10/11/2015
വിമർശ്ശകരോട് പുഞ്ചിരിയോടെ... @
എന്‍ ഡി എഫ്. ന്‍റെ ചില സമ്മേളനങ്ങള്‍ കണ്ടു കലി മൂത്തവര്‍ പറഞ്ഞു "പുതു മഴയ്ക്ക് മുളച്ച തവര" ഇങ്ങിനെ എത്ര സംഘടനകള്‍ വന്നു പോയി ?
അണയാന്‍ പോകുന്ന തീ ഇതുപോലെ ആളിക്കത്തും.
ഇത് അണയുന്നത് കാണാന്‍ കഴിയാതെ വന്നപ്പോള്‍ പിന്നെ അടുത്ത ചോദ്യമായി. ?
നിങ്ങള്‍ എന്താ താമരശ്ശേരി ചുരം കടന്നു മെഴുകു തിരി കത്തിക്കാത്തത് ?"
അവിടെയെല്ലേ മുസ്ലിംകള്‍ കൂടുതല്‍ പീഢിപ്പിക്കപ്പെടുന്നത്. എന്നൊരു ചോദ്യവും. ആ ചോദ്യത്തിനു കാരണവും ഉണ്ട്.
സ്വന്തം സംഘടനകള്‍ക്ക് ക്ഷീണം സംഭവിക്കുമോ എന്നൊരു ഭയം ഉള്ളില്‍ ഉള്ളത് കൊണ്ട് തന്നെ. താമരശ്ശേരി ചുരം കയറി തമിഴ്നാട്ടിലും, കര്‍ണ്ണാടകയിലും കൂടി പടര്‍ന്നു തുടങ്ങി ഒന്നും മിണ്ടാതെ ആ ചെടി വളര്‍ന്നു പോപ്പുലര്‍ ഫ്രണ്ട് എന്ന ഒരു മരമായി വളര്‍ന്നു കൊണ്ടിരുന്നു.
കളിയാക്കിയവര്‍ ഇപ്പോഴും താമരശ്ശേരി ചുരത്തിനു താഴെ തന്നെ.!
എന്നിട്ടും നിർത്തിയില്ല. പിന്നില്‍നിന്നുള്ള കുത്തലുകള്‍ നിരുപാധികം ശക്തിയായ് തുടര്‍ന്നു.
കുട്ടികളെ സുബഹിക്ക് പള്ളിയില്‍ വിടണ്ട, " തീ(വം" പിടിക്കും എന്ന് പോലും പള്ളിയില്‍ ഉല്‍ബോധനം നടത്തി.!
ഇസ്രയേല്‍ അമേരിക്കന്‍ സയണിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ക്കുന്ന ധീരന്മാരേ അവര്‍ വിളിക്കുന്ന ഓമന പേരാണ് തീവ്രവാദികള്‍ എന്ന് അറിഞ്ഞിട്ടും അവര്‍ പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കാന്‍ തീവ്രവാദികള്‍ എന്ന പേര് വിളിച്ചു.
ഇസ്രയേല്‍ അമേരിക്കന്‍ സയണിസ്റ്റ് സാമ്രാജ്യത്തത്തിനു കുഴലൂതുന്ന ഭരണകൂടത്തെയും അവരുടെ നീതി നിഷേധത്തെയും എതിര്‍ക്കുന്നതാണ് ഞങ്ങള്‍ ചെയ്യുന്ന തീവ്രവാദമെങ്കില്‍ അല്‍ഹംദുലില്ലാഹ് ഞങ്ങള്‍ തീ(വവാദികള്‍ തന്നെയാണ്.
ഇത് മരണം വരെ തുടരുകതന്നെ ചെയ്യും.
കണ്ടില്ലേ... കണ്ടില്ലേ... പോലീസ് വീട്ടില്‍ വരുന്നു. പത്രത്തില്‍ അവരെ കുറിച്ച് എന്തൊക്കെയാ വാര്‍ത്ത വരുന്നേ.
ഏതു സംഘടനയാ അവരെ അംഗീകരിക്കുന്നത് ?
(ഇവിടെ ഏതു സംഘടനയാണ് പരസ്പരം അംഗീകരിക്കുന്നത് )
അങ്ങിനെ ഉപദേശങ്ങളുമായി വീട് വീടാന്തരം കാംപയിനുകളുമായ് നിങ്ങള്‍ നടന്നപ്പോഴും ഇവിടെ ഏതു സംഘടനയാണ് പരസ്പരം അങ്ങീകരിക്കുന്നത് എന്ന ഞങ്ങളുടെ മറുപടി കേള്‍ക്കാന്‍ പോലും സമയമില്ലാത്ത നിങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് വീണ്ടും വളര്‍ന്നു.
അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന നേതൃത്യ സ്ഥാനത്തിരുന്നു സുഖിക്കുന്ന ഈ കിരീടമില്ലാത്ത രാജാക്കന്മാര്‍ വീണ്ടും പറഞ്ഞു. കണ്ടില്ലേ... കണ്ടില്ലേ... അവര്‍ പേര് മാറ്റി കളിക്കുന്നു.
