19/04/2024
ഈ ഗുഹയിൽ നേതാജിയുടെ വിശ്വസ്തനായ ഡ്രൈവർ മലയാളിയായ ചിണ്ടൻ നായർ ജീവിച്ചിരുന്നു.. 2008 വരെ...
സ്വാതന്ത്ര്യ സമര സേനാനിയും ഐഎൻഎ സൈനികനുമായിരുന്നു അദ്ദേഹത്തെ നാട്ടുകാർ ചിണ്ടൻ സ്വാമി എന്നു വിളിച്ചു. പയ്യന്നൂർ മാത്തിലെ വീട്ടിൽ വച്ച് 2009 ൽ അന്തരിക്കുമ്പോൾ അദ്ദേഹത്തിന് 96 വയസ്സായിരുന്നു.
‘നേതാജി മരിച്ചിട്ടില്ല, അങ്ങനൊരു വിമാനാപകടം ഉണ്ടായിട്ടുമില്ല. നേതാജിക്കൊപ്പമുണ്ടായിരുന്ന ലഫ്. കേണല്‍ ഹബീബുൾ റഹ്മാന്‍ തിരിച്ചുവന്നപ്പോള്‍ അദ്ദേഹം മരിച്ചെന്ന് എങ്ങനെ വിശ്വസിക്കും? എന്നേക്കാള്‍ ഒമ്പത് വയസ്സ് കൂടുതലുണ്ടായിരുന്ന നേതാജിക്കിപ്പോള്‍ 102 വയസ്സു കാണും’.
പയ്യന്നൂരിനടുത്ത കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമത്തിലെ എടാടന്‍ ചിണ്ടന്‍ നായര്‍ ചരിത്രത്തോട് ഇങ്ങനെയാണ് പറഞ്ഞത്. നേതാജിയുടെ തിരോധാനം സംബന്ധിച്ച രഹസ്യ ഫയലുകള്‍ പലതും ഇതിനെ സാധൂകരിക്കുന്നതായിരുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കാര്‍ ഡ്രൈവറായിരുന്നു ചിണ്ടന്‍ നായര്‍. 1945 ആഗസ്റ്റ് 17ന് സെയ്ഹോണ്‍ വിമാനത്താവളത്തിലേക്ക് ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിലൊരാളായ സുഭാഷ് ചന്ദ്രബോസ് സഞ്ചരിച്ച ജര്‍മന്‍ നിര്‍മിത കാര്‍ ഓടിച്ചത് ചിണ്ടന്‍ നായരായിരുന്നു. ബോസിന്റെ കൂടെ കേണല്‍ ഹബീബുൾ റഹ്മാനുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിമാനാപകടം കെട്ടുകഥയാണെന്ന് ചിണ്ടന്‍ നായര്‍ അവസാനകാലം വരെ വിശ്വസിച്ചു. 1945ന് ശേഷം എന്തുകൊണ്ട് നേതാജി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടില്ല എന്ന ചോദ്യത്തിനും ചിണ്ടന്‍ നായര്‍ക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. ജപ്പാന്റെ പരാജയത്തിന് ശേഷം ബോസ് തിരിച്ചത്തെിയാല്‍ നെഹ്റു അദ്ദേഹത്തെ ബ്രിട്ടന് കൈമാറുമെന്നതിനാല്‍ അജ്ഞാത വാസത്തിലായി എന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം.
