ ബന്ധപ്പെട്ടവരില്‍ 45 പേര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനായിട്ടുണ്ട്. ഇവര്‍ നേപ്പാളിലും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമായി സുരക്ഷിതരായി കഴിയുന്നതായും നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ തുടരുന്നതായും ബന്ധുക്കളെ അറിയിച്ചു. എറണാകുളം പിറവം സ്വദേശിയായ റിനീത് മോഹൻ ഈ മാസം 23-നാണ് വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക് പോയത്. പ്രളയസമയത്ത് പൊഖാറയ്ക്കടുത്തായിരുന്നു ഇദ്ദേഹം. പ്രളയവിവരം വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഫോൺ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ബന്ധപ്പെടാൻ സാധിക്കാതിരുന്നത്. 27-ന് ഡൽഹിയിൽനിന്ന് നാട്ടിലേക്ക് ട്രെയിൻ കയറിയ റിനീത് മോഹൻ ഇന്ന് ഉച്ചയോടെ നാട്ടിലെത്തി. കൊച്ചിയില്‍ നിന്നുളള 14 പേരടങ്ങുന്ന സംഘവും തിരിച്ചെത്തയവരില്‍ ഉള്‍പ്പെടുത്തു. കൊച്ചി കാക്കനാട് നിന്നും കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ ശ്രുതി ശിഖാമണിയും തിരിച്ചെത്തി. പ്രളയ സമയത്ത് കഠ്മണ്ഡുവിലായിരുന്നു ശ്രുതി. ഓസ്ട്രേലിയൻ പൗരത്വമുള്ള കേരളത്തിൽനിന്നുള്ള നാലുപേർ ഉൾപ്പെടെ ഏഴു പേരെ സംബന്ധിച്ചാണ് ഇനി വിവരം ലഭിക്കാനുള്ളത്. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി നോര്‍ക്ക ഹെല്‍പ്പ് ഡെസ്കുകളിലോ ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫീസിലോ ബന്ധപ്പെടാം.

നോർക്ക കെയർ പ്ലസ് പ്രവാസിസംഗമം നാളെ ഡൽഹി കേരള ഹൗസില്‍ഹാരിസ് ബീരാന്‍ എം.പി ഉദ്ഘാടനം ചെയ്യുംപ്രവാസികേരളീയര്‍ക്കായുളള സമഗ്ര...
28/08/2026

നോർക്ക കെയർ പ്ലസ് പ്രവാസിസംഗമം നാളെ ഡൽഹി കേരള ഹൗസില്‍
ഹാരിസ് ബീരാന്‍ എം.പി ഉദ്ഘാടനം ചെയ്യും

പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിന്റെ ഭാഗമായി നാളെ ഡല്‍ഹിയില്‍ പ്രവാസിസംഗമം സംഘടിപ്പിക്കുന്നു. കേരളാ ഹൗസ് കോൺഫറൻസ് ഹാളിൽ വൈകിട്ട് 5.45ന് നടക്കുന്ന പ്രവാസിസംഗമം ഹാരിസ് ബീരാന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഒഡിഷ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ്) ശ്രീ. സുബു റഹ്മാൻ IAAS മുഖ്യപ്രഭാഷണം നടത്തും. നോര്‍ക്ക കെയര്‍ പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ വിശദീകരിക്കും. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ്. ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫീസര്‍ ജെ. ഷാജിമോന്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കാണ് എന്‍റോള്‍ ചെയ്യാനാകുക. 2026 സെപ്റ്റംബര്‍ 18 വരെയാണ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് അവസരം.

10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസി ഉടമയുടെയോ പങ്കാളിയുടേയോ മാതാപിതാക്കളേയും (80 വയസ്സു വരെ) ഉള്‍പ്പെടുത്താനാകും. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ എന്‍റോള്‍ ചെയ്യാവുന്നതാണ്. 2026 ഏപ്രില്‍ 15 ന് പ്രാബല്യത്തില്‍ വന്ന നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ ശേഷിക്കുന്ന എട്ടു മാസത്തേയ്ക്കാണ് (2027 ഏപ്രില്‍ 14 വരെ) എന്‍റോള്‍മെന്റ്. ഇതിനനുസരിച്ച് പ്രീമിയത്തിലും ആനുപാതികമായ കുറവുണ്ടാകും. കേരളത്തിലെ 688 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്ലെസ്സ് ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

നേപ്പാള്‍ മിന്നല്‍ പ്രളയം; അന്വേഷിച്ച 82  പേരില്‍ 60  കേരളീയരും സുരക്ഷിതര്‍14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍. ...
28/08/2026

നേപ്പാള്‍ മിന്നല്‍ പ്രളയം; അന്വേഷിച്ച 82 പേരില്‍ 60 കേരളീയരും സുരക്ഷിതര്‍
14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍. ഇനി കണ്ടെത്താനുളളത് ഏട്ടു പേരെ
നാലു പേര്‍ ഓസ്ട്രേലിയന്‍ പൗരത്വമുളള കേരളത്തില്‍ നിന്നുളളവര്‍
23 അംഗ കൈലാസ് മാനസരോവർ സംഘം നാളെ കാഠ്മണ്ഡുവിലെത്തും

നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്നുളള സാഹചര്യത്തില്‍ മേഖലയില്‍ കുടുംങ്ങിയെന്ന് സംശയിക്കുന്ന 82 പേരുടെ വിവരങ്ങള്‍ തേടിയാണ് ഹെല്‍പ്പ് ഡെസ്കുകളില്‍ അന്വേഷണമെത്തിയത്. ഇവരില്‍ 60 കേരളീയരും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു. നാലു പേര്‍ ഓസ്ട്രേലിയന്‍ പൗരത്വമുളള കേരളത്തില്‍ നിന്നുളളവരും, നാലു പേര്‍ കേരളീയരുമാണ്. ഈ ഏട്ടുപേരുമായി ഇതുവരെ ആശയവിനിമയം സാധ്യമായിട്ടില്ല. ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും അതത് സംസ്ഥാനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. കൈലാസ് മാനസരോവർ യാത്രയ്ക്കായി പോയ 19 കേരളീയരടങ്ങുന്ന 23 അംഗ ഇന്ത്യൻ സംഘം ടിബറ്റിലെ ദാർച്ചനിൽ നിന്ന് സാഗയിലേക്ക് യാത്ര തുടരുകയാണ്. വൈകുന്നേരത്തോടെ സംഘം സാഗയിൽ എത്തിച്ചേരും. ആഗസ്റ്റ് 29 ന് രാവിലെ സാഗയിൽ നിന്ന് കൊദാരി–നയാലം ബോർഡർ ക്രോസിംഗ് വഴി നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യാത്ര തിരിക്കും. തുടര്‍ന്ന് 31 ന് കാഠ്മണ്ഡുവിൽ നിന്ന് വിമാനമാര്‍ഗ്ഗം ഇവര്‍ നാട്ടിലേയ്ക്ക് മടങ്ങുമെന്നാണ് വിവരം. സംഘത്തിന്റെ യാത്ര സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് നിരീക്ഷിച്ചുവരികയാണ്.

മറ്റ് കേരളീയരില്‍ ചിലർ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പശ്ചിമ ബംഗാളിലെ ഡാർജിലിംഗില്‍ എത്തിയതായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ചിലർ മൗണ്ട് എവറസ്റ്റ് പ്രദേശത്ത് സുരക്ഷിതരാണ്. നേപ്പാളിലെ ലങ്‌ടാങിലെ തുലോ സ്യാബ്രുവിൽ നിന്ന് അവസാനമായി ബന്ധപ്പെട്ട വ്യക്തിയെക്കുറിച്ചും കർണാലി പ്രവിശ്യയിലെ ജെജെർകോട്ടിൽ യാത്രാതടസ്സം നേരിടുന്ന മറ്റൊരാളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ഹെല്‍പ്പ് ഡെസ്കുകളിലോ ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫീസിലോ ബന്ധപ്പെടാം. മുഖ്യമന്ത്രിയുടെയുടേയും ചീഫ് സെക്രട്ടറിയുടേയും ഓഫീസുകളിലേയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്കുകളിലും ആഗസ്റ്റ് 27 ന് വൈകിട്ടുവരെ ലഭിച്ച വിവരങ്ങൾ പരിശോധിച്ചാണ് 82 പേരുടെ പട്ടിക തയ്യാറാക്കിയത്.

നേപ്പാള്‍  പ്രളയം; 53 കേരളീയരെ കണ്ടെത്താന്‍ ഏകോപിത ശ്രമം ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിഏകോപന ചുമതല ചീഫ് സെക...
27/08/2026

നേപ്പാള്‍ പ്രളയം; 53 കേരളീയരെ കണ്ടെത്താന്‍ ഏകോപിത ശ്രമം
ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി
ഏകോപന ചുമതല ചീഫ് സെക്രട്ടറിയുടെ ഓഫീസിന്

