14/04/2026
നീതി ന്യായ വ്യവസ്ഥയെ സംഘപരിവാർ വത്കരിക്കാനും ദുർബലപ്പെടുത്താനുമുള്ള നീക്കങ്ങൾക്കെതിരെ നേരിട്ടുള്ള പോരാട്ടവുമായി അരവിന്ദ് കെജ്‌രിവാൾ.
മദ്യനയക്കേസിൽ താനുൾപ്പെടെയുള്ള എ.എ.പി. നേതാക്കളെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ. നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ സ്വയം പിന്മാറണമെന്ന് അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ നേരിട്ടാണ് അദ്ദേഹം വാദിച്ചത്.
ജസ്റ്റിസ് സ്വർണകാന്ത ശർമയെ മാറണമെന്ന ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഉന്നയിച്ച പ്രധാന വാദങ്ങൾ താഴെ പറയുന്നവയാണ്:
1️⃣ മാർച്ച് 9-ന്, കെജ്രിവാൾ ഉൾപ്പെടെ 23 പേരെ കുറ്റവിമുക്തരാക്കിയ സെഷൻസ് കോടതി വിധി, പ്രതിഭാഗത്തെ കേൾക്കാൻ പോലും തയ്യാറാവാതെ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ ഉത്തരവിട്ടു. ഇത് മുൻകൂട്ടി എടുത്ത തീരുമാനമാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
2️⃣ സിബിഐ ഉദ്യോഗസ്ഥനെതിരെ വിചാരണ കോടതി നടത്തിയ പരാമർശങ്ങൾ (കേസ് ആസൂത്രിതമായ തിരക്കഥയാണെന്നും, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്നും, അന്വേഷണത്തിൽ ബോധപൂർവമായ വീഴ്ചകൾ വരുത്തിയെന്നും കണ്ടെത്തിയ കോടതി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു) സിബിഐ ഒരു കക്ഷി പോലുമല്ലാതിരുന്നിട്ടും സർക്കാർ അഭിഭാഷകന്റെ വാദങ്ങൾ മാത്രം പരിഗണിച്ച് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ സ്റ്റേ ചെയ്തു. നിഷ്പക്ഷത പുലർത്തേണ്ട കോടതി, ഇഡിയോടും (ED) സിബിഐയോടും മൃദുസമീപനമാണ് സ്വീകരിക്കുന്നത്.
3️⃣ മാർച്ച് 9-ന് ഇ.ഡി അപേക്ഷ നൽകിയിരുന്നില്ല എങ്കിലും ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ നടപടികൾ സ്റ്റേ ചെയ്തു. നിയമമനുസരിച്ച് സെഷൻസ് കോടതി സി.ബി.ഐ കേസ് അവസാനിപ്പിച്ചാൽ ഇ.ഡി കേസ് സ്വയമേവ അവസാനിക്കേണ്ടതാണ്. യാതൊരു അപേക്ഷയുമില്ലാതെ കേസ് സ്റ്റേ ചെയ്തത് സംശയങ്ങൾക്ക് ഇടനൽകുന്നു.
4️⃣ 600 പേജുള്ള ഉത്തരവിന് മറുപടി നൽകാൻ ഒരാഴ്ച മാത്രമാണ് അനുവദിച്ചത്. സമാനമായ മറ്റ് കേസുകളിൽ 3 മുതൽ 7 മാസം വരെ സമയം അനുവദിക്കാറുള്ളപ്പോഴാണിത്.
5️⃣ കുറ്റപത്രം പോലും സമർപ്പിക്കാത്ത, ജാമ്യാപേക്ഷ മാത്രം പരിഗണിക്കുന്ന ഘട്ടമായിട്ടും ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ തന്റെ ഉത്തരവുകളിൽ പ്രതി കുറ്റക്കാരനാണെന്ന് പ്രസ്താവിച്ചു.
6️⃣ ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ തുടർച്ചയായി തള്ളിയ ജാമ്യാപേക്ഷകളിൽ സുപ്രീം കോടതി ജാമ്യം അനുവദിക്കുക മാത്രമല്ല, ചില കേസുകളിൽ അവർക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തുകയും ചെയ്തു.
7️⃣ സിബിഐയുടെയും ഇഡിയുടെയും എല്ലാ ആവശ്യങ്ങളും ജസ്റ്റിസ് ശർമ്മ അംഗീകരിക്കുന്നുണ്ടെന്നും, പലപ്പോഴും അതിനപ്പുറം പോയി ഉത്തരവുകൾ നൽകുന്നുണ്ടെന്നും അവരുടെ മുൻകാല വിധികൾ സൂചിപ്പിക്കുന്നു.
8️⃣ ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയുടെ രണ്ട് മക്കളും കേന്ദ്ര സർക്കാർ അഭിഭാഷകരായ തുഷാർ മേത്തയുടെ കീഴിലാണ് ജോലി ചെയ്യുന്നത്. അവരുടെ വിധികളെ കേന്ദ്ര സർക്കാർ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം ശക്തമാവുന്നു.
9️⃣ RSS ബന്ധമുള്ള സംഘടനകളുടെ പരിപാടികളിൽ ജസ്റ്റിസ് ശർമ്മ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. ആ ആശയധാര പിന്തുടരുന്ന ഒരു വ്യക്തിയിൽ നിന്നും തന്റെ രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന തനിക്ക് നിഷ്പക്ഷമായ വിധി പ്രതീക്ഷിക്കാനാവില്ല.
🔟 ഹൈക്കോടതി വിധി വന്നാൽ കെജ്രിവാളിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു ടിവി പരിപാടിയിൽ പറഞ്ഞിരുന്നു. വിധി വരുന്നതിന് മുൻപ് തന്നെ ആഭ്യന്തര മന്ത്രിക്ക് അത്തരമൊരു അറിവ് ലഭിച്ചത് എങ്ങനെയാണ്?
Arvind Kejriwal
Aam Aadmi Party