ശ്രീകണ്ഠൻ മുനിമതി ദമ്പതികളുടെ ഏക മകനായി 1913 ൽ ആലപ്പടമ്പില്‍ ജനിച്ച ചിണ്ടൻ നായർ സ്‌കൂൾ വിദ്യാഭ്യാസം രണ്ടാം ക്ലാസ് വരെ നേടി. 17ാം വയസ്സില്‍ നാടുവിട്ട് മലേഷ്യയിലത്തെി പൊതുമരാമത്ത് വകുപ്പില്‍ ഹെല്‍പറായി. തുടര്‍ന്ന് ഡ്രൈവറായി സ്ഥാനക്കയറ്റം ലഭിച്ചു. മലേഷ്യയിലെ സമ്പ്രാനില്‍ ജോലി ചെയ്യവേ ‘നിങ്ങളെനിക്ക് രക്തം തരൂ,ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിത്തരാം’ എന്ന നേതാജിയുടെ വിശ്വപ്രസിദ്ധ പ്രസംഗത്തില്‍ ആകൃഷ്ടനായി ഐ.എന്‍.എയില്‍ ചേര്‍ന്നു. ഐഎൻഎയിൽ പരിശീലനം നേടിയ ചിണ്ടൻ നായർ തായ്‌ലൻഡിലെ ഐഎൻഎ ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു. ബ്രിട്ടനെതിരെ രണ്ടാം ലോക മഹായുദ്ധ സമയത്ത് ജപ്പാനൊപ്പം പോരാടിയ ഐഎൻഎ ഗ്രൂപ്പിൻ്റെ ഭാഗമായിരുന്നു അദ്ദേഹം. ബർമ്മ ജപ്പാൻ കീഴടക്കിയപ്പോൾ ചിണ്ടൻ നായർ കുറച്ചുകാലം ബർമ്മയിലും സേവനമനുഷ്ഠിച്ചു. മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 1200 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത സംഘത്തില്‍ ചിണ്ടന്‍ നായരുമുണ്ടായിരുന്നു. ഇന്ത്യ-ബര്‍മ അതിര്‍ത്തി കടന്ന പോരാളികള്‍ ജപ്പാന്‍ സേനയുടെ സഹായത്തോടെ ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി. ജപ്പാന്‍, സഖ്യസേനക്ക് കീഴടങ്ങിയത് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിന് തിരിച്ചടിയായി. എന്നാല്‍, രക്ഷപ്പെടാന്‍ സുഭാഷ്ചന്ദ്രബോസിന് ജപ്പാന്‍ സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളുമൊരുക്കിയിരുന്നു. അങ്ങനെയാണ് കേണല്‍ ഹബീബുൾ റഹ്മാനൊപ്പം കാറില്‍ വിമാനത്താവളത്തിലേക്ക് പോകുന്നത്. മൂന്നു മാസത്തിനകം തിരിച്ചുവരുമെന്നു പറഞ്ഞ ആ യാത്ര ഒരിക്കലും അന്ത്യയാത്രയായിരുന്നില്ലെന്നാണ് ചിണ്ടന്‍ നായര്‍ പറയുന്നു.
ഐഎൻഎയുമായും നേതാജിയുമായും അഭേദ്യമായ ബന്ധമുണ്ടായിരുന്ന ചിണ്ടൻ നായർ, നേതാജിയുടെ വിശ്വസ്തനായ ഡ്രൈവറായി ദീർഘകാലം സേവനമനുഷ്ഠിച്ച ചിണ്ടൻ നായർ സ്വാതന്ത്ര്യാനന്തരം 1954 ൽ ഭാരതത്തിൽ തിരിച്ചെത്തി. കൂറെ വർഷം പയ്യന്നൂർ മാത്തിലിനടുത്തുള്ള ഗുഹ വീട്ടിൽ സ്വസ്ഥവും ഏകാന്തവുമായ ജീവിതം നയിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. അറിയപ്പെടാത്ത അനവധി സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളാണ് ചിണ്ടൻ നായർ. അദ്ദേഹം താമസിച്ചിരുന്ന സ്ഥലം സംരക്ഷിത സ്മാരകമായി നിലനിർത്തിയിരുന്നെങ്കിൽ നേതാജിയുടെ വിപ്ലവത്തിന് ഒരു പയ്യന്നൂർ ചരിത്രം കൂടി നാടിന് ലഭിക്കുമായിരുന്നു.
കടപ്പാട്:
https://www.madhyamam.com/kerala/2015/sep/23/%E0%B4%9A%E0%B4%BF%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%87-%E0%B4%AA%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81-%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF-%E0%B4%B5%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%AA%E0%B4%95%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E2%80%8C
https://timesofindia.indiatimes.com/city/kochi/netajis-driver-denied-pension-freedom-struggle-has-many-unsung-heroes-says-kerala-hc/articleshow/90127157.cms
https://www.newindianexpress.com/states/kerala/2009/May/24/netajis-driver-passes-away-51879.html
https://www.google.com/search?q=subhash+chandra+bose+malayali+driver+chindan+nair&client=tablet-android-hmd-rvo3&sca_esv=e94c6552adb81b09&sxsrf=ACQVn09lQniLpvIPlFWZlOLVADfgrv0POw%3A1713422300986&ei=3L8gZp3pO4eP4-EPyYyG0As&oq=&gs_lp=EhNtb2JpbGUtZ3dzLXdpei1zZXJwIgAqAggHMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCSOIkUABYAHACeAGQAQCYAQCgAQCqAQC4AQHIAQD4AQGYAgKgAjioAg-YAySSBwEyoAcA&sclient=mobile-gws-wiz-serp =zephyhttps://www.livelaw.in/pdf_upload/edadan-chindan-nair-ors-v-union-of-india-411682.pdf&vssid=zephyr-w-https://www.livelaw.in/pdf_upload/edadan-chindan-nair-ors-v-union-of-india-411682.pdf