28/06/2024
കോതമംഗലത്ത് ട്രസ്റ്റ് നടപ്പിന്റെ പേരിൽ സംഘപരിവാറിൽ ചേരി പോര് രൂക്ഷം
**************************
കോതമംഗലവും തൃക്കാരിയൂരും കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘപരിവാറിന്റെ നേരിട്ടുള്ള ട്രസ്റ്റിന്റെ ചുമതകളിൽ തുടക്കം മുതൽ ആള്ളി പിടിച്ചിരിക്കുന്ന ചില വ്യക്തികൾ ചേർന്ന് മൂന്ന് വർഷം മുന്നേ രഹസ്യമായി വ്യക്തിപരമായ നേട്ടത്തിന് വേണ്ടി സാമാന്തര ട്രസ്റ്റ് ഉണ്ടാക്കിയതാണ് പ്രശ്ങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു. ഇത് ചിലർക്ക് വേണ്ടി ഉണ്ടാക്കിയ ബിനാമി ട്രസ്റ്റാണെന്നാണ് ആക്ഷേപം ഉയർന്നു വരുന്നത്.
അതിലൊരു നേതാവിനെയായിരുന്നു ട്രസ്റ്റ് നടത്തേണ്ട പദ്ധതികൾ പഠിക്കുവാനും അതൊക്കെ നടപ്പിലാക്കുവാനുമുള്ള ചുമതലകലിലേക്ക് സംഘപരിവാർ ഏൽപ്പിച്ചിരുന്നത്. അതിനായി പണവും അയാൾ കൈപ്പറ്റിയിരുന്നു. ഇയാളെ വിശ്വസിച്ചാണ് ഇത്രനാളും ട്രസ്റ്റ് മുന്നോട്ട് പോയതതത്രെ...
ട്രസ്റ്റുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പഠനത്തെ കുറിച്ചും നടത്തിപ്പിനെക്കുറിച്ചുമുള്ള കേന്ദ്ര- സംസ്ഥാന തല മീറ്റിംഗുകൾക്കൊക്കെ ഇയാളെയാണ് പങ്കെടുക്കാൻ ചുമതലപ്പെടുത്തിയിരുന്നത് എന്നും,അങ്ങനെയിയാൾ ട്രസ്റ്റ് പ്രവർത്തനങ്ങളും പദ്ധതികളും അവിടെനിന്നും പഠിച്ചെടുത്തു. അവിടെ നിന്നൊക്കെ ഉന്നത ബന്ധങ്ങളും ഉണ്ടാക്കിയെടുത്തു.
എന്നാൽ വേലി തന്നെ വിളവ് തിന്നു എന്ന് പറയും പോലായി പിന്നീടുള്ള കാര്യങ്ങൾ..
സെന്ററിൽ നിന്നും പഠിച്ചെടുത്ത കാര്യങ്ങൾ സംഘപരിവാർ ട്രസ്റ്റ് വഴി നടപ്പിലാക്കേണ്ടതിന് പകരം,
ഇയാളും ട്രസ്റ്റിലെ രണ്ട്മൂന്ന് അടുപ്പക്കാരും ചേർന്നുകൊണ്ട് മറ്റൊരു ബിനാമി ട്രസ്റ്റ് രഹസ്യമായി രൂപീകരിച്ചു.
പദ്ധതികളുടെ നടത്തിപ്പിന്റെ ചുമതല ഏല്പിച്ചിരുന്ന ഇയാൾ സംഘപരിവാർ ട്രസ്റ്റ് ഇൻമ്പ്ലിമെന്റിങ് ഏജൻസിയായി അംഗത്വമെടുക്കേണ്ട പദ്ധതിയിലൊന്നും സംഘപരിവാർ ട്രസ്റ്റിനെ ഉൾക്കൊള്ളിക്കാതെ ഇയാൾക്ക് വേണ്ടി ഇയാളുടെ ഗ്യാങ് ചേർന്നുണ്ടാക്കിയ ട്രസ്റ്റിനെ കൊണ്ട് എല്ലാ പദ്ധതികളിലും അംഗത്വം എടുപ്പിച്ചുകൊണ്ട് അക്ഷരാർത്ഥത്തിൽ സംഘപരിവാർ ട്രസ്റ്റിനെ വഞ്ചിക്കികയായിരുന്നു എന്നാണ് പ്രവർത്തകർ പറയുന്നത്..
പകുതി വിലക്ക് സ്കൂട്ടർ, ലാപ് ടോപ്, തയ്യൽ മെഷീൻ തുടങ്ങി നിരവധി പദ്ധതികളുടെ വിതരണത്തിന്റെ ഇമ്പ്ലിമെന്റിഗ് ഏജൻസിയായി, ഇതൊക്കെ വ്യാപകമായി വിതരണം ചെയ്തുകൊണ്ട് പുതിയൊരു ട്രസ്റ്റ് പൊടുന്നനെ കോതമംഗലത്ത് ഉദയം ചെയ്താപ്പോഴാണ് ഏവരും ഞെട്ടി പോയത്. ഇതാരാണെന്ന് തിരക്കി ചെന്നപ്പോഴാണ് ഇയാളും ടീമും ചേർന്നുള്ള ഒരു പുതിയ ട്രസ്റ്റാണ് ഇതിന് പിന്നിലെന്ന് സംഘപരിവാർ പ്രവർത്തകരൊക്കെ അറിയുന്നത്.
ഇയാൾ നടത്തുന്ന ഈ ഇടപ്പാടുകൾ സംഘപരിവാർ ട്രസ്റ്റാണ് നടത്തുന്നതെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ പരത്തി..
സംഘപരിവാർ ട്രസ്റ്റിനെ വെറും നോക്കുകുത്തിയാക്കി അതിന് കിട്ടേണ്ട പേരും പ്രശസ്തിയും ഇല്ലാതാക്കി പദ്ധതികളൊക്കെ സ്വന്തമായി അടിച്ചുമാറ്റി ഔദ്യോഗിക ട്രസ്റ്റിനെ ലക്ഷങ്ങളുടെ ബാധ്യതകളിലേക്ക് തള്ളിയിട്ടുകൊണ്ടാണ് ഇയാളുടെ ബിനാമി ട്രസ്റ്റ് ഇപ്പോൾ ഇക്കാര്യങ്ങളൊക്കെ ഇമ്പ്ലിമെന്റ് ചെയ്യുന്നത് എന്നുള്ളത് ശ്രദ്ധേയമായത്.
ഇതൊക്കെ അറിഞ്ഞിട്ടും ഇയാളുടെ മുഴുവൻ കൊള്ളാരുതായ്മകൾക്കും കൂട്ട് നിൽക്കുന്ന നിലപാട് എടുക്കുന്ന ചിലരും ഇതിനുള്ളിൽ തന്നെയുണ്ട്.
ഉന്നത ബന്ധമുള്ള ഇയാളെ സംരക്ഷിക്കുവാനും കൂട്ടത്തിൽ തന്നെ ആളുകളുണ്ടെന്നാണ് പറയപ്പെടുന്നത്.
ഇയാൾക്ക് ഇടം കൊടുത്ത് ഇയാളെ ഇക്കാര്യങ്ങൾ പഠിപ്പിച്ച് വളത്തിയെടുക്കാൻ സഹായിച്ച സംഘപരിവാർ ട്രസ്റ്റിനെയും അതിലെ പ്രവർത്തകരെയും ഇയാൾ സ്വാർത്ഥ ലാഭത്തിനും പണമുണ്ടാക്കുന്നതിനും വേണ്ടി ചതിക്കുകയായിരുന്നു ചെയ്തത് എന്നാണ് പ്രവർത്തകരിപ്പോൾ പറയുന്നത്...
ഇയാൾ സംഘപരിവാർ ട്രസ്റ്റിന്റെ ചുമതല ഒഴിഞ്ഞ ശേഷം പുതിയ ട്രസ്റ്റ് ഉണ്ടാക്കുന്നതല്ലായിരുന്നോ മാന്യതയെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു..
ഒരേ സമയം രണ്ട് ട്രസ്റ്റുകളിൽ പ്രവർത്തിച്ച് പ്രവർത്തകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയ ഇയാൾ തികച്ചും സംഘടാ വിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
ഒന്നുകിൽ ഇയാൾ സംഘപരിവാർ ട്രസ്റ്റിൽ മാത്രം പ്രവർത്തിക്കുക.
അല്ലെങ്കിൽ ഇയാൾ ലാഭം ഉണ്ടാക്കാൻ വേണ്ടി മാത്രം സ്വന്തമായി തുടങ്ങിയ പുതിയ ട്രസ്റ്റിൽ പ്രവർത്തിക്കുക എന്ന വാദമാണ് ഉയരുന്നത്.
സംഘപരിവാർ ട്രസ്റ്റിൽ നിന്നുകൊണ്ട് രഹസ്യമായി പുതിയ ട്രസ്റ്റ് ഉണ്ടാക്കിയതിന് പിന്നിൽ ചാരിറ്റിയുടെ മറവിൽ ഗൂഢ ലക്ഷ്യം മുൻനിർത്തി അഴിമതിയും കൊള്ള ലാഭവുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന ആക്ഷേപവും ഉയരുന്നു.
ഇയാളെ പോലുള്ളവരും ഇയാൾക്ക് കൂട്ട് നില്ക്കുന്നവരുമാണ് സേവന സന്നദ്ധമായി നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളെപ്പോലും നശിപ്പിക്കുന്നതെന്നും ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നു..
ഇയാളുടെ ഈ ചെയ്തികൾ മൂലമാണ് സംഘപരിവാറിനുള്ളിൽ ഭിന്നത ഉടലെടുത്ത് പൊട്ടി തെറിയിലേക്ക് നീങ്ങിയിട്ടുള്ളതെന്നാണ് പുറത്തു വരുന്നത്..
News Kerala
24 News
Reporter Live
Manorama News TV
News 18 Kerala
Muvattupuzha, India