എന്‍ ഡി എഫ് പോയി ഇ
പ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ആയി.
ഒരു മുസ്ലിം നേതാവിന് വേണ്ട മിനിമം യോഗ്യത അല്ലാഹുവിലുള്ള പൂര്‍ണ്ണ വിശോസം ആണെന്ന് പോലും മറന്നു കൊണ്ടും അറബിക്കും അനറബിക്കും, കറുത്തവനും വെളുത്തവനും വ്യത്യാസമില്ലെന്ന് പഠിപ്പിച്ച റസൂലിന്റെ വാക്കുകളെ അവഹേളിച്ചുകൊണ്ട് ജനാധിപത്യ രീതിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി തിരഞ്ഞെടുക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും സംഘടനയേയും വീണ്ടും കളിയാക്കുന്നു. അവര്‍ക്ക് സ്ഥിരം നേതാവില്ല.
ഉള്ള നേതാക്കള്‍ക്ക് മൊഞ്ച് പോരാ. കുടുംബ മഹിമയില്ല..!
എത്ര എത്ര ആരോപണങ്ങള്‍.
മാറാട്, കോഴിക്കോട് ബസ് സ്റ്റാന്റ് ബോംബു സ്ഫോടനം , ആസാം എസ് എം എസ് വിവാദം, ലവ് ജിഹാദ്, കശ്മീര്‍ റിക്രൂട്ട് മെന്‍റ്, കര്‍ണ്ണാടക ബോംബു സ്ഫോടനം... അങ്ങനെ നുണ കഥകളുടെ പട്ടിക നീണ്ടു.
പക്ഷേ മാറാട് കേസിൽ പിടിക്കപ്പെട്ടവരും ജയിലിൽ കിടന്നവരും ലീഗിന്റ കുഞ്ഞാടുകളും സി.പി.എം പ്രവർത്തകരും.
പോപ്പുലര്‍ ഫ്രണ്ട് വളര്‍ന്നു പുതിയൊരു മുസ്ലിം ദളിത് ഭൂരിപക്ഷ പാര്‍ട്ടിക്ക് രൂപം കൊടുത്തു. അങ്ങനെ എസ്. ഡി .പി. ഐ ഉണ്ടായി.
അതും ജന്തര്‍ മന്തറിൽ. അങ്ങ് ഡല്‍ഹിയില്‍!!.,.
സാമ്രാജ്യത്ത ശക്തികളുടെ നാല് വെള്ളിക്കാശിന്നു മഅദനിയടക്കമുള്ള മുസ്ലിംകളെ ഒറ്റുകൊടുത്ത തടിയന്ടവിട നസീറിനു പഠിക്കുന്ന ഒരു വയനാടന്‍ ലീഗുകാരനായ മോഡി ഭക്തന്‍ ഉള്‍ഭയം കൊണ്ട് കളിയാക്കി വിളിച്ചു.
" സുഡാപ്പി "
ഞങ്ങള്‍ക്ക് അതും ഇഷ്ടമായി! ഇതേ സുടാപ്പി ഇപ്പോള്‍ നാടിനെ ഒറ്റി കൊടുക്കുന്ന രാഷ്ട്രീയക്കാരുടെ വല്ല്യ തലവേദനയാണ്.
മുമ്പ് ഞമ്മടെ മത സംഘടനകള്‍ മാത്രം കാമ്പയിന്‍ നടത്തിയപ്പോള്‍ ഇന്ന് രാഷ്ട്രീയക്കാരും കാമ്പയിന്‍ നടത്തുന്നു..!
എസ്.ഡി.പി.ഐ ശക്തി പ്രാപിച്ചു ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നു! പഴയ ഉപദേശകരില്‍ ചിലര്‍ ഇപ്പോള്‍ സ്വകാര്യമായി പറയുന്നത്. "നിങ്ങള്‍ ഇവിടെ വേണം, പക്ഷ കേരളത്തില്‍ വേണ്ട..ഇവിടെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലല്ലോ? (എന്ന് വെച്ചാല്‍ കേരളത്തില്‍ തങ്ങളുടെ പിടി വിടുന്നു എന്ന്.)
ഓരോ ഇലക്ഷന്‍ വരുമ്പോഴും നിങ്ങൾക്ക് ഒരു വോട്ടും കിട്ടില്ല എന്ന് കളിയാക്കിയവര്‍ പോലും മൂക്കത്ത് വിരല്‍ വെക്കുന്നു!!
വോട്ടുകള്‍ കിട്ടിയിട്ടെന്താ.. തോറ്റില്ലെ എന്നു പറയുന്നവരോട് ഏവരും ചെറുതായിട്ട് തന്നെയാണ് വലുതാകുന്നത് എന്ന് വിമർശകർ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു
എസ്.ഡി.പി.ഐ യും പോപ്പുലര്‍ ഫ്രണ്ടും ഇനിയും മുന്നോട്ടു തന്നെ..!