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് കുടുംങ്ങിയ 53 കേരളീയരെ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ വിവിധ തലങ്ങളിൽ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ലൈനുകള്‍ എന്നിവിടങ്ങളില്‍ ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് 53 കേരളീയരെ തിരിച്ചറിഞ്ഞത്. ഇതിൽ മുതിർന്നവരും കുട്ടികളും കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ഇവരിൽ ചിലർ കുടുംബത്തോടൊപ്പവും ചിലർ വിവിധ സംഘങ്ങളായും അവധിക്കാല യാത്ര, തീർത്ഥാടനം, ട്രക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്കായും നേപ്പാളിൽ എത്തിയവരാണെന്നാണ് ലഭിച്ച വിവരങ്ങൾ. കണ്ടെത്താനുളളവരുടെ വിവരങ്ങള്‍ അതാത് തദ്ദേശസ്ഥാപനങ്ങള്‍ക്കു കൈമാറി വിവരശേഖരണം കാര്യക്ഷമമാക്കാന്‍ വൈകിട്ട് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. ബന്ധുക്കളുമായി ഇടവേളകളിൽ നിരന്തരം ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ ശേഖരിക്കുകയും ഹെൽപ്പ് ഡെസ്കിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും ഇത് സഹായകരമാകും. വിദേശകാര്യ മന്ത്രാലയത്തിന്റെയോ സംസ്ഥാനത്തിന്റെയോ ഹെല്‍പ്പ് ലൈനുകളില്‍ ഇവരെ സംബന്ധിച്ചുളള വിവരങ്ങള്‍ ലഭ്യമാകുന്ന അവസരത്തില്‍ തന്നെ പരസ്പരം കൈമാറാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ട തരത്തില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി 33 പേരുടെ പട്ടിക സംസ്ഥാനം നല്‍കിയിട്ടുണ്ട്. ആവശ്യം വേണ്ട രേഖകള്‍ കൂടി ലഭ്യമാകുന്ന മുറയ്ക്ക് മറ്റുളളവരുടെ വിവരങ്ങളും വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയുടെ ഓഫീസ് പ്രധാന ഏകോപന കേന്ദ്രമായി പ്രവർത്തിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നുണ്ട്. നോർക്ക റൂട്ട്സിന്റെ ഡൽഹി എന്‍.ആര്‍.കെ ഡലവപ്മെന്റ് ഓഫീസും കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുവരുന്നു. അതേസമയം, കാഞ്ഞങ്ങാട് നിന്ന് യാത്ര ചെയ്ത 36 പേരടങ്ങുന്ന സംഘവും കോട്ടയത്ത് നിന്നുള്ള 16 പേരുടെ സംഘത്തിനും പ്രശ്നങ്ങളില്ലെന്നും സുരക്ഷിതരാണന്നും അറിയിച്ചിട്ടുണ്ട്. ഈ സംഘങ്ങൾ 53 പേരുടെ പട്ടികയിൽ ഉൾപ്പെടുന്നതല്ല.

നേപ്പാള്‍  പ്രളയം; 53 കേരളീയരെ കണ്ടെത്താന്‍ ഏകോപിത ശ്രമം ഏകോപന ചുമതല ചീഫ് സെക്രട്ടറിയുടെ ഓഫീസിന്നേപ്പാളിലുണ്ടായ മിന്നല്‍...
27/08/2026

നേപ്പാള്‍ പ്രളയം; 53 കേരളീയരെ കണ്ടെത്താന്‍ ഏകോപിത ശ്രമം
ഏകോപന ചുമതല ചീഫ് സെക്രട്ടറിയുടെ ഓഫീസിന്

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് വിവിധ ഹെല്‍പ്പ് ലൈനുകളില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 53 കേരളീയരെ കണ്ടെത്താനും നേരിട്ട് ആശയവിനിമയം നടത്താനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ വിവിധ തലങ്ങളിൽ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഹെല്‍പ്പ് ലൈന്‍, ചീഫ് സെക്രട്ടറിയുടെ ഓഫീസ്, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹെല്‍പ്പ് ലൈന്‍, നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ലൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് 53 കേരളീയരെ തിരിച്ചറിഞ്ഞത്. ഇതിൽ മുതിർന്നവരും കുട്ടികളും കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ഇവരിൽ ചിലർ കുടുംബത്തോടൊപ്പവും ചിലർ വിവിധ സംഘങ്ങളായും അവധിക്കാല യാത്ര, തീർത്ഥാടനം, ട്രക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്കായും നേപ്പാളിൽ എത്തിയവരാണെന്നാണ് ലഭിച്ച വിവരങ്ങൾ.

ഇവരെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഭൂരിഭാഗം പേരുടെയും ഫോൺ നമ്പറുകൾ ശേഖരിച്ചിട്ടുണ്ടെങ്കിലും നിലവിലെ നെറ്റ്‌വർക്ക് തടസ്സം കാരണം നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. പ്രളയത്തെ തുടര്‍ന്ന് യാത്രചെയ്യുന്നതിനും നിലവില്‍ പ്രതിസന്ധിയുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസ് പ്രധാന ഏകോപന കേന്ദ്രമായി പ്രവർത്തിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നുണ്ട്. നോർക്ക റൂട്ട്സിന്റെ ഡൽഹി എന്‍.ആര്‍.കെ ഡലവപ്മെന്റ് ഓഫീസും കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുവരുന്നു. ബന്ധുക്കളുമായി ഇടവേളകളിൽ നിരന്തരം ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ ശേഖരിക്കുകയും ഹെൽപ്പ് ഡെസ്കിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. അതേസമയം, കാഞ്ഞങ്ങാട് നിന്ന് യാത്ര ചെയ്ത 36 പേരടങ്ങുന്ന സംഘവും കോട്ടയത്ത് നിന്നുള്ള 16 പേരുടെ സംഘത്തിനും പ്രശ്നങ്ങളില്ലെന്നും സുരക്ഷിതരാണന്നും അറിയിച്ചിട്ടുണ്ട്. അവരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ടെന്നും രാജേഷ് മാധവൻ അറിയിച്ചു. ഈ സംഘങ്ങൾ 53 പേരുടെ പട്ടികയിൽ ഉൾപ്പെടുന്നതല്ല.

Address

Norka Centre, 3rd Floor, Thycadu
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when NORKA Roots posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NORKA Roots:

Shortcuts